Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13 തവണയും പീഡനം നടന്നത് ഇരുപതാം നമ്പർ മുറിയിൽ; ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ല; ബലാത്സംഗം നടന്ന് അടുത്ത ദിവസം കന്യാസ്ത്രീ ബിഷപ്പിനൊപ്പം യാത്ര ചെയ്തു, കത്തെഴുതി; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

13 തവണയും പീഡനം നടന്നത് ഇരുപതാം നമ്പർ മുറിയിൽ; ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ല; ബലാത്സംഗം നടന്ന് അടുത്ത ദിവസം കന്യാസ്ത്രീ ബിഷപ്പിനൊപ്പം യാത്ര ചെയ്തു, കത്തെഴുതി; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ബിഷപ്പുമായി കന്യാസ്ത്രീക്ക് ഉണ്ടായിരുന്ന ബന്ധത്തിലാണ് കോടതി സംശയം രേഖപ്പെടുത്തുന്നത്. ഇരുവരു ഊഷ്മള ബന്ധത്തിലായിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പീഡന ആരോപണം കോടതി നിഷേധിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവിൽ ഇതേക്കുറിച്ച് പറയുന്നത്. 13 തവണയും പീഡനം നടന്നത് കോൺവെന്റിംന് ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ലെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചിരിക്കുന്നു. മുറിക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ലെന്നും കോടതി വിധിയിൽ പറയുന്നു.

അതേസമയം ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി എന്നും കോടതി വിമർശിച്ചു. പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈൽ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസിന് വലിയ വീഴ്‌ച്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളിൽ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ലെന്നുമാണ് കോടതി വിധിയിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ കന്യാസ്ത്രീ പിന്നീട് നൽകിയ മൊഴികളെ കോടതി മുഖവിലക്ക് എടുക്കുകയും ചെയ്തില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലാത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങൾ മനഃപൂർവം മറച്ചുവെച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമെന്നും ഉത്തരവിൽ പറയുന്നു.

ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങൾ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു. ഈ മൊബൈൽ ഫോൺ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിന്റെ ശല്യം കൊണ്ടാണ് സിം കാർഡ് അടക്കം ഫോൺ ഉപേക്ഷിച്ചതെന്നാണ് മൊഴി, പിന്നാലെ പുതിയ ഫോൺ അടക്കം കന്യാസ്ത്രീ വാങ്ങുകയും ചെയ്തു. ഇതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസിൽ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമർശിച്ചു.

കന്യാസ്ത്രീയുടെ ലാപ്‌ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നൽകി മാസങ്ങൾക്ക് ശേഷം നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്‌ടോപ്പിലെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഇതിലൂടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിധിയിൽ പറയുന്നു.

ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങൾക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയിൽ സന്ദേശങ്ങളുണ്ട്. ഫോർമൽ ലെറ്റർ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാർച്ച് വരെ ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും സഹോദരിയുടെ വീട്ടിലെ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ബിഷപ്പിനോട് ഇടപെടുന്നത്, എന്നാൽ ദുഃഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി, ഇതിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുള്ളവരുടെ മൊഴി. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷൻ ആരോപണവും പൂർണ വിശ്വാസയോഗ്യമല്ലെന്നും വിധിയിൽ പറയുന്നു.

കന്യാസ്ത്രീ പീഡനപരാതി നൽകാൻ വൈകിയതും നിർണായകമായി. ബലാത്സംഗക്കേസുകളിൽ ഇരയുടെ മൊഴിമാത്രം കോടതി വിശ്വാസത്തിൽ എടുക്കാറുണ്ടെങ്കിലും ഈ കേസിൽ കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനം വിശ്വസനീയമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ല. വിസ്തരിച്ച 39 സാക്ഷികളിൽ ഒരാൾപോലും കൂറുമാറിയിരുന്നില്ല. എന്നിട്ടും പ്രതിഭാഗത്തിന് വിജയിക്കാനായി. സാക്ഷിമൊഴികളിലൊന്നും പീഡനപരാതി സാധൂകരിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കന്യാസ്ത്രീക്കെതിരേ ബിഷപ്പ് നടപടിയെടുത്തതിന്റെ പ്രതികാരമാണ് പരാതിക്കു കാരണമെന്നാണ് പ്രതിഭാഗം വാദിച്ചത്.

കന്യാസ്ത്രീയുടെ ബന്ധുവായ യുവതി, കന്യാസ്ത്രീക്കെതിരേ ജലന്ധർ കോൺഗ്രിഗേഷനിൽ നൽകിയ പരാതിയും ഈ കേസിൽ പ്രതിഭാഗത്തിന് നിർണായകമായി. ഈ പരാതിയിൽ, ബിഷപ്പ് അന്വേഷണത്തിന് ഒരുങ്ങിയതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം വഷളായതെന്നും കന്യാസ്ത്രീ പരാതി നൽകിയതെന്നും പ്രതിഭാഗം ഉന്നയിച്ചു. 2017 ഫെബ്രുവരിയിലാണ് കന്യാസ്ത്രീയെ കേരളത്തിന്റെ ചുമതലയിൽനിന്ന് നീക്കിയത്. മേയിൽ മദർ സുപ്പീരിയർസ്ഥാനത്തുനിന്ന് നീക്കി. ബിഷപ്പിനെതിരേ കുറവിലങ്ങാട് പള്ളിവികാരിക്കാണ് കന്യാസ്ത്രീ ആദ്യം പരാതി നൽകിയത്. 2017 നവംബർ 24-ന് മാർ ജോർജ് ആലഞ്ചേരിക്കും പരാതി നൽകി. ഈ പരാതികളിൽ സഭാതർക്കങ്ങൾ മാത്രമാണ് ഉന്നയിച്ചിരുന്നത്. ലൈംഗികപീഡനം ഉന്നയിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു.

റിപ്പോർട്ടർ ചാനലിൽ വന്ന സിസ്റ്റർ അനുപമയുടെ അഭിമുഖവും പ്രതിഭാഗത്തിന് പിടിവള്ളിയായി. ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച് പലരോടും പറഞ്ഞെന്നായിരുന്നു കന്യാസ്ത്രീയുടെ വാദം. കേസായപ്പോഴാണ് പീഡിപ്പിച്ചെന്ന പരാതിയെക്കുറിച്ച് അറിഞ്ഞതെന്നാണ് സിസ്റ്റർ അനുപമ പറഞ്ഞത്. പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ വാദം പലരും നേരത്തേ അറിഞ്ഞിരുന്നില്ലെന്ന് പ്രതിഭാഗത്തിന് ഉന്നയിക്കാനായി.

അതേസമയം വിധി പകർപ്പിന്റെ പൂർണ രൂപം പുറത്തുവന്ന സാഹചര്യത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്ന് പ്രതികരിച്ചേയ്ക്കും. അതിജീവിതയുടെ ആരോപണങ്ങളെ നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി കന്യാസ്ത്രീകളെ വിമർശിച്ചിരുന്നു. അതിജീവിതയുടെ ആരോപണം അതിഭാവുകത്വം ഉള്ളതെന്നും കോടതി വിമർശിച്ചിരുന്നു. അതിജീവിത സ്വാർത്ഥ താല്പര്യക്കാരൻ സ്വാധീനിക്കപ്പെട്ടെന്നും കോടതി പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം പ്രതീക്ഷിക്കുന്നത്. രാത്രി വൈകി കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ ഇന്ന് പി സി ജോർജുമായി കൂടിക്കാഴ്ച നടത്തും.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP