നാലുമാസം ഗർഭിണിയായിരിക്കെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി; സഹോദരന്റെ വിവാഹത്തിന് പോലും ക്ഷണിച്ചിട്ട് വന്നില്ല; രണ്ടാമത്തെ കുട്ടിയുടെ പ്രസവവും മറച്ചു വച്ചു; ഗൾഫിൽ നിന്നെത്തിയത് എല്ലാം പറഞ്ഞു തീർക്കാൻ; പക്ഷേ ഭാര്യ വീട്ടിൽ നിന്ന് കിട്ടിയത് അടി; ആന്തോണിയുടേയും ആന്റോയുടേയും ആത്മഹത്യക്ക് പിന്നിലെ കുടുംബ കഥ
പ്രകാശ് ചന്ദ്രശേഖർ
അങ്കമാലി: മണിക്കൂറുകളുടെ വ്യത്യസത്തിൽ പിതാവും മകനും തീകൊളുത്തി മരിച്ചതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സ്ഥീരീകരിച്ച് ബന്ധുക്കളും. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി(ആന്റണി) (70), മകൻ ആന്റോ (32) എന്നിവരാണ് ജീവിൻ വെടിഞ്ഞത്.മരോട്ടിച്ചോട് തേന്മാലി ഭാഗത്തെ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാമനായില്ല. വിവരം അറിഞ്ഞ് വൈകിട്ട് 5.30 തോടെ കുന്നുകരയിലെ മകന്റെ ഭാര്യ വീട്ടിലെത്തി , കൈയിൽക്കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തി പിതാവ് അന്തോണിയും ജീവനൊടുക്കി.
മകന്റെ മരണത്തിന് കാരണം ഭാര്യയും വീട്ടുകാരുമാണെന്നുള്ള തിരിച്ചറിവിലാവാം അന്തോണി കുന്നുകരയിലെത്തി ജീവൻ വെടിയാൻ കാരണമെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിഗമനം. ഇവരുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അടുത്ത ബന്ധു മറുനാടനുമായി പങ്കിട്ട വിവരം ഇങ്ങനെ.
വളരെ സാധാരണ നിലയിലുള്ള കുടുംബമായിരുന്നു അന്തോണിയുടേത്. സ്വന്തമായുള്ള ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്തും പുറത്ത് കൃഷിപ്പണികൾക്കും പോയിട്ടാണ് അന്തോണി കുടംബം പുലർത്തിയിരിരുന്നത്. ഇടക്കാലത്ത് അരി മില്ലിലും ജോലിയെടുത്തിട്ടുണ്ട്. മരമടഞ്ഞ മകൻ ആന്റോ വർഷങ്ങളായി ഗൾഫിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. താമസിയാതെ ആന്റോയുടെ ഇരട്ട സഹോദരൻ ജിന്റോയും വിദേശത്ത് ജോലിയിൽ പ്രവേശിച്ചു.
ഇതോടെ കുടുംബം സാമാന്യം ഭേദപ്പെട്ട സാമ്പത്തീക സ്ഥിതിയിലായി. പുതിയ വീട് പണിയുകയും താമസം മാറുകയും ചെയ്തിരുന്നു. മക്കൾ സമ്പാദിക്കുന്നത് മക്കൾക്കും താൻ സമ്പാദിക്കുന്നത് കുടുംബത്തിനും എന്നതായിരുന്നു അന്തോണിയുടെ നയം. നിയയുമായുള്ള വിവാഹം ഉറപ്പിച്ചത് മുതൽ ആന്റോ വലിയ സന്തോഷത്തിലായിരുന്നു. വിവാഹം ഉറപ്പിക്കലിനും വിവാഹത്തിനും ആന്റോ സാമാന്യം ഭേദപ്പെട്ട രീതിയിൽ നിയക്ക് സ്വർണ്ണാഭരങ്ങൾ വാങ്ങി നൽകിയിരുന്നു.
വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ നിയയും ആന്റോയുടെ വീട്ടുകാരും തമ്മിൽ പൊരുത്തക്കേടുകൾ തുടങ്ങി. ഇത് പറഞ്ഞ് പരിഹരിക്കുന്നതിന് ആന്റോ ഇടപെട്ട് പലതവണ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിച്ചില്ല. നിയ തന്റെ വീട്ടുകാർ പറയുന്നത് മാത്രം അനുസരിക്കാൻ തുടങ്ങിയതോടെ പ്രശ്നം വീണ്ടും കീറാമുട്ടിയായി. ആദ്യത്തെ കുഞ്ഞിന് ആഭരണങ്ങൾ വാങ്ങി നൽകിയതിനൊപ്പം നിയയ്ക്കും വിലക്കൂടിയ മാല ആന്റോ വാങ്ങി നൽകിയിരുന്നു. ഇങ്ങിനെ കഴിയാവുന്ന രീതിയിലെല്ലാം നിയയെ സ്ന്തോഷിപ്പിക്കുന്നതിന് ആന്റോ നീക്കം നടത്തിയിരുന്നു.
തന്റെ പണം മാത്രം മതിയെന്ന നിലയിലേയ്ക്കുള്ള നിയുടെ നിലപാട് മാറ്റം ആന്റോയെ വല്ലാതെ വിഷമിപ്പിച്ചു. നിയയെ തിരുത്താൻ ആന്റോ നടത്തിയ പരിശ്രമങ്ങളെല്ലാം ഇവരുടെ വീട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് നിഷ്ഫലമായി. ആന്റോയുടെ സഹോദരൻ ജിന്റോയുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നിയയെ സമീപിച്ചിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇളയ കുട്ടിയെ 4 മാസം ഗർഭണിയായിരിക്കെ നിയ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നീട് ആന്റോയും വീട്ടുകാരും പലവട്ടം വിളിച്ചിട്ടും തിരിച്ചുവരാൻ തയ്യാറായില്ല. കുഞ്ഞിന്റെ ജനനം പോലും ഇവർ ആന്റോയിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു.
ഇത് ആന്റോയ്ക്ക് കടുത്ത മാനസീക ആഘാതമായി. ഈ സ്ഥിതിയിൽ ഒരു മാസം മുമ്പ് ആന്റോ ലീവിന് നാട്ടിലെത്തി. കുഞ്ഞിനെ കാണുന്നതിനും ഭാര്യയെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ട് വരുന്നതിനുമായി ആന്റോ വീട്ടിലെത്തിയെങ്കിലും നിയ വഴങ്ങിയില്ല. ഒരാഴ്ച മുമ്പ് അവസാന ശ്രമത്തിന്റെ ഭാഗമായി ആന്റോ വീട്ടിലെത്തിയപ്പോൾ മർദ്ദനം ഏൽക്കേണ്ടിയും വന്നു. ഇതോ ആന്റോ മാനസീകമായി വല്ലാതെ തളർന്നു. വിവരം അറഞ്ഞ് പിതാവ് അന്തോണി എല്ലാവിധത്തിലും മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടെ ഈ മാസം 14-ന് നിയ ചെങ്ങമനാട് പൊലീസിൽ നിയ ആന്റോയെയും വീട്ടുകാരെയും പ്രതി ചേർത്ത് ഗാർഹിക പീഡന പാരാതിയും നൽകി. പിന്നാലെ കാലടി പൊലീസ് സഹായത്തോടെ നിയ ആന്റോയുടെ വീട്ടിൽ നിന്നും അലമാരയും തന്റെതെന്ന് അവകാാശപ്പെട്ട് കുറച്ച് സാധന-സാമഗ്രികളും എടുത്തുകൊണ്ടുപോയി. ഇതുകൂടി ആയതോടെ ആന്റോയുടെ മനോവിഷമം ഇരട്ടിയായി. മാൾട്ടയിലെ പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി വന്നിരുന്ന ആന്റോയ്ക്ക് കേസ് ഇരട്ടി പ്രഹരമായി.
യാത്ര മുടങ്ങുമോ എന്നുള്ള ആശങ്ക വീട്ടുകാരുമായി ആന്റോ പങ്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ആന്തോണിയും ആന്റോയും അഭിഭാഷകന്റെ വീട്ടിലെത്തി കേസിന്റെ കാര്യങ്ങൾ സംസാരിച്ചു. തുടർന്ന് മകനെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ട ശേഷം അന്തോണി പണി സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. പിന്നീട് കേൾക്കുന്നത് ആന്റോയുടെ ദാരുണ മരണത്തെക്കുറിച്ചാണ്. പിന്നാലെ അന്തോണിയുടെ മാരണ വാർത്തയുമെത്തി. മകൻ ജീവൻ വെടിയാൻ കാരണം ഭാര്യ നിയയാണെന്നുള്ള തിരിച്ചറിവിൽ ആവാം കുന്നുകരയിലെ വീടിന്റെ മുറ്റത്തെത്തി ആന്തോണി ജീവൻ ബലിയർപ്പിച്ചതെന്നാണ് മനസ്സിലായിട്ടുള്ളത്.
പോസ്റ്റുമോർട്ടവും സംസ്കാര ശുശ്രൂകൾക്കും ശേഷം ബന്ധുക്കൾ ആലോചിച്ച് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍