അഞ്ചരകോടിക്ക് വാങ്ങാമായിരുന്ന ഇടപാടിന് ആറരക്കോടി നൽകി ആർക്കും വേണ്ടാത്ത പ്രിയദർശനി ആശുപത്രി വാങ്ങി ഫാർമസി കോളേജ് തുടങ്ങിയതിൽ കള്ളക്കളി; സഹകരണമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത; കൺസ്യൂമർ ഫെഡിനെ മുടിച്ച മറ്റൊരു ഇടപാട്
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതിയിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനും പങ്കുണ്ടെന്ന് സൂചന. തൃശൂർ കേച്ചേരിയിലുള്ള ഫാർമസി കോളേജിന്റെ പേരിൽ കൺസ്യൂമർഫെഡിൽ നിന്ന് ഒഴുകിയത് കോടികളാണ്. ഇതിനായി മന്ത്രി കള്ളക്കളികൾ നടത്തിയെന്ന തെളിവുകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
കേച്ചേരിയിലെ ഫാർമസി കോളേജിൽ 2015 മാർച്ച് 27, 28 തീയതികളിൽ പരിശോധന നടത്തിയതിന തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് സഹകരണ വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും അഴിമതിയിൽ പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2011-13 കാലയളവിൽ കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ്തോമസ്, മാനേജിങ് ഡയറക്ടർ റിജി ജി നായർ, താൽക്കാലിക മാനേജിങ് ഡയറക്ടറുടെ പദവി വഹിച്ചിരുന്ന രജിസ്ട്രാർ വി.സനൽ കുമാർ എന്നിവർ നടത്തിയ കുംഭകോണം ' മറുനാടൻ മലയാളി' രേഖാമൂലം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേലി തന്നെ വിളവു തിന്നെന്ന പഴമൊഴി പോലെ സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും കൺസ്യൂമർഫെഡ് അഴിമതിയിൽ പങ്കുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
കൺസ്യൂമർ ഫെഡ് ത്രിവേണി ഫാർമസി കോളേജിനായി തൃശൂർ കേച്ചേരിയിൽ സ്ഥലവും കെട്ടിടവും വാങ്ങിയ ഇടപാടിൽ ഒരു കോടിയിലധികം രൂപ അധികമായി നൽകിയതിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് ദുരൂഹമാണെന്നാണ് കൺസ്യൂമർ ഫെഡിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന പ്രിയദർശിനി സഹകരണ ആശുപത്രിയാണ് ഫാർമസി കോളേജിനായി വാങ്ങിയത് . ഇതിൽ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ അമിത താത്പര്യവും അംഗീകാരവുമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. വില്പന നടക്കുന്ന വേളയിൽ മുന്‍മന്ത്രി കെ.പി. വിശ്വനാഥൻ ആയിരുന്നു പ്രിയദർശിനി ആശുപത്രിയുടെ പ്രസിഡന്റ്. അതിന് മുമ്പ് സി.എൻ. ബാലകൃഷ്ണനായിരുന്നു പ്രസിഡന്റ്. ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം അനുസരിച്ച് കൺസ്യൂമർ ഫെഡ് വിജിലൻസ് വിഭാഗം ഇൻസ്പെക്ഷൻ ഓഫീസർ ദിനേശ് ലാലും സംഘവുമാണ് അന്വേഷണം നടത്തിയത്. കൺസ്യൂമർ ഫെഡ് അഴിമതി സംബന്ധിച്ച അന്വേഷണം മന്ത്രിതലത്തിലേക്ക് നീളുന്ന ഘട്ടത്തിലായിരുന്നു തച്ചങ്കരിക്ക് സ്ഥാനചലനമുണ്ടായത്.
2008ൽ തൃശൂരിലെ കേച്ചേരിയിൽ സ്ഥാപിതമായ പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 2 ഏക്കർ സ്ഥലവും കെട്ടിടവും ഫർണിച്ചറുകളും 2012ലാണ് കൺസ്യൂമർഫെഡ് ആറു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയ്ക്ക് വാങ്ങുന്നത്. പ്രിയദർശനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ നിക്ഷേപം ലഭിക്കാതെ വന്ന സാഹചര്യത്തിൽ സഹകാരികൾ കേസിനു പോകുകയും ഈ സ്ഥലം ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പ്രകാരം അഞ്ചു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയാണ് പ്രിയദർശിനി ഹോസ്പിറ്റൽ സഹകാരികൾക്ക് നൽകേണ്ട ബാധ്യത. ഈ ബാധ്യതയുള്ള സ്ഥലമാണ് കോടതി ഉത്തരവിൽ പറഞ്ഞതിനേക്കാൾ ഒരു കോടി അധികം നൽകി ഏറ്റെടുക്കാൻ കൺസ്യൂമർഫെഡ് തീരുമാനിക്കുന്നത്. കൺസ്യൂമർഫെഡ് ഉന്നത ഉദ്യോഗസ്ഥരുടേയും സഹകരണവകുപ്പ് മന്ത്രിയായ സി.എൻ.ബാലകൃഷ്ണന്റെയും അനുമതിയോടു കൂടിയാണ് പ്രമാണം കൺസ്യൂമർഫെഡിന് രജിസ്റ്റർ ചെയ്ത് നൽകുന്നത്.
ഇനി ഇക്കാര്യത്തിൽ സഹകരണ വകുപ്പ് മന്ത്രിയുടെ റോൾ. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡിന്റെ മുൻ പ്രസിഡന്റ് സി.എൻ.ബാലകൃണനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ സ്ഥാപനത്തിന് അഞ്ചരക്കോടിയുടെ ബാധ്യതയുണ്ടായത്. കൺസ്യൂമർഫെഡിന്റെ ബൈലാ പ്രകാരം ഫാർമസി കോളേജ് തുടങ്ങുന്നതിന് അനുമതിയില്ല. തന്റെ കാലത്ത് ഉണ്ടാക്കിയ ബാധ്യത കൺസ്യൂമർഫെഡിന്റെ തലയിൽ കെട്ടിവച്ചാണ് പ്രിയദർശിനിയെ ഫാർമസി കോളേജാക്കി മാറ്റിയത്. അതും കോടതി പറഞ്ഞതിനേക്കാൾ ഒരു കോടി രൂപ അധികം നൽകി. പ്രിയദർശിനി ഹോസ്പിറ്റലിന്റെ 2 ഏക്കർ സ്ഥലം കൺസ്യൂമർഫെഡ് വാങ്ങിയതിൽ ഉന്നതരുടെ പങ്ക് ദുരൂഹവും സംശായസ്പദവുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രിയദർശിനിയിലെ ബാധ്യത കൊടുത്തു തീർക്കേണ്ടവരുടെ ലിസ്റ്റ് പ്രകാരം നിക്ഷേപകർക്ക് പണം മടക്കി കൊടുത്തതിന്റെ ബാക്കിയായി 20 ലക്ഷത്തോളം ബാക്കിയുണ്ട്. തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പ്രത്യേക അക്കൗണ്ടിലാണ് ഈ തുക.
ഇങ്ങനെ അധികമായി നൽകിയ ഒരു കോടിയും തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പക്കലുള്ള 20 ലക്ഷം രൂപയും ഫാർമസി കോളേജ് മോടി പിടിപ്പിക്കാൻ ചെലവാക്കിയ 3 കോടിരൂപയും ഫാർമസി കോളേജിൽ നടന്ന അനധികൃതനിയമനങ്ങളിലും മന്ത്രി സി.എൻ ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോർട്ട്. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ.പി.വിശ്വനാഥൻ ആണ്. 2012 മെയ് മാസം 23 ആം തീയതിയാണ് കെ.പി.വിശ്വനാഥനും ജോസ്പോളും ചേർന്ന് കൺസ്യൂമർഫെഡ് എം.ഡി. റിജി നായർക്ക് 2 ഏക്കർ സ്ഥലം തീറാധാരാമായി എഴുതി നൽകുന്നത്. കൺസ്യൂമർഫെഡിലെ പകൽകൊള്ളയുടെ അമരക്കാരനായിരുന്ന റിജി ജി നായർ ഇടപെട്ടാൽ തന്നെ ഇടപാടിൽ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപാടും നടന്നിരിക്കുന്നത്.
പ്രിയദർശനി സഹകരണ ആശുപത്രിലിമിറ്റഡിന്റെ ഭൂമിയും കെട്ടിടങ്ങളും അതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും അടക്കമാണ് ആറരക്കോടിക്ക് കൺസ്യൂമർഫെഡ് വാങ്ങിയത്. എന്നാൽ ഇതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും കൺസ്യൂമർഫെഡിലെ ഉന്നത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലേലം ചെയ്തു. ഇതിന്റെ തുകയെ പറ്റി പരാമർശമില്ല. കൂടാതെ സ്കാനിങ്, എക്സറേ മെഷീനുകൾ എന്നിവ 13.25 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. ഈ ഇടപാടിലും വൻ അഴിമതിയാണ് നടന്നത്. കൺസ്യൂമർഫെഡിനെ നശിപ്പിച്ച് കുളം തോണ്ടിയ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താൻ് സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് കേച്ചേരി ഫാർമസി കോളേജിൽ നടത്തിയ ഈ അന്വേഷണ റിപ്പോർട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍