ജോർ ഡാഡി! പൃഥീരാജ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ബ്രോ ഡാഡി ഒരു ഫീൽഗുഡ് മൂവി; ശ്രദ്ധേയമാവുന്നത് വ്യത്യസ്തമായ കഥ; വിന്റേജ് മൂഡിൽ നർമ്മവും കുസൃതിയുമായി മോഹൻലാൽ; കണ്ണുനിറയിപ്പിച്ച് ലാലു അലക്സ്; പൃഥി-കല്യാണി പ്രിയദർശൻ കോമ്പോയും നന്നായി; മരക്കാറിൽ ചങ്കിടിച്ച ഫാൻസിന് ഇത് ലാലിസത്തിന്റെ ആഘോഷം
എം റിജു
കാമുകിയുമായുള്ള ലിവിംങ്ങ് ടുഗദറിനിടിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഗർഭം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരന്ന് നിൽക്കയാണ് മകൻ. അപ്പോഴാണ് മധ്യവയസ് പിന്നിട്ട അപ്പൻ പറയുന്നത്, ഈ വയസ്സാംകാലത്ത് അവന്റെ അമ്മ ഗർഭിണിയാണെന്ന്! ശരിക്കും ചിരിച്ചുപോവുകയും അതിലേറെ ചിന്തിച്ചുപോവുകയും ചെയ്യുന്ന ഒരു കിടിലൻ സബ്ജക്റ്റാണ്, നമ്മുടെ പ്രിയപ്പെട്ട മോഹൻലാലിനെ നായകനാക്കി, പൃഥ്വീരാജ് സുകുമാരൻ സംവിധാനം ചെത്ത ബ്രോ ഡാഡിയെന്ന ചിത്രത്തിന്റെത്. ഡിസ്നി ഹോട്ട് സ്റ്റാറിൽ ഒ.ടി.ടിയായി റിലീസ് ചെയ്ത ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല. ശരിക്കും ഒരു ഫീൽ ഗുഡ് മൂവി തന്നെ.
ഈ ചിത്രം സംബന്ധിച്ച പ്രചാരണം കൊഴുക്കവേ തന്നെ പൃഥീരാജ് പറഞ്ഞിരുന്നു, 200 കോടി ക്ലബിലെത്തി, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളിൽ ഒന്നായ ലൂസിഫറുമായി താരതമ്യപ്പെടുത്തരുതെന്ന്. ഇത് കുറഞ്ഞ ബജറ്റിൽ, കോവിഡ് കാലത്തിന്റെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഉണ്ടാക്കിയ ഒരു ചിത്രമാണ്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും, വ്യത്യസ്തമായ സബ്ജക്റ്റുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പടം അനൗൺസ് ചെയ്തപ്പോൾ കരുതിയത് ഒരു ടിപ്പിക്കൽ അച്ചായൻ അപ്പനും മകനും തമ്മിലുള്ള സ്നേഹവും കശപിശയുംെ വെള്ളമടിയുമൊക്കെ ആയിരിക്കും ചിത്രത്തിന്റെ പ്രമേയം എന്നാണ്. പക്ഷേ അതൊന്നുമല്ല പടം. അഭിനന്ദനം അർഹിക്കുന്നത് ഒരു വ്യത്യസ്തമായ പ്ലോട്ട് പ്ലേസ് കൊണ്ടുവന്ന, കഥയും തിരക്കഥയും എഴുതിയ എൻ ശ്രീജിത്ത്. ബിപിന്മാളിയേക്കൽ എന്നിവർക്കാണ്. മുമ്പ് പലതവണ പറഞ്ഞപോലെ കഥാരാഹിത്യമാണ് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ചമ്മിയ ചിരിയും, ഊർജസ്വലമായ കൗണ്ടറുകളും, വികാരംതുളുമ്പുന്ന പ്രണയ രംഗങ്ങളുമൊക്കെയായി, മലയാളികൾ കൊതിക്കുന്ന ആ വിന്റേജ് മോഹൻലാലിലെ പുനസൃഷ്ടിക്കാനുള്ള ശ്രമം ഈ ചിത്രത്തിലൂടെ പൃഥീരാജ് നടത്തിയിട്ടുണ്ട്. ഒരു പരിധിവരെ അദ്ദേഹം അതിൽ വിജയിച്ചിട്ടുമുണ്ട്. മരക്കാർ സൃഷ്ടിച്ച ഷോക്കിൽനിന്ന് ഇനിയും കരകയറിത്തുടങ്ങിയിട്ടില്ലാത്ത ലാൽ ആരാധകർക്ക് ശരിക്കും ഇഷ്ടപ്പെടുന്നതാണ് ഈ പടത്തിലെ നായകൻ ജോൺ കാറ്റാടിയുടെ മാനറിസങ്ങൾ.
പക്ഷേ ഉപരിവിപ്ലവമായ ഒരു കോമഡിക്കഥയായിപ്പോയി എന്നതാണ് ബ്രോ ഡാഡിയുടെ പരിമതിയും. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈയിടെ ഇറങ്ങിയ 'ഹോം' പോലെ ഒരു അസാധാരണമായ ഇമോഷണൽ ഫാമിലി ഡ്രാമയാക്കി ഈ ചിത്രത്തെ മാറ്റിയെടുക്കാൻ കഴിയുമായിരുന്നു.
ഒരു ഡബിൾ ഗർഭക്കഥ
ഹ്യൂമർ ഓറിഡൻഡഡ് ഫാമിലി സബ്ജക്റ്റാണ് ഈ ചിത്രം. ഒരു സ്റ്റീൽ കമ്പനിയുടെ ഉടമയും , 24ാം വയസ്സിൽ ഒരു കുഞ്ഞിന്റെ അപ്പാനാവുകയും ചെയ്ത കാറ്റാടി ജോണിന്റെ (മോഹൻലാൽ) കുടുംബ കഥയാണിത്. ജോണിന്റെയും ഭാര്യ അന്ന (മീന)യുടെയും ഏക മകനാണ് ഈശോ ജോൺ കാറ്റാടി (പൃഥ്വിരാജ്). അച്ഛൻ ബിസിനസ്സുകാരനാണെങ്കിൽ മകൻ ക്രീയേറ്റീവ് മേഖലയിലാണ്. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലെ, നിരവധി അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭാധനനായ ഡിസൈനറാണ് ഈശോ. ജോൺ വളരെ നേരത്തെ വിവാഹിതനായതിനാൽ തന്നെ അപ്പനെയും മകനെയും കണ്ടാൽ ചേട്ടനും അനിയനുമാണെന്നാണ് ആരും പറയുക.
ജോണിനോടൊപ്പം പഠിച്ച ഉറ്റസുഹൃത്തുകളാണ് കുര്യനും (ലാലു അലക്സ്) ശിശുരോഗ വിദഗ്ധനായ ഡോ.സാമുവലും (ജഗദീഷും). നാട്ടിൽ തന്നെ ഒരു പരസ്യ കമ്പനി നടത്തുകയാണ് കുര്യൻ. കുര്യനും ഭാര്യ എൽസി (കനിഹ)യും ജോണിന്റെ കുടുംബമായും വളരെ നല്ല ബന്ധം പുലർത്തുന്നവരാണ്. ഇവരുടെ ഏക മകളാണ് അന്ന (കല്യാണി പ്രിയദർശൻ). ഈ യുവതിയും ബാംഗ്ലൂരിലാണ് ജോലിചെയ്യുന്നത്. പക്ഷേ ഈശോയുടെയും, അന്നയുടെയും കൈയിൽ നമ്പർ പോലുമില്ല എന്നാണ് അവർ കുടുംബാംഗങ്ങളെ ധരിപ്പിക്കുന്നത്. ഇടക്ക് ഇവരുടെ വിവാഹം വീട്ടുകാർ ആലോചിക്കുമ്പോൾ രണ്ടുപേരും ഒരുപോലെ ഉടക്കിടുകയും ചെയ്യുന്നു.
ഇത് കേരളത്തിലെ കാര്യം. പക്ഷേ ബാംഗ്ലൂരിൽ ഇരുവരും കഴിഞ്ഞ നാലുവർഷമായി ലിവിങ്ങ് ടു ഗദറിലാണ്. ശരിക്കും ഭാര്യാഭർത്താക്കന്മാരെപ്പോലെ അവർ ജീവിതം ആഘോഷിക്കയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് തീർത്തും അവിചാരിതമായ അന്ന ഗർഭിണിയാണെന്ന കാര്യം അവർ അറിയുന്നത്. അതോടെ എന്തുചെയ്യണം എന്ന് അറിയാതെ കണ്ണിൽ ഇരുട്ടുകയറി നിൽക്കുന്ന സമയത്താണ്, ഈശോയെ അടിയന്തരമായി കാണണം എന്ന് പറഞ്ഞ് അപ്പൻ നാട്ടിലേക്ക് വരുത്തിക്കുന്നത്. തന്റെ കഥയെങ്ങാനും അപ്പന്റെ കൈയിൽ എത്തിയോ എന്ന ഭീതിയോടെ നാട്ടിലെത്തുന്ന ഈശോയോട് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്തയാണ് പിതാവ് പറയുന്നത്. ഈശോക്ക് ഒരു അനിയൻ കൂടി ഉണ്ടാവുന്നു. ഈ മധ്യവയസ്സിന്റെ എൻഡിങ്ങിൽ ജോണിന്റെ ഭാര്യ അന്ന വീണ്ടും ഗർഭിണിയാണ്!
ഇടിവെട്ടേറ്റവന്റെ മേൽ പാമ്പുകടിച്ച അവസ്ഥയിലായി ഈശോ. തുടർന്നങ്ങോട്ട് രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.
നശിപ്പിച്ചത് മികച്ച ചിത്രമാക്കാനുള്ള സാധ്യതകൾ
പക്ഷേ ഒരു ഫാമിലി ഓറിയൻഡഡ് കോമഡി മൂവി എന്നതിനപ്പുറം ഒന്നാന്തരം ഒരു ചലച്ചിത്രമാക്കാനുള്ള വകുപ്പുകൾ പൃഥ്വീരാജ് ഉപയോഗിച്ചില്ല. അടുത്ത സുഹൃത്തുക്കൾ കൂടിയായ ആ അപ്പൻ മകൻ ബന്ധം കുറേക്കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു. എങ്കിൽ തുടർന്നുള്ള രംഗങ്ങളുടെ ഇമോഷണൽ വാല്യൂ കൂടുമായിരുന്നു.
അടുത്തകാലത്തായി ഇറങ്ങിയ ഹോം എന്ന ഇന്ദ്രൻസ് നായകനായ ചിത്രം പറയുന്നതുപോലെ, എത്രകണ്ട് സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാലും തലമുറകളുടെ മാറ്റം ജോണിലും ഈശോയിലും ഉണ്ട്. അപ്പന്റെ കാലത്തെ യാഥാസ്ഥിതിക ജീവിതമല്ല ഈശോയും കാമുകി അന്നയും പിന്തുടരുന്നത്. ഇരുവരുടെയും മൂല്യബോധങ്ങളും സദാചാര സങ്കൽപ്പങ്ങളും വേറെയാണ്. ഈ കോൺഫ്ളിക്റ്റുകളെയൊക്കെ കൃത്യമായി വികസിപ്പിച്ച് എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അസാധാരണമായ ഒരു ചലച്ചിത്ര അനുഭവം ആവുമായിരുന്നു ബ്രോ ഡാഡി.
അതുപോലെ ഒന്നാം പകുതിയിൽ ചടുലമായി നീങ്ങിയ സിനിമക്ക് രണ്ടാം പകുതിയിൽ വേഗം കുറയുന്നു. സൗബിൻ ഷാഹിറിന്റെ ഇവന്റ് മനേജ്മെന്റി കമ്പനി നടത്തിപ്പുകാരന്റെ കഥാപാത്രമൊക്കെ പലപ്പോഴും ചീപ്പ് കോമാളിക്കളിയാവുന്നു. ബ്രോ ഡാഡിയിൽ മൂഴച്ചു നിൽക്കുന്ന ഒരേ ഒരു കഥാപാത്രവും ഇതുതന്നെയാണ്.
ഇപ്പോൾ ബ്രോ ഡാഡിക്ക് പറ്റിയ ഏറ്റവും വലിയ കുഴപ്പം അതൊരു അപ്പർ-മിഡിൽക്ലാസിന്റെ മൂല്യബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു സാദാ ചിത്രം ആയിപ്പോയി എന്നതാണ്. പ്രഗ്നൻസിയെന്നത് എന്തോ ദിവ്യമായ കാര്യമാണെന്ന ഭാരതീയ വിഡ്ഡിത്തം ഈ ചിത്രവും പറയാതെ പറഞ്ഞുപോകുന്നുണ്ട്. ആക്സിഡന്റൽ പ്രഗ്നൻസിപോലും ഒഴിവാക്കേണ്ടതല്ല എന്ന ധാരണ ഇവിടെ പ്രകടമാണ്. പക്ഷേ ചിത്രത്തിന്റെ ക്ലൈമാക്സിൽ മലയാളിയുടെ മാറുന്ന അല്ലെങ്കിൽ മാറ്റേണ്ട വീക്ഷണങ്ങളുടെ സൂചകങ്ങളുമുണ്ട്. അതായത് ഇതേ കഥാപരിസരം വെച്ചുകൊണ്ടുതന്നെ നർമ്മത്തിൽ ചാലിച്ച ഒരു ക്ലാസ് ചിത്രം എടുക്കാമായിരുന്നു. അതിനുള്ള സാധ്യതകളാണ് സംവിധായകൻ നശിപ്പിച്ചത്.
കണ്ണുനിറച്ച് ലാലു അലക്ക്സ്
മോഹൻലാലിനെയം പൃഥിയെയും പോലുള്ള അസാധ്യ നടന്മാർ ഉണ്ടെങ്കിലും ഈ ചിത്രത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് പറയുന്നത് ശരിക്കും ലാലു അലക്സ് ആണ്. 'പേഴ്സണലായിട്ട് പറയുകയാ' എന്ന് മിമിക്രിക്കാർ അനുകരിക്കുന്ന ടൈപ്പിലുള്ള സ്ഥിരം അച്ഛൻ വേഷമാണെങ്കിലും, കഥാന്ത്യത്തിൽ എത്തുമ്പോഴൊക്കെ ലാലു നിങ്ങളുടെ കണ്ണ് നിറയിക്കും. പൃഥിരാജും മുഴുനീള വേഷത്തിൽ എത്തുന്നുണ്ടെങ്കിലും, കോമഡി രംഗങ്ങളിൽ ഈ നടന്റെ വഴക്കക്കുറവ് പ്രകടമാണ്. ( ഇന്ത്യൻ റുപ്പിയെന്ന പഴയ ചിത്രം തൊട്ട് പൃഥിയുടെ കരിയറിൽ മൊത്തം ഈ പ്രശ്നമുണ്ട്) അവിടെയാണ് ലാൽ എന്ന നടന്റെ മിടുക്കും. ഹ്യമറും കുസൃതിയും ഒപ്പിക്കുമ്പോൾ മലയാളികളുടെ നൊസ്റ്റാൾജിയായ ആ 'മോഹന ലാലത്തത്തിന്റെ' ബഹിസ്പുരണങ്ങൾ താടി മറയ്ക്കുന്ന ആ മുഖത്ത് പ്രകടമാണ്.
തൊട്ടുമുമ്പ് ഇറങ്ങിയ ചിത്രമായ പ്രണവ് മോഹൻലാലിന്റെ നായികയനായ 'ഹൃദയ'ത്തിൽനിന്ന് ഇറങ്ങി വന്നപോലെയാണ് കല്യാണി പ്രിയദർശന്റെ പ്രകടനം. പൃഥിയുമൊത്തുള്ള കോമ്പോ സീനുകൾ നന്നായിട്ടുണ്ട്. അതുപോലെ ലാൽ- മീന ജോഡികളും. ദൃശ്യം 2വിലെ അടക്കം ഓവർ മേക്കപ്പിന്റെ പേരിൽ ഒരുപാട് പറയിപ്പിച്ച നടിയാണ് മീന. ഒരു നാട്ടിൻപുറത്തെ വീട്ടമ്മയായാൽപ്പോലും മീനക്ക് ഈ രീതിയിൽ മേക്കപ്പ് ഇടണമെന്നും ഇല്ലെങ്കിൽ ഒരു കോൺഫിഡൻസും ഉണ്ടാവില്ലെന്നുമാണ് സംവിധായകൻ ജീത്തുജോസഫ് ഇതിന് കാരണം പറഞ്ഞിരുന്നത്. പക്ഷേ ഈ പടത്തിൽ മീനക്ക് ഇഷ്ടപോലെ മേക്കപ്പിടാം. കാരണം ആ കഥാപാത്രം അങ്ങനെയാണ്. ഒരു അപ്പർ മഡിൽ ക്ലാസിലെ അച്ചായത്തി അമ്മയുടെ വേഷം മീന ഭംഗിയാക്കുന്നുണ്ട്.
എന്നാൽ ലാലു അലക്സിന്റെ ഭാര്യയായി എത്തിയ കനിഹ അത്രക്ക് നന്നായി എന്ന പറയാൻ കഴിയില്ല. മല്ലികാ സുകുമാരൻ, ജഗദീഷ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും തങ്ങളുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ദീപക് ദേവാണ് 'ബ്രോ ഡാഡി'യുടെ സംഗീത സംവിധാനം. മോഹൻലാലും പൃഥ്വിരാജും ചേർന്ന് പാടിയ ഗാനം സിനിമയുടെ ടൈറ്റിൽ ഗാനവും എം.ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്ന് പാടിയ മറ്റൊരു ഗാനവും മനോഹരമാണ്.അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും പതിവുപോലെ ഗംഭീരം.
നടൻ എന്ന നിലയിൽ ഏറെ തിരക്കുകൾ ഉള്ള പൃഥീരാജ് തന്നെ ഈ ചിത്രം സംവിധാനം ചെയ്യാനുള്ള സർഗാത്മ കാരണം മാത്രം പിടികിട്ടുന്നില്ല. സത്യൻ അന്തിക്കാട് തൊട്ട് വിനീത് ശ്രീനിവാസൻ വരെയുള്ള ഫീൽ ഗുഡ് മൂവി സ്പെഷ്യലിസ്റ്റുകൾക്ക് ആർക്കും ചെയ്യാവുന്ന ഒരു സിനിമയാണ് ഇത്. ഒരു ഡയറക്ടർ എന്ന നിലയിൽ പൃഥിയുടെ കൈയൊപ്പൊന്നും ബ്രോ ഡാഡിയിൽ കാണാനില്ല. ലൂസിഫറിനുശേഷം പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നത് ഒരു വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. പക്ഷേ പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ പോകുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിത്.
വാൽക്കഷ്ണം: നല്ലൊരു നിർമ്മാതാവും, തന്റെ സിനിമകളെ ഒന്നാന്തരമായി മാർക്കറ്റ് ചെയ്യാൻ അറിയുന്ന ഒരു കച്ചവടക്കാരനുമാണ് ആന്റണി പെരുമ്പാവൂർ. പക്ഷേ അദ്ദേഹം എന്തിനാണ് അഭിനയിക്കാൻ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല. ഈയിടെ ആന്റണിക്ക് 'അമ്മ'യിൽ അംഗത്വം കിട്ടിയതായും വായിച്ചിരുന്നു. ഈ ചിത്രത്തിലുമുണ്ട് ഒരു ചെറിയ പൊലീസ് വേഷം. നിങ്ങളുടെ കാശ് നിങ്ങളുടെ പടം, പക്ഷേ കാണുന്നത് നാട്ടുകാർ അല്ലേ ചേട്ടാ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്