പ്രാഥമിക വിദ്യാഭ്യാസമില്ല, സ്കൂളിൽ പോകാതെ നടന്ന സുബൈറിനെ നാട്ടുകാരു വിളിച്ചത് 'പക്കി'യെന്ന്; സൈക്കിൾ മോഷണത്തിൽ തുടക്കം; വിവിധ ജില്ലകളിലായി നടത്തിയത് നൂറിലേറെ മോഷണങ്ങൾ; പകൽ മുഴുവൻ ബസിലും ട്രെയിനിലുമായി യാത്രകൾ; രാത്രി അടിവസ്ത്രം മാത്രം ധരിച്ച് മോഷണം; ഒടുവിൽ പക്കിയെ കുടുക്കിയത് ലോട്ടറിയിലെ ദൗർഭാഗ്യം
മറുനാടൻ മലയാളി ബ്യൂറോ
മാവേലിക്കര: വിവിധ ജില്ലകളിലായി നൂറിലേറെ മോഷണങ്ങൾ, പിടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, രാത്രി മോഷണത്തിന് ഇറങ്ങുന്നത് അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ടും. എങ്ങാനും പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ കുതറി മാറി രക്ഷപെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. കൊല്ലം ശൂരനാട് വടക്ക് കുഴിവിള വടക്കേതിൽ എച്ച്.സുബൈർ എന്ന പക്കി സുബൈർ(49) അറസ്റ്റിലായ വാർത്തകൾ കണ്ട് ഞെട്ടിയത് നാട്ടുകാരാണ്. അത്രയ്ക്ക് സമർത്ഥമായാണ് പക്കിയുടെ മോഷണങ്ങൾ.
പക്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. സുബൈറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനുമായാണു കസ്റ്റഡി അപേക്ഷ നൽകിയത്. റെയിൽവേ ട്രാക്കിലൂടെ സഞ്ചരിച്ചാണ് സുബൈർ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ എത്തിയിരുന്നത്.
പൊലീസ് സംഘത്തോടൊപ്പമുള്ള യാത്ര റോഡിലൂടെ ആയതിനാൽ മോഷണം നടത്തിയ സ്ഥലങ്ങൾ കൃത്യമായി പറഞ്ഞു നൽകാൻ പലപ്പോഴും പ്രതിക്കു കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ മോഷണങ്ങൾ തെളിയിക്കാനാകുമെന്നു പൊലീസ് അപേക്ഷയിൽ പറയുന്നു. മോഷണമുതൽ വിൽക്കാൻ സുബൈറിനെ സഹായിച്ച ശൂരനാട് തെക്ക് വലിയവിള വടക്കേതിൽ കെ.ഷിറാജ് (41), അടൂർ പറക്കോട് റഫീഖ് മൻസിൽ റഫീഖ് (മലക്ക് റഫീഖ്39) എന്നിവരും കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായിരുന്നു.
പക്കിയുടെ കഥ
ശുരനാട് സ്വദേശിയായ സുബൈറിനു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. സ്കൂളിൽ പോകാതെ കറങ്ങി നടന്ന സുബൈറിനു നാട്ടുകാരാണു 'പക്കി' എന്നു വിളിപ്പേരിട്ടത്. സുബൈറിന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. കൃഷിപ്പണി ചെയ്താണു അമ്മ സുബൈറിനെയും 3 സഹോദരങ്ങളെയും വളർത്തിയത്. ആദ്യകാലത്ത് സൈക്കിൽ മോഷണത്തിലാണ് പക്കി മേഖലയിൽ എത്തിയത്.
എഴുത്തും വായനയും അറിയാതെ കറങ്ങി നടന്ന പക്കി സുബൈർ ശൂരനാട്ട് കൊച്ചു കൊച്ചു മോഷണങ്ങൾ നടത്തി. പിടിക്കപ്പെടാതായപ്പോൾ സമീപ സ്ഥലങ്ങളിലും മോഷണം തുടങ്ങി. കായംകുളത്തെ മാടക്കട കുത്തിത്തുറന്നു പണം അപഹരിച്ചതിനും സൈക്കിൾ മോഷ്ടിച്ചതിനുമാണ് ആദ്യമായി പൊലീസ് പിടിച്ചത്. 14ാം വയസ്സിൽ ജയിലിൽ പോയ സുബൈർ തിരിച്ചിറങ്ങി ശൂരനാടിന്റെ ഉറക്കം കെടുത്തി മോഷണം തുടർന്നു.
1995 നു ശേഷം തുടർച്ചയായി മോഷണങ്ങൾ നടത്തി. വിവിധ കേസുകളിൽ ദീർഘകാലം ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും 2004 കാലഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ പരക്കെ മോഷണം നടത്തി.പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ച് ദൂരെ പ്രദേശങ്ങളിലെത്തും. യാത്രയ്ക്കിടെയാണ് ഉറക്കം. യാത്ര അവസാനിക്കുന്നിടത്ത് ആ രാത്രി മോഷണം നടത്തുന്നതായിരുന്നു ശൈലി. കൈയിൽ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണം. വീടുകളിൽ നിന്നും മുണ്ടും ഷർട്ടുമെടുത്ത് ധരിക്കും. ഉടുത്ത വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും. മാവേലിക്കരയിലെ ഒരു വീട്ടിൽ കയറി വസ്ത്രം മാറി, ഭക്ഷണവും കഴിച്ചാണ് മോഷണം നടത്തിയത്.
2018ൽ ശൂരനാട് മോഷണക്കേസിൽ ജയിലിലായ സുബൈർ 2020ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ സ്ത്രീപീഡന പരാതി വന്നതോടെ നാട്ടിൽ നിന്ന് മുങ്ങി. അക്ഷരാഭ്യാസമില്ലാത്ത ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഒരു സ്ഥലത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായതിനാൽ പ്രതിയെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.
ഇതിനിടെ ഇയാളുടെ ലുക്ക് ഔട്ട് നോട്ടീസുകൾ ഇറക്കിയിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന വിവരത്തെ തുടർന്ന് മോഷണം നടക്കാത്ത സ്ഥലങ്ങൾ കേന്ദ്രികരിച്ചു ലോട്ടറി കടകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത്, എസ്ഐ മൊഹ്സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി.പി.ഒ മാരായ അരുൺ ഭാസ്ക്കർ, ഗിരീഷ് ലാൽ വി.വി, ജവഹർ.എസ്.റിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പക്കിയെ പൊക്കിയതെങ്ങനെ
പക്കിയെ എങ്ങനെ പിടിച്ചുവെന്ന് ചോദിച്ചാൽ ആരോ ഒറ്റിയതാണെന്നാണ് പക്കി സുബൈർ ധരിച്ചിരിക്കുന്നത്. പൊലീസിനോട് പലതവണ ഇയാൾ ആരാണ് ഒറ്റിയതെന്ന് ചോദിക്കുകയും ചെയത്ു. മൊബൈൽ ഫോൺ ഉപയോഗിക്കാഞ്ഞിട്ടും സ്ഥിരമായി ഒരു മേഖലയിൽ തന്നെ മോഷണം നടത്താഞ്ഞിട്ടും താൻ പിടിയിലായി എന്നതു പക്കി സുബൈറിനു വിശ്വസിക്കാൻ കഴിയുന്നില്ല.
രാത്രിയിൽ പതിവായി നടക്കുന്ന പക്കിയെ കുടുക്കിയത് പ്രേതമാണോ എന്ന് പോലും വിലയിരുത്തപ്പടുന്നുണ്ട്. മാവേലിക്കര താലൂക്കിൽ കാവിനോടു ചേർന്നുള്ള ചെറിയ അമ്പലത്തിൽ മോഷണം നടത്താനെത്തിയ പക്കി സുബൈർ മുന്നിൽ പോയ വെളുത്ത രൂപം കണ്ടു ഭയന്നു മോഷണം നടത്താൻ കഴിയാതിരുന്ന കഥയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
രാത്രിയിൽ മോഷണത്തിനായി പോകുമ്പോൾ വെളുത്ത വസ്ത്രം ധരിച്ചു മുന്നിലൊരാൾ പോകുന്നതു കണ്ടു. നടത്തം നിർത്തിയപ്പോൾ ആ രൂപവും നിന്നു, പിന്നോട്ടു നടന്നപ്പോൾ അതും പിന്നോട്ട് നടന്നു. പേടിച്ച് അനങ്ങാതെ നിന്നപ്പോൾ, കാവിലെ അമ്പലത്തിൽ മണിനാദം കേട്ടു. അങ്ങോട്ടു നോക്കിയപ്പോൾ വെളുത്ത രൂപം കാണിക്കവഞ്ചിക്കു സമീപം നിൽക്കുന്നു. ഭയം കാരണം മോഷണം നടത്താതെ, ദിക്കറിയാതെ നടന്ന് പിറ്റേന്നു രാവിലെയാണു റോഡിലെത്തിയെന്നാണ് സുബൈർ പറയുന്നത്.
പക്കിയുടേത് യുണീക്ക് ആയ മോഷണ ശൈലിയാണ്. തനിച്ചു മോഷണം നടത്താനെത്തുന്ന സുബൈർ റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ നടക്കുകയാണ് പതിവ്. റോഡിലൂടെ സഞ്ചരിച്ചാൽ പൊലീസ് പട്രോളിങ് സംഘത്തിന്റെ കയ്യിൽ പെടാതിരിക്കാനാണിത്. പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആ യാത്രകളിലാണ് ഉറക്കം. ലോഡ്ജുകളിൽ താമസിക്കാറില്ല. രാത്രിയിൽ എത്തുന്ന സ്ഥലത്തു മോഷണം നടത്തി മടങ്ങും. തനിക്ക് മാറാനുള്ള വസ്ത്രങ്ങൾ കൊണ്ടു നടക്കുന്ന പതിവ് സുബൈറിനില്ല,. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഉപേക്ഛഇച്ചു വീടുകളിൽ നിന്നും വസ്ത്രം മോഷ്ടിക്കുകയാണ് ഇയാൾ ചെയ്യാറ്. ആയുധങ്ങളും പലപ്പോഴും കണ്ടെത്തുന്നത് വീടുകളിൽ നിന്നു തന്നെയാകും.
ആലപ്പുഴ ജില്ലയിൽ മോഷണം വർധിച്ചതോടെ മോഷ്ടാവ് പക്കി സുബൈർ ആണെന്നു പൊലീസ് ഉറപ്പാക്കി. പക്ഷേ പ്രതിയെ പിടികൂടാൻ സാധിക്കാതെ വന്നപ്പോൾ പൊലീസ് അയാളുടെ സ്വഭാവരീതി ബന്ധുക്കളോട് അന്വേഷിച്ചു. കഞ്ചാവ് ഉപയോഗിക്കുന്ന സുബൈർ സ്ഥിരമായി ധാരാളം ഭാഗ്യക്കുറി എടുക്കുമെന്ന സൂചനയാണു പൊലീസിനു തുമ്പായത്. തുടർന്ന് ലോട്ടറി കടകൾ കേന്ദ്രീകരിച്ചായി അന്വേഷണം. ആദ്യം ബസ് സ്റ്റാൻഡുകളിലെ ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചാണു അന്വേഷണം തുടങ്ങിയത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ.ജോസ്, സിഐ സി.ശ്രീജിത്, എസ്ഐ മൊഹ്സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, റിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ഭാസ്കർ, വി.വി.ഗിരീഷ് ലാൽ, എസ്.ജവഹർ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം പന്തളം, അടൂർ, തിരുവല്ല എന്നിവിടങ്ങളിലെ സ്റ്റാളുകളിൽനിന്നു സ്ഥിരമായി കൂടുതൽ ലോട്ടറി വാങ്ങുന്നവരെ അന്വേഷിച്ചു. സുബൈറിനെപ്പറ്റി സൂചന ലഭിച്ചു.
പൊലീസ് പല ദിവസങ്ങളിലും ലോട്ടറിക്കടകൾക്കു സമീപം വേഷം മാറി കാത്തുനിന്നു. പന്തളത്തെ ലോട്ടറിക്കടയിൽനിന്നു സുബൈർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടൂരിലെ ലോട്ടറിക്കടയിൽ സ്ഥിരമായി എത്തുന്ന ആളിനെക്കുറിച്ചു ലഭിച്ച സൂചനയിൽ പൊലീസെത്തി അതു സുബൈർ ആണെന്ന് ഉറപ്പാക്കി. അറസ്റ്റിലാകുന്ന ദിവസം പുലർച്ചെ പൊലീസ് എത്തിയപ്പോഴേക്കും സുബൈർ ലോട്ടറി വാങ്ങി മടങ്ങി.
വൈകുന്നേരം വരെ കാത്തു നിന്ന പൊലീസ് ലോട്ടറി ഫലം നോക്കാൻ വന്ന സുബൈറിനെ തിരിച്ചറിഞ്ഞു രഹസ്യമായി പിന്തുടർന്നു പിടികൂടുകയായിരുന്നു. മോഷ്ടിച്ചു ലഭിക്കുന്ന പണം ഏറെയും കഞ്ചാവിനും ലോട്ടറിക്കുമാണ് സുബൈർ ചെലവിട്ടിരുന്നത്. സുബൈർ മോഷ്ടിക്കുന്ന സാധനങ്ങൾ വിൽക്കാൻ സഹായിച്ചിരുന്നു കൂട്ടാളികളും ഇയാൾക്കൊപ്പം പിടിയിലായി. അടൂർ പറക്കോട് റെഫീഖ് മൻസിലിൽ റെഫീഖ്, ശൂരനാട് തെക്ക് വലിയവിള വടക്കേതിൽ കെ.ഷിറാജ് എന്നിവരാണ് അറസ്റ്റിലായത്.
വയനാട്ടിലെ സ്ത്രീയുമായുള്ള വിവാഹത്തിൽ പക്കി സുബൈറിന് രണ്ട് ആൺമക്കളുണ്ട്. അവിടെനിന്നു സമീപ ജില്ലകളിലെത്തി മോഷണം തുടർന്ന സുബൈറിനെ അന്വേഷിച്ചു പൊലീസെത്തി പിടികൂടുകയായിരുന്നു. 2020ൽ ജയിൽ മോചിതനായതിനു ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്തു താമസിക്കവേ ഇറച്ചിക്കടയിൽ ജോലിക്കാരനായി. ഇടയ്ക്കു തൊഴിലുറപ്പു പണിക്കും പോയി. തൊഴിലുറപ്പ് ജോലിക്കിടെ കുടുംബശ്രീ പ്രവർത്തകയോടു മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടു സുബൈറിനെതിരെ 2021 ഏപ്രിലിൽ പീഡന പരാതി ഉയർന്നു. സംഭവം കേസായതോടെ അവിടെ നിന്നു മുങ്ങുകയാണ് ഉണ്ടായത്.
Stories you may Like
- കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുരയിൽ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്