ഇഷാൻ കിഷനെ പൊന്നും വിലയ്ക്ക് ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ്; 15 കോടി 25 ലക്ഷം രൂപ; സഞ്ജുവിനു കൂട്ടായി ദേവ്ദത്ത്; ശ്രേയസിനും ഹർഷലിനും വമ്പൻ നേട്ടം; തല ഉയർത്തി പേസർമാരായ റബാദയും കമ്മിൻസും ട്രെന്റ് ബോൾട്ടും; നിറം മങ്ങിയ റെയ്നയ്ക്കും ഷാക്കിബിനും സ്റ്റീവ് സ്മിത്തിനും ഇടമില്ല; ഐപിഎൽ താരലേലത്തിൽ ഇതുവരെ സംഭവിച്ചത്
സ്പോർട്സ് ഡെസ്ക്
ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷനെ പൊന്നും വിലയ്ക്ക് ടീമിൽ തിരികെയെത്തിച്ച് മുംബൈ ഇന്ത്യൻസ്. പതിനഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഇഷാന് വേണ്ടി മുംബൈ ചെലവിട്ടത്. ടീമിൽ നിലനിർത്താതെ ലേലത്തിന് വിട്ടുകൊടുത്ത ശേഷമാണ് ഏറ്റവും ഉയർന്ന വില കൊടുത്ത് ഇഷാനെ മുംബൈ ടീമിൽ എത്തിച്ചത്. ഇതുവരെയുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയത് ഇഷാൻ കിഷനാണ്. താരത്തിനായി മുംബൈയും ഹൈദരാബാദും തമ്മിൽ കടുത്ത പോരാട്ടം നടന്നു.
ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ഹർഷൽ പട്ടേലുമാണ് പൊന്നുംവില സ്വന്തമാക്കിയ മറ്റ് ഇന്ത്യൻ താരങ്ങൾ. മാർക്വി താരങ്ങളുടെ ലേലമാണ് തുടക്കത്തിൽ നടന്നത്. ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഹർഷൽ പട്ടേലാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഹൽഷലിനായി സൺറൈസേഴ്സും ബാംഗ്ലൂരും വാശിയോടെ ലേലം വിളിച്ചു. ഒടുവിൽ 10.75 കോടി രൂപക്കാണ് ഹർഷലിനെ ബാംഗ്ലൂരിൽ തിരികെയെത്തിച്ചത്. കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ബൗളറാണ് ഹർഷൽ.
മെഗാതാരലേലത്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സുമാണ് ആദ്യ റൗണ്ടിൽ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാൻ റോയൽസും എത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തിൽ മുംബൈ ഇന്ത്യൻസും പടിക്കലിനെ സ്വന്തമാക്കാൻ രംഗത്തിറങ്ങി. ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ മലയാളി നായകൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
ഒന്നര കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറിനാണ് പിന്നീട് വാശിയേറിയ ലേലം നടന്നത്. ഹെറ്റ്മെയറിനായി ഡൽഹിയും രാജസ്ഥാനും വാശിയേറിയ ലേലത്തിൽ പങ്കെടുത്തു. ഒടുവിൽ 8.25 കോടി രൂപ നൽകി ഹെറ്റ്മെയറെ രാജസ്ഥാൻ ടീമിലെത്തിച്ചു.
കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.6.25 കോടിക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപ്പിറ്റൽസിലെത്തി. ക്വിന്റൺ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. ഈ സീസണിൽ ടീമിനെ നയിക്കുക ഒരുപക്ഷേ ഡുപ്ലെസിയാകും.
ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. 2018 മുതൽ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്. അതേസമയം ലേല നടപടികൾക്കിടെ ഹ്യൂഗ് എഡ്മെഡെസ് തളർന്നുവീണത് ആശങ്ക പടർത്തി. ഉടൻ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മനീഷ് പാണ്ഡെ 4.60 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തി. വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയയെ 8.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. റോബിൻ ഉത്തപ്പയെ 2 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലർ, ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ എന്നിവരെ ആദ്യ ശ്രമത്തിൽ ആരും വാങ്ങിയില്ല.
ഇംഗ്ലണ്ട് താരം ജേസൺ റോയിയെ 2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഡ്വെയ്ൻ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചെത്തിച്ചു. നിതീഷ് റാണയെ 8 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു. ജേസൺ ഹോൾഡർ 8.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തിയപ്പോൾ ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി.
വെസ്റ്റ് ഇൻഡീസിന്റെ ജേസൺ ഹോൾഡറാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 8.75 കോടിക്ക് ഹോൾഡറെ ലക്നോ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് താരമായിരുന്ന ഹോൾഡർക്കായി മുംബൈ ഇന്ത്യൻസും ശക്തമായി രംഗത്തുണ്ടായിരുന്നു.
വാശിയേറിയ മറ്റൊരു ലേലത്തിനൊടുവിൽ എട്ട് കോടി നൽകി നീതീഷ് റാണയെ കൊൽക്കത്ത തിരിച്ചു പിടിച്ചു. മുംബൈയും കൊൽക്കത്തയും ചെന്നൈ സൂപ്പർ കിങ്സുമാണ് നിതീഷ് റാണക്കായി വാശിയേറിയ ലേലത്തിൽ പങ്കെടുത്തത്. വിശ്വസ്തനായ ഡ്വയിൻ ബ്രാവോയെ(ഉംമ്യില ആൃമ്ീ) ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുപിടിച്ചു. ഡൽഹിയുടെയും സൺറൈസേഴ്സിന്റെയും വെല്ലുവിളി മറികടന്ന് 4.4 കോടിക്കാണ് ബ്രാവോയെ ചെന്നൈ തിരിച്ചെത്തിച്ചത്. സൺറൈസേഴ്സ് താരമായിരുന്ന മനീഷ് പാണ്ഡെക്കായും ലേലത്തിൽ ടീമുകൾ മത്സരിച്ചു. ഒടുവിൽ 4.6 കോടി രൂപക്ക് മനീഷ് പാണ്ഡെയെ ലക്നോ ടീമിലെത്തിച്ചു.
താരലേലത്തിൽ ശ്രീലങ്കൻ സ്പിൻ ഓൾ റൗണ്ടർ വാനിന്ദു ഹസരങ്കയും വൻതുക സ്വന്തമാക്കി. ആവേശകരമായ ലേലം വിളിക്കൊടുവിൽ പഞ്ചാബ് കിങ്സിനെ മറികടന്ന് 10.75 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ഹസരങ്കയെ ടീമിലെത്തിച്ചത്.
ഇന്ത്യൻ താരങ്ങളായ ക്രുനാൽ പാണ്ഡ്യയും വാഷിങ്ടൺ സുന്ദറുമാണ് ഓൾ റൗണ്ടർമാരുടെ ലേലത്തിൽ നേട്ടമുണ്ടാക്കിയ രണ്ടുപേർ. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ക്രുനാലിനായി സഹോദരൻ ഹാർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. സൺറൈഴേ്സ് ഹൈദരാബാദും ക്രുനാലിനായി ആവേശത്തോടെ രംഗത്തെത്തി. എന്നാൽ 8.25 കോടിക്ക് കെ എൽ രാഹുൽ നായകനായ ലക്നോ സൂപ്പർ ജയന്റ്സ് ക്രുനാലിനെ ടീമിലെത്തിച്ചു. മുൻ ടീമായ മുംബൈ ഇന്ത്യൻസ് ക്രുനാലിൽ താൽപര്യം കാട്ടിയില്ല എന്നതും ശ്രദ്ധേയമായി.
ഇന്ത്യൻ താരമായ വാഷിങ്ടൺ സുന്ദറാണ് ഓൾ റൗണ്ടർമാരിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന്റെ പവർ പ്ലേ ബൗളറായിരുന്ന സുന്ദറിന് 1.50 കോടി രൂപയായിരുന്നു അടിസ്ഥാന വില. ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും ലഖ്നൗ സൂപ്പർ ജയന്റ്സും സുന്ദറിനെ സ്വന്തമാക്കാൻ മത്സരിച്ചെങ്കിലും ഒടുവിൽ 8.75 കോടിക്ക് സൺറൈസേഴ്സ് ഹൈരദാബാദ് സുന്ദറിനെ ടീമിലെത്തിച്ചു.
ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പ്രകടനം നടത്തുകയും ഫൈനലിൽ കളിയിലെ താരമാവുകയും ചെയ്ത മിച്ചൽ മാർഷിനുവേണ്ടിയും പഞ്ചാബും ഡൽഹിയും മത്സരിച്ച് ലേലം വിളിച്ചെങ്കിലും 6.5 കോടി രൂപക്ക് ഡൽഹി മാർഷിനെ ടീമിലെത്തിച്ചു.
മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡുവാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ചെന്നൈ താരമായിരുന്ന റായുഡുവിനായി ഡൽഹിയും രംഗത്തുവെന്നങ്കിലും ഒടുവിൽ 6.75 കോടിക്ക് റായുഡുവിനെ ചെന്നൈ തിരിച്ചുപിടിച്ചു.
മലയാളി താരം റോബിൻ ഉത്തപ്പയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തി. ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ബംഗ്ലാദേശ് ഓൺറൗണ്ടർ ഷാക്കിബ് അൽ ഹസൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ എന്നിവരെ ആരും വാങ്ങിയില്ല.
Stories you may Like
- ഐപിഎൽ താരലേലം നാളെ; ആരാവും ഏറ്റവും സമ്പന്നൻ?
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- 'അതിവേഗ' ക്രിക്കറ്റിലേക്ക് വീണ്ടും ബിസിസിഐ; ടി10 ക്രിക്കറ്റ് ലീഗിനെ പരീക്ഷിച്ചേക്കും
- രോഹിത് മുംബൈ വിട്ടേക്കും; ഇന്ത്യൻ ക്യാപ്റ്റനായി വലവിരിച്ച് ടീമുകൾ
- ഐപിഎല്ലിലെ കോടിക്കിലുക്കം, വൻ പ്രഖ്യാപനത്തിന് ബിസിസിഐ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്