Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാഹോറിൽ കൗമാരക്കാരൻ കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നത് പബ്ജി കണ്ട ഹാങ്ങോവറിൽ; പബ്ജി ഗെയിം നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ

ലാഹോറിൽ കൗമാരക്കാരൻ കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നത് പബ്ജി കണ്ട ഹാങ്ങോവറിൽ; പബ്ജി ഗെയിം നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പബ്ജി ഗെയിമിന് വിലക്കേർപ്പെടുത്താനൊരുങ്ങി പാക്കിസ്ഥാൻ. ലാഹോറിൽ ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരൻ കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് പബ്ജി നിരോധന നീക്കവുമായി പാക്കിസ്ഥാൻ മുന്നോട്ടു പോകുന്നത്.

പബ്ജിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങുന്നത്. പബ്ജിക്കൊപ്പം മറ്റ് വിഡിയോ ഗെയിമുകളും നിരോധിക്കുമെന്നും പാക്കിസ്ഥാൻ പൊലീസ് പറഞ്ഞു.

ഓൺലൈനിൽ ഗെയിമുകളുടെ അടിമയായിരുന്ന 18കാരനാണ് നാല് കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നത്. കളിയിൽ ആവർത്തിച്ചുണ്ടായ തോൽവിയെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതിയായ 18കാരൻ അലി സെയ്ൻ പൊലീസിനോട് പറഞ്ഞു.

''ഇത് ആദ്യത്തെ സംഭവമല്ല. അതുക്കൊണ്ട് ഇത് പോലെയുള്ള വിഡിയോ ഗെയിമുകൾ കർശനമായി നിരോധിക്കാൻ ആണ് തീരുമാനം''- കേസിന്റെ അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഇമ്രാൻ കിഷ്വാർ ലാഹോറിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ജനുവരി 19 നായിരുന്നു ലാഹോറിലെ ഒരു വീട്ടിൽ വെച്ച് 18കാരൻ നാല് കുടുബാംഗങ്ങളെ വെടിവെച്ചുകൊന്നത്. അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയുമായിരുന്നു അലി സെയ്ൻ വെടിവെച്ച് കൊലപ്പെടുത്തിയത്. തുടർച്ചയായി ഗെയിം കളിച്ച സെയ്ൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അക്രമാസക്തനായി കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.

ദിവസങ്ങളോളം മുറിയടച്ച് കഴിഞ്ഞിരുന്ന സെയിൻ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഗെയിമിൽ സംഭവിക്കുന്നത് പോലെ, വെടിവെച്ച് കൊന്നാലും അവർ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ചിന്തയിലാണ് സെയ്ൻ അമ്മയെയും സഹോദരങ്ങളെയും കൊന്നതെന്ന് ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞതായി പാക്കിസ്ഥാനി പത്രം ഡോൺ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് പാക്കിസ്ഥാനിലെ ടെലികോം അധികാരികൾ മുമ്പ് ഗെയിമിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരുന്നു. ഇന്ത്യയും ചൈനയുമടക്കം പല രാജ്യങ്ങളും ഇതിനോടകം പബ്ജിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP