ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് സിപിഎം നേതാക്കൾ ഒന്നരക്കോടി കട്ടുമുടിച്ചുവെന്ന് ജീവനക്കാരൻ; അപേക്ഷ മാത്രം നൽകി ബന്ധുക്കളുടെ പേരിൽ എടുത്തത് ലക്ഷങ്ങൾ; നിക്ഷേപത്തിൽ നിന്ന് 2000 രൂപ ചോദിച്ചെത്തുന്നവർക്ക് പോലും നൽകാനില്ലെന്ന് സിപിഐ നേതാവ്; സെയിൽസ്മാൻ ഹരികുമാറിന്റെ വീഡിയോയിൽ വെട്ടിലായി പാർട്ടി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിപിഎം-സിപിഐ നേരിട്ട് ഏറ്റുമുട്ടുന്ന കൊടുമൺ പ്രദേശത്ത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ പ്രതിക്കൂട്ടിലാക്കി സിപിഐ നേതാവിന്റെ വീഡിയോ വൈറലായി. ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ സെയിൽസ് മാനും അങ്ങാടിക്കൽ വടക്ക് സിപിഐ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുമായ ഹരികുമാറാണ് സിപിഎം നേതാക്കളുടെ പകൽക്കൊള്ള ജനസമക്ഷം എത്തിച്ചിരിക്കുന്നത്. നേരത്തേ സിപിഎമ്മുകാരനായിരുന്ന ഹരികുമാർ അടുത്ത കാലത്ത് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. അങ്ങാടിക്കൽ വടക്ക് സിപിഐയുടെ ബ്രാഞ്ച് കമ്മറ്റിയും രൂപീകരിച്ചു.
സിപിഎം നേതാക്കളുടെ പകൽക്കൊള്ള കാരണം താൻ ജോലി ചെയ്യുന്ന ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക് അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ഹരികുമാർ വീഡിയോയിൽ പറയുന്നു. ചന്ദനപ്പള്ളി സഹകരണ ബാങ്കിൽ 12 വർഷമായി താൻ സെയിൽസ്മാനായി ജോലി ചെയ്യുന്നു. വലിയ കൊള്ളയാണ് ഇവിടെ സിപിഎം പ്രാദേശിക നേതാക്കൾ നടത്തുന്നതെന്ന് ഹരികുമാറിന്റെ തുറന്നു പറച്ചിലിൽ വ്യക്തമാണ്.
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പാനലിനെതിരേ സിപിഐ മത്സരിച്ചിരുന്നു. ഇങ്ങനെ മത്സരിക്കാനുണ്ടായ കാരണം ഹരികുമാർ പറയുന്നത് ചന്ദനപ്പള്ളി ബാങ്കിലെ അഴിമതിയാണെന്നാണ്. കഴിഞ്ഞ 15 വർഷമായി ചന്ദനപ്പള്ളി ബാങ്ക് ഭരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ഹരികുമാർ പറയുന്നു. വെറുതേയല്ല, വ്യക്തമായ തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്ന് ഹരികുമാർ അവകാശപ്പെടുന്നു.
ഒന്നരക്കോടി രൂപയുടെ വെട്ടിപ്പാണ് എഎൻ സലിം, കെകെ അശോക് കുമാർ, ചക്കാല മുരളി, ചുട്ടി എന്നിവർ ചേർന്ന് നടത്തിയിട്ടുള്ളതെന്ന് ഹരികുമാർ വീഡിയോയിൽ ആരോപിക്കുന്നു. ഇതു കാരണം ബാങ്കിലെ നിക്ഷേപകർക്ക് ഒരു പൈസ പോലും അക്കൗണ്ടിൽ നിന്ന് എടുക്കാൻ കഴിയുന്നില്ല. വെറും 2000 രൂപ എടുക്കാൻ എത്തുന്നവരെപ്പോലും പണമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നു.
അങ്ങാടിക്കൽ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഈ ഗതി ഉണ്ടാകരുതെന്ന് കണ്ടാണ് സിപിഐ സിപിഎം പാനലിന് എതിരേ മത്സരിച്ചത്. അവിടെയും 15 വർഷമായി സിപിഎം ഭരിക്കുകയാണ്. ക്രമക്കേട് ആവർത്തിക്കുകയും വർധിക്കുകയും ചെയ്യുന്നു. സിപിഎമ്മിന്റെ കള്ളത്തരം തുറന്നു കാട്ടിയതിനും എതിർത്തതിനുമാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഡിവൈഎഫ്ഐ നേതാക്കൾ കയറിയും ഇറങ്ങിയും കള്ളനോട്ട് ചെയ്യുന്ന വിവരം പറയാൻ കൊടുമൺ ഇൻസ്പെക്ടർക്ക് സമീപത്തേക്ക് പോയ തന്നെ എഎൻ സലിം ക്രൂരമായി മർദിച്ചു. മർദനമേറ്റ് നാലു ദിവസം ആശുപത്രിയിൽ കിടന്നു. അതിന് ശേഷം ജോലിക്ക് ചെന്നപ്പോൾ നാലു ദിവസം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിന്നുവെന്ന് കാട്ടി സസ്പെൻഡ് ചെയ്തുവെന്നും ഹരികുമാർ പറയുന്നു.
ചക്കാല മുരളി എന്ന നേതാവ് ഒരു അപേക്ഷ മാത്രം കൊടുത്താണ് 30 ലക്ഷം രൂപ ലോൺ എടുത്തിരിക്കുന്നത്. മറ്റു നേതാക്കളും ഇതേ പാത പിന്തുടരുന്നു. ഒന്നരക്കോടിയോളമാണ് ഈ വിധം അടിച്ചു മാറ്റിയിരിക്കുന്നത്. സഹകരണ ബാങ്കിൽ എടുക്കുന്ന വായ്പയ്ക്ക് ഇരട്ടിത്തുകയ്ക്കുള്ള ബോണ്ട് നൽകേണ്ടതുണ്ട്. അഞ്ചു ലക്ഷം രൂപ വായ്പ എടുക്കുന്നയാൾ 10 ലക്ഷത്തിന്റെ ബോണ്ട് വയ്ക്കണം. ഇവിടെയാകട്ടെ കഷ്ടിച്ച് അഞ്ചു ലക്ഷം പോലും കിട്ടാത്ത വസ്തുവിന്റെ പ്രമാണം വച്ച് 10 ലക്ഷം വരെ ലോൺ കൊടുക്കുന്നു. ഇതൊക്കെ പാർട്ടിക്കാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണ് ലഭിക്കുക.
നമ്മുടെ നാട്ടിലെ പ്രധാന ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തപ്പോഴാണ് ആളുകൾ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം, വീടുപണി, വിവാഹം അങ്ങനെ ആവശ്യങ്ങൾ പലതാണ്. ഇത്തരക്കാർക്ക് നൽകാത്ത വായ്പയാണ് നേതാക്കൾ ബന്ധുക്കളുടെ പേരിൽ അടിച്ചു മാറ്റുന്നത്. നിക്ഷേപകരാകട്ടെ പണം കഷ്ടപ്പെട്ട് സമ്പാദിച്ചു കൊണ്ട് ഇട്ടിരിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം അടക്കമുള്ള ആവശ്യത്തിനായിട്ടാണ് ഇങ്ങനെ പണം ഇട്ടിരിക്കുന്നത്. ആ പണം എപ്പോൾ ചോദിച്ചാലും തിരിച്ചു കൊടുക്കണം. അതിന് തയാറാകാതെ പ്രസ്ഥാനം നശിപ്പിക്കുകയാണ് സിപിഎമ്മിന്റെ നേതാക്കൾ.
എഎൻ സലിം, കെകെ അശോക് കുമാർ, അങ്ങാടിക്കൽ വടക്കേക്കര മുരളീധരൻ നായർ, ചുട്ടി തുടങ്ങിയ നേതാക്കൾക്കെതിരേ രൂക്ഷവിമർശനം ഹരികുമാർ ഉന്നയിക്കുന്നു. ഇവർ ആരും സിപിഎമ്മിനെ സ്നേഹിക്കുന്നില്ല. പാർട്ടിയെ വിനിയോഗിച്ച് അവരുടെ കാര്യങ്ങൾ നേടുന്നു. അവരുടെ ആൾക്കാർക്ക് ജോലി കൊടുക്കുക, ലോൺ കൊടുക്കുക, ഈടില്ലാതെ വായ്പ നൽകുക എന്നിവയാണ് പരിപാടി. ഈ അവസ്ഥ അങ്ങാടിക്കൽ ബാങ്കിലുണ്ടാകാതിരിക്കാൻ വേണ്ടി ശ്രമിച്ച സിപിഐക്കാരെയാണ് നടു റോഡിലിട്ട് പട്ടിയെപ്പോലെ തല്ലിയത്.
സിപിഐ ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചത് ഇവരുടെ അഴിമതി എതിർക്കാനാണ്. അതോടെ ഗുണ്ടായിസം തുടങ്ങി. ഭീഷണി മുഴക്കി, കൊടിമരം നശിപ്പിച്ചു. കള്ളവോട്ട് ചെയ്യാൻ വേണ്ടിയാണ് ഇവർ ശ്രമിക്കുന്നത്. ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാകണമെന്ന് ഓർമ വേണം. അത് പക്ഷേ, കള്ളത്തരത്തിലൂടെയാകരുത്. നേതാക്കളുടെ കള്ളത്തരം ചൂണ്ടിക്കാണിച്ചാൽ പ്രസ്ഥാനത്തിന് വിരുദ്ധനാകും. 91 ൽ സിപിഎം മെമ്പർഷിപ്പിൽ വന്നയാളാണ് താൻ. ഇപ്പോഴും കമ്യൂണിസ്റ്റുകാരനാണ്. സിപിഎമ്മിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നേതാക്കളുടെ ഭാഗത്ത് നിന്നുകുന്നത് വച്ചു പൊറുപ്പിക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പിൽ കള്ളവോട്ട് എതിർത്തതിന് എന്റെ വീട്ടിൽ വന്ന് അമ്മയെ ഭീഷണിപ്പെടുത്തി. നാളെ നിന്റെ മകനെ കാണില്ല. കൈയും കാലും വെട്ടി നടുറോഡിലിടും എന്നാണ് അരുൺ ഷാജി എന്ന ഡിവൈഎഫ്ഐക്കാരൻ പയ്യൻ പറഞ്ഞത്. നേതാക്കന്മാരുടെ സ്വാർഥ താൽപര്യത്തിന് വേണ്ടി പാവം പിള്ളാർ അടിയുണ്ടാക്കാൻ നടക്കുകയാണ്. ഇവരുടെ ചെയ്തികൾ സത്യത്തിൽ അവരൊന്നും അറിയില്ല. ഇത്തരം രീതികൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ല.
ഈ നേതാക്കൾ നയവഞ്ചകരാണ്. പ്രസ്ഥാനത്തെയും നമ്മളെയും നശിപ്പിക്കും. എതിർക്കുന്നവരെ അടി കൊടുത്തിട്ടും കൈ വെട്ടി റോഡിൽ വച്ചിട്ടും സിപിഎം വലുതാണ് എന്ന് പറയുന്നതല്ല നല്ല കമ്യൂണിസ്റ്റുകാരൻ. എവിടെ അടിച്ചമർത്താൻ ശ്രമിക്കുന്നോ അവിടെ യഥാർഥ കമ്യൂണിസ്റ്റുകാരൻ വളരും എന്ന് നിങ്ങൾ ഓർത്താൽ നന്നെന്നും ഹരികുമാർ തുടരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍