Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിൽവർ ലൈനിനെ തള്ളി ശശി തരൂർ; തന്റെ പ്രസ്താവനയെ നേരത്ത മാധ്യമങ്ങൾ തെറ്റായി വളച്ചൊടിച്ചു; അന്ന് കെ റെയിലിനെ കുറിച്ച് പഠിച്ചിരുന്നില്ല; തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് അതിവേഗം എത്താൻ മറ്റൊരു പാത വേണ്ട; റെയിൽവേ ലൈൻ വികസനം മാത്രം മതി; കെ റെയിലിനെ തള്ളി വിശ്വപൗരനും; തരൂരും ഇനി കോൺഗ്രസിനൊപ്പം

സിൽവർ ലൈനിനെ തള്ളി ശശി തരൂർ; തന്റെ പ്രസ്താവനയെ നേരത്ത മാധ്യമങ്ങൾ തെറ്റായി വളച്ചൊടിച്ചു; അന്ന് കെ റെയിലിനെ കുറിച്ച് പഠിച്ചിരുന്നില്ല; തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് അതിവേഗം എത്താൻ മറ്റൊരു പാത വേണ്ട; റെയിൽവേ ലൈൻ വികസനം മാത്രം മതി; കെ റെയിലിനെ തള്ളി വിശ്വപൗരനും; തരൂരും ഇനി കോൺഗ്രസിനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർ ലൈനിൽ ശശി തരൂരും നിലപാട് വ്യക്തമാക്കുകയാണ്. താൻ സിൽവർ ലൈനിന് അനുകൂലമല്ലെന്ന സൂചനകളാണ് തരൂരിന്റെ പ്രതികരണത്തിലുള്ളത്. സിൽവർ ലൈനിനെ കുറിച്ച് നേരത്തെ പഠിച്ചിരുന്നില്ലെന്ന് തരൂർ പറയുന്നത്. ; തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് അതിവേഗം എത്താൻ സിൽവർ ലൈനിന്റെ ആവശ്യമില്ലെന്ന നിലപാടാണ് തരൂരിന് ഇപ്പോഴുള്ളത്. റെയിൽവേ ലൈൻ വികസനം മാത്രം മതിയെന്നും വിശദീകരിക്കുകയാണ്. ഇതോടെ കെ റെയിലിനെ വിശ്വപൗരനും തള്ളുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ശശി തരൂർ ഈ നിലപാടുകൾ വ്യക്തമാക്കുന്നത്.

കേന്ദ്ര ബജറ്റിന് പിന്നാലെ തന്നെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മാറ്റി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്തു വന്നിരുന്നു. കേന്ദ്ര ബജറ്റിൽ 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂർ സമൂഹമാധ്യമത്തിലൂടെ പ്രസ്താവന നടത്തിയത്. വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈൻ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂർ വ്യക്തമാക്കുന്നു.

പാർട്ടി നിലപാടിനു വിരുദ്ധമായി സിൽവർ ലൈൻ പദ്ധതിയെ ശശി തരൂർ പിന്തുണച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെ രൂക്ഷ വിമർശനം ഉയർത്തി. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചില ഇടപെടൽ നടത്തി. ഇതോടെയാണ് തരൂർ വിശദ പഠനം പദ്ധതിയിൽ നടത്തിയതും നിലപാട് മാറ്റുന്നതും. ഇത് കോൺഗ്രസിനും ആശ്വാസമാണ്.

വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽനിന്ന് കേരളസർക്കാൻ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരും ആ വഴിയിൽ എത്തിയത്. ഫെയ്‌സ് ബുക്കിൽ അന്ന് തന്നെ കുറിപ്പും എഴുതി. ''ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാമെന്നായിരുന്നു ബജറ്റിന് ശേഷമുള്ള കുറിപ്പ്. അന്നും കെ റെയിലിനെ തള്ളി പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതും സംഭവിക്കുന്നു. ഇനി കോൺഗ്രസ് ഈ വിഷയത്തിൽ യോജിച്ച പോരാട്ടം ശക്തമാക്കും.

ശശി തരൂരായിരുന്നു വികസന കാഴ്ചപ്പാടുള്ള രാഷ്ട്രീയത്തിലെ സിപിഎം കണ്ട പ്രധാന മുഖം. ജനങ്ങളുടെ മനസ്സ് അറിയാവുന്ന ജന വികാരം പങ്കുവയ്ക്കുന്ന നേതാവ്. കെ റെയിലിനെ തരൂർ പിന്തുണച്ചതായിരുന്നു ഇതിന് കാരണം. കോൺഗ്രസിന്റെ വിമർശനത്തെ തകർക്കാൻ തരൂരായിരുന്നു സിപിഎമ്മിന്റെ ആയുധം. ആ തരൂർ നിലപാട് മാറ്റുകയാണ്. ഇതിനേയും ജന വികാരമായി കാണുമോ സിപിഎം? അങ്ങനെ സംഭവിച്ചാൽ കെ റെയിൽ ചർച്ചകൾ ഇവിടെ അവസാനിക്കുമെന്നാണ് വിലയിരുത്തലുകൾ.

വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് തരൂർ പറയുന്നു. മൂന്നുവർഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്‌പ്രസ് തീവണ്ടികൾ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധയോടെ പരിശോധിക്കേണ്ട പ്രസ്താവനയാണ് തരൂരിന്റേത്. ആളുകളെ ബുദ്ധിമുട്ടിലാക്കി കെ റെയിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന വിലയിരുത്തലാണ് വന്ദേഭാരത് ചർച്ചയാക്കുന്നത്.

ഇത് തന്നെയാണ് തരൂരും പ്രതിഫലിപ്പിക്കുന്നത്. കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നേരത്തെ കോൺഗ്രസ് നടപടിക്കൊരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ രൂക്ഷ വിമർശനമാണ് തരൂരിനെതിരെ ഉയർത്തിയിരുന്നത്. തരൂരിനോട് നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ നടപടി എടുക്കാൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയിൽ പുനഃപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂർ എത്തിചേർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP