ലോകായുക്തയെ സർക്കാരിനു തിരുത്താമെന്ന വ്യവസ്ഥ കാനത്തിനും കൂട്ടർക്കും പോലും ബോധ്യപ്പെട്ടിട്ടില്ല; സിൽവർലൈനിലെ വെല്ലുവിളിയേയും സിപിഐ അംഗീകരിക്കില്ല; ഇടതുപക്ഷത്ത് വേറിട്ട ശബ്ദത്തിന് സിപിഐയിൽ തീരുമാനം; ഓർഡിനൻസിൽ മുന്നണി ചർച്ച അനിവാര്യമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിൽവർലൈനിലും ലോകായുക്തയിലും സിപിഎമ്മിന്റെ മോഹങ്ങളെ വെട്ടാൻ സിപിഐ. സിപിഎമ്മിന്റെ ഏകപക്ഷീയ നടപടികളെ ഇനി സിപിഐ അംഗീകരിക്കില്ല. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ സിപിഐ നിർവാഹകസമിതി യോഗത്തിലെ രൂക്ഷ വിമർശനം ഇടതു പക്ഷത്തെ ഭിന്നതയുടെ തെളിവാണ്.. സിൽവർലൈൻ പദ്ധതിയോടും സിപിഐയ്ക്ക് ത്ാൽപ്പര്യമില്ല. രണ്ടിനേയും എതിർക്കാനാണ് നീക്കം.
ലോകായുക്ത വിധി സർക്കാരിനു തള്ളാമെന്ന നിയമ ഭേദഗതിയോടു സിപിഐ യോജിക്കില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ വരുന്നതിനു മുൻപ് ഇക്കാര്യം മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെടും. സഭ ചർച്ച ചെയ്യുംമുൻപ് ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞ് വീണ്ടും ഗവർണർക്ക് അയയ്ക്കേണ്ടി വന്നാൽ അതിനു മുൻപായി കൂടിയാലോചന നടത്തണമെന്ന നിലപാടും സ്വീകരിക്കും. ലോകായുക്ത ഓർഡിനൻസ് പിൻവലിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്ന ആവശ്യം നിർവാഹകസമിതി യോഗത്തിൽ ഉയർന്നെങ്കിലും മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനു പോയ സാഹചര്യത്തിൽ ആ നിലപാട് ഉചിതമല്ലെന്നു യോഗം വിലയിരുത്തി. ഇത് സിപിഎമ്മിന് ആശ്വാസമാണ്. എങ്കിലും നിയമസഭയിൽ അടക്കം ചർച്ച വരുമ്പോൾ സിപിഐ വിമർശിച്ചാൽ അത് പ്രതിപക്ഷത്തിന് കൂടുതൽ കരുത്ത് പകരും.
ഓർഡിനൻസിന്റെ ഉള്ളടക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ. ലോകായുക്തയെ സർക്കാരിനു തിരുത്താമെന്ന വ്യവസ്ഥ പാർട്ടിക്കു ബോധ്യപ്പെട്ടിട്ടില്ല. അതിനാൽ തുടർചർച്ചകളിൽ നിലപാട് കടുപ്പിക്കുമെന്ന സൂചനയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും നൽകുന്നത്. സിപിഐയുടെ ഇ.ചന്ദ്രശേഖരൻനായർ മന്ത്രിയായിരുന്നപ്പോൾ പാർട്ടികൾ തമ്മിലും നിയമസഭയിലും ചർച്ച ചെയ്ത് കരടുനിയമത്തിൽനിന്ന് ഉപേക്ഷിച്ച വ്യവസ്ഥ കൊണ്ടു വരുന്നതും സിപിഐയെ ചൊടിപ്പിക്കുന്നുണ്ട്. സിപിഐ മന്ത്രിമാരും ഇതു സംബന്ധിച്ച് നേതൃത്വത്തിനോട് വിശദീകരണം നൽകിയിട്ടുണ്ട്, ആശയക്കുഴപ്പമുണ്ടാകാനുള്ള കാരണവും വിശദീകരിച്ചു.
മന്ത്രിമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നു ചർച്ചയ്ക്കുള്ള മറുപടിയായി കാനം ചൂണ്ടിക്കാട്ടി. ജനുവരി 11ന് ഓർഡിനൻസ് ആദ്യം അവതരിപ്പിച്ചപ്പോൾ പഠിക്കാൻ കൂടുതൽ സമയം വേണമെന്ന അഭിപ്രായം വന്നതിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചതാണെന്നു മന്ത്രിമാർ വിശദീകരിച്ചു. പാർട്ടി സെന്ററിനെ ഇതറിയിച്ചിരുന്നു. ഓർഡിനൻസ് പാസാക്കണമെന്നു 19 ലെ യോഗത്തിൽ നിയമമന്ത്രി പി.രാജീവ് വീണ്ടും ആവശ്യപ്പെട്ടപ്പോൾ, ഇതിനിടെ രാഷ്ട്രീയ കൂടിയാലോചന നടന്നെന്നാണു വിചാരിച്ചതെന്നും മന്ത്രിമാർ പറഞ്ഞു. അങ്ങനെ ചർച്ച നടന്നിട്ടില്ലെന്നു കാനം വ്യക്തമാക്കി.
ലോകായുക്തയുടെ കാര്യത്തിലെന്നപോലെ തിരുത്തലിനുള്ള ശ്രമം സിൽവർലൈനിന്റെ കാര്യത്തിൽ എന്തുകൊണ്ടു സംഭവിക്കുന്നില്ലെന്നു യോഗത്തിൽ വിമർശനമുയർന്നു. ആശങ്കകൾ ദൂരീകരിച്ച ശേഷമേ പദ്ധതി നടപ്പാക്കാവൂവെന്ന് തീരുമാനിച്ചശേഷവും പദ്ധതിക്കു വേണ്ടി നിലകൊള്ളുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പാർട്ടിയുടെ മന്ത്രിമാരിൽനിന്നുണ്ടായത്. സിപിഎമ്മിന്റെ അതേ നിലപാടാണ് സിപിഐക്കുമെന്ന അഭിപ്രായം ഇതുമൂലം ജനങ്ങൾക്കുണ്ടായി എന്ന് മന്ത്രിമാർ പറയുന്നു. ഈ വിഷയത്തിലും ഇനി സിപിഐ അതിശക്തമായ എതിർപ്പ് തുടരും.
മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് സിപിഐ. എക്സിക്യുട്ടീവിൽ വിമർശനം ഉയർന്നു. ലോകായുക്ത ഓർഡിനൻസിൽ മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. ഓർഡിനൻസിനെതിരേ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിന് എക്സിക്യുട്ടീവ് പൂർണ പിന്തുണ നൽകി. സിപിഐ. സംസ്ഥാന എക്സിക്യുട്ടീവിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തു. ഇത്തരം ഓർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ല. രാഷ്ട്രീയ കൂടിയാലോചന ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ കാനം തന്നെ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവ് ഉണ്ടായി. എന്നാൽ പാർട്ടി മന്ത്രിമാരെ പൂർണമായും തള്ളിക്കൊണ്ടൊരു സമീപനം കാനം രാജേന്ദ്രൻ റിപ്പോർട്ടിൽ സ്വീകരിച്ചതുമില്ല.
ചർച്ചയിലാണ് പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം ഉണ്ടായത്. നിയമഭേദഗതിയുടെ ഗൗരവം ഉൾക്കൊണ്ട് ഇടപെടുന്നതിൽ പാർട്ടി മന്ത്രിമാർക്ക് വീഴ്ച പറ്റി. ഇടതുപക്ഷ മന്ത്രിമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരല്ല-അഴിമതിക്കാരല്ല എന്നൊരു ബോധ്യമുണ്ട്. എന്നാൽ ഇപ്പോൾ ഇങ്ങനൊരു നിയമഭേദഗതി വരുമ്പോൾ അത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടവരും എന്ന വിമർശനവും ഉയർന്നുവന്നു. അതുകൊണ്ടു തന്നെ നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യവും ഉയർന്നുവന്നു. മാത്രമല്ല, സർക്കാരിന് അപ്പീൽ പോകാമെന്ന ഭാഗമാണ് ഓർഡിനൻസിൽ ഭേദഗതിയായി ഉൾപ്പെടുത്തേണ്ടതെന്ന വാദവും സംസ്ഥാന എക്സിക്യുട്ടീവിൽ ഉയർന്നു.
രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടിക്കെതിരേ രംഗത്തെത്തിയ സിപിഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു. സമാനമായ നിലപാട് എടുത്ത പാർട്ടി ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ തന്റെ നിലപാട് എക്സിക്യുട്ടീവിൽ വിശദീകരിച്ചു. ഇസ്മായിലിന്റെ നിലപാട് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍