പ്രതിഭ തെളിയിച്ച് പ്രണവ്, ശരിക്കും രാജാവിന്റെ മകൻ! 'ഹൃദയത്തെ' നെഞ്ചോട് ചേർക്കാനാവുന്നത് ഈ നടന്റെ മികവിൽ; കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും മേക്കിങ്ങ് മികച്ചത്; മൂന്നുമണിക്കൂറോളമുള്ള ദൈർഘ്യം ബാധ്യതയാവുന്നു; വിനീത് ശ്രീനിവാസനിൽനിന്ന് ഒരു ഫീൽഗുഡ് മൂവി കൂടി
എം റിജു
ആനയും കടലും പോലെ എത്ര കണ്ടാലും മലയാളികൾക്ക് മതിവരാത്ത പ്രതിഭാസമാണ് മോഹൻലാൽ. ആ ലാലേട്ടന്റെ മകൻ പ്രണവ് നായകനായ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന സിനിമ കണ്ടപ്പോൾ കട്ടഫാൻസുകാർ പോലും തലതാഴ്ത്തി പോവുകയായിരുന്നു. മോഹൻലാലിനെ ഓസി, പാരമ്പര്യത്തിൽ വളരുന്ന ഒരു പരാന്ന ജീവിയൊന്നൊക്കെ, ഇതോടെ ഫേസ്ബുക്കിൽ പ്രണവ് മോഹൻലാലിനെതിരെ ട്രോളുകൾ ഇറങ്ങി. എന്നാൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, പ്രണവ് നായകനായ പുതിയ ചിത്രം 'ഹൃദയം' ഒന്ന് കണ്ടുനോക്കുക. 'ആദി'യിലും 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലു'മൊക്കെ നാം കണ്ട പ്രണവേ അല്ല. തീർത്തും കൺട്രോൾഡായ സ്റ്റെലിഷ് ആക്റ്റർ. ഫ്രീക്കനും ഉഴപ്പനുമായ പയ്യനായി, കുസൃതികൾ ഏറെയുള്ള കാമുകനായി, പ്രണയ നഷ്ടത്തിൽ ഭ്രാന്തനായി, ഉത്തരവാദിത്വമുള്ള ഭർത്താവായി, ഒരു ജീവിത ചക്രം എത്ര വൃത്തിയായാണ് ഈ നടൻ ചെയ്തിരിക്കുന്നതെന്ന് കണ്ടറിയുക.
ഹൃദയം ശരിക്കും ഒരു പുതിയ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇപ്പോഴാണ് പ്രണവ് ശരിക്കും രാജാവിന്റെ മകൻ ആവുന്നത്. 'ദർശനാ' എന്ന ഹിറ്റ് പാട്ടിലെ മൂവ്മെൻസ് മാത്രം മതി ഈ നടനെ എക്കാലവും ഓർത്തിരിക്കാൻ. സിനിമ മൂന്നുമണിക്കൂറിനടുത്ത് ദൈർഘ്യമുണ്ടായിട്ടും, വല്ലാതെ മടുപ്പുവരാത്തത് ഈ യുവ നടന്റെ ഒറ്റ സ്ക്രീൻ പ്രസൻസ്സ് കൊണ്ട് മാത്രമാണ്. പക്ഷേ ചിത്രത്തെ മൊത്തമായി എടുത്താൽ വിനീത് ശ്രീനിവാസന്റെ മുൻകാല ചിത്രങ്ങളെപ്പോലെ ഒരു ഫീൽഗുഡ് മൂവി എന്നതിന് അപ്പുറം ഒന്നും എത്തുന്നില്ല. രണ്ടാം പകുതിയിൽ തിരക്കഥയിലെ ബലക്കുറവും, വേഗക്കുറവും പ്രകടമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സംവിധായകൻ എന്ന നിലയിൽ വിനീതിന് അഭിമാനിക്കാൻ കാര്യമായി ഒന്നുമില്ല. പക്ഷെ, നായകൻ എന്ന നിലയിൽ പ്രണവിന് അഭിമാനിക്കാൻ ഏറെയുണ്ട്.
നൊസ്റ്റാൾജിയ കൊണ്ട് പണ്ടാരമടങ്ങിയ സമൂഹം!
വിനീത് ശ്രീനിവാസനും സുഹൃത്തുക്കളും മുൻ കാലത്ത് ഉണ്ടാക്കിയ തട്ടത്തിൻ മറയത്തും, പ്രേമവും, ആനന്ദവും അടക്കമുള്ള നിരവധി സിനിമകളുമായ സാമ്യമുള്ള ഒട്ടും പുതുമയിലല്ലാത്ത ഒരു സബ്ജക്്റ്റാണ് ചിത്രത്തിന്റെത്. കോളജ് ലൈഫ് എന്ന മലയാളിയുടെ എക്കാലത്തെയും വലിയ ഗൃഹാതുരത്വത്തിൽ പിടിച്ചുകൊണ്ടാണ് ഇത്തവണയും കളി. ഏറെ സ്വപ്നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജിൽ പഠനത്തിനെത്തുന്ന അരുൺ നീലകണ്ഠൻ ( പ്രണവ്) എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
അയാൾ ട്രെയിനിൽവെച്ചുതന്നെ തന്റെ കോളജിലേക്കുള്ള സുഹൃത്തുക്കളെ പരിചയപ്പെടുന്നു. പിന്നെ നമ്മെ അങ്ങാട്ട് ഒരു മനോഹരമായ കാമ്പസിൽ കുരുക്കുകയാണ് സംവിധായകൻ. റാഗിങ്ങും, അടിപടിയും, കശപിശയും, പ്രണയവും, ബ്രേക്കപ്പും, ഒരു സഹപാഠിയുടെ മരണവും, ചെന്നൈ ജീവിതവുമൊക്കെയായി ആദ്യപകുതി സംഭവ ബഹുലമാണ്. ഒപ്പം മികച്ച ഒന്നാന്തരം ഗാനങ്ങളും. മീശവടിച്ച് താടി ട്രീം ചെയ്തുള്ള ചുള്ളനായ ലുക്കിൽ വരുന്ന പ്രണവ് ആരാധകരെ ശരിക്കും കൈയിലെടുക്കുന്നുണ്ട്.
പക്ഷേ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ വേഗത നഷ്ടമാവുന്നു. നാലുവർഷം പഠിച്ച് പാസ് ഔട്ട് ആയതിനുശേഷമുള്ള അരുണിന്റെ പ്രണയവും വിവാഹമുമൊക്കെയായി കഥ തണുത്തുപോകുന്നു. ചിത്രത്തിന് എഡിറ്റർ ഇല്ലെന്ന് തോനുന്ന രീതിയിൽ മൂന്നു മണിക്കൂറിനടുത്തേക്ക് കഥയങ്ങോട്ട് നീളുകയാണ്. അവസാനമാകുമ്പോഴേക്കും ഇത് എപ്പോൾ തീരുമെന്ന് നാം അറിയാതെ ചോദിച്ചുപോകും. ദൈർഘ്യം അരമണിക്കൂർ കുറച്ചിരുന്നെങ്കിൽ, ഹൃദയും ഇതിലും എത്രയോ നല്ല ദൃശ്യാനുഭവം ആവുമായിരുന്നു.
്ആദ്യപകുതിയെ സജീവമാക്കുന്നത് നടി ദർശനയും പ്രണവും ചേർന്നുള്ള കോമ്പോയാണെങ്കിൽ രണ്ടാം പകുതിയിൽ കല്യാണി പ്രിയദർശനാണ് നായകനൊപ്പം സജീവമാകുന്നത്. 'മരക്കാറിലെ'പോലെ തന്നെ ഇരുവരും ഈ ചിത്രത്തിലും നന്നായി ചെയ്തിട്ടുണ്ട്. നാളെ പുതിയ കാലത്തെ ഒരു താരജോഡിയായും ഇവർ മാറിയേക്കാം. അവിടെയും 'നഗുമോ' സോങ്ങ് ഒക്കെയിട്ട് മോഹൻലാൽ പ്രിയൻ സിനിമകളുടെ നൊസ്റ്റു ചൂഷണം ചെയ്യാൻ വിനീത് ശ്രമിക്കുന്നുണ്ട്. 'പോരുന്നോ എന്റെ കൂടെ' എന്ന ഡയലോഗ്, അരുൺ നീലകണ്ഠൻ എന്ന പേരിലെ നീലകണ്ഠൻ എന്ന പേര് മംഗലശ്ശേരി നീലകണ്ഠനാണോ എന്നൊക്കെ ചോദിച്ച്, ലാൽ-പ്രിയൻ വിന്റേജ് സിനിമകളുടെ ഓർമ്മകൾ നിലനിർത്താൻ ചിത്രം ശ്രമിക്കുന്നുണ്ട്.
തിരക്കഥയിലെ പാളിച്ചകൾ പ്രകടം
'തിര' എന്ന ചിത്രമൊഴിച്ചു നിർത്തിയാൽ, വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇത്തരം 'ഫീൽ ഗുഡ് മൂവികളാണ്. 'തട്ടത്തിൻ മറയത്ത്,' 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം,' 'മലർവാടി ആർട്സ് ക്ലബ്' തുടങ്ങിയവയിൽ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാവുകയും അതിനെ തരണം ചെയ്യുന്നതുമൊക്കെയാണ് പ്രമേയമായി വരുന്നത്. ഇവിടെ പക്ഷേ നായകന്റെ ജീവിതം അങ്ങനെ പറഞ്ഞുപോവുകയാണ്. അയാൾ രാവിലെ കുളിക്കുന്നു, കോളേജിൽ പോവുന്നു, പ്രേമിക്കുന്നു, വെള്ളമടിക്കുന്നു, വിവാഹം കഴിക്കുന്നു, കുട്ടികളെ ഉണ്ടാക്കുന്നു എന്നല്ലാതെ കൃത്യമായ ഒരു കഥാസന്ദർഭം ചിത്രത്തിനില്ല. വിനീത് ശ്രീനിവാസന്റെ വിഷയ ദാരിദ്രം രണ്ടാം പകുതിയിൽ പ്രകടമാണ്.
ആദ്യപകുതിയിൽ കൊച്ചിയിലെ സദാചാര പൊലീസിങ്ങും ചുബന സമരത്തിന് കാരണമായ ശിവസേനയുടെ മറൈൻ ഡ്രൈവിലെ അടിച്ചോടിക്കലും കാണിക്കുന്നുണ്ട്. അങ്ങനെ പൊളിറ്റക്കലായും സമൂഹത്തെ അടയാളപ്പെടുത്താൻ കഴിയുന്ന ഒരു പാട് അവസരങ്ങൾ ഈ കാലത്തില്ലേ. പക്ഷേ ഞാനും എന്റെ തട്ടാനും പെരിങ്കൊല്ലനും എന്ന ലൈനിൽ, അരുണും പ്രണയിനികളും സുഹൃത്തുക്കളും എന്ന രീതിയിൽ, ഈ കഥ ഒതുങ്ങുകയാണ്. പൊളിറ്റിക്കൽ കറക്ടനസ് അന്വേഷിക്കുന്ന പൊ.ക വാദികൾക്ക്, അപ്പർ മഡിൽ ക്ലാസ് ജീവിതശൈലിയെ ആദർശവത്ക്കരിക്കുന്ന ചിത്രം എന്ന് പറഞ്ഞ് കാണ്ഡം കാണ്ഡം പ്രബന്ധമെഴുതാനുള്ള വകുപ്പുമുണ്ട്.
കല്യാണിയും ദർശനയും കുറേ പുതുമുഖങ്ങളും
ആക്ടേഴ്സ് ഓറിയൻഡഡ് മൂവിയാണ് ഹൃദയം. കഥയേക്കാൾ കഥാപാത്രങ്ങളുടെ പ്ലെയിസിങ്ങിനാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ ഈ പടത്തിൽ ചെറുതും വലുതുമായ ഒരു കഥാപാത്രവും പതിരായിപ്പോയിട്ടില്ല. നടി ദർശന അതേപേരിലുള്ള തന്റെ നായികാ കഥാപാത്രത്തെ ഗംഭീരമാക്കുന്നുണ്ട്. തട്ടത്തിൻ മറയത്തിലെ ആയിഷയുടെ തട്ടം വീക്ക്നെസ്സ് ആക്കിയപോലെ ഇവിടെ വിനീത് അഴിച്ചിട്ട മുടിയാണ് നായകന്റെ കരളിലേക്ക് കയറ്റിവിടുന്നത്. ഈയിടെ ഇറങ്ങിയ 'മാനാട്' എന്ന ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് ചിത്രത്തിൽ എന്നപോലെ ഈ പടത്തിലും കല്യാണി നന്നായിട്ടുണ്ട്. പക്ഷേ നേരെത്ത ഇറങ്ങിയ 'വരനെ ആവശ്യമുണ്ട്' അടക്കമുള്ള കല്യാണിയുടെ വേഷങ്ങൾ തട്ടിച്ചുനോക്കുമ്പോൾ ടൈപ്പായിപ്പോകാനുള്ള സാധ്യതയും ഏറെയാണ്.
പക്ഷേ ഒരു ഹൃദയാഭിവാദ്യം കൊടുക്കേണ്ടത് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഈ പടത്തിലെ തമിഴ് നടന്മ്മാർക്കാണ്. നായകന്റെ സുഹൃത്തുക്കൾ എന്നതിനപ്പുറം വ്യക്തിത്വമുള്ളവരാണ് അവർ. സാധാരണ ഇത്തരം ചിത്രങ്ങളിൽ നായകന്റെ വെറും എർത്തുളായാണ് സഹ നടന്മ്മാരെ ചിത്രീകരിക്കാറ്. അതിൽ വിനീതിനെ നാം അഭിനന്ദിക്കണം. ഇത്രയധികം പാട്ടുകളുള്ള ചിത്രവും അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ് .ട്രെയിനിൽ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനും കോളേജിലെ സുഹൃത്തുക്കളായ സെൽവയും കാളിയും ദർശനയും പ്രതീകും നിത്യയുമെല്ലാം ഒന്നിനൊന്ന്മെച്ചം. വിജയരാഘവൻ, ജോണി ആന്റണി എന്നീ സീനിയർ താരങ്ങളും പതിവുപോലെ.
ഒരുകാലത്ത് മലയാളത്തിലെ പ്രശസ്തരായ നിർമ്മാതാക്കളായ മെരിലാൻഡ് കാലങ്ങൾക്കുശേഷം ഫിലിം പ്രൊഡക്ഷനിലേക്ക് മടങ്ങിവന്ന ചിത്രം കൂടിയാണിത്. ഈ കോവിഡ് കാലത്ത് റിലീസ് ചെയ്തിട്ടും, മെരിലാൻഡിന്റെ പണം പോകില്ലെന്ന് ഉറപ്പ് നൽകുകയാണ് ചിത്രം കാണാൻ ഇരച്ചുകയറുന്ന ചെറുപ്പക്കാർ. കാലമെത്ര കഴിഞ്ഞാലും കാമ്പസിൽ നിന്ന് മടങ്ങാനുള്ള മാനസികാവസ്ഥ ഇല്ലാത്ത ശരാശരി മല്ലു ഈ ചിത്രം ആഘോഷിക്കുക തന്നെ ചെയ്യുമെന്ന അണിയറ ശിൽപ്പികളുടെ കണക്കൂകൂട്ടൽ ക്ലിക്കാവുന്നുണ്ട്.
വാൽക്കഷ്ണം: ഹൃദയത്തിൽ ഒരു മസ്തിഷ്ക്കമുണ്ട്, എന്ന പരമാബദ്ധമായ പ്രസ്താവനടത്തയത് ഇസ്ലാമിക പ്രഭാഷകൻ എം.എം അക്ബാറാണ്. പക്ഷേ ഈ പടം കണ്ടപ്പോൾ ആ വാക്യം ഓർത്തുപോയി. ഹൃദയം എന്ന ഈ സിനിമയിൽ അൽപ്പംകൂടി മസ്തിഷ്ക്കം ഉപയോഗിച്ച് സംവിധായകൻ കഥാ സന്ദർഭങ്ങൾ രൂപപ്പെടുത്തിയെങ്കിൽ, മലയാളി ഒരിക്കലും മറക്കാത്ത ഒരു ചിത്രം ആവുമായിരുന്നു അത്.
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- നിവിൻ പോളിയും പ്രണവ് മോഹൻലാലും ഒരുമിച്ചേക്കും; ഒപ്പം ധ്യാൻ ശ്രീനിവാസനും
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- വിനിതീന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്