വാവ സുരേഷ് പതിനൊന്നാം വയസിൽ പാമ്പുപിടിത്തം തുടങ്ങിയെങ്കിൽ അജയ്ഗിരി 15ാം വയസിൽ; കർണാടകയിലെ ആഗുംബെ മഴക്കാടുകളിൽ രക്ഷിച്ച് വിട്ടത് അറുനൂറിലേറെ രാജവെമ്പാലകളെ; ഇതുവരെ ഒരുപാമ്പ് കടി പോലും ഏറ്റിട്ടില്ല; അജയ്ഗിരി മോഡൽ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പച്ചയായ മനുഷ്യനാണ് വാവ സുരേഷ്. ജാഡകളില്ലാത്ത പ്രകൃതിയെ സ്നേഹിക്കുന്ന, ജീവികളെ സ്നേഹിക്കുന്ന മനുഷ്യൻ. മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി എന്ന വാർത്ത എത്രയോ പേർക്കാണ് ആശ്വാസം പകരുന്നത്. എത്രയോ പേരാണ് പ്രാർത്ഥനകളിൽ മുഴുകുന്നത്.
റെൻസി തോമസ് എന്നൊരാൾ എഫ്ബിയിൽ എഴുതി:
ചെറുപ്പത്തിലേ ഒരു ഓർമ ആണ് നിങ്ങളോട് പങ്ക് വെക്കുന്നത്..ഞാൻ എന്റെ അപ്പർ പ്രൈമറി സ്കൂൾ കാലം വരെ താമസിച്ചിരുന്നത് തിരുവനന്തപുരത്ത് ചെറുവിക്കൽ എന്ന സ്ഥലത്ത് ആണ്...ഞാൻ സെന്റ് മേരിസിൽ പഠിച്ച കാലത്ത് എനിക്ക് ഒരു കളി കൂട്ടുകാരൻ ഉണ്ടാരുന്നു...അവൻ മെഡിക്കൽ കോളജ് ഗവ സ്കൂൾ ആണ് പഠിച്ചിരുന്നത്... അവന്റെ പേര് സുരേഷ്... ഞാൻ താമസിച്ചിരുന്ന ലോയോള സ്കൂൾ പരിസരം മുഴുവൻ സെൻട്രൽ ടൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശം ആരുന്നു... എന്റെ ചെറുപ്പ കാലത്തെ ഓർമകളിലെ സുരേഷ് എപ്പോൾ കണ്ടാലും അവന്റെ കൈയിൽ ഏതെങ്കിലും മാളത്തിൽ.കയ്യിട്ടു അവന്റെ കൈയിൽ കുറെ പാമ്പുകൾ ഉണ്ടാകും..പലപ്പോഴും അറപ്പും പേടിയും ആണ്... അവനെ ഒത്തിരി വഴക്കും പറഞ്ഞിട്ട് ഉണ്ട്.. അവന്റെ സഹോദരങ്ങളും ഒത്തിരി സ്നേഹം ആരുന്നു.. സതീശൻ ഗിരീശൻ ലാലി അവന്റെ അമ്മ കൃഷണമ്മ ഒക്കെ... അവന്റെ വിവാഹം പോലും ഇല്ലാതെ ആയത് ഈ പാമ്പുകളോട് ഉള്ള സ്നേഹം മൂലം ആണ്...വീട്ടിൽ മുഴുവൻ അവന്റെ ഭാഷയിൽ അതിഥികൾ ആരുന്ന്... ജാറുകളിൽ കുപ്പികളിൽ ഒക്കെ.. എനിക്ക് പേടിയാരുന്ന് ഈ ജീവിയെ...
അവൻ നിങ്ങളുടെ ഒക്കെ വാവ ..ഞങ്ങളുടെ സുരേഷ്...വാവ സുരേഷ്.
എത്ര വട്ടം ആണ് അവനു കടിയേറ്റ് ഉള്ളത്... അവന്റെ വിരലുകൾ പോയത് പോലും കടിയേറ്റ് ആണ്.. ജീവിതത്തിനും മരണത്തിനും ഇടയിൽ എത്ര വട്ടം അവൻ കടന്നു പോയിരിക്കുന്നു... എത്രയോ ആശുപത്രി വാസങ്ങൾ... കഴിഞ്ഞ രണ്ടു അഴചയ്ക്കിടയിൽ ഉണ്ടായ വാഹന അപകടം...ഇപ്പൊ എനിക്ക് മനസ്സ് അസ്വസ്ഥമായി ഇരിക്കുന്നു... അവൻ എന്ന മനുഷ്യസ്നേഹി ജീവനോടെ ഇരിക്കണം'
ഇതുപോലെ എത്രയോ പേർ. വാവ സുരേഷിന് മൂന്നൂറിലേറെ തവണ കടിയേറ്റിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2020 ഫെബ്രുവരിയിലാണ് വാവയ്ക്ക് അണലിയുടെ കടിയേറ്റത്. എന്തുകൊണ്ടാണ് വാവ സുരേഷിന് കൂടുതൽ കടിയേൽക്കുന്നത്? സുരക്ഷിതവും,ശാസ്ത്രീയവുമായ പാമ്പുപിടിത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതുകൊണ്ടാണ് എന്നാണ് ഒരുകൂട്ടർ വിമർശിക്കുന്നത്.
വാവ സുരേഷ് നല്ല പാമ്പു പിടിത്തക്കാരൻ അല്ലേ?
അഡ്വ ഹരീഷ് വാസുദേവന്റെ ഒരു വിമർശന കുറിപ്പ് ഇങ്ങനെ:
'വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പുപിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് 'ഒരാൾക്ക് ആ പണി അറിയാം' എന്നു നാം പറയുക. ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ? ഇല്ല.
വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ. എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാർക്ക് റിസ്കും.
വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതികളെ കുറിച്ച് ഇപ്പോൾ വ്യാപകമായി വിമർശനം ഉയർന്നു വരുന്നുണ്ട്. ശാസ്ത്രീയമല്ല എന്നതാണ് ഒന്നാമത്തെ പരാതി. പാമ്പിനെ ദ്രോഹിക്കുന്നു എന്നും ആരോപണമുണ്ട്. ഇതിനൊടൊന്നും വാവ പ്രതികരിക്കാറില്ല. പതിനൊന്നാം വയസ്സിൽ തുടങ്ങിയ പാമ്പുപിടിത്തമാണ്. വയൽ വരമ്പിൽ കണ്ട ചെറിയ മൂർഖൻ കുഞ്ഞിനെ കുപ്പിയിലാക്കി പാഠ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു തുടങ്ങിയ ആളാണ് വാവ.
പാമ്പിനെ കയ്യിലെടുത്തു കഴിഞ്ഞാൽ ചുറ്റുമുള്ളവരോട് മുന്നിൽ നിന്ന് മാറി നിൽക്കാനാണ് വാവ ആവശ്യപ്പെടാറുള്ളത്. അനക്കം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണിത്. കാരണം കേൾവിശക്തി ഇല്ലാത്ത പാമ്പുകൾ മുന്നിലുള്ള അനക്കം മാത്രമാണ് കാണുന്നതെന്ന് വാവ എപ്പോഴും പറയും.
കോട്ടയത്ത് വാവ ഷോ കാണിച്ചോ?
ആദ്യ കാലത്ത് പാമ്പിനെ കൈയിൽ പിടിച്ച് വാവ ചില ഷോയൊക്കെ കാട്ടിയിരുന്നു എന്നത് സത്യമാണ്. എന്നാൽ, പക്വതയായപ്പോൾ അത്തരം സാഹസങ്ങൾക്ക് മുതിരാറില്ല. നാട്ടുകാർ നിർബന്ധിക്കുമ്പോൾ പാമ്പിനെ ഒന്നെടുത്ത് കാട്ടും എന്നല്ലാതെ. കോട്ടയത്ത് കുറിച്ചിയിൽ മൂർഖനെ പിടികൂടിയ ശേഷം ഷോ കാട്ടിയെന്ന് ചിലർ ആരോപിക്കുന്നെങ്കിലും, ചാക്കിൽ കയറ്റാനുള്ള ശ്രമങ്ങളാണ് വീഡിയോയിൽ കാണുന്നത്. മൂർഖനെ ചാക്കിൽ കയറ്റാനുള്ള ശ്രമം മൂന്നു തവണ പരാജയപ്പെട്ടതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി കടി സുരേഷിന്റെ വലതു കാൽ തുടയിൽഏറ്റത്.
വാവയെ കുറ്റം പറയാൻ വരട്ടെ
പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്കൂളുകൾ , കോളേജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .
കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. കിലോമീറ്ററുകൾ ടാക്സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്.
വാവ അജയ്ഗിരി മോഡൽ പിന്തുടരുമോ?
വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. സോഷ്യൽ മീഡിയയിൽ ഈ വിമർശനം ഉയരുമ്പോഴും സുരേഷ് ജീവനായി മല്ലിടുകയാണ്. അതേസമയം, എന്തുകൊണ്ട് സുരേഷ് അജയ്ഗിരിയുടെ മോഡൽ പിന്തുടരുന്നില്ല എന്നാണ് ഒരുകൂട്ടർ ചോദിക്കുന്നത്.
കർണാടകയിലെ ആഗുംബെ റയിൻ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഫീൽഡ് ഡയറക്റ്ററാണ് അജയ്ഗിരി. പത്തുവർഷത്തിലേറെയായി പാമ്പുകളെ പിടികൂടി രക്ഷിക്കുന്നു. ഏകദേശം 600 ഇൽ അധികം രാജവെമ്പാലകളെ അജയ്ഗിരി പിടികൂടി രക്ഷിച്ചിട്ടുണ്ട്. വാവ സുരേഷിനെ അപേക്ഷിച്ച് ഇതുവരെ ഒരു പാമ്പിന്റെ കടി പോലും കൊണ്ടിട്ടില്ല. സുരക്ഷാ മാർഗ്ഗങ്ങൾ എല്ലാം സ്വീകരിച്ച് കൊണ്ടാണ് പാമ്പുപിടിത്തം. വളരെ പ്രൊഫഷണലായി. പാമ്പിനെ പിടിച്ചാലും, അത് നാട്ടുകാരെ കാട്ടാനോ, ഫോട്ടോ ഷൂട്ടിനോ തയ്യാറാകില്ല.
കർണാടക കേന്ദ്രമായുള്ള ആഗുംബെ റെയിൽ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ ഗവേഷകൻ കൂടിയാണ് അജയ്ഗിരിയ പശ്ചിമഘട്ടത്തിലെ രാജവെമ്പാലകളെ കുറിച്ച് മാത്രമല്ല, നാനാ ജീവജാലങ്ങളെ കുറിച്ചും ഗവേഷണം നടത്തുന്ന സ്ഥാപനം. രാജവെമ്പാലകളെ രക്ഷിക്കുന്നതിനും, ആവാസ വ്യവസ്ഥയിൽ അവയുടെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും, ജീവിതം ഉഴിഞ്ഞുവച്ചൊരാൾ.
മഹാരാഷ്ട്രയിലെ വിദർഭയിൽ അകോല നഗരമാണ് അജയ്ഗിരിയുടെ നാട്. 15 ാം വയസ്സിൽ തന്നെ, പാമ്പുകളിലും, പക്ഷികളിലും എല്ലാം കമ്പം. കൊമേഴ്സിലാണ് ബിരുദമെങ്കിലും, വന്യജീവി മേഖലയോട് അതീവ താൽപര്യമായിരുന്നു അജയ് ഗിരിക്ക്. എആർആർഎസിൽ ചേർന്ന ശേഷം നാഗാലാൻഡ് സർവകലാശാലയിൽ നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.
ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ ആദ്യ പരിപാടി രാജവെമ്പാലകളിലെ റേഡിയോ ടെലിമെട്രി പദ്ധതിയായിരുന്നു. രാജവെമ്പാലകളുടെ ശരീരത്തിനുള്ളിൽ ചെറിയ ട്രാൻസ്മിറ്റർ ഘടിപ്പിച്ച് അവയുടെ ജീവിതം പഠിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ നാല് രാജവെമ്പാലകളിൽ ചിപ്പ് ഘടിപ്പിച്ചു. ഓരോ ദിവസവും അവ ഉറങ്ങും വരെ നിരീക്ഷണം. ഒരിക്കൽ ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു പെൺ രാജവെമ്പാലയെ ഒരു ആൺ രാജവെമ്പാല അകത്താക്കിയത് അജയ്ഗിരി ഓർക്കുന്നു. അവയുടെ വന്യ്സ്വഭാവം പുറത്തു വന്ന സംഭവം. ഈ പദ്ധതി ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്.
നിലവിൽ എആർആർഎസിൽ ഫീൽഡ് ഡയറക്ടറാണ് അജയ്. ആഗുംബെയിലെ മഴക്കാട് പ്രദേശത്ത് ധാരാളം കൃഷിഭൂമിയും, വീടുകളും ഉണ്ട്. പലപ്പോഴും, മനുഷ്യരും രാജവെമ്പാലയും തമ്മിൽ സംഘർഷമുണ്ടാകാറും ഉണ്ട്. വീടുകളിലോ, കൃഷിഭൂമിയിലോ രാജവെമ്പാലയെ കണ്ടാൽ, നാട്ടുകാർ വനംവകുപ്പിൽ വിളിക്കും. അവർ റെയിൻ ഫോറസ്റ്റ് സ്റ്റേഷനിലും വിളിക്കും. ഉടൻ അവിടെ ഓടിയെത്തും. വീടിന്റെ സീലിങ്ങിലോ, അടുക്കളയിലോ, കുളിമുറിയിലോ ഒക്കെ കണ്ടാൽ മാത്രമേ രാജവെമ്പാലയെ രക്ഷിക്കാൻ മുതിരുകയുള്ളു. വീടിന് അടുത്തോ, മാളത്തിലോ ഒക്കെ കാണുകയാണെങ്കിൽ അതിനെ ശല്യപ്പെടുത്തേണ്ടെന്ന് നാട്ടുകാരോട് പറയും. അത് പതിയെ കാട്ടിലേക്ക് പൊയ്ക്കോളും. ഒരിക്കലും അവയെ പിടിച്ച് കൂട്ടിൽ ഇടാറില്ല. അതിന്റെ സ്വാഭാവിക ജീവിത പരിസരത്തേക്ക് മടക്കി വിടാറാണ് പതിവ്.
അജയിന്റെ ഒടുവിലത്തെ പദ്ധതി, രക്ഷിക്കുന്ന ഓരോ രാജവെമ്പാലയെയും ടാഗ് ചെയ്യുകയാണ്. ഒരു ധാന്യമണിയോളം ചെറുതായ ടാഗ് രാജവെമ്പാലയുടെ പേശികൾക്കും തൊലിക്കും ഇടയിൽ സ്ഥാപിക്കുകയാണ് പതിവ്. റേഡിയോ ടെലിമെട്രി ട്രാൻസ്മിറ്റർ പോലെ ഇതിന് ബാറ്ററി ആവശ്യമില്ല. ഇതുവരെ 140 രാജവെമ്പാലകളെ ടാഗ് ചെയ്ത് കഴിഞ്ഞു. ആഗുംബെ മഴക്കാടുകളിലെ രാജവെമ്പാലകളുടെ മൊത്തം സംഖ്യ എടുക്കാൻ രണ്ടുവർഷം കൂടി എടുക്കുമെന്ന് അജയ് പറയുന്നു.
രണ്ടുവർഷമായി അജയ്ഗിരി വീട്ടിൽ പോയിട്ട്. കാടിനും മൃഗങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ചപ്പോൾ വീട്ടിൽ പോകാൻ സമയം കിട്ടുന്നില്ല എന്നതാണ് സത്യം. വീട്ടുകാർക്ക് ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും, ഇപ്പോൾ ജോലിയുടെ യഥാർഥ സ്വഭാവം നന്നായി അറിയാം
Stories you may Like
- കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ
- കടുത്തുരുത്തിയിൽ നിന്നും വാവ സുരേഷ് പിടികൂടിയത് മൂർഖനെയും 25 കുഞ്ഞുങ്ങളെയും
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കാറിൽ 'നാടുചുറ്റിയ' രാജവെമ്പാലയെ പിടികൂടി രക്ഷിച്ച് വാവ സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്