നേഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നയാൾക്ക് ഭീഷണി; റോജി റോയ് എന്ന പാവപ്പെട്ട വിദ്യാർത്ഥിനിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല; കിംസ് ആശുപത്രി മാനേജ്മെന്റ് നിയമങ്ങൾ അതീതരാവുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ നേഴ്സിങ് വിദ്യാർത്ഥിനിയായ റോജി റോയിയുടെ ചാടി മരണത്തിലെ അന്വേഷണം എങ്ങുമെത്താതെ പോയി. കിംസുമായി ബന്ധപ്പെട്ട് എന്ത് പരാതി കിട്ടിയാലും നിശബ്ദരാവുകയാണോ കേരളാ പൊലീസ്. നേഴ്സിങ് വിദ്യാർത്ഥികളെ ചതിയിൽ ചാടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വ്യാജ റിക്രൂട്ട്മെന്റ് മാഫിയയ്ക്ക് എതിരായ അന്വേഷണത്തിനും പുരോഗതിയില്ല. വിദേശ കാര്യമന്ത്രാലയം അടക്കമുള്ളിടത്ത് പരാതി നൽകിയവരാണ് പ്രശ്നത്തിലാകുന്നത്. പൊലീസിൽ പരാതി നൽകിയാൽ കൃത്യമായി തന്നെ തട്ടിപ്പുകാർ അറിയും. പിന്നെ പരാതി നൽകിയവർക്ക് ഭീഷണിയുമെത്തും. കിംസ് നേഴ്സിങ് കോളേജിലെ അസിന്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്സിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് പുറത്തു കൊണ്ടുവന്നവർക്ക് വലിയ ഭീഷണികളാണ് ലഭിക്കുന്നത്. എല്ലാത്തിനും കിംസ് ആശുപത്രിയുടെ പിന്തുണയുണ്ടോ എന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. അല്ലെങ്കിൽ തെളിവുകൾ സഹിതം നേഴ്സിങ് കോളേജിലെ അദ്ധ്യാപികയ്ക്ക് എതിരെ പരാതി വന്നിട്ടും കിംസ് നടപടി എടുക്കാതിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
എല്ലാ തെളിവുകളുമുണ്ടായിട്ടും ഇതുവരെ എഫ് ഐ ആർ എടുക്കാനോ വ്യാജ റിക്രൂട്ട്മെന്റ് മാഫിയയിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന ലിജേഷ് ജോയി എന്ന വ്യക്തിയാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് നടപടികളുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ തെളിവുകൾ സഹിതം പരാതിയും നൽകി. മേൽ പരാതി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിക്കിട്ടി. ഇതോടെയാണ് ഭീഷണികളെത്താൻ തുടങ്ങിയത്. കിംസിലെ അസിസ്റ്റന്റ് പ്രൊഫസറും അവരുടെ ഭർത്താവും പരസ്യമായി തന്നെ ഭീഷണികൾ അയച്ചു. ഫെയ്സ് ബുക്കിലൂടെയും മറ്റും തെറി അഭിഷേകവും നടത്തി. ഇതോടെയാണ് തട്ടിപ്പിൽ ഇവരുടെ പങ്കിനെ കുറിച്ച് സംശയം ഉണ്ടായതെന്ന് ലിജേഷ് ജോയ് മറുനാടനോട് വിശദീകരിച്ചു. തട്ടിപ്പിൽ പങ്കില്ലെങ്കിൽ അവർ വിളിച്ചു ഭീഷണി പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ എന്ന ചോദ്യമാണ് ലിജേഷ് ഉയർത്തുന്നത്.
സ്റ്റാലിൻ ലെയ്സിന്റെ നേഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് ലിജേഷ് ജോയ് തട്ടിപ്പ് മനസ്സിലാക്കുന്നത്. അതിൽ പറഞ്ഞിരുന്ന മംഗലാപുരത്തെ റിക്രൂട്ട്മെന്റ് ഏജൻസിക്ക് ലൈസൻസ് ഇല്ലാന്ന് വ്യക്തമായതോടെ വിദേശ കാര്യമന്ത്രാലയത്തിൽ പരാതി നൽകി. ഇതിനിടെയാണ് ഭീഷണികൾ തുടങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കാര്യങ്ങൾ വിശദീകരിച്ച് മാസങ്ങൾക്ക് മുമ്പേ പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളേജ് സിഐ ഓഫീസിൽ എത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായത്. തുടർന്ന് അദ്ധ്യാപികയും ഭർത്താവും ഭീഷണിയുമായെത്തി. വിദേശത്ത് ആയതുകൊണ്ട് മാത്രം വെറുതെ വിടുന്നുവെന്ന ഭീഷണി എത്തിയതോടെ കാര്യങ്ങൾ ഇമെയിൽ വഴി പൊലീസിനേയും അറിയിച്ചു. ഈ പാരതികൾക്കൊന്നും അർഹമായ പ്രാധാന്യത്തോടെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രത്യക്ഷത്തിൽ തന്നെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾ ലംഘിച്ച് ആളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സ്റ്റാലിൻ ലെയ്സും മംഗലാപുരത്തെ ഏജൻസിയും, ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുന്നു.
വിദേശ റിക്രൂട്ടമെന്റ് മാഫിയയ്ക്കുള്ള സ്വാധീനത്തിന്റെ തെളിവ് തന്നെയാണ് ഇത്. അല്ലാത്ത പക്ഷം കിംസിലെ നേഴ്സിങ് കോളേജ് അസിസ്റ്റിന്റെ പ്രൊഫസർക്കെതിരെ നടപടി വരുമായിരുന്നുവെന്നാണ് വിലയിരുത്തൽ. ഭീഷണിയും മറ്റും തെളിവ് സഹിതം നൽകിയിട്ടും നടപടിയില്ല. അതിനിടെ ഇതു സംബന്ധിച്ച് തെളിവുകളുമായി മറുനാടൻ വാർത്ത പുറത്തുവന്നിട്ടും നേഴ്സിങ് കോളേജിലെ ഉന്നതയ്ക്ക് എതിരെ കിംസ് മാനേജ്മെന്റും നടപടി എടുത്തിട്ടില്ല. അദ്ധ്യാപികയ്ക്ക് മാനേജ്മെന്റിലുള്ള സ്വാധീനത്തിന് തെളിവായി ഇത് വിലയിരുത്തപ്പെടുന്നു. അതിനിടെ റോജി റോയിയുടെ മരണവുമായുള്ള വസ്തുത പുറത്തുവരുമെന്ന ഭയം കിംസ് മാനേജ്മെന്റിനുണ്ട്. ഇത് സ്റ്റാലിൻ ലെയ്സിനെ പോലുള്ളവർ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഏതായാലും വ്യജ റിക്രൂട്ട്മെന്റിൽ പൊലീസ് അന്വേഷണമോ അറസ്റ്റോ നടത്താത്തതിൽ വ്യാപക പ്രതിഷേധമാണുള്ളത്.
വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഫലമില്ലെന്നും ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വ്യാജ ലൈസൻസ് ഉപയോഗിച്ചാണെന്നും കഴിഞ്ഞ ദിവസം തെളിവുകൾ സഹിതമാണ് മറുനാടൻ വാർത്ത നൽകിയത്. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിനുള്ളിലും സജീവമാണെന്നാണ് കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രഫസർ സ്റ്റാലിൻ ലെയ്സിന്റെ നേതൃത്വത്തിൽ ഫേസ്ബുക്കിൽ നടന്ന പ്രചരണത്തെ തുടർന്നുള്ള അന്വേഷണങ്ങൾ വ്യക്തമായിരുന്നു. ഇത്തരം ഏജൻസികൾക്ക് കാശ് നൽകിയാൽ അത് മുഴുൻ നഷ്ടമാകുമെന്നും പകൽപോലെ വ്യക്തം. കിംസ് നേഴ്സിങ് മാനേജരുടെ ഒത്താശയിൽ അഞ്ച് ലക്ഷം രൂപ രജിസ്ട്രേഷൻ ഫീസായി ആവശ്യപ്പെട്ട് വിദേശത്തേക്ക് നേഴ്സുമാരെ കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്ത സ്ഥാപനത്തിന്റെ ലൈസൻസ് വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
കിംസ് നേഴ്സിങ് സ്കൂളിലെ അദ്ധ്യാപികയെ പോലുള്ളവരുടെ ബന്ധം ഉപയോഗിച്ചാണ് പാവങ്ങളെ വില വീശിപിടിച്ച് ഇത്തരം സ്ഥാപനങ്ങൾ തട്ടിക്കുന്നത്. സമൂഹ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് തട്ടിപ്പിലേക്ക് ആളുകളെ വീഴ്ത്തുന്നത്. ഇതു സംബന്ധിച്ച് കിംസ് നേഴ്സിങ് കോളേജിലെ സ്റ്റാലിൻ ലെയ്സിന്റെ ദുരൂഹ നടപടികൾ കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ പോസ്റ്റ്. മെയ് ആറിനായിരുന്നു ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്സിങ് ബിരുദമുള്ള മൂന്നവർശം എക്സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്സ് ഇട്ടത്.
ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്. ഈ സ്ഥാപനത്തിനാണ് ലൈസൻസ് ഇല്ലെന്ന് വ്യക്തമാകുന്നത്. ഇതോടെ നേഴ്സിങ് ജോലിക്ക് മാത്രമല്ല, മറ്റ് തൊഴിലുകൾക്കായും പാവപ്പെട്ട മലയാളികളെ ഈ സ്ഥാപനം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും വ്യക്തമായി. അന്യ സംസ്ഥാന ലോബിയും ഇത്തരം തട്ടിപ്പിൽ കേരളത്തിൽ സജീവമായി ഇടപെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. നേഴ്സിങ് സ്കൂളുകളെ സ്വാധീനിച്ച് അദ്ധ്യാപകരെ ഉപയോഗിച്ച് ചതിക്കുഴിയിലേക്ക് പാവപ്പെട്ടവരെ തള്ളിയിടുതയാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്സും ഒഡിഇപിസിയുമായിരിക്കും. എന്നാൽ നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് സർക്കാർ ഏജൻസിയിലൂടെ മാത്രമേ കഴിയൂ. ഈ വർഷം മാർച്ച് മൂന്ന് മുതൽ ശേഷം സർക്കാർ അധീനതയിൽ ഉള്ള ഏജൻസി വഴി മാത്രമേ വിദേശത്തേക്ക് നേഴ്സ് മാർക്ക് ജോലി ലഭിക്കു എന്നും, വിദേശ മന്ദ്രലയത്തിൽ രജിസ്ട്രേഷൻ ഇല്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ എമിഗ്രമേഷൻ ആക്ട് പ്രകാരം നടപടി എടുക്കാം എന്നുമാണ് നിയമം. ഈ സാഹചര്യത്തിൽ മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്സ് എന്ന ഏജൻസിക്ക് വിദേശത്തേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കഴയില്ല. എന്നാൽ രജിസ്ട്രേഷൻ ഉണ്ടെങ്കിൽ മറ്റ് ജോലികൾക്ക് ആളുകളെ റിക്രുട്ട് ചെയ്യാം.
എന്നാൽ ഒരു ജോലിക്കും വിദേശത്തേക്ക് ആളെ കൊണ്ടു പോകാനുള്ള യോഗ്യത മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്സ് എന്ന ഏജൻസിക്കില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്്. ഇതോടെയാണ് കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്സിന്റെ നേതൃത്വത്തിൽ നടന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ യാഥാർത്ഥ രൂപം പുറത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്