ബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?
പ്രത്യേക ലേഖകൻ
ലണ്ടൻ: കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ നാല് പ്രധാനമന്ത്രിമാർ വന്നു പോയ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അഞ്ചാം മുഖം എപ്പോഴെത്തും? രാഷ്ട്രീയ ചർച്ചകളിൽ മാത്രമല്ല സാധാരണക്കാരുടെ ഡിന്നർ ടേബിളിൽ പോലും ഇത് തന്നെ ചർച്ച വിഷയം. കാലൊടിഞ്ഞ താറാവെന്നു വരെയായി മാധ്യമ ലോകത്തെ വിമർശം. ഞായറാഴ്ചത്തെ പത്ര വായനയിൽ വലിയ കൗതുകമുള്ള ബ്രിട്ടീഷ് ജനതയുടെ കയ്യിൽ ഇന്നലെ എത്തിയ മുഴുവൻ പത്രങ്ങളിലും ബോറിസിനെതിരെയുള്ള കനത്ത വിമർശത്താൽ നിറഞ്ഞു നിൽക്കുക ആയിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ ചുവട് പിടിച്ചു വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങളും കാലൊടിഞ്ഞ താറാവായാണ് ബോറിസിനെ ഇന്നലെ വിശേഷിപ്പിച്ചത്. പാർട്ടിയിലും അദ്ദേഹത്തിന് ലഭിക്കുന്ന പരിരക്ഷ ദുർബലം ആയതിനാൽ ഒരു രാജി എന്നത് വലിയ ചോദ്യ ചിഹ്നം പോലും ആകുന്നില്ല എന്നതാണ് നിലവിലെ വസ്തുത.
ഈ ബലപരീക്ഷ അദ്ദേഹം കടന്നു കയറിയാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സമീപകാലത്തുണ്ടായ വലിയൊരു അത്ഭുതമായി മാറും എന്നതും തർക്കമില്ലാത്ത കാര്യമാണ്. പൊതു ജനങ്ങളോട് മാപ്പു പറഞ്ഞ ഭർത്താവിനെ സംരക്ഷിക്കാൻ ജീവിത പങ്കാളി കാരിസ് വരെ തങ്ങൾക്കു തെറ്റ് പറ്റിയെന്നു മട്ടിൽ പൊതു സമൂഹത്തിൽ തല താഴ്‌ത്തി നിൽക്കാൻ തയ്യാറായി എന്നതും സൂചനയായി മാറുകയാണ്. പ്രധാനമന്ത്രിക്കസേര രക്ഷിച്ചെടുക്കാൻ ബോറിസ് കുടുംബത്തെ വരെ തയ്യാറാക്കി കഴിഞ്ഞുവെന്നതാണ് ഇതിലൂടെ നിരീക്ഷിക്കാനാകുന്നതും. വാർത്തകൾ വീക്ഷിക്കുന്ന കുട്ടികൾക്ക് മുൻപിൽ പോലും ബോറിസിന് കോമാളിയുടെ വേഷം ആയിക്കഴിഞ്ഞെന്നാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഒന്ന് പോലെ ആക്ഷേപമുയർത്തുന്നതും. ബോറിസിന്റെ പങ്കാളിയായ കാരിസ് ജോൺസണും കോവിഡ് നിയമ ലംഘനം നടത്തി വിരുന്നു നടത്തി എന്ന ആരോപണം കൂടി വന്നതോടെ ആകെ ആടിയുലഞ്ഞ പായ്ക്കപ്പൽ ആയി മാറുകയാണ് ബോറിസിന്റെ ഈ ദിവസങ്ങൾ.
1987ൽ മാർഗരറ്റ് താച്ചർ നേടിയ വിജയത്തിന് ശേഷം ഏറ്റവും ത്രസിപ്പിക്കുന്ന കൺസർവേറ്റീവ് വിജയമാണ് രണ്ടു വർഷം മുൻപ് ബോറിസ് ജോൺസൻ സ്വന്തമാക്കിയത്. കാര്യമായ പരുക്കില്ലാതെ കോവിഡ് കാലത്തെ തരണം ചെയ്തു മുന്നേറിയ ബോറിസിന് അടുത്ത പൊതു തിരഞ്ഞെടുപ്പിലും വിജയം അനായാസം ആയിരിക്കുമെന്ന് പൊതുവെ കണക്കുകൂട്ടൽ നടക്കുന്ന സമയത്താണ് കാര്യങ്ങൾ പാടെ തകിടം മറിയുന്നത്. മികച്ച നേതാവില്ലാത്ത അവസ്ഥയിൽ കുഴഞ്ഞു മറിഞ്ഞു കിടന്ന പ്രതിപക്ഷം ഇപ്പോൾ ബോറിസിനെതിരെ വമ്പൻ മുന്നേറ്റമാണ് അഭിപ്രായ വോട്ടുകളിൽ നടത്തുന്നത് എന്നത് ചെറിയ കാര്യമല്ല.
കഴിഞ്ഞ 10 വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരുടെ കീഴിലൂടെ കടന്നു പോയ ബ്രിട്ടൻ ഈ ദിവസങ്ങളിൽ അഞ്ചാം പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടി വരുമോ എന്ന ചോദ്യവും പ്രധാനമാകുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് മാത്രമല്ല, ഇന്ത്യക്കാർക്ക് കൂടുതലായി കച്ചവട താൽപര്യം മുൻനിർത്തി വിസ അനുവദിക്കാനുള്ള നീക്കം ബ്രക്സിറ്റ് ആശയത്തെ തുരങ്കം വയ്ക്കുന്നതാണ് എന്ന ആരോപണവും ഇപ്പോൾ ബോറിസിനെ തിരിഞ്ഞു കൊത്തുകയാണ്. ഇതും കൺസർവേറ്റീവുകളുടെ പാരമ്പര്യ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്‌ത്തും എന്നതിനാൽ പരാജയ ഭീതിയിൽ കൂടുതൽ എംപിമാർ ഈ ദിവസങ്ങളിൽ ബോറിസിനെതിരെ തിരിയാൻ കാരണമായിരിക്കുകയാണ്.
കഴിഞ്ഞ വർഷം നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ കക്ഷിയായ ലിബറൽ ഡെമോക്രാറ്റ് വിജയം കണ്ടെത്തിയതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന നോർത്ത് ഷ്രോപ്‌ഷെയർ, ചെഷം, അമർഷം സീറ്റുകളാണ് ടോറികൾക്കു മത്സര തീവ്രത പോലും പ്രകടിപ്പിക്കാനാകാതെ അടിയറവ് പറയേണ്ടി വന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ ജനപ്രീതിയാണ് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ഇപ്പോൾ അഭിപ്രായ സർവ്വേകളിൽ നേടിയത് എന്നതും ബോറിസിന്റെ തല ഉരുളാൻ നല്ലൊരു ആയുധമായി മാറിയേക്കും.
അന്നും പലവട്ടം അസ്ഥിര സർക്കാരുകൾ
ഇതിനു മുൻപ് എഴുപതുകളിലാണ് ഇത്തരം അസാധാരണവും ഉറപ്പില്ലാത്തതുമായ സർക്കാരുകളുടെ കീഴിൽ ബ്രിട്ടൻ കടന്നുപോകേണ്ടി വന്നത്. 1970 കൺസർവേറ്റീവ് പ്രധാനമന്ത്രിയായി എത്തിയ സർ ഹാരോൾഡ് ഹീത്, തുടർന്ന് ലേബർ നേതാവായ ഹാരോൾഡ് വിത്സൺ, വീണ്ടും ലേബറിനായി ജെയിംസ് കല്ലഗൻ, തുടർന്ന് കൺസർവേറ്റീവ് ഉരുക്കു വനിതാ മാർഗരറ്റ് താച്ചർ എന്നിവരാണ് 1970 മുതൽ 1979 വരെയുള്ള അസ്ഥിര സർക്കാരുകളെ നയിച്ചത്. 1979ൽ അധികാരമേറ്റ മാർഗരറ്റ് താച്ചർ നീണ്ട 11 വർഷം പദവിയിൽ ഇരുന്ന ശേഷമാണ് കസേര ഒഴിയുന്നതും.
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിൽ ഇരുന്നതിന്റെ ഖ്യാതിയും മാർഗരറ്റ് തച്ചറോടൊപ്പമാണ്. അൻപതുകളിലും ബ്രിട്ടൻ അസ്ഥിര സർക്കാരുകളെ നാലെണ്ണം കാണേണ്ടി വന്നിട്ടുണ്ട്. ക്ലെമന്റ് ആറ്റ്ലി, സർ വിൻസ്റ്റൺ ചർച്ചിൽ, സർ ആന്തണി ഈഡൻ, ഹാരോൾഡ് മാക്മില്ലൻ എന്നിവരായിരുന്നു അന്ന് പ്രധാനമന്ത്രിമാർ. 90ലെ ഗോർഡൻ ബ്രൗണിന് ശേഷം വന്ന കൺസേർവേറ്റീവ് പ്രധാനമന്ത്രിമായ കാമറോൺ, തെരേസ, ബോറിസ് എന്നിവരെ സൂചിപ്പിക്കും വിധം ക്ലെമന്റ് ആറ്റ്ലിക്ക് ശേഷം അമ്പതുകളിൽ വന്ന ചർച്ചിൽ, ഈഡൻ, മാക്മില്ലൻ എന്നീ മൂന്നു പ്രധാനമന്ത്രിമാരും കൺസർവേറ്റീവുകളായിരുന്നു.
ഒരു വശത്ത് ഏറ്റവും തീഷ്ണമായ സഹനം, മറുവശത്തു ഉല്ലാസവും തിമിർപ്പും
ലോകം കണ്ട ഏറ്റവും തീക്ഷണമായ കോവിഡ് സഹനമാണ് ബ്രിട്ടീഷ് ജനത അനുഭവിച്ചതും, അനുഭവിച്ചു കൊണ്ടിരിക്കുന്നതും. മാസങ്ങൾ നീണ്ട ലോക്ഡൗൺ മൂലം തകർന്ന സാമൂഹ്യ ജീവിതം. ഉറ്റവരെയും പ്രിയപ്പെട്ടവരെയും ഒരു നോക്ക് കാണാതെയുള്ള അവസാന വിടവാങ്ങലുകൾ. വർഷത്തിൽ ഒന്നിച്ചു കുടുംബമായി കാണാൻ പലർക്കും ലഭിക്കുന്ന വർഷത്തിലെ ഏക അവസരമായ ക്രിസ്മസ് ദിനം തുടർച്ചയായി രണ്ടു വർഷവും നഷ്ടപ്പെടുത്തിയവർ.
ആവശ്യത്തിന് പിപിഇ കിറ്റ് പോലും ഇല്ലാതെ സ്വന്തം ജീവൻ അപകടത്തിലാക്കിയും ജോലിക്കെത്തി അനേകായിരങ്ങളെ രക്ഷിക്കാൻ തയ്യാറായ മുൻനിര ആരോഗ്യ പ്രവർത്തകർ. വിശന്നും ആരും സഹായത്തിനില്ലാതെ ഒറ്റപ്പെട്ടും കഴിഞ്ഞവർക്ക് സഹായമായി ഓടിയെത്തിയ സന്നദ്ധ സേവകർ. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത കാഴ്ചകളാണ് ബ്രിട്ടീഷ് ജനത അനുഭവിച്ചു തീർത്തത്, ഇപ്പോഴും അനുഭവിക്കുന്നത്.
എന്നാൽ മറുവശത്തോ, ഭരണഘടനാപരമായി ഉള്ള സകല മര്യദകളും കാറ്റിൽ പറത്തി ബോറിസ് ജോൺസണും കൂട്ടരും സ്വന്തം ഓഫിസിൽ അനേകം പേരെ വിളിച്ചു കൂട്ടി ക്രിസ്മസ് പാർട്ടി നടത്തി എന്ന ആക്ഷേപം ഞെട്ടലോടെയാണ് ബ്രിട്ടീഷ് ജനത കേട്ടത്. തങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് അധികാര വർഗത്തിന് ഉള്ളത് എന്ന് സാധാരണക്കാരെ കൊണ്ട് ചോദിപ്പിക്കും വിധം തൊട്ടുപിന്നാലെ അനേകം തവണ ഇത്തരത്തിൽ ലോക്ഡൗൺ റൂളുകളും സർക്കാർ നിർദേശങ്ങളും ബോറിസിന്റെ ഓഫിസ് നിരാകരിച്ചതായി തെളിവ് സഹിതം പുറത്തു വന്നു.
ഇത്തരത്തിൽ ലോക്ഡൗൺ നിയമ ലംഘനം നടത്തി ലണ്ടനിൽ നിന്നും ന്യൂകാസിൽ വരെ കാറോടിച്ചു പോയ ബോറിസിന്റെ മുൻ ഉപദേശകൻ ഡൊമനിക് കമ്മിൻസ്, സാമൂഹ്യ അകലം പാലിക്കാതെ കാമുകിയായ ഓഫീസ് ജീവനക്കാരിയെ ചുംബിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് എന്നിവരുടെയൊക്കെ അനുഭവം മുന്നിൽ ഉള്ളപ്പോഴാണ് ബോറിസും സഹപ്രവർത്തകരും നിയമ ലംഘനം നടത്തി അഴിഞ്ഞാടിയത് എന്നതും ഗൗരവം വർധിപ്പിക്കുന്നു.
സ്‌കോട്ടിഷ് നാഷണൽ പാർട്ടി എംപി മാർഗരറ്റ് ഫെയറർ കോവിഡ് പോസിറ്റീവ് ആയ ശേഷം ട്രെയിൻ യാത്ര നടത്തി എന്നത് തെളിഞ്ഞപ്പോൾ പിഴയും പാർട്ടി നടപടിയും നേരിടേണ്ടി വന്നതും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ തലക്കെട്ടുകൾ സൃഷ്ടിച്ച സംഭവങ്ങളാണ്. ഇവരെക്കൂടാതെ ലണ്ടൻ മേയർ സ്ഥാനാർത്ഥി ഷോൺ ബെയ്‌ലി, ബോറിസിന്റെ പ്രസ് സെക്രെട്ടറി ആയിരുന്ന അല്ലെഗ്ര സ്ട്രാറ്റസോൺ, മുൻ സ്‌കോട്ലൻഡ് ചീഫ് മെഡിക്കൽ ഓഫിസർ കാതറിൻ കൽദാർവുഡ്, പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ പ്രൊഫ് നീൽ ഫെർഗൂസൻ എന്നിവരൊക്കെ കോവിഡ് നിയമങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിൽ സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നവരാണ്. ധാർമികത ഉയർത്തിപ്പിടിച്ചായിരുന്നു ഇവരുടെയൊക്കെ രാജിയും. ഇവരെയൊക്കെ പുറം ലോകത്തിനു തുറന്നു കാട്ടിയതും ബ്രിട്ടീഷ് മാധ്യമ ലോകത്തിന്റെ കൂടി വിജയമാണ്.
ഇതിനേക്കാൾ ഒക്കെ വേദനിപ്പിക്കുന്ന കാഴ്ചയും ബ്രിട്ടീഷ് ജനത കണ്ടതും കോവിഡ് കാലത്തു തന്നെയാണ്. പ്രിയതമന്റെ സംസ്‌കാര വേളയിൽ എല്ലാവരിലും നിന്നും ഒറ്റപ്പെട്ടു ചടങ്ങുകളിൽ ഒരു മൂലയ്ക്കിരുന്നു വേദന സ്വയം ഏറ്റെടുത്ത ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രം അത്രവേഗത്തിൽ ജനം മറന്നു പോകില്ല. രാജ്ഞി ഏറ്റവും വേദന അനുഭവിച്ച ആ ദിവസത്തിന്റെ തലേന്നും ബോറിസിന്റെ ഓഫിസിൽ മദ്യ വിരുന്നു നടന്നു എന്നതാണ് ഇപ്പോൾ അദ്ദേഹം നേരിടുന്ന ആരോപണത്തിൽ ഏറ്റവും പ്രധാനമാകുന്നതും. ഇത്തരം അനേകം കാര്യങ്ങൾ മുന്നിൽ നിൽകുമ്പോൾ ബോറിസ് മാത്രം നിഷ്പ്രയാസം ഊരിപ്പോരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ലോകമെങ്ങും ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍