Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗർഭച്ഛിദ്രം നടത്തിയതിന് 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ മോചിപ്പിച്ചു

ഗർഭച്ഛിദ്രം നടത്തിയതിന് 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ മോചിപ്പിച്ചു

ന്യൂസ് ഡെസ്‌ക്‌

സാൻ സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ ഗർഭച്ഛിദ്രം നടത്തിയതിന് 'ഗുരുതരമായ നരഹത്യ' ചുമത്തി 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ മോചിപ്പിച്ചു. ഗർഭച്ഛിദ്രം നിരോധിച്ചിരിക്കുന്ന രാജ്യത്ത് 2011-ലാണ് ഗർഭച്ഛിദ്രം നടത്തിയെന്ന കുറ്റത്തിന് 38 കാരിയായ എൽസി തടവിന് ശിക്ഷിക്കപ്പെട്ടത്. 10 വർഷത്തെ തടവ് ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു.

ആ സമയത്ത് വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും താമസിയാതെ നരഹത്യയ്ക്ക് കുറ്റം ചുമത്തുകയും ചെയ്യുകയുമായിരുന്നു. എന്നാൽ കേസ് ക്രമക്കേടുകൾ നിറഞ്ഞതാണെന്ന് ആരോപണം ഉയർന്നിരുന്നു. യുവതി ശിക്ഷിക്കപ്പെട്ടതോടെ ഇവരുടെ ഏകമകന്റെ ജീവിതം പ്രതിസന്ധിയിലായിരുന്നു.

പത്ത് വർഷത്തെ തടവിന് ശേഷം നിയമ പോരാട്ടത്തിലൂടെ യുവതിയെ മോചിപ്പാക്കാൻ കഴിഞ്ഞതിൽ എൽ സാൽവഡോറിലെ സിറ്റിസൺ ഗ്രൂപ്പ് ഫോർ ദി അബോർഷൻ എന്ന സംഘടന ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP