എക്സ് മുസ്ലീങ്ങൾക്ക് കെണിയൊരുക്കി ഇസ്ലാമിസ്റ്റുകൾ; ഇസ്ലാമിനെതിരായ ട്രോൾ ഷെയർ ചെയ്തതിന് വാറന്റില്ലാതെ വഴിയിൽ തടഞ്ഞ് അറസ്റ്റ്; പാലക്കാട് സ്വദേശിയും മലയാളിയുമായ അനീഷിന് ജാമ്യം ലഭിച്ചത് രണ്ടാഴ്ചക്കുശേഷം; തമിഴ്നാട്ടിലും മതവിമർശകർക്ക് പീഡനം
എം റിജു
കോഴിക്കോട്: ലോകമെമ്പാടും വൻ കാമ്പയിനായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് എക്സ് മുസ്ലിം മൂവ്മെന്റ്. അമേരിക്ക തൊട്ട് ഇറാനിലും സൗദി അറേബ്യയിലുമൊക്കെ പതിനായിരങ്ങളാണ് ഓരോ വർഷവും ഇസ്ലാം ഉപേക്ഷിക്കുന്നത്. ഇതിൽ ഇസ്ലാമിക രാജ്യങ്ങളിൽ ഒഴികെയുള്ളയിടങ്ങളിൽ, യുക്തിവാദികൾ മതങ്ങളെ വിമർശിക്കുകയും ട്രോളുകയും ചെയ്യാറുണ്ട്. ജനാധിപത്യപരമായ വിമർശനത്തിന്റെ ഭാഗമായാണ് ഇത്തരം ട്രോളുകളെയും മീമുകളെയും പൊതുവെ കാണാറുള്ളത്. ഇന്ത്യയിലാകാട്ടെ മത വിമർശനം നടത്താമെന്നും അതുകൊണ്ട് മാത്രം ഒരാൾക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതിയും വിധിച്ചിരുന്നു. ശാസ്ത്രീയ മനോവൃത്തിയും, മാനവികതയും, അന്വേഷണത്വരയുമൊക്കെ പ്രോൽസാഹിപ്പിക്കുക നമ്മുടെ ഭരണഘടനാപരമായ കടമാണെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇതെല്ലാം നിലനിൽക്കെയാണ്, നിരീശ്വരവാദിയായ സ്റ്റാലിൻ ഭരിക്കുന്ന തമിഴ്നാട്ടിൽ, ഇസ്ലാമിലെ അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ചൂണ്ടിക്കാട്ടി ട്രോളിയതിന് ഒരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പാലക്കാട് സ്വദേശിയും മലയാളിയുമായ അനീഷ് ജാസിക്കെതിരെയാണ് പൊലീസ് സ്വമേധാ കേസ് എടുത്തത്. കോയമ്പത്തൂരിലെ ബികെ പുദൂരലാണ് ഇദ്ദേഹം താമസിക്കുന്നത്.
ഒരു ഇസ്ലാമിക കുടുംബത്തിൽ ജനിച്ച അനീഷ്, പിന്നീട് വിശ്വാസരഹിതമായ ജീവിതം നയിച്ച് എക്സ് മുസ്ലിം ആവുകയായിരുന്നു. അനീഷ് സൈബർ ലോകത്ത് മതവിമർശനം നടത്തിയിരുന്നു. ക്ലബ് ഹൗസിലും അദ്ദേഹം സജീവമായിരുന്നു. അനീഷിന് മുന്നിൽ ഉത്തരം മുട്ടിയതോടെ ഇസ്ലാമിസ്റ്റുകൾ പൊലീസിനെ സ്വാധീനിച്ച് അയാളെ ജയിലിലടപ്പിച്ചു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
വാറന്റില്ലാതെ പൊടുന്നനേ അറസ്റ്റ്
വാറന്റ് പോലുമില്ലാതെയാണ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഡിസംബർ 29ന് വൈകുന്നേരം 5.30 മണിയോടെ അനീഷിന്റെ വീട്ടിൽ തമിഴ്നാട് പൊലീസുകാർ കടന്നു ചെല്ലുകയായിരുന്നു. അനീഷ് വീട്ടിൽ ഇല്ലാതിരുന്നതിനാൽ അയൽപക്കത്ത് അന്വേഷിച്ചു. അരമണിക്കൂറിനകം അനീഷ് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് എത്തിയതും അപ്രതീക്ഷിതമായി പൊലീസുകാർ ചാടിവീണ് പിടികൂടുകയായിരുന്നു. മൊബൈൽ ഫോണുകൾ പൊലീസുകാർ പിടിച്ചു വാങ്ങി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനീഷിന്റെ ഭാര്യ, എന്താണ് സംഭവം എന്നാരാഞ്ഞപ്പോൾ വ്യക്തമായ ഉത്തരം നൽകിയില്ല. 'ഇദ്ദേഹത്തിന്റെ ജോലി സ്ഥലത്തുള്ള വേറൊരു വ്യക്തിയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ' ആണ് എന്നായിരുന്നു പൊലീസിന്റെ അലക്ഷ്യമായ മറുപടി. അന്ന് രാത്രി അനീഷ് പൊലീസ് സ്റ്റേഷനിൽ തടവിലായിരുന്നു. അറസ്റ്റിനെ കുറിച്ചുള്ള ഒരു വിവരങ്ങളും വീട്ടിലേക്ക് അറിയിച്ചില്ല. അടുത്ത ദിവസം ഭാര്യ സ്റ്റേഷനിലേക്ക് ചെന്ന് അന്വേഷിക്കുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന കാര്യംതന്നെ അറിയുന്നത്.
പിന്നീട് അറസ്റ്റിന് കാരണമായി പൊലീസുകാർ അറിയിച്ചത് അനീഷ് ചില ഫേസ്ബുക്ക് മീംസുകൾ ഇട്ടിരിക്കുന്നു എന്നതാണ്. ആ പോസ്റ്റുകൾ ഇസ്ലാം മതത്തിലുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്നതാണെന്നും, രണ്ട് മതസ്ഥർക്ക് ഇടയിൽ വിദ്വേഷവും കലാപങ്ങളും ഉണ്ടാക്കുന്ന രീതിയിൽ ഉള്ളതാണെന്നും അത് കണ്ട് വികാരം വ്രണപെട്ട് തങ്ങൾ സ്വമേധായ കേസെടുത്തു എന്നുമാണ് പൊലീസ് വാദിച്ചത്. മതവികാരം വ്രണപെട്ട ഒരാളുടെ പരാതിപോലുമില്ലാതെ പൊലീസ് തന്നെ വ്രണപെട്ട് കേസെടുക്കുന്നത് വിചിത്രമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295എ (മതവികാരം വ്രണപ്പെടുത്തൽ), 153എ(1) (വിവിധ മതഗ്രൂപ്പുകൾ തമ്മിൽ സംഘർഷം വളർത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പക്ഷേ എല്ലാം ആസൂത്രിതമാണെന്നതിന്റെ കൂടുതൽ തെളിവുകൾ പിന്നീട് പുറത്തുവന്നു. പൊലീസിലെ ഇസ്ലാമിസ്റ്റുകളും പുറത്തുള്ളവരും ചേർന്ന് ചരടുവലിച്ചാണ് അനീഷിന്റെ അറസ്റ്റ് ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഖുർആനിലും ഹദീസിലും പറയുന്ന കാര്യങ്ങളെ ഖണ്ഡിക്കയാണ് അനീഷ് ചെയ്തെതന്നും അല്ലാതെ ഒന്നിനെയും അവഹേളിക്കുന്ന രീതി അദ്ദേഹത്തിനല്ലെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.
പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി
2021 ഡിസംബർ 30ന് അനീഷിനെ കോടതിയിൽ ഹാജരാക്കി. ഈ നിസ്സാര കാര്യത്തിനായി അദ്ദേഹത്തെ റിമാൻഡ് ചെയ്യരുതെന്നും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും തടയുന്നതാണെന്ന് അനീഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ വാദിച്ചു. പക്ഷെ അനീഷിനെ റിമാൻഡ് ചെയ്യാൻ ജഡ്ജ് ഉത്തരവിടുകയാണുണ്ടായത്. ജാമ്യത്തിൽ എടുക്കാൻ സുഹൃത്തുകൾ പരിശ്രമിച്ചെങ്കിലും ഉത്തരങ്ങൾ തരാതെയും സഹകരിക്കാതെയും പൊലീസ് ഒഴിഞ്ഞുമാറി.
അനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 5ന് കോടതി തള്ളി. ഇക്കാര്യം വാർത്തയാവുകയും അനീഷിനുവേണ്ടി കാമ്പയിൻ ശക്തമാവുകയും ചെയ്തതോടെ രണ്ടാഴ്ചക്കുശേഷം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇത്തരം ഒരു കേസിന് കോടതിയുടെ ജാമ്യവ്യവസ്ഥകളും കഠിനമാണ്. പതിനായിരം രൂപയുടെ സ്വന്തം ആൾ ജാമ്യം. പുറത്തിറങ്ങി 15 ദിവസത്തിനുള്ളിൽ പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യങ്ങൾ കൂടി വേണം. എല്ലാ ദിവസവും രാവിലെ പത്ത് മണിക്ക് പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം. അല്ലെങ്കിൽ ജാമ്യം റദ്ദാവും. വലിയ ക്രമിനൽ കുറ്റം ചെയ്തവർക്ക് ലഭിക്കുന്നതുപോലുള്ള ജാമ്യവ്യവസ്ഥ ഏർപ്പെടുത്തിയതിനെതിരെ തമിഴ്നാട്ടിലെ യുക്തിവാദി ഗ്രൂപ്പുകൾ പ്രതിഷേധിക്കുന്നുണ്ട്.
അതേസമയം അനീഷിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോയമ്പത്തുർ പിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ ജഡ്ജി ആർ ശക്തിവേൽ പറഞ്ഞു. ഇയാൾക്കെതിരെയുള്ള കുറ്റം ഇനിയും തെളിയിക്കേണ്ടതുണ്ട്. ഹർജിക്കാരൻ പൊതുജന ശല്യം സൃഷ്ടിക്കുന്നുവെന്നതിനും പ്രഥമദൃഷ്ട്യാ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി ആർ ശക്തിവേൽ അഭിപ്രായപ്പെട്ടു. പ്രഥമദൃഷ്ട്യാ തെളിവ് ഇല്ലാത്ത കേസിൽ എന്തിനാണ് ഇത്രയും കർശനമായ ജാമ്യവ്യവസ്ഥകൾ എന്ന ചോദ്യത്തിന് മറുപടിയില്ല.
നാസ്തികതയിൽ അടിയുറച്ച് വിശ്വസിക്കുന്ന പാർട്ടിയാണ് ഡി.എം.കെ. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ അടക്കമുള്ളവർ നിരീശ്വരവാദികളാണ്. അവർ ഈ നടപടിയോട് യോജിക്കുന്നുണ്ടോ എന്നാണ് തമിഴ്നാട്ടിലെ യുക്തിവാദികൾ ചോദിക്കുന്നത്. അനീഷിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അവർ സ്റ്റാലിനും പരാതി നൽകിയിട്ടുണ്ട്. പൊലീസിൽ വർധിച്ചുവരുന്ന ഇസ്ലാമിക മൗലികവാദികളുടെ സ്വാധീനവും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിലും സ്വതന്ത്രചിന്തകരുടെ നേതൃത്വത്തിൽ അനീഷിനുവേണ്ടി വലിയ കാമ്പയിനാണ് നടക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ തന്റെ ഫേസ്ബുക്ക്പോസ്റ്റിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''കടുത്ത മുനുഷ്യവകാശ ലംഘനമാണ് അനീഷിന്റെ കാര്യത്തിൽ നടന്നത്. മതനിന്ദാകുറ്റം വഴി മതത്തിനെതിരെയുള്ള ഏറ്റവും ചെറിയ വിമർശനം കൂടി ഇല്ലാതാക്കാനുള്ള ശ്രമം ഇന്ത്യയിലും പടരുകയാണ്. മതം നുണയാണ്. നുണ പ്രതിരോധിക്കാൻ കൂടുതൽ നുണപറയുക, അക്രമം അഴിച്ചുവിടുക എന്നീ രണ്ട് ഉപാധികൾ മാത്രമേ ഉള്ളൂ. മതം രണ്ടും വളരെ ആവേശപൂർവം ചെയ്യുന്നുണ്ട്. പക്ഷെ അതിന് ചൂട്ടുപിടിക്കേണ്ട ബാധ്യത അധികാരികൾക്കും മതേതര സ്ഥപാനങ്ങൾക്കും ഇല്ലെന്ന കാര്യം അവർ തന്നെ മറക്കുന്നത് തലമറന്ന് എണ്ണതേക്കലാണ്. അനീഷ് മതഭീകരതയുടെ ഇരകളാണ്. അവരോട് ഐക്യപെടേണ്ടത് മതേതര പൊതുസമൂഹത്തിന്റെ അടിസ്ഥാനപരമായ ബാധ്യതയാണ്. ഭരണഘടനയും അത് നിങ്ങളോട് ആവശ്യപെടുന്നു.''.
മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നു
അതേസമയം തമിഴ്നാട്ടിൽ ഒരു ഇടവേളക്കുശേഷം ഇസ്ലാമികമൗലിക വാദികളുടെ പ്രവർത്തനം വർധിച്ചുവരികയാണ്. നേരത്തെ കോയമ്പത്തുർ സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഒരു വിധം ഒതുങ്ങിയിരുന്നു ഈ ഗ്രൂപ്പുകൾ വീണ്ടും തലപൊക്കുകയാണ്. വോട്ടുബാങ്ക് ഭയന്ന് ഡി.എം.കെ ഇപ്പോൾ ഇവരെ കാര്യമായി വിമർശിക്കാറില്ല. ഇടതുപാർട്ടികളുടെയും കോൺഗ്രസിന്റെയും കാര്യം പറയാനുമില്ല. ജയലളിതയുടെ മരണത്തോടെ അനാഥമായപോലെ ആയ എ.ഐ.ഡി.എം.കെ ഇത്തരം വിഷയങ്ങളിൽ ഇടപെടാറുമില്ല.
ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ 2019ലാണ് പാട്ടാളി മക്കൾ കക്ഷിയുടെ പ്രവർത്തകനായ രാമലിംഗത്തെ, വളരെ ക്രൂരമായാണ് മക്കളുടെ മുന്നിൽ വെച്ച് നടു റോഡിൽ കൈകാൽ വെട്ടിയത്. രക്തം വാർന്ന് പിന്നീട് അദ്ദേഹം മരിക്കുകയുണ്ടായി. ഇതിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്്റ്റിലായത്. ഇപ്പോൾ അനീഷിന്റെ കേസിനും പിന്നിലും പോപ്പുലർ ഫ്രണ്ട് തന്നെയാണെന്നാണ് പെരിയാർ മുന്നേറ്റ കഴകം നേതാവ് പി. സോമനാഥ് ആരോപിക്കുന്നുത്.
2017 മാർച്ച് 16നാണ് കോയമ്പത്തൂരിൽവെച്ച് എച്ച്. ഫാറൂഖ് എന്നയാളെ ദൈവം ഇല്ല എന്ന് പോസ്റ്റിട്ടതിന് കൂട്ടുകാരുടെ ഒത്താശയോടെ ഇസ്ലാമിക ഭീകരർ കൊന്ന് തള്ളിയിരുന്നു. വാട്സ് ആപ്പിലെ നിരീശ്വരവാദികളുടെ ഗ്രൂപ്പ് നീക്കം ചെയ്യാത്തതിനെ തുടർന്നാണ് മത തീവ്രവാദികൾ ദ്രാവിഡർ വിടുതലൈ കഴകം അംഗമായ ഫാറൂഖിനെ (31) കുത്തിക്കൊന്നത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മതം, ജാതി, ദൈവം തുടങ്ങിയവയ്ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകളെ തുടർന്ന് ഫാറൂഖിന് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി വീട്ടുകാരും വ്യക്തമാക്കിയിരുന്നു. ഒരു കാര്യം പറയാനുണ്ടെന്ന് ഒരു കൂട്ടുകാരൻ രാത്രി ഫാറൂഖിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്നുപേരും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ആയിരുന്നു. ഈ സാഹചര്യങ്ങളും, അനീഷിന്റെ അറസ്്റ്റും ചൂണ്ടിക്കാട്ടിയാണ് തമിഴ് മനീതി സംഘം അടക്കമുള്ള കക്ഷികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇപ്പോൾ വെട്ടിക്കൊല്ലുന്നതിന് പകരം പൊലീസിലെ ഇസ്ലാമിസ്റ്റുകളെ ഉപയോഗിച്ച് എക്സ് മുസ്ലീങ്ങളെ കേസിൽ കുടുക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.
''അനീഷ് ചെയ്യുന്നത് പുതിയ കാര്യമല്ല. തമിഴ്നാട്ടിൽ ഇത് പെരിയാറിന്റെ കാലം മുതലുള്ളതാണ്. വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവർ നിരീശ്വരവാദികളാകുന്നുണ്ട്. തങ്ങൾ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് വിമർശിക്കുന്നു. അനീഷ് താൻ വിട്ടുപോന്ന ഇസ്ലാംമതത്തിലെ കപടനാട്യങ്ങളെയാണ് വിമർശിച്ചത്. ഇതിന്റെ പേരിൽ കേസ് എടുക്കുന്നതിന് പിന്നിൽ ഇസ്ലാമിസ്റ്റുകളും പൊലീസുമായുള്ള ഒത്തുകളിയാണ്''-തമിഴ്നാട് റാഷനൽ അസോസിയേഷൻ പ്രസിഡന്റ് എൽ. സുന്ദരം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്