28 വയസ്സിൽ മരിച്ചയാൾ 100 വർഷങ്ങൾക്കു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നാൽ; അന്ന് 75 വയസ്സുള്ള കൊച്ചുമകൾ കാണാൻ പോകുന്നത് 28 വയസ്സുള്ള തന്റെ അപ്പൂപ്പനെ; ഇതൊരു ഫിക്ഷൻ സ്റ്റോറി; എന്നാൽ നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ
ന്യൂസ് ഡെസ്‌ക്
ഇരുപത്തിയെട്ടാം വയസ്സിൽ മരിച്ചയാൾ നൂറ് വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നാൽ സംഭവിക്കുന്നത് എന്താകും. അന്ന് 75 വയസ്സുള്ള കൊച്ചുമകൾ നേരിട്ട് തന്റെ അപ്പൂപ്പനെ കാണാൻ എത്തുന്നു. കാണുന്നത് 28 വയസ്സിൽ മരിച്ചപ്പോൾ ഉണ്ടായിരുന്ന രൂപത്തിലാണെങ്കിലോ. ഈ കഥ നടക്കാൻ പോകുന്നത് ഏകദേശം നൂറു വർങ്ങൾക്കു ശേഷമായിരിക്കാം. ഇതൊരു ഫിക്ഷൻ സ്റ്റോറിയാണ്. എന്നിരുന്നാലും നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ.
അതിനുമുമ്പ് അൽകോർ എന്ന മെഡിക്കൽ എഞ്ചിനീയറിങ് സ്ഥാപനത്തെക്കുറിച്ച് പറയാം. വീണ്ടും ജനിക്കാനായി ആഗ്രഹിക്കുന്നവർ, ആഗ്രഹം മാത്രം പോരാ അളന്നാൽ തീരാത്ത പണവും വേണം അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ് ഈ സ്ഥലം.
ഏതെങ്കിലും കാരണത്താൽ അകാല മരണത്തിനടിമപ്പെടുമെന്നു മുൻകൂട്ടി അറിവുള്ളവർക്കു ഈ സ്ഥലം പ്രയോജനപ്പെടും. ഉദാഹരണത്തിന് നിങ്ങൾ ചികിത്സയില്ലാത്ത ഏതെങ്കിലും കാൻസർ രോഗത്തിൽ പെട്ട് മരിക്കാൻ പോകുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഈ സ്ഥാപനത്തെ ബന്ധപ്പെട്ടു പണമടച്ചു രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ നിയമപരമായും ജൈവശാസ്ത്രപരമായും മരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളെ ഈ സ്ഥാപനത്തിന്റെ ലാബിൽ കൊണ്ടുവരും.
അവരുടെ ആശയപ്രകാരം നിങ്ങൾ മരിച്ചിട്ടില്ല. നിങ്ങൾ അവരുടെ പേഷ്യന്റ് ആണ്. കാരണം തലച്ചോറും ശ്വാസകോശവും നിലച്ചുകഴിഞ്ഞാൽ നിങ്ങൾ നിയമപരമായി മരിച്ചു എന്ന് പറയും. എങ്കിലും നിങ്ങളുടെ ശരീരത്തിലെ മറ്റു കോശങ്ങളും ആന്തരിക അവയവങ്ങളും ഒന്നും മരിക്കുന്നില്ല. അത് മരിക്കണമെങ്കിൽ പിന്നെയും കുറെ മണിക്കൂറുകൾ കഴിയണം.
അവിടെയെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ രക്തം മുഴുവൻ അവർ നീക്കം ചെയ്തു ആന്റി ഫ്രീസ് ദ്രാവകങ്ങൾ നിങ്ങളുടെ രക്ത ധമനികളിൽ നിറയ്ക്കും. അതിനുശേഷം നിങ്ങളുടെ തലച്ചോറിനെയും പ്രിസെർവ് ചെയ്യും എന്നിട്ടു നിങ്ങളുടെ ശരീരം പൂജ്യത്തിനുതാഴെ 186 ഡിഗ്രി ഊഷ്മാവിൽ ഒരു സ്‌റ്റൈൻലെസ്സ് സ്റ്റീൽ ട്യൂബിനുള്ളിൽ ലിക്വിഡ് നൈട്രജൻ നിറച്ചു ശീതീകരിച്ചു വേണ്ടിവന്നാൽ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കും.
എന്തിനാണെന്നല്ലേ... വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് പിടിപെട്ട ആ പഴയ കാൻസറിന് ചികിത്സ കണ്ടു പിടിച്ചാൽ ആ ചികിത്സ നടത്തി കാൻസർ ഭേദമാക്കിയ ശേഷം നിങ്ങളെ പഴയ ആളാക്കി തിരിച്ചു കൊണ്ടുവരും. അതുവരെ നിങ്ങൾ അവരുടെ പേഷ്യന്റ് ആണ്. ഇതിനുവേണ്ടി ഏകദേശം 2 കോടി രൂപയാണ് അൽക്കോർ ഇപ്പോൾ ചാർജ് ചെയ്യുന്നത്. ഇത് അമേരിക്കയിൽ ഇന്ന് നടക്കുന്ന സംഭവമാണ്.
ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം. അമേരിക്കയിലെ അരിസോണയിലെ അൽക്കോർ എന്ന മെഡിക്കൽ എഞ്ചിനീയറിങ് സ്ഥാപനത്തിൽ ചികിത്സ കഴിഞ്ഞു മരണത്തിൽ നിന്നും ആദ്യമായി കണ്ണ് തുറക്കാൻ പോകുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വക്കച്ചനെ സ്വീകരിക്കാൻ എവ്ലിൻ ജോസഫും ഭർത്താവ് ആർതർ ഹെന്റി ജോസഫും കാത്തിരിക്കുന്നു.
വക്കച്ചൻ ഇന്നേക്ക് ഏകദേശം 40 വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ കുടിയേറിപ്പാർത്ത ആദ്യകാല മലയാളികുടുംബത്തിലെ ഇളയ സന്തതി. ബിസിനസ്സ് ചെയ്തു കോടീശ്വരന്മാരായ കുടുംബം. വക്കച്ചന് 28-ആം വയസ്സിൽ അന്ന് ചികിത്സയില്ലാത്ത എന്തോ അസുഖം വന്നു. മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അവന്റെ അപ്പച്ചൻ അവനെ അൽകോറിലെ പേഷ്യന്റ് ആക്കി.. അങ്ങനെ 28 വയസ്സിൽ മരിച്ച വക്കച്ചൻ 100 വർഷങ്ങൾക്കു ശേഷം വീണ്ടും ജനിക്കുകയാണ്. 28 വയസ്സിൽ വക്കച്ചൻ മരിക്കുമ്പോൾ വക്കച്ചന്റെ മകൾ സാറക്ക് വയസ്സ് മൂന്ന്. സാറയുടെ മകളാണ് എവ്ലിൻ. എവിലിനു ഈ കഥ നടക്കുമ്പോൾ വയസ്സ് 75 ആയിരിക്കും പ്രായം..
75 വയസ്സുള്ള എവ്ലിൻ നൂറു വർഷങ്ങൾക്കു ശേഷം ജനിക്കുന്ന തന്റെ മുത്തശ്ശനെ കാണാൻ വന്നിരിക്കുകയാണ്. 75 വയസ്സുള്ള എവ്ലിൻ കാണുന്ന തന്റെ മുത്തശ്ശന് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏകദേശം 128 വയസ്സുണ്ടായിരുന്നേനെ.
പക്ഷേ അവൾ ഇപ്പോൾ കാണാൻ പോകുന്നത് മനസ്സുകൊണ്ടും ശരീരം കൊണ്ടും 28 വയസ്സുള്ള തന്റെ അപ്പൂപ്പൻ വക്കച്ചനെയായിരിക്കും എന്ന് അൽകോറിന്റെ ആൾക്കാർ കൗസിലിങ് നൽകി അവളുടെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെ ഉള്ളിൽ ഇനിയുള്ള കടമ്പ കണ്ണ് തുറക്കുമ്പോൾ വക്കച്ചൻ എങ്ങനെയായിരിക്കും പെരുമാറുക എന്നുള്ളതാണ്. 100 വർഷങ്ങൾ കഴിഞ്ഞുള്ള താൻ ജീവിച്ചതിനേക്കാൾ ഒരുപാടു വ്യത്യാസമുള്ള പുതിയ ലോകത്തേക്ക് വരുമ്പോൾ വക്കച്ചൻ എങ്ങനെയാണു കാര്യങ്ങൾ ഉൾക്കൊള്ളുക.
അൽകോറിലെ ഡോക്ടർമാർ എവ്ലിനെ വക്കച്ചൻ കിടത്തിയിരിക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. വക്കച്ചൻ കണ്ണ് തുറക്കുമ്പോൾ എവ്ലിൻ അവിടെ ഉണ്ടായിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു.
ഡോക്ടർ വക്കച്ചനെ തട്ടി വിളിച്ചു. വക്കച്ചൻ കണ്ണുകൾ മെല്ലെ തുറന്നു. 100 വർഷത്തെ ഉറക്കത്തിനു ശേഷം.
ഡോക്ടർ പരിചയപ്പെടുത്തി ഇത് എവ്ലിൻ, താങ്കളുടെ മകളുടെ മകൾ. വക്കച്ചന്റെ ചിന്തകൾ പുറകിലോട്ടു കുതിച്ചോടി. തന്റെ മൂന്ന് വയസ്സുകാരി സാറയുടെ മുഖം വക്കച്ചന്റെ മനസ്സിൽ ഓടിയെത്തി.
എവിടെ എന്റെ മകൾ സാറ? എവിടെ എന്റെ പ്രിയതമ ക്ലാര? എവിടെ എന്റെ അപ്പച്ചനും അമ്മച്ചിയും ? എവിടെ എന്റെ സഹോദരങ്ങൾ.? ഒരുപാടു ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി. ഇന്നലെ ഞാനവരെ കണ്ടതാണല്ലോ. വക്കച്ചൻ മരിക്കുന്നതിന് തൊട്ടു മുൻപുള്ള എല്ലാ കാര്യങ്ങളും അയാളുടെ മനസ്സിലൂടെ കടന്നുപോയി.
ഉടൻ തന്നെ വക്കച്ചനെ കൗൺസിലിങ്ങ് ചെയ്യാനുള്ള ആൾക്കാർ എത്തി. അയാൾക്ക് വേണ്ടത്ര കൗൺസിലിങ് കൊടുത്താൽ മാത്രമേ നൂറു വർഷങ്ങൾക്കു ശേഷം പുനർജനിച്ച വക്കച്ചന് ഈ ലോകത്തു ജീവിക്കാൻ കഴിയുകയുള്ളു.
മൂന്നുമാസങ്ങൾക്കു ശേഷം
28 വയസ്സുള്ള അല്ലെങ്കിൽ 128 വയസ്സുള്ള വക്കച്ചൻ 75 വയസ്സുള്ള തന്റെ കൊച്ചുമകൾ എവിലിന്റെ വീടിന്റെ സ്വീകരണ മുറിയിൽ അയാളുടെ ഒപ്പം ജീവിച്ചിരുന്ന സഹോദരങ്ങളുടെ മക്കളുടെ മക്കളെയും അവരുടെ മക്കളെയും ഒക്കെ പരിചയപ്പെട്ടു സംസാരിച്ചുകൊണ്ടിരിക്കുന്നു.
അവരൊക്കെ വക്കച്ചനെ വളരെ ആകാംഷയോടെ കാത്തിരുന്നവരാണ്. ആ ആകാംഷയൊക്കെ അവരുടെ മുഖത്ത് തെളിഞ്ഞു കാണുകയും ചെയ്യുന്നുണ്ട്.
എന്നാൽ വക്കച്ചന് ശരിയായ കൗൺസിലിങ് കിട്ടിയതുകൊണ്ടാവണം വക്കച്ചന്റെ മുഖത്ത് വലിയ ഭാവഭേദങ്ങൾ ഒന്നും ഇല്ലാത്തത്. എന്നാലും എവിടെയോ ഒരു നിരാശയുടെ ലാഞ്ചന വക്കച്ചന്റെ മുഖത്ത് കാണാമായിരുന്നു. പിന്നെയും ദിവസങ്ങൾ കടന്നു പോയി.
വക്കച്ചൻ താൻ പണ്ട് താമസിച്ചിരുന്ന ടൗണും അവിടെയുള്ള വീടും ഒക്കെ കാണുവാനായി അവിടേക്കു പോകാൻ തുടങ്ങുകയാണ്. ഏകദേശം ഒന്നര മണിക്കൂർ എടുക്കും അവിടേക്ക് എത്താനായി. അഡ്രസ് സെറ്റ് ചെയ്തു വക്കച്ചൻ യാത്രയായി.
കാർ ഒരു റെഡ് ലൈറ്റിൽ സ്റ്റോപ്പ് ചെയ്തിരിക്കുന്നു. ഫുള്ളി ഓട്ടോ പൈലറ്റ് ആയ കാറിന്റെ ഡ്രൈവർ സീറ്റിൽ വക്കച്ചൻ പകുതി മയക്കത്തിൽ ഇരിക്കുന്നു. പെട്ടെന്ന് കാറിന്റെ പിന്നിൽ എന്തോ വന്നിടിച്ച ആഘാതത്തിൽ വക്കച്ചൻ ഞെട്ടിയുണർന്നു. തന്റെ കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചതാണെന്നു മനസ്സിലായ വക്കച്ചൻ ഡോറ് തുറന്നു പുറത്തിറങ്ങി.
പിന്നിലെ കാറിന്റെ ഡോറു തുറന്നു വെളുത്തു സുന്ദരിയായ ഒരു യുവതി പുറത്തിറങ്ങി. ഏകദേശം 20 വയസ്സ് തോന്നിക്കും. പേര് എലീന. അവൾക്കൊപ്പം മറ്റൊരു പെൺകുട്ടി ഏകദേശം 25 വയസ്സ്. പേര് ജൂലി. എലീനയും വക്കച്ചനും മുഖാമുഖം കണ്ടയുടനെ അവൾ സോറി പറഞ്ഞുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് തിരക്കി. എനിക്ക് കുഴപ്പമില്ല നിങ്ങൾക്കോ എന്ന് അവനും തിരിച്ചു ചോദിച്ചു. എന്റെ കാറിന്റെ സെൻസർ ഫെയിലിയർ ആയെന്നു തോന്നുന്നു. ഞാൻ ഉറക്കത്തിൽ ആയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ഉറങ്ങിയത് റിസേർച്ചിന്റെ ഭാഗമായി ഒരുപാടു വർക്ക് ഉണ്ടായിരുന്നു അവൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.
അവർ പരസ്പരം ഇൻഷുറൻസ് കാർഡും ഫോണും കൈമാറി അവരവരുടെ കാറിന്റെ അടുത്തേക്ക് നീങ്ങി. കാറിൽ കയറുന്നതിനു മുൻപ് അവൾ വക്കച്ചനെ ഒന്നുകൂടി നോക്കി. ആ കണ്ണുകളിൽ ഒരു മാസ്മരികത. ഒരു പുതുയുഗ ഇലക്ട്രോ മാഗ്‌നെറ്റിക് തരംഗം അവളുടെ ഹൃദയത്തെ കീറിമുറിച്ചു കടന്നുപോയതുപോലെ അവൾക്കു തോന്നി. വക്കച്ചന് പക്ഷേ എലീനയെ എവിടെയോ കണ്ട ഒരു ഓർമ. ഓർക്കാൻ പലവട്ടം ശ്രമിച്ചു കഴിയുന്നില്ല.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർക്കു മൂന്നുപേർക്കും യാത്ര തുടരാനുള്ള കാറുകൾ എത്തി അവരുടെ കേടുപറ്റി കാറുകൾ വന്ന ടീം ഏറ്റെടുത്തു.
വക്കച്ചൻ തന്റെ പഴയ ടൗണിലെത്തി.
എലീനയും ജൂലിയും അവരുടെ റിസേർച് സെന്ററിലും. അവർ ഡിഎൻഎ വച്ച് ആൾക്കാരെ കണക്ട് ചെയ്യുന്ന ഒരു പ്രൊജക്റ്റ് ആണ് ചെയ്യുന്നത്. ആൾക്കാർ അവരുടെ ഡിഎൻഎ ടെസ്റ്റ് ചെയ്തു ഡിഎൻഎ ഡാറ്റാബേസിൽ പേര് ചേർത്താൽ അവരുടെ പൂർവികരെ കണ്ടുപിടിക്കാൻ പറ്റും. അവരുടെ ചരിത്രം എന്തെങ്കിലും ആ ടാറ്റ ബേസിൽ ഉണ്ടെങ്കിൽ.
എലീന റിസേർച് സെന്ററിൽ എത്തിയ ഉടൻ വക്കച്ചൻ കൊടുത്ത ഇൻഷുറൻസ് കാർഡ് നോക്കി ഫോൺ ഡയൽ ചെയ്തു. നിങ്ങൾ എവിടെയാണ്. എനിക്ക് നിങ്ങളെ വീണ്ടും കാണണം.
വക്കച്ചൻ ചോദിച്ചു എന്തിനുവേണ്ടി ?
അവൾ പറഞ്ഞു നിങ്ങൾ എന്റെ തലച്ചോറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്ത് ഒരു വൈറസ് ആയി കടന്നു കൂടിയിരിക്കുന്നു. ആ വൈറസ് എന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെ നശിപ്പിക്കുന്നതല്ല മറിച്ചു ഉത്തേജിപ്പിക്കുന്നതാണ്. നമുക്ക് വീണ്ടും കാണാൻ കഴിയുമോ?
വക്കച്ചൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഒന്ന് പരുങ്ങി.
അവസാനം അയാൾ പറഞ്ഞു ഓക്കേ വീണ്ടും കാണാം.
വക്കച്ചന്റെ മനസ്സ് ഒരു പ്രണയത്തിന്റെ മൂഡിലായിരുന്നില്ല കാരണം തന്റെ 3 വയസ്സുള്ള സാറയെന്ന മകൾ അവളുടെ അമ്മ, തന്റെ യൗവനയുക്തയായ ഭാര്യ എല്ലാം മനസ്സിൽ നിൽക്കുന്നു.
പക്ഷേ വക്കച്ചൻ വീണ്ടും യാഥാർഥ്യത്തിലേക്ക് വന്നു. തനിക്കിനി ജീവിക്കാൻ ഒരു തുണ വേണം
പക്ഷേ അവൾ വരട്ടെ .
അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി ഒരു പ്രണയ വല്ലരി പൂത്തോ അവിടെ ? ഇല്ല എലീനയുടെ വല്ലരി പൂത്തില്ല പക്ഷേ പടർന്നു കയറുന്നു അനന്തമാം വിഹായസ്സിലേക്ക്. അവർ പല ദിവസങ്ങളിലും കണ്ടുമുട്ടി പ്രണയം അവൾക്കു കൊടുമ്പിരികൊണ്ടു അവൾക്കു മാത്രം എലീനക്ക്. എലീന വക്കച്ചനെ കാണാൻ വരുമ്പോളൊക്കെ ജൂലിയും കൂടെയുണ്ടാകുമായിരുന്നു.
ഏകദേശം മൂന്നുമാസത്തോളം കൊണ്ട് നടന്ന ഒരു വൺ വേ പ്രേമത്തിന് ശേഷം എലീനയെ വക്കച്ചൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.
എന്നാലും ഒരു പിൻവലി. എന്തോ ഒരു തടസ്സം വക്കച്ചന്റെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. എലീനയും ജൂലിയും അവരുടെ റിസേർച്ചിന്റെ ഭാഗമായി വക്കച്ചന്റെ ഡിഎൻഎ സാമ്പിളും ശേഖരിക്കുന്നു. ഡാറ്റാബേസ് വന്നു. വക്കച്ചനും എലീനയും ഒരേ ഫാമിലിയിലുള്ളവർ. എലീന ഞെട്ടി.
വക്കച്ചനും.
അവർ വേരുകൾ ചികഞ്ഞു. എലീനയുടെ അമ്മ ബ്രിജിറ്റ് ബ്രിജിറ്റിന്റെ അമ്മ മേരി ചികഞ്ഞു ചികഞ്ഞു മേരിയുടെ ഫോട്ടോ കമ്പ്യൂട്ടർ കാണിച്ചപ്പോൾ വക്കച്ചൻ ശരിക്കും ഞെട്ടി.
തന്റെ കൂടെ കോളജിൽ പഠിച്ച തന്റെ കാമുകി മേരി. ന്യുയോർക്കിലെ ബ്രൂക്ലിൻ കോളജിൽ ഒന്നിച്ചു പഠിച്ചിരുന്നവർ .
പക്ഷേ മേരിയുടെ മകളുടെ മകൾ എങ്ങനെ വക്കച്ചന്റെ ഫാമിലിയാകും എലീനക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പക്ഷേ വക്കച്ചന്റെ മുഖം വിളറിവെളുത്തു. വക്കച്ചൻ ആ കാലം ഓർത്തു. തന്റെ അപ്പൻ കണ്ടുപിടിച്ച കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതും മേരിയെന്ന തന്റെ കാമുകിയെ ഉപേക്ഷിക്കേണ്ടിവന്നതും തന്റെ വിവാഹശേഷം മേരി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞതും എല്ലാം.
അങ്ങനെ കഥകളെല്ലാം പറഞ്ഞു വന്നപ്പോൾ എലീന വക്കച്ചന്റെ കൊച്ചു മകളാണ്. എലീനയും വിളറി വെളുത്തു.
സങ്കടം സഹിക്കാൻ കഴിയാതെ എലീന പൊട്ടിക്കരഞ്ഞു.
പക്ഷേ ആ പൊട്ടിക്കരച്ചിലിൽ വക്കച്ചന്റെയും എലീനയുടെ കൂട്ടുകാരി ജൂലിയുടെയും മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.
അത് എലീന അറിഞ്ഞോ എന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍