ജീവിതത്തിലും ജോലിയിലും താൻ തോറ്റു എന്ന് കത്തെഴുതി സിദ്ധാർഥയുടെ വിടവാങ്ങൽ; കഫേ കോഫി ഡേയ്ക്ക് പൂട്ടുവീണു എന്ന് വിധി എഴുത്ത്; തളരാതെ പതറാതെ ഭാര്യ മാളവിക മാത്രം; കോടികളുടെ കടം പുഷ്പം പോലെ കുറച്ച് ഈ സൂപ്പർ ലേഡി
മറുനാടൻ മലയാളി ബ്യൂറോ
മംഗളൂരു: ജീവിതത്തിലും ജോലിയിലും താൻ തോറ്റിരിക്കുന്നുവെന്ന് ജീവനക്കാർക്കു കത്തെഴുതിയാണ് സിദ്ധാർഥ വിടവാങ്ങിയത്. കഫേ കോഫി ഡേ സ്ഥാപകൻ 2019 ൽ തന്റെ അറുപതാമത്തെ വയസിൽ നേത്രാവതി നദിയിലെ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കിയപ്പോൾ, വാർത്ത കേട്ട് എല്ലാവരും ഞെട്ടി. കടം കയറി തല പെരുത്ത് സിദ്ധാർഥയെ കാണാതായിരുന്നു. സി സി ഡി എന്ന കഫേ ശൃംഖലയുടെ തലവൻ. കർണാടകത്തിലെ ചിക്മംഗലൂരു ജില്ലയിലെ കാപ്പി വ്യവസായ മേഖലയിൽ 140 വർഷത്തിലധികം പരിചയമുള്ള കുടുംബത്തിൽ ജനിച്ച ആൾ. സിദ്ധാർത്ഥയുടെ ഭാര്യാ പിതാവ് കർണാടക മുൻ മുഖ്യമന്ത്രിയും, മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്. എം. കൃഷ്ണ. അങ്ങനെ വിഐപി കുടുംബത്തിലെ ഈ വ്യവസായിയുടെ പതനം വ്യവസായ ലോകത്തെ ആകെ ഞെട്ടിച്ചു. സിദ്ധാർഥയെ കൂടാതെ സ്ഥാപനം പടുകുഴിയിലേക്ക് പോകുമെന്ന് പലരും കരുതി. എന്നാൽ, അത് തെറ്റി. സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ ഗ്രൂപ്പിന്റെ കടിഞ്ഞാൺ കൈയിലെടുക്കുമ്പോൾ, ആർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ സിഇഒ ആയി 2020 ഡിസംബറിലാണ് മാളവിക ചുമതലയേറ്റത്.
വിവാഹം കഴിഞ്ഞപ്പോൾ ബിസിനസിലും ഒരു കൈ നോക്കി
വിജി സിദ്ധാർതഥയെ വിവാഹം കഴിച്ച ശേഷം മാളവിക ഹെഗ്ഡേ കോഫി ബിസിനസിൽ സജീവമായിരുന്നു. കഫേ കോഫി ഡേ ബോർഡ് അംഗമായിരുന്നു. എന്നാൽ, നോൺ എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു എന്ന വ്യത്യാസമുണ്ട്. സിസിഡിയുടെ നടത്തിപ്പിൽ, 2008 മുതൽ ഇടപെട്ടിരുന്നു. മാളവിക ചുമതലയേറ്റപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 2019 ൽ കോഫി ഡേയിക്ക് 7000 കോടിയേറെ കടം ഉണ്ടായിരുന്നു.
വെല്ലുവിളി ഏറ്റെടുത്തു ധീരമായ്
മാനേജ്മെന്റ് നിപുണതയും തന്ത്രങ്ങളും വഴിയാണ് മാളവിക പ്രതിസന്ധിയെ നേരിട്ടത്. 2020 മാർച്ചോടെ കടം 3100 കോടിയായി കുറച്ചുകൊണ്ടുവന്നു. 2021 ജനുവരി ആയപ്പോഴേക്കും അത് 1731 കോടിയായി കുറയ്ക്കാൻ കഴിഞ്ഞു. കോവിഡ് മഹാമാരിക്കിടയിലും, രണ്ടുവർഷം കൊണ്ട് 75 ശതമാനം കടം കുറയ്ക്കാൻ കഴിഞ്ഞു.
സിഇഒ ആയി ചുമതല ഏറ്റെടുക്കും മുമ്പ് ആയിരക്കണക്കിന് സിസിഡി ജീവനക്കാർക്ക് അവർ ഒരു കത്തെഴുതി. കമ്പനിയുടെ ഭാവിയെ കരുതി, ചില സ്ഥാപനങ്ങൾ വിറ്റഴിച്ച് കടം കൈകാര്യം ചെയ്യാവുന്ന തലത്തിലേക്ക് എത്തിക്കാൻ പ്രയത്നിക്കാം. അടുത്തിടെ, ജീവനക്കാർക്ക് എഴുതിയ മറ്റൊരു കത്തിൽ, മാളവിക എഴുതി: ' ഒരു വായ്പാ ദാതാവിന്റെയും സഹായമില്ലാതെയാണ് അസാധ്യമെന്ന് കരുതിയ ഈ നേട്ടം നമ്മൾ സ്വന്തമാക്കിയത്. കൊടുക്കാനുള്ള ഓരോ പൈസയും തിരിച്ചുകൊടുക്കും. കഫേ കോഫി ഡേയ്ക്ക് പുതുജീവൻ നൽകും. അതാണ് മാളവികയുടെ ആത്മവിശ്വാസം.
അദ്ഭുതകരമായ തിരിച്ചുവരവ്
സിദ്ധാർഥ പോയെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിലായികുന്നു മാളവിക. തനിക്ക് ചെയ്യാൻ ഒരു ജോലി ബാക്കി വച്ചിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. ഓരോ കടക്കാരന്റെയും കടം കഴിവിന് ഒത്ത് വീട്ടും. ബിസിനസ് വളർത്തും. ജീവനക്കാരെ പ്രേചോദിപ്പിച്ച് മുന്നോട്ട് പോകും.
2019 മാർച്ച് 31-ന് കഫേ കോഫിഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. 2020-ൽ ഇത് 3100 കോടി രൂപയായി. 2021 മാർച്ച് 31 ആയപ്പോഴേക്കും ഈ ബാധ്യത 1731 കോടിയിലെത്തി. കടം കുറച്ചതിന് ശേഷം സ്ഥാപനത്തെ കരകയറ്റാൻ കഠിനമായി പരിശ്രമിച്ചു. കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയായിരുന്നു ഈ തിരിച്ചുവരവ്. കടബാധ്യതയില്ലാതെ കഫേ കോഫിഡേയെ കോടികളുടെ മൂല്യമുള്ള കമ്പനിയാക്കുകയാണ് മാളവികയുടെ ലക്ഷ്യം. അന്തരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകൾ തുറക്കുക എന്നത് മാളവികയുടെ സ്വപ്നമാണ്.
കോവിഡ് കാലത്തും വളർച്ച
കോവിഡ്, ലോകത്തെ വ്യവസായ രംഗത്തെ എങ്ങനെ തകർത്തുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മഹാമാരിയുടെ കാലത്തും കഫേ കോഫിഡേ വളർന്നു. എന്താണ് കാരണങ്ങൾ? ഒന്ന് ബ്രാൻഡ് മൂല്യം നിലനിർത്താൻ പരിശ്രമിച്ചു. രണ്ട്.. പുതിയ നിക്ഷേപകരെ സിസിഡിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. സിസിഡി എന്ന ബ്രാൻഡ് നിലനിൽക്കുന്നതാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
കഫേകളുടെ ശൃംഖലകളിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. കഫേ കോഫി ഡേയുടെ ആരാധകർ കൂട്ടത്തോടെ തിരിച്ചെത്തി. എല്ലാത്തിനും പിന്നിൽ മാളവികയുടെ ധൈര്യവും ഇച്ഛാശക്തിയും.
പടർന്ന് പന്തലിക്കുന്നു
നിലവിൽ രാജ്യത്തുടനീളം 572 കഫേകൾ. 333 സിസിഡി വാല്യു എക്സ്പ്രസ് കിയോസ്കുകൾ. 3600 കോഫി വെൻഡിങ് മെഷീനുകളുമായി വലിയൊരു ബിനിസസ് സാമ്രാജ്യം. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നു.
മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളായി 1969ലാണ് മാളവിക ജനിച്ചത്. ബംഗളൂരു സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദം. 1991ലായിരുന്നു വിജി സിദ്ധാർഥയുമായുള്ള വിവാഹം. മാളവിക-സ്ിദ്ദാർഥ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. ഇഷാനും അമർത്യയും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യയെയാണ് അമർത്യ വിവാഹം കഴിച്ചിരിക്കുന്നത്.
സിദ്ദാർഥയുടെ മരണത്തിൽ തളരാതെ
36 മണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷമാണ് സിദ്ദാർഥയുടെ മൃതദേഹം കണ്ടുകിട്ടിയത്. കാറിൽ സകലേഷ്പൂരിലേക്ക് പോകുമ്പോൾ നേത്രാവതി നദിക്ക് കുറുകേയുള്ള പാലത്തിൽ വച്ച് ഡ്രൈവറോട് കാർ നിർത്താൻ പറഞ്ഞു. പാലത്തിന്റെ അവസാനം തനിക്ക് വേണ്ടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് പാലത്തിലൂടെ നടന്നു. ഒരു മണിക്കൂർ ആയിട്ടും കാണാതെ വന്നപ്പോൾ, ഡ്രൈവർ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
സ്വപ്നങ്ങൾ തകർന്നതോടെയാണ് സിദ്ദാർഥ കടുംകൈക്ക് മുതിർന്നത്.
തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 350 ഏക്കർ കാപ്പിത്തോട്ടത്തിൽ നിന്ന് സിദ്ദാർഥയ്ക്ക് എളുപ്പത്തിൽ വരുമാനം കണ്ടെത്താമായിരുന്നു എന്നാൽ സിദ്ധാർഥ് തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. തന്റേതായ എന്തെങ്കിലും പുതിയ സംരംഭം തുടങ്ങണമെന്ന സിദ്ധാർത്ഥയുടെ ആഗ്രഹം സാധിക്കാൻ അച്ഛൻ അഞ്ചു ലക്ഷം രൂപ നൽകുകയും, തന്റെ പുതിയ സംരംഭത്തിൽ പരാജയപെടുകയാണെങ്കിൽ തിരിച്ചു കുടുംബ ബിസിനസിലേക്ക് വരാമെന്നും പറഞ്ഞു. അച്ഛൻ നൽകിയ പണത്തിൽ നിന്നും മൂന്നു ലക്ഷം രൂപയ്ക്കു സ്വന്തമായി ഭൂമി വാങ്ങിക്കുകയും ബാക്കി പണം അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മുംബൈയിൽ എത്തുകയും അവിടെ നിന്ന് ബിസിനസ്സിന്റെ അടിസ്ഥാന പാഠങ്ങൾ മനസിലാക്കുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം ബംഗളൂരു നഗരത്തിൽ തിരിച്ചെത്തിയ സിദ്ധാർഥ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു .
1996ൽ ബെംഗലൂരുവിൽ ആരംഭിച്ച കഫേ കോഫിഡേയ്ക്ക് 2011ൽ രാജ്യമാകെ 1000ലേറെ ഔട്ട്ലെറ്റുകളുണ്ടായിരുന്നു. എന്നാൽ ബിസിനസിന്റെ ലോകത്ത് സിദ്ധാർഥയുടെ കണക്കുകൾ പിഴച്ചു. പ്രതീക്ഷയോടെ തുടങ്ങിയ ഔട്ട്ലറ്റുകൾ പൂട്ടിപ്പോയി. കടം കയറി ജീവിതത്തിലും ജോലിയിലും താൻ തോറ്റിരിക്കുന്നുവെന്ന് ജീവനക്കാർക്കു കത്തെഴുതി മടങ്ങിയ സിദ്ദാർഥയുടെ ഓർമകളുമായി മാളവിക വെല്ലുവിളികളെ അതിജീവിച്ചിരിക്കുയണ്. തോൽവിയിൽ ഭയന്നോടുന്നവർക്ക് ഒരു പാഠമായി.
Stories you may Like
- സിദ്ധാർഥിന്റെ മരണം: പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ്
- സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- പൂക്കോട്ടെ കുട്ടികൾക്ക് ഭയമെന്നും കണ്ടെത്തൽ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
- പൂക്കോട്ടേത് പ്ലാൻ ഒരുക്കിയുള്ള ക്രൂര കൊലപാതകം?
- സിദ്ധാർത്ഥന്റെ മരണം: കേസ് സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്