ബേക്കലിലെ സർക്കാർ സ്ഥലം വളഞ്ഞ വഴിയിൽ പാട്ടത്തിന് എടുത്തു; എസ് ബി ഐയിൽ നിന്ന് 73 കോടിയുടെ ലോണെടുത്തത് പഞ്ചനക്ഷത്ര റിസോർട്ട് കെട്ടാൻ; കടമെടുക്കാൻ ജാമ്യം നിന്നത് ഡോക്ടറായ ചേട്ടന് വിനയായി; കള്ള ഒപ്പെന്ന വാദത്തിലെ കേസ് തള്ളിയപ്പോൾ ചർച്ചയാകുന്നത് കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി; ഡോ സഹദുള്ളയെ വെട്ടിലാക്കി ട്രെബ്യൂണൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിംസ് മുതലാളി സഹദ്ദുള്ള എംഐയ്ക്കെതിരെ നിയമ നടപടിയുമായി എസ് ബി ഐ. ട്രാവൽ രംഗത്തെ പ്രമുഖനായ ഇഎം നജീബിന്റെ സഹോദരനാണ് സഹദ്ദുള്ള. എസ് ബി ഐയുമായുള്ള കേസിന്റെ ഭാഗമായി കൊച്ചിയിലെ നാഷണൽ കമ്പനി ട്രെബ്യൂണലാണ് ഇടപെടൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യവും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്നു കഴിഞ്ഞു. ആരും ശ്രദ്ധിക്കാത്ത വിധം ചർച്ചകളൊഴിവാക്കി കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാണ് കിംസ് മുതലാളിയുടെ നീക്കമെന്നാണ് സൂചന.
ഈ മാസം 21നാണ് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നും ഇതിനുള്ള ഉത്തരവ് എസ് ബി ഐ നേടിയത്. പിന്നാലെ പരസ്യവും എത്തി. തന്റെ സ്വത്തു വിവരമെല്ലാം തെളിവുകൾ സഹിതം സഹദ്ദുള്ള നാഷണൽ കമ്പനി ട്രെബ്യൂണലിന് നൽകണം. ഫെബ്രുവരി 19ന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശം. ഇത് പരിശോധിച്ചാകും തീരുമാനം എടുക്കുക. സഹദുള്ളയിൽ നിന്നും കടക്കാരായവരെല്ലാം 19ന് മുമ്പ് അതിന്റെ വിശദാംശങ്ങൾ കമ്പനി ട്രെബ്യൂണലിനെ അറിയിക്കണമെന്നും പത്രപരസ്യത്തിലുണ്ട്. ഇതോടെ കിംസ് ആശുപത്രി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലെത്തുകയാണ്.
ബേക്കൽ റിസോർട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പാട്ടത്തിനെടുത്ത ഭൂമിയിൽ ഫൈവ് സ്റ്റാർ റിസോർട്ട് പണിയുന്നതിന് വേണ്ടി എസ് ബി ഐയിൽ നിന്നും ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല. ഈ സാഹചര്യത്തിലാണ് എസ് ബി ഐ വസ്തു വകകൾ കണ്ടു കെട്ടാൻ നിയമ നടപടി തുടങ്ങിയത്. ഫ്ളാറ്റ് നിർമ്മാണത്തിൽ അടക്കം നിരവധി പരാധികൾ കിംസ് ഗ്രൂപ്പിനെതിരെ ഉയർന്നിരുന്നു. കടക്കാർക്ക് പണം നൽകാനുള്ള മതിയായ ആസ്തി ഇപ്പോഴും സഹദുള്ളയ്ക്കുണ്ടെന്നാണ് വിലയിരുത്തൽ. സഹദുള്ളയുടെ ശതകോടികളുടെ ആസ്തി ഇഡി കണ്ടു കെട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പണം നഷ്ടമാകുമെന്ന ഭയം ആർക്കും വേണ്ടെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടൽ.
എങ്കിലും കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി ഏറുകയാണ്. ബേക്കൽ റിസോർട്ട് 73 കോടിയുടെ ലോണാണ് എസ് ബി ഐയിൽ നിന്ന് എടുത്തത്. ഇതിന് ജാമ്യം നിന്നത് സഹദ്ദുള്ളയായിരുന്നു. പണം തിരിച്ചടയ്ക്കാതെ വന്നതോടെ എസ് ബി ഐ നിയമ നടപടി തുടങ്ങുകയായിരുന്നു. സഹദ്ദുള്ളയുടെ വസ്തുക്കൾ കണ്ടു കെട്ടാനും നീക്കം തുടങ്ങി. ഇതാണ് പുതിയ നിയമ നടപടിക്ക് കാരണമാകുന്നത്. ജാമ്യത്തിനായി ഒപ്പിട്ട് താൻ നൽകിയിട്ടില്ലെന്ന വാദവുമായി സഹദുള്ള കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളി. ഇതോടെയാണ് സഹദുള്ളയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി എസ് ബി ഐ മുമ്പോട്ട് പോകുന്നത്.
ഇതോടെ കൊച്ചയിലെ ട്രെബ്യൂണലിൽ പരാതി എത്തി. ഇതിന്റെ ഭാഗമായാണ് പത്രപരസ്യം. ബേക്കലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കടക്കാർ ആരെങ്കിലുമുണ്ടെങ്കിൽ ഉത്തരവ് അനുസരിച്ച് നീങ്ങിയാൽ പണം കിട്ടും. ഹാജരാക്കുന്ന തെളിവ് നോക്കി ഇവർക്കും പണം തിരിച്ചു കിട്ടാനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ഗ്രൂപ്പാണ് കിംസ്. കേരളത്തിലെ സാമൂഹിക മേഖലയിൽ വലിയ ഇടപെടലാണ് സഹദുള്ളയുടെ അനുജനായ നജീബ് നടത്തുന്നത്. എയർട്രാവൽ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമയായ നജീബിനെതിരേയും ഇഡി അന്വേഷണം പോലും നടന്നിരുന്നു.
അടുത്ത കാലത്ത് കിംസിന്റെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് കേന്ദ്ര ഏജൻസികൾ നടത്തിയിരുന്നു. കോട്ടയത്തെ കിംസ് ആശുപത്രി കൈമാറ്റത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇതെല്ലാം. ഇതിനിടെയാണ് പാപ്പർ സ്യൂട്ടുമായി കിംസ് മുതലാളി എത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതി സമ്പന്നന്നായി മലയാളി കരുതുന്ന സഹദുള്ളയുടെ ഈ നീക്കം സ്വത്തുക്കളെല്ലാം ബിനാമിയുടെ പേരിലേക്ക് മാറ്റിയിട്ടാണോ എന്ന സംശയവും സജീവമാണ്. ബേക്കലിലെ നിർമ്മാണങ്ങൾ സഹദുള്ളയുടെ ഗ്രൂപ്പ് സ്വന്തമാക്കിയത് പോലും തട്ടിപ്പിലൂടെയാണ്. ഇതെല്ലാം മറുനാടൻ വാർത്തയായി നൽകിയിട്ടുണ്ട്. കിംസ് ആശുപത്രിയിലെ ഷെയറുകൾ സഹദുള്ള കൈമാറ്റം ചെയ്തതായും സംശയങ്ങളുണ്ട്.
28 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിൽ ആശുപത്രി തുടങ്ങിയ സംരംഭകനെ ബിസിനസ് പങ്കാളി വഞ്ചിച്ചെന്നു പരാതി കിംസ് ഗ്രൂപ്പിന് തലവേദനയായിരുന്നു. കിംസ് ആശുപത്രി ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.ഐ. സഹദുള്ള അടക്കമുള്ളവർക്കെതിരേ കോട്ടയം സ്വദേശി ജൂബി എം. ദേവസ്യയാണു കമ്പനി ലോ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ പരാതി നൽകിയത്. ഇത് പിന്നീട് ഇഡി അന്വേഷണത്തിലും വഴി മാറി. കിംസിന്റെ സ്വത്തുക്കളിൽ വ്യാപക അന്വേഷണവും നടന്നു. ഇതോടെയാണ് കിംസ് പ്രതിസന്ധിയിലേക്ക് വീണത് എന്നു വേണം പാപ്പർ സ്യൂട്ടിൽ നിന്ന് മനസ്സിലാക്കാൻ. കുടമാളൂരിൽ താൻ തുടക്കമിട്ട ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പങ്കാളിത്തം നേടിയ സഹദുള്ളയും കൂട്ടരും ആശുപത്രിയിൽ വൻ നിക്ഷേപം നടത്തിയെന്നു വരുത്തിത്തീർത്ത് തന്റെയും ഭാര്യയുടെയും ഓഹരി പങ്കാളിത്തം നാമമാത്രമായി ചുരുക്കിയെന്ന് കമ്പനി ലോ ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ജൂബി ദേവസ്യ ആരോപിച്ചിരുന്നു.
ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു ബിസിനസ് പങ്കാളിയെ തേടിയത്. കിംസ് ആശുപത്രി ഗ്രൂപ്പുമായാണു കൈകോർത്തത്. കിംസ് മേധാവി എം.ഐ. സഹദുള്ള അടക്കം ആറു പേരെ കിംസ് ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ചേർത്തു. ആയിരം രൂപയുടെ 14,025 ഓഹരികൾ ഇവർക്കു നൽകി. ഇത് മൊത്തം ഓഹരിയുടെ 55 ശതമാനമായിരുന്നു.
ശേഷിക്കുന്ന 45 ശതമാനമായിരുന്നു സ്ഥാപക ദമ്പതികളുടെ പങ്കാളിത്തം. എം.ഐ. സഹദുള്ള എം.ഡി. സ്ഥാനത്തെത്തി. വൈകാതെ എം.ഐ. സഹദുള്ള അടിച്ചമർത്തൽ സമീപനം തുടങ്ങിയതോടെ സൗഹൃദപരമായ ബിസിനസ് ബന്ധം വഷളായി. ഡയറക്ടർ ബോർഡിലെ മേൽക്കൈ ഉപയോഗിച്ച് എം.ഡിയുടെ ഏകപക്ഷീയമായി ഓഹരിപങ്കാളിത്തക്രമം മാറ്റിമറിക്കാൻ തുടങ്ങി. ആശുപത്രിയുടെ വികസനത്തിനായി വായ്പയെടുക്കാനായിരുന്നു പിന്നീടുള്ള നീക്കം. പീഡിയാട്രിക് വെന്റിലേറ്റർ സ്ഥാപിക്കാനായി സഹദുള്ള ബാങ്കിൽനിന്നു വൻതുക വായ്പയെടുത്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. വായ്പയെടുക്കുന്ന വിവരം ജൂബിയെയോ പത്നിയെയോ അറിയിച്ചിരുന്നില്ല. കുടമാളൂരിലെ ആശുപത്രിയിൽ ന്യൂറോ സർജറി വകുപ്പ് ഇല്ലാത്തതിനാൽ പീഡിയാട്രിക് വെന്റിലേറ്റർ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുന്നു എന്ന അറിവ് ഞെട്ടിച്ചെന്ന് ജൂബി പറയുന്നു.
ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിനെ ചോദ്യംചെയ്തു. പീഡിയാട്രിക് വെന്റിലേറ്റർ വാങ്ങിയതുകൊച്ചിയിലെ കിംസ് ആശുപത്രിക്കു വേണ്ടിയായിരുന്നെന്ന് യോഗത്തിൽ വച്ചുതന്നെ വിവരം കിട്ടി. ഇത് പണം വകമാറ്റിയതിന്റെ ഒരു ഉദാഹരണം മാത്രം. ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനു പണം ചെലവിട്ടതിലും വലിയ ക്രമക്കേടുകൾ നടന്നെന്നും ജൂബി പറയുന്നു. ക്രമേണ ആശുപത്രിയുടെ നടത്തിപ്പിൽ സ്ഥാപകർക്കു ശബ്ദം നഷ്ടപ്പെട്ടു. കിംസ് ബെൽറോസിലേക്കെന്ന വ്യാജേന എം.ഡി. വിദേശത്തുനിന്നടക്കം ആധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഉപകരണങ്ങൾ കുടമാളൂരിലെ ആശുപത്രിയിൽ സ്ഥാപിക്കുമെന്നു കരുതിയെങ്കിലും അവയെല്ലാം എം.ഡിയുടെ പേരിലുള്ള മറ്റു സ്ഥാപനങ്ങളിലാണ് ഉപയോഗപ്പെടുത്തിയത്.
ഇത് ഫണ്ട് വകമാറ്റലിന്റെ പരോക്ഷമായ തന്ത്രമായിരുന്നു. ഈ ആശുപത്രിയിൽ ഇല്ലാത്ത ഉപകരണങ്ങൾ പോലും സ്ഥാപിച്ചതായി രേഖകളുണ്ടാക്കി. ഉപകരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും രസീതുകളും ഇൻവോയിസുകളും നികുതിവിവരങ്ങളുമൊക്കെ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കപ്പെട്ടു. വായ്പയുടെയോ തിരിച്ചടവിന്റെയോ വിവരങ്ങൾ പോലും നൽകിയില്ല. ധനവിനിയോഗത്തിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായി. വലിയ നിക്ഷേപം നടത്തിയെന്ന വ്യാജേന ഓരോ വർഷവും സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ ജനുവരി നാലിനു ചേർന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സി.എം.ഡി. ഓഹരിമൂലധനം 10 രൂപയുടെ 5.5 കോടി ഓഹരിയെന്നത് 10 രൂപയുടെ 6.5 കോടി എണ്ണം എന്നാക്കിമാറ്റി.
എം.ഡിയുടെ സ്ഥാപനമായ കിംസ് ഹെൽത്ത്കെയർ മാനേജ്മെന്റ് ലിമിറ്റഡിന് 1,04,23,600 ഓഹരികൾകൂടി നൽകി. അതോടെ സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം നാമമാത്രമായെന്നും ആശുപത്രിയിൽ സ്വതന്ത്ര ഓഡിറ്റിങ്ങിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ വിശദീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്