പിണറായിയുടെ മോഹം കോടിയേരിയെ ആഭ്യന്തരം ഏൽപ്പിച്ച് മരുമകനെ എകെജി സെന്റർ ഏൽപ്പിക്കാൻ; ന്യൂനപക്ഷ ചർച്ചകളുടെ നേട്ടം സ്വന്തമാക്കാൻ എളമരം കരിമും; സിപിഎമ്മിനെ വെട്ടിലാക്കി മുരളീധരന്റെ റിയാസിന്റെ മുഖ്യമന്ത്രിപദ മോഹ ചർച്ചയും; അസ്വസ്ഥരായി ബേബിയും തോമസ് ഐസക്കും; എറണാകുളത്ത് ചർച്ചകൾ കൊഴുക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിൽ ഒറ്റക്കെട്ടാണ്. ബിനീഷ് കോടിയേരിയ്ക്കെതിരെ അതിരൂക്ഷ ആരോപണവും കേസും വന്നു. ബിനീഷ് ഏതാണ്ട് ഒരു വർഷം ജയിലിലും കിടന്നു. നാണക്കേട് കാരണം കോടിയേരി പാർട്ടിയിൽ നിന്ന് അവധി എടുത്തു. ഈ അവധി റദ്ദാക്കി തിരിച്ചു കൊണ്ടു വന്നത് പിണറായി വിജയനായിരുന്നു. ഇതിന് കാരണം രാഷ്ട്രീയത്തിൽ സജീവമാക്കി കോടിയേരിയെ മന്ത്രിസഭയിൽ രണ്ടാമനാക്കാനായിരുന്നു. കോടിയേരിയെ ആഭ്യന്തര മന്ത്രിയാക്കി മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയാക്കാനായിരുന്നു ഇതെല്ലാം. എന്നാൽ കോടിയേരി മാറുന്നുവെങ്കിൽ മാറട്ടെ പാർട്ടി സെക്രട്ടറിയായി ഞാനെത്തുമെന്ന നിലപാട് എളമരം കരിം എടുത്തതായാണ് സൂചന. ഈ രണ്ട് നിലപാടുകളോടും അതൃപ്തിയിലാണ് എംഎ ബേബിയും തോമസ് ഐസക്കും. അങ്ങനെ സിപിഎമ്മിൽ വല്ലാത്തൊരു സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി വി എസ് അച്യുതാനന്ദനും പിണറായി വിജയുമായിരുന്നു സിപിഎമ്മിലെ രണ്ട് ചേരികളുടെ നേതാക്കൾ. വിഎസിന വെട്ടുന്നതിൽ പിണറായി വിജയിക്കുകയും ചെയ്തു. സെക്രട്ടറി പദവിയിൽ സംഘടനയെ കൈയിലൊതുക്കിയായിരുന്നു ഇതെല്ലാം. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിൽ ഒന്നും വി എസ് ഫാക്ടറില്ല. സംസ്ഥാന സമ്മേളനത്തിന് അസുഖ കിടക്കയിലുള്ള വി എസ് എത്താനും സാധ്യതയില്ല. അപ്പോഴും എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിൽ അതിശക്തമായ ചർച്ചകൾ നടക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സീനിയോറിട്ടി മറികടന്ന് ഉയർത്തുന്നതിനെ എളമരം കരിമും കൂട്ടരും എതിർക്കും. സിപിഎമ്മിന്റെ മത നിരപേക്ഷതയെ അട്ടിമറിക്കുന്നതിനെ എംഎ ബേബിയും തോമസ് ഐസക്കും അനുകൂലിക്കില്ല.
കോൺഗ്രസ് ന്യൂനപക്ഷങ്ങളെ തഴഞ്ഞു വെന്ന ചർച്ച സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ ഇരുന്ന് കോടിയേരി ചെയ്യാൻ പാടില്ലെന്ന വികാരം സിപിഎമ്മിൽ ശക്തമാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരേ സമുദായക്കാരനാണെന്ന ചർച്ചയുടെ ലക്ഷ്യം സിപിഎമ്മിൽ റിയാസിനെ ഉയർത്തിക്കൊണ്ടു വരലായിരുന്നു. ഈ രഹസ്യനീക്കത്തെയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രത്യക്ഷ അഭിപ്രായ പ്രകടനത്തിലൂടെ പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നത്. കോൺഗ്രസിന്റെ ചെലവിൽ റിയാസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഫലത്തിൽ ഇനിയാരെയെങ്കിലും ന്യൂനപക്ഷത്തു നിന്ന് സിപിഎം പാർട്ടി സെക്രട്ടറിയാക്കിയാൽ അതു പോലും വർഗ്ഗീയ പ്രീണനമാണെന്ന ചർച്ചയായി മാറും. ഇതാണ് തോമസ് ഐസക്കിനേയും ബേബിയേയും അലോസരപ്പെടുത്തുന്നത്.
ഏതായാലും ഈ ചർച്ച തനിക്ക് അനുകൂലമാക്കാനാണ് എളമരത്തിന്റെ ശ്രമം. പാർട്ടിയിൽ റിയാസിനേക്കാൾ എത്രയോ സീനിയറായ തനിക്ക് പാർട്ടിയിൽ അർഹതപ്പെട്ട സ്ഥാനം വേണമെന്ന നിലപാട് എളമരം എടുക്കും. ഇത് റിയാസിന്റെ മോഹങ്ങളെ തകർക്കുകയും ചെയ്യും. എഎൻ ഷംസീറിനെക്കാൾ ജൂനിയറായ റിയാസിന് തുണ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവെന്ന പരിഗണനയാണെന്ന ചർച്ചയും സജീവമാക്കും. ഇങ്ങനെ റിയാസിന് വേണ്ടി കോടിയേരിയും തനിക്ക് വേണ്ടി എളമരും കളത്തിൽ നിറയുമ്പോൾ പാർട്ടിയിലെ സീനിയർ നേതാക്കളായ എംഎ ബേബിയും തോമസ് ഐസക്കും അടക്കമുള്ളവർ നിരാശരാണ്. യുവാക്കളെ ഉയർത്തിക്കാട്ടിയുള്ള നയങ്ങളൊരുക്കലെല്ലാം റിയാസിന് വേണ്ടിയുള്ളതാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്.
കോഴിക്കോട്ടെ ബേപ്പൂർ സിപിഎമ്മിന്റെ ഉറച്ച സീറ്റാണ്. റിയാസിന്റെ ജയം ഉറപ്പിക്കാൻ വികെസി മുഹമ്മദ് കോയയെ അവിടെ നിന്ന് മാറ്റിയതും മറ്റും നേരത്തെ തന്നെ കോഴിക്കോട്ടെ പാർട്ടിയിൽ വലിയ ചർച്ചയാണ്. ഇനിയും വളഞ്ഞ വഴിയിലൂടെ റിയാസിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന വാദവും ശക്തമാണ്. ഷംസീറിനെ മന്ത്രിയാക്കാത്തതും എംബി രാജേഷിനും സ്പീക്കറാക്കിയതും റിയാസിനെ പൊതുമരാമത്ത് മന്ത്രിയാക്കാനായിരുന്നു. ടൂറിസവും റിയാസിന് മുഖ്യമന്ത്രി നൽകി. വിദേശത്ത് പോയപ്പോൾ പോലും മുഖ്യമന്ത്രി പദം ആർക്കും നൽകിയില്ല. എല്ലാം ഏകപക്ഷീയമാണെന്ന നിലപാട് പാർട്ടിയിൽ ബഹുഭൂരിഭാഗത്തിനുമുണ്ട്. എന്നാൽ അധികാരവും സംഘടനയും പിണറായിയ്ക്കൊപ്പമാണ്. എതിർത്താൽ പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്യും. അതുകൊണ്ട് വിമതരെല്ലാം മൗനത്തിലാണ്. എങ്കിലും എറണാകുളം സമ്മേളനത്തിൽ ആഞ്ഞടിക്കാനാണ് ചിലരുടെ തീരുമാനം.
പാലീസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് പിണറായി ഒഴിയുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഉപമുഖ്യമന്ത്രി പദത്തോടെ ആഭ്യന്തര വകുപ്പ് നൽകാനാണ് ആലോചന. മയോ ക്ലീനിക്കിൽ നിന്ന് കിട്ടുന്ന ഉപദേശങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം എടുക്കുക. എറണാകുളത്താണ് പാർട്ടി സംസ്ഥാന സമ്മേളനം. ഇവിടെ നടക്കുന്ന ചർച്ചകളാകും നിർണ്ണായകം. മന്ത്രിമാരുടെ പ്രവർത്തനത്തിൽ പലർക്കും അതൃപ്തിയുണ്ട്. അങ്ങനെ വന്നാൽ മന്ത്രിസഭയും പുനഃസംഘടിപ്പിച്ചേക്കും. പാർട്ടി സമ്മേളനത്തിലെ വിമർശനങ്ങൾ പരിഗണിച്ചാകും ഇത്തരം തീരുമാനം. മുഖ്യമന്ത്രിക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിയെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത്. ഇതിനൊപ്പം മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയായാൽ ന്യൂനപക്ഷങ്ങളെ കൂടുതലായി സിപിഎമ്മിലേക്ക് അടുപ്പിക്കാനും കഴിയുമെന്നാണ് പിണറായിയുടെ പക്ഷം. ലോക്സഭയിൽ പരമാവധി സീറ്റ് നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മന്ത്രിസഭയിലേക്ക് വരാൻ കോടിയേരിക്കും താൽപ്പര്യമുണ്ടെന്നാണ് സൂചന. പൊലീസിന്റെ നിയന്ത്രണം കോടിയേരിക്ക് നൽകി കൂടുതൽ ശക്തമായ ഭരണ നിർവ്വഹണമാണ് പിണറായി ലക്ഷ്യമിടുന്നത്. മറ്റ് ഭരണപരമായ കാര്യങ്ങളുടെ നിർവ്വഹണത്തിനിടെ പൊലീസിങിൽ കാര്യമായി ശ്രദ്ധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസിന് മുഴുവൻ സമയ മന്ത്രിയെന്നതാണ് പിണറായിയുടെ താൽപ്പര്യം. എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ്. ഇതിന് മുമ്പു തന്നെ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്തും. യുവ നേതൃത്വം പാർട്ടിക്ക് വരാൻ മുഹമ്മദ് റിയാസിനെ സെക്രട്ടറിയാക്കുന്നതിലൂടെ കഴിയുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് എളമരം കരിം ടീമും പാർട്ടി സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കാൻ നീക്കം സജീവമാക്കുന്നത്.
പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ റിയാസ് നടത്തുന്ന ഇടപെടലുകളിൽ ഭാര്യാ പിതാവ് കൂടിയായ പിണറായി പൂർണ്ണ തൃപ്തനാണ്. ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാൻ പിണറായി ആഗ്രഹിച്ചാൽ അർക്കും അതിനെ എതിർക്കാനാകില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസ് മാറണമെങ്കിൽ അധികാരമുള്ളപ്പോൾ തന്നെ പാർട്ടിയിലെ താക്കോൽ സ്ഥാനത്ത് വരേണ്ടതുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോടിയേരിക്ക് ആഭ്യന്തരവും ഉപമുഖ്യമന്ത്രി പദവും നൽകി മന്ത്രിസഭയിലേക്ക് കൊണ്ടു വരാനുള്ള നീക്കം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി
- തീപ്പൊരി പാർലിമെന്റേറിയൻ: എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്