ഹിജാബും കാവി ഷാളും കർണാടകയിൽ പുകയുന്നു; വാക്കുകൾകൊണ്ട് ഏറ്റുമുട്ടി രാഷ്ട്രീയനേതാക്കൾ; സമരത്തിൽ നുഴഞ്ഞുകയറി കത്തി വീശി സാമൂഹ്യവിരുദ്ധർ; പൊലീസ് കനത്ത ജാഗ്രതയിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളും ഹിജാബും പാടില്ലെന്നും യൂണിഫോം മാത്രമേ അനുവദിക്കൂവെന്നും മന്ത്രി; ഒരു തീപ്പൊരി മതി എന്തും സംഭവിക്കാം
ബുർഹാൻ തളങ്കര
ബംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ധ്രുവീകരണത്തിന് കാരണമായ ഹിജാബും കാവി ഷാളും തമ്മിലുള്ള തർക്കം കൈവിട്ടു പോയതോടെ കർണാടക അസ്വസ്ഥതയിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ നേതാക്കൾ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകൾ തുടരുകയാണ്. അതേസമയം ഹിജാബ്-കാവി ഷാൾ പ്രശ്നത്തിനിടെ കത്തി വീശി ഭീതി സൃഷ്ടിച്ചതിന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ സദാശിവ ഗവറോജി നൽകിയ പരാതി പ്രകാരമണ് കേസെടുത്തിരിക്കുന്നത്.
ഹിജാബ് സമരം നടക്കുമ്പോൾ അഞ്ചോ ആറോ പേർ അടങ്ങുന്ന ഒരു കൂട്ടം മറ്റുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ ഓടിപ്പോവുകയും രണ്ട് പേര് പിടിയിലാവുകയും ആയിരുന്നു. ഹാജി അബ്ദുൾ മജീദ് ഗംഗോല്ലി (32), റജബ് ഗംഗോല്ലി (41) എന്നിവരാണ് അറസ്റ്റിലായത്. ഖലീൽ, റിസ്വാൻ, ഇഫ്തികാർ എന്നിവരാണ് രക്ഷപ്പെട്ടത്. അബ്ദുൾ മജീദ് കേഡി ലിസ്റ്റിൽ പെട്ടയാളാണ് , ഇയാൾക്കെതിരെ ഗംഗോല്ലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹിജാബ് വിവാദം സാമൂഹ്യവിരുദ്ധരും തീവ്രവാദ സംഘടനകളും നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവാദം ഇവർ ഉപയോഗപ്പെടുത്തിയാൽ വലിയ സംഘർഷങ്ങൾക്ക് കാരണമായേക്കും എന്നാണ് കർണാടക പൊലീസ് കരുതുന്നത്. ആയതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് പൊലീസ്.
പ്രതികരണങ്ങൾ ഇങ്ങനെ
മന്ത്രി കോട്ട ശ്രീനിവാസ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളും ഹിജാബും പാടില്ല, സ്കൂൾ യൂണിഫോം മാത്രമേ അനുവദിക്കൂ, ഇതാണ് ഞങ്ങളുടെ നിലപാടെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി വ്യക്തമാക്കി. 'വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മത ധ്രുവീകരണം ഉണ്ടാക്കി സമൂഹത്തെ തകർക്കാൻ ബാഹ്യശക്തികൾ ഗൂഢാലോചന നടത്തുകയാണ്. ഇത്തരം ശ്രമങ്ങളെ സർക്കാർ ശക്തമായി എതിർക്കുന്നു. സ്കൂൾ നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. മതപരമായ അന്ധതയിലൂടെ സമൂഹത്തെ തകർക്കുന്ന പ്രവർത്തനം ശരിയല്ല.സ്കൂളുകളിൽ മതപരമായ അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. '
എം എൽ എ കനീസ് ഫാത്തിമ .
ഹിജാബ് മുസ്ലിം സ്ത്രീകളുടെ സംസ്കാരമാണ്, അത് ഞങ്ങളുടെ അവകാശമാണ്, നിയമസഭാ സമ്മേളനങ്ങളിലും ഞാൻ ഹിജാബ് ധരിച്ചിട്ടുണ്ട്, ഭാവിയിൽ നിയമസഭാ സമ്മേളനത്തിലും ഹിജാബ് ധരിക്കും, അവർക്ക് ധൈര്യമുണ്ടെങ്കിൽ എന്നെ തടയട്ടെ, എം എൽ എ കനീസ് ഫാത്തിമ പറഞ്ഞു.
മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന മുദ്രാവാക്യം ബേഠി ഹഠാവോ ആയി മാറുകയാണെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) മുതിർന്ന നേതാവുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കർണാടക സർക്കാർ ഹിജാബിന്റെ പേരിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കോവിഡ് കാരണം ക്ലാസുകൾ ശരിയായി നടക്കാത്തതിനാൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ബുദ്ധിമുട്ടുമ്പോൾ ആണ് ഹിജാബ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു. ഇത് ആവശ്യമുള്ള കാര്യം ആയിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം
വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാന ബിജെപി സർക്കാരാണ് കാരണമൊന്നും ഹിജാബ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മൗനം ശരിയല്ലെന്നും ഭരണഘടനയും സർക്കാരും അനുശാസിക്കുന്ന നിയമങ്ങൾ ഉദ്യോഗസ്ഥർ പാലിക്കണമെന്നും പെൺകുട്ടികളുടെ മുഖം കാണാനാണോ അതോ പഠിക്കാൻ ആണോ കോളേജിൽ പോകുന്നതെന്ന്
മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം ചോദിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി
ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കാൻ അയച്ച ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ നിഷേധിച്ചതിനെ തുടർന്നുണ്ടായ അമർഷം മറയ്ക്കാനാണ് സംസ്ഥാന ബിജെപി സർക്കാർ ഹിജാബ് വിവാദം സൃഷ്ടിച്ചതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി പറഞ്ഞു.
ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ
'നിങ്ങൾക്ക് ഹിജാബ് ധരിക്കണമെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകൂ' 'സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിനെ പിന്തുണയ്ക്കുന്നത് വഞ്ചനയ്ക്ക് തുല്യമാണ്, സ്കൂളുകളിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകണം, അവർ ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ അവർ നമ്മുടെ ഭരണഘടനയോട് വിശ്വസ്തരായിരിക്കണം. തീവ്രവാദികൾ ഉയർത്തിക്കൊണ്ടു വന്നതാണ് ഹിജാബ് വിവാദം.
'ഇന്ന് അവർ ഹിജാബ് ചോദിക്കുന്നു, നാളെ അവർ സ്കൂളുകളിൽ മസ്ജിദ് ആവശ്യപ്പെടും, ഇത് ഹിന്ദു രാഷ്ട്രമാണ്, പെൺകുട്ടികൾക്ക് ഗണപതി പൂജയും നെറ്റിയിൽ വെണ്ണീർ ചാർത്തലും ഇവിടെ അനുവദനീയമാണ്, ഇത് ആരും ചോദ്യം ചെയ്യില്ല, ചോദ്യം ചെയ്യുന്നവർ പാക്കിസ്ഥാനിലേക്ക് പോകണം. സ്കൂളിൽ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കുന്നവർ ദേശവിരുദ്ധരാണ്.ഈ വിഷയത്തിലൂടെ സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമം.
താലിബാൻ സംസ്കാരത്തിന് അവസരം നൽകില്ല.കർണ്ണാടകയെ താലിബാനാക്കി മാറ്റാൻ ആരെയും അനുവദിക്കില്ല.തീവ്രവാദ സംഘടനയാണ് ഹിജാബ് വിവാദത്തിന് പിന്നിൽ. ഹിജാബ് ധരിക്കുന്നതിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യയെയും കോൺഗ്രസ് പാർട്ടിയെയും എന്താണ് ഈ രാജ്യത്ത് നടപ്പാക്കുന്നത് ? അവർ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടോ? മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന സിദ്ധരാമയ്യ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് മതപരിവർത്തനത്തിന് തുല്യമാണെന്നാണ് കരുതുന്നത്.
''നമ്മുടെ രാജ്യത്ത് 15% മുസ്ലീങ്ങളുണ്ട്. 50% ആയാൽ ഹിന്ദുക്കൾക്ക് അതിജീവിക്കാൻ പറ്റുമോ? ഹിന്ദുക്കൾ മനസ്സിലാക്കണം. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ രൂപീകരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾക്ക് ഈ സംസ്കാരം വേണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു,
ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ രംഗത്തുവന്നിരിക്കുകയാണ്. ''ഹിജാബ് ധരിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പ്രസ്താവനയ്ക്ക് ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മറുപടി പറയണമെന്ന്' ഡികെ ആവശ്യപ്പെട്ടു.
ഹിജാബും ടോപ്പിയും ധരിച്ച് പഠിക്കണമെങ്കിൽ മദ്രസയിൽ പോകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിന് അവസരമില്ല. ഇത് ബ്രിട്ടീഷ് ഇന്ത്യയല്ല. ഇതാണ് ഭരത ഖണ്ഡ, അത് ഹിന്ദുമതത്തിന്റെ അടിത്തറയിൽ നിർമ്മിച്ചതാണ് എന്നാണ് എംപി പ്രതാപ് സിംഹ വിവാദത്തോട് പ്രതികരിച്ചത്.
കർണാടക റവന്യൂ മന്ത്രി ആർ അശോക്
ഹിജാബ് വിവാദത്തിന് പിന്നിൽ കോൺഗ്രസാണെന്ന് റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. നമ്മുടെ ഭൂമി ഹിന്ദുസ്ഥാനാണ്, പാക്കിസ്ഥാനല്ല. ഹിജാബ് പോലുള്ള സെൻസിറ്റീവ് വിഷയത്തിൽ പ്രസ്താവന നടത്തുന്നതിന് മുമ്പ് കോൺഗ്രസ് പാർട്ടി ശ്രദ്ധിക്കണമെന്നും സ്കൂളുകളിൽ കാവി ഷാൾ ധരിക്കുന്നത് പോലും അനുവദിക്കാൻ സാധിക്കില്ലന്നും മന്ത്രി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍