പാതിവഴിയിൽ ടെലിപ്രോംപ്റ്റർ പണി മുടക്കിയപ്പോൾ എറിഞ്ഞുപൊട്ടിച്ച ട്രംപ്; തെറ്റായ പ്രസംഗം വന്നപ്പോൾ ചമ്മി നിന്ന ബിൽ ക്ലിന്റൺ; ചീത്ത വിളിച്ച ഐസൻഹോവർ; വെള്ളം കുടിച്ച് പോയ ഒബാമ; ടെലിപ്രോംപ്റ്റർ പണിമുടക്കിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് തകരുമോ? ചില പ്രോംപ്റ്റർ കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒരു രാഷ്ട്രീയക്കാരന്റെ ടെലിപ്രോംപ്റ്റർ പണിമുടക്കുമ്പോൾ അതൊരു രാഷ്ട്രീയ സംഭവമായി മാറുന്നു. എതിരാളികൾക്ക് കളിയാക്കാനുള്ള വക കിട്ടുന്നു. വേൾഡ് എക്കണോമിക് ഫോറത്തിൽ, സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കുകയും, അദ്ദേഹത്തിന് പ്രസംഗം ഇടയ്ക്ക് വച്ച് നിർത്തേണ്ടി വരികയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
ലൈവ് നിർത്തിവെച്ചെങ്കിലും പ്രസംഗം തുടരാൻ സാധിക്കാതെ വന്ന മോദി എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ ടെലി പ്രോംപ്റ്റർ പ്രസംഗത്തെ പരിഹസിച്ച് രംഗത്തെത്തി. 'ചില നുണകൾ താങ്ങാനുള്ള ശേഷി ടെലി പ്രോംപ്റ്ററിനും ഇല്ല' എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
സത്യത്തിൽ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിന് ഇത്രയോക്കെ കളിയാക്കേണ്ടതുണ്ടോ എന്നാണ് ഒരുവിഭാഗം ആളുകൾ ചോദിക്കുന്നത്. ടെലിപ്രോംപ്റ്ററിന്റെ പ്രശസ്തി നമുക്ക് മനസ്സിലാക്കാം. അത് ആശയവിനിമയം കൂടുതൽ സുഖകരമാക്കുന്നു. സംസാരിക്കുന്നത് നേതാവോ ആരുമോ ആയിക്കോട്ടെ, അദ്ദേഹം തന്റെ പ്രസംഗം ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നൊരു ധാരണ കാണികളിൽ ഉണ്ടാക്കുന്നു. പെട്ടെന്ന് കാണാൻ കഴിയാത്ത, വാായിക്കാൻ പാകത്തിന് 45 ഡിഗ്രി ചെരിച്ച് വച്ചിരിക്കുന്ന ടെലിപ്രോംപ്റ്ററുകൾ പല തലമുറയിൽ പെട്ട രാഷ്ട്രീയക്കാർക്ക് പ്രിയപ്പെട്ടതാണ്. കാരണം ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു ഫീൽ അതുണ്ടാക്കുന്നു.
Anti-national Teleprompter ???? pic.twitter.com/JqyFxGmDO5
— Mr.Fixit (@yippeekiyay_dk) January 17, 2022
ടെലിപ്രോംപ്റ്റർ പണിമുടക്കിയാൽ പ്രധാനമന്ത്രിയുടെ ഇമേജ് തകരുമോ?
രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറയുന്ന അബദ്ധങ്ങൾ പിടിച്ചെടുക്കാൻ കാത്തിരിക്കുന്നവർക്ക് മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കിയത് അൽപം ക്ഷീണം ഉണ്ടാക്കിയേക്കാം. എന്നാൽ, അതിനെ ആഘോഷിക്കേണ്ട കാര്യമുണ്ടോ, എന്നാണ് സോഷ്യൽ മീഡിയയിലെ ബിജെപി അനുകൂലികൾ ചോദിക്കുന്നത്. ഒന്നാമതായി നരേന്ദ്ര മോദി ഒന്നാന്തരം വാഗ്മിയാണ്. അദ്ദേഹത്തിന്റെ പ്രസംഗ പാടവത്തിൽ ആർക്കും സംശയമില്ല. സ്വാഭാവിക ഒഴുക്കോടെ മോദി സംസാരിക്കുന്ന എത്രയോ വീഡിയോകൾ ഉണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ ചൗക്കിദാർ ചോർ ഹേ പ്രചാരണം തിരിച്ചടിച്ചത് ഓർക്കണം എന്നും ബിജെപി അനുകൂലികൾ പറയുന്നു.
ടെലിപ്രോംപ്റ്റർ പണിമുടക്കിയപ്പോൾ, പ്രധാനമന്ത്രി പ്രസംഗം നിർത്തിയത് ഉചിതമായി എന്ന് സോഷ്യൽ മീഡിയയിൽ ഒരുപക്ഷം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് പ്രസംഗം പോലെയല്ല അന്താരാഷ്ട്ര വേദികളിലെ പ്രസംഗം. അവിടെ വസ്തുതകളും, വിവരങ്ങളും, ഒക്കെ കൃത്യമായി അവതരിപ്പിക്കണം. അണുവിട തെറ്റാൻ പാടില്ല. അതുകൊണ്ടാണ് മിക്ക ലോക നേതാക്കളും ഇപ്പോൾ ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നത്.
ടെലിപ്രോംപ്റ്റർ മുമ്പ് പണികൊടുത്തവർ
അമേരിക്കൻ പ്രസിഡന്റുമാർക്ക് ടെലിപ്രോംപ്റ്റർ നല്ലതും ചീത്തയുമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 1952 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതാരണത്തിനിടെ ഐസൻഹോവറാണ് ടെലിപ്രോംപ്റ്റർ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ യുഎസ് പ്രസിഡന്റ്. തന്റെ പ്രസംഗത്തിനിടെ, ഒരിക്കൽ, മെല്ലെപ്പോക്ക് നടത്തിയ മെഷീനെ അദ്ദേഹം ചീത്ത പറഞ്ഞ സംഭവമുണ്ട്. ടെലിപ്രോംപ്റ്ററിന്റെ ഇരട്ട സ്‌ക്രീനുകളിൽ നിന്ന് പ്രസംഗം വായിക്കാൻ റൊണാൾഡ് റീഗൻ മിടുക്കനായിരുന്നു. ഒരിക്കൽ ബിൽ ക്ലിന്റൺ പ്രസംഗിക്കാൻ എത്തിയപ്പോൾ തെറ്റായ പ്രസംഗം ആയിരുന്നു അപ് ലോഡ് ചെയ്തിരുന്നത്. അദ്ദേഹം ശരിയായ പ്രസംഗം വരും വരെ കാത്തിരുന്ന് തടി രക്ഷിച്ചെടുത്തു. ജോർജ് ഡബ്ല്യു ബുഷിന് ടെലിപ്രോംപ്റ്റർ കീറാമുട്ടിയായിരുന്നു.
വൈസ് പ്രസിഡന്റായിരിക്കെ സാറാ പാലിന്റെ ടെലിപ്രോംപ്റ്റർ ഒരിക്കൽ പണി മുടക്കിയപ്പോൾ, അവർ അത് ആരും അറിയാതെ കൈകാര്യം ചെയ്തു. 2016 ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സാക്ഷാൽ ട്രംപിന്റെ ടെലിപ്രോംപ്റ്ററും പണിമുടക്കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'കഴിഞ്ഞ 20 മിനിറ്റായി ഈ ടെലിപ്രോംപ്റ്റർ പണിയെടുക്കുന്നില്ല. ഈ ടെലിപ്രോംപ്റ്റർ ഇല്ലാത്തപ്പോഴാണ് എന്റെ പ്രസംഗം എനിക്ക് കൂടുതൽ ഇഷ്ടം'. ഇത്രയും പറഞ്ഞിട്ട് ഒരു പ്രോംപ്റ്റർ പിടിച്ചെടുത്ത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.
ജോ ബൈഡനും ചില്ലറ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്.
എന്നാൽ, ടെലിപ്രോംപ്റ്ററിനെ ഏറ്റവും അധികം ആശ്രയിച്ച യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആയിരുന്നു. ഇതിന്റെ പേരിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അദ്ദേഹത്തെ കൂടെക്കൂടെ കളിയാക്കുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ, രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന പ്രസംഗങ്ങളിലാണ് യുഎസ് പ്രസിഡന്റുമാർ ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നതെങ്കിൽ, ഒബാമ അത് എല്ലാദിവസവും ഉപയോഗിക്കുമായിരുന്നു.
എഴുതി വച്ചിരിക്കുന്നത് എന്താണോ അതിൽ നിന്ന് ഒരു വരി മാറാതെ പ്രസംഗിക്കണം എന്ന് ഒബാമയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ടെലിപ്രോംപ്റ്റർ പ്രേമം. നല്ലൊരു വാഗ്മി എന്ന് കരുതപ്പെടുന്ന ഒബാമ പ്രോംപ്റ്റർ ഇല്ലാതെ കഷ്ടപ്പെടുന്ന വീഡിയോകളും വന്നിട്ടുണ്ട്. മോദിയുടെ വാഗ്മിത്വവും ഇതുപോലെ തെളിയിക്കപ്പെട്ടതാണെന്നും, അതുകൊണ്ട് ടെലിപ്രോംപ്റ്റർ പണി മുടക്കിയാൽ ഒന്നും അദ്ദേഹത്തിന്റെ ഇമേജ് തകരില്ലെന്നും ബിജെപി അനുകൂലികൾ വിശ്വസിക്കുന്നു.
മോദിയുടെ ടെലിപ്രോംപ്റ്റർ അനുഭവങ്ങൾ
2016 ൽ കാപിറ്റോൾ ഹില്ലിൽ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യുന്ന സമയം. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ഇംഗ്ലീഷ് പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും എണീറ്റ് നിന്ന് കൈയടിച്ചു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയിൽ ചർച്ചയായി. മോദി ഒബാമയ്ക്ക് പഠിച്ചോ? ടെലിപ്രോംപ്റ്റർ ഉപയോഗിച്ചോ? ചിലരൊക്കെ അദ്ദേഹം സ്വാഭാവിക പ്രസംഗമാണ് നടത്തിയതെന്ന് കരുതിയെങ്കിലും, പിന്നീട് രണ്ടുവശത്തും ടെലിപ്രോംപ്റ്റർ ഉണ്ടായിരുന്നു എന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചു.
2014 , ജൂലൈയിൽ, ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണ സമയത്താണ് മോദി ആദ്യമായി ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നത്. പിന്നീട്, ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വരുമ്പോഴൊക്കെ, വിശേഷിച്ചും വിദേശ സന്ദർശന വേളകളിൽ അദ്ദേഹം പ്രോംപ്റ്റർ ഉപയോഗിച്ചുപോന്നു. പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ പ്രോംപ്റ്ററുകൾ. ഗ്ലാസിലുള്ള ഒടുവിലത്തെ വേർഷനുകൾ പെട്ടെന്ന് കണ്ടുപിടിക്കുക പ്രയാസം.
എങ്ങനെയാണ് ടെലിപ്രോംപ്റ്റർ പണിയെടുക്കുന്നത്?
പ്രസംഗം പ്രത്യക്ഷപ്പെടുന്നത് ലെക്‌റ്റേൺ അഥവാ ഉയർന്ന സ്റ്റാൻഡിന് പിന്നിലെ സ്‌ക്രീനിൽ നിന്നാണ്. മുന്നിലിരിക്കുന്ന കാണികൾക്ക് ഈ സുതാര്യമായ സ്‌ക്രീൻ കാണാൻ കഴിയില്ല. പ്രാസംഗികന്റെ വേഗതയ്ക്ക് അനുസരിച്ച് സൂക്ഷ്മതയോടെ വേഗം നിയന്ത്രിച്ച് ടെക്‌സ്റ്റ് സ്‌ക്രോൾ ചെയ്യാൻ ഒരു ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ ഉണ്ടാകും. പ്രസംഗത്തിനിടെ, പ്രാസംഗികൻ ഒരു ടെലിപ്രോംപ്റ്ററിൽ നിന്ന് രണ്ടാമത്തേതിലേക്ക് മാറി മാറി നോക്കുന്നു. കാണികളെ നോക്കുന്നതാണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
പ്രാസംഗികൻ വേഗത കുറച്ചാൽ, ഓപ്പറേറ്റേർ അതനുസരിച്ച് വേഗം കുറയ്ക്കും. ഉദാഹരണത്തിന പ്രസംഗത്തിലെ ഒരുഭാഗത്തിന് കൈയടി കിട്ടിയാൽ, അൽപനേരം ഒന്നുനിർത്തും. അപ്പോൾ ഓപ്പറേറ്ററും നിർത്തും. ഓപ്പറേറ്റേർ വേണ്ടാത്ത ചില ആധുനിക വേർഷനുകളും ഉണ്ടെങ്കിലും, വിഐപികൾക്ക് അത് ബുദ്ധിമുട്ടായിരിക്കും.
ക്യാമറ ക്രൂവുമായും പ്രോംപ്റ്റർ ഓപ്പറേറ്റർ സംസാരിക്കേണ്ടതുണ്ട്. ചിലപ്പോൾ പ്രസംഗം എഡിറ്റ് ചെയ്യേണ്ടിയും വന്നേക്കാം.
ടെലിപ്രോംപ്റ്റർ പണിമുടക്കുമ്പോൾ
ചില വിമർശകർ പറയും, ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നവർ ശരിക്കും നേതാക്കളല്ല, പെർഫോർമേഴ്‌സ് ആണെന്ന്. എന്നാൽ, ഏതു നേതാവായാലും, എന്താണ് പറയുന്നതെന്നും, അത് എങ്ങനെ പറയുന്നുവെന്നതും ആശ്രയിച്ചിരിക്കും പ്രസംഗത്തിന്റെ വിജയം. ടെലിപ്രോംപ്റ്റർ പെർഫോം ചെയ്യിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം മാത്രം. എന്താണ് പറയേണ്ടതെന്ന് നിയന്ത്രിക്കാൻ പ്രോംപ്റ്ററിന് ആവില്ലല്ലോ.
പ്രോംപ്റ്റർ ഉപയോഗിച്ച് പ്രസംഗിക്കുക, ഒരു കലയാണ്. വെറുതെ വായിച്ച് വിട്ടാൽ പോരാ, അതിന്റെ അർത്ഥം കൂടി ജനങ്ങളിലേക്ക് എത്തണം. ഇക്കാര്യത്തിൽ, നരേന്ദ്ര മോദി ഒരുകലാകാരൻ തന്നെയാണ്. എന്നാൽ, ഇതിനായി പഠനത്തിന്റേതായ ഒരുഘട്ടം അദ്ദേഹത്തിനും കടന്നുപോകേണ്ടി വന്നു. 2015 ൽ തുടക്ക കാലത്ത് ചില്ലറ അബദ്ധങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ മോദിയെ വെറുതെ വിട്ടിരുന്നില്ല. ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേനയുടെ ഇന്ത്യ സന്ദർശനത്തിലുണ്ടായ സംഭവം സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. മൈത്രിപാലയുടെ ഭാര്യ ജയന്തി പുഷ്പ കുമാരിയെ മിസിസ് എന്ന് അഭിസംബോധന ചെയ്യേണ്ടതിന് പകരം മോദി വിളിച്ച് 'എംആർഎസ്' എന്ന്.
വിവാഹിതരായ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പൊതുവെ ഉപയോഗിക്കുന്നതാണ് മിസിസ് എന്ന വാക്ക് . ഇംഗ്ലീഷിൽ Mrs എന്ന് എഴുതും. വായിക്കുന്നത് മിസിസ് എന്ന് തന്നെ. എന്നാൽ ടെലി പ്രോംപ്റ്റർ നോക്കി വായിച്ച മോദിക്ക് തെറ്റിപ്പോയി. ഇത്തരം അബദ്ധങ്ങളെല്ലാം എല്ലാവർക്കും പറ്റാൻ ഇടയുള്ളത് തന്നെ ആണ്. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തെ ഇലവൻ ജിൻപിങ് എന്ന് വായിച്ചതിന് ദൂരദർശനിലെ ഒരു വാർത്താ അവതാരകയെ പിരിച്ചുവിട്ട ചരിത്രവും മറക്കാറായിട്ടില്ല. എന്തായാലും കാലം ചെന്നപ്പോൾ മോദി ഈ മാധ്യമ ഉപയോഗത്തെ സ്വായത്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍