ലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്
മറുനാടൻ ഡെസ്ക്
ലണ്ടൻ: പാർട്ടി ഗെയ്റ്റ് വിവാദം പുതിയ തലങ്ങളിലേക്കെത്തുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്ത്മസ് പാർട്ടി നടത്തി എന്ന ആരോപണത്തിന് മറുപടിപറയാൻ ഭരണകക്ഷിയിലെ എം പി മാർ തന്നെ ആവശ്യപ്പെട്ട് മുന്നോട്ട് വന്നതോടെ ബോറിസ് ജോൺസന്റെ ഭാവി തുലാസിലായിരിക്കുകയാണ്. എല്ലാ പാർട്ടികളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്ന സമയത്ത് താനും പത്നിയും പാർട്ടിയിൽ പങ്കെടുത്തു എന്ന ആരോപണത്തിന് മറുപടി പറയാൻ പക്ഷെ ബോറിസ് ജോൺസൺ ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തുനിഞ്ഞില്ല.അതുപോലെ അവശ്യമുള്ള മദ്യവുമായി പാർട്ടിക്കെത്താൻ ക്ഷണിച്ചുകൊണ്ടുള്ള് ഈ മെയിൽ സന്ദേശം നിഷേധിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറായിട്ടില്ല.
പാർട്ടിയിലും പുറത്തും ഉയരുന്ന അമർഷം ശാന്തമാക്കാൻ ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ബോറിസ് ജോൺസൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയപെട്ടവർക്ക് അന്ത്യയാത്രാമൊഴിപോലും നൽകുന്നതിൽ നിന്നും തടയപ്പെട്ട കർശന ലോക്ക്ഡൗൺ സമയത്ത് ആഘോഷപൂർവ്വം പാർട്ടി നടത്തിയ ബോറിസ് ജോൺസനെതിരെ പൊതുജനരോഷവും ശക്തമാവുകയാണ്. ജനപിന്തുണ ഒലിച്ചുപോവുകയാണെന്ന് മനസ്സിലായതോടെ സ്വന്തം പാർട്ടിയിലെ എം പിമാർ വരെ ഈ ആരോപണത്തിനെതിരെ മറുപടി പറയണമെന്ന് ബോറിസ് ജോൺസനെ നിർബന്ധിക്കുകയാണ്.
ആരോപണം ശരിയെന്ന് തെളിഞ്ഞാൽ ബോറിസ് ജോൺസൺ രാജിവയ്ക്കേണ്ടി വരുമെന്ന് ചില എം പിമാർ പറഞ്ഞു. മറ്റുചിലർ പറഞ്ഞത് ബോറിസ് ജോൺസൺ ഉടൻ തന്നെ ഒരു അവിശ്വാസപ്രമേയം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്. ബോറിസ് ജോൺസന്റെ രാഷ്ട്രീയ അതിജീവനത്തിന് 20 ശതമാനം സാധ്യതകൾ മാത്രമേയുള്ളു എന്നാണ് ബോറിസിനെതിരെ പടനയിക്കുന്ന, ഒരുകാലത്ത് അദ്ദേഹത്തിന്റെ ഉറ്റ അനുയായി ആയിരുന്ന ഡൊമിനിക് കമ്മിങ്സുമായി ബന്ധപ്പെട്ടവർ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ ഒരു മന്ത്രി പോലും രംഗത്തുവരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇന്നലെ നടന്ന രണ്ട് അഭിപ്രായ സർവ്വേകളിലും ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത് ബോറിസ് ജോൺസൺ രാജിവെച്ച് ഒഴിയണം എന്നുതന്നെയാണ്. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മിസ് ഗ്രേയുടെ കൈകളീലാണ് ഇപ്പോൾ ബോറിസ് ജോൺസന്റെ ഭാവി. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലായിരുന്നു ഇന്നലെ ബോറിസുമായി അടുത്ത വൃത്തങ്ങൾ എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടയിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ ലോക്ക്ഡൗൺ കാലത്ത് നടന്ന പാർട്ടിയെ കുറിച്ച് പൊലീസ് അന്വേഷണം വരുമോ എന്നകാര്യം ഉറപ്പായിട്ടില്ല. അതുകൂടി വന്നാൽ, പിന്നെ ബോറിസ്നിന് രക്ഷയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കോവിഡ് നിയന്ത്രണത്തിലും വാക്സിൻ പദ്ധതിയിലും കൈവരിച്ച നേട്ടങ്ങൾ ഉൾപ്പടെ സാമാന്യം ഭേദപ്പെട്ട ഭരണം കാഴ്ച്ചവയ്ക്കുമ്പോഴും ഒരുകൂട്ടം നുണകളുടെ കൂമ്പാരമായിരുന്നു ബോറിസ് ജോൺസന്റെ ഭരണം. ബോറിസ് ജോൺസന്റെ ജീവിതം തന്നെ നുണകൾ കൊണ്ട് മെനഞ്ഞെടുത്തതായിരുന്നു എന്നാണ് ഡെയ്ലി മെയിൽ പറയുന്നത്. സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി നുണകളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഒരു അവിഹിതബന്ധത്തിന്റെ പേരിൽ ടോറി നേതാവായിരുന്ന മൈക്കൽ ഹോവാർഡ് ബോറിസിനെ പത്രപ്രവർത്തകൻ എന്ന ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇതേ അവിഹിതബന്ധത്തിന്റെ പേരിലായിരുന്നു ബോറിസിന്റെ ഭാര്യ മറീന വിവാഹബന്ധം വേർപെടുത്തിയതും.
ഇപ്പോഴത്തെ പത്നി കാരി സിമ്മണ്ട്സും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ഉയർന്ന വിവാദങ്ങളിൽ പ്രധാന പങ്ക് കാരിക്കായിരുന്നു. ടോറി നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ വഞ്ചനയും രാജ്ഞിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നതുമുൾപ്പടെ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പിന്നെയും നിരവധി തവണയാണ് ബോറിസ് ജോൺസന് താൻ പറഞ്ഞ നുണകളുടെ പേരിൽ മാപ്പ് പറയേണ്ടി വന്നത്.
കൊളേജ് വിദ്യാഭാസകാലത്ത് മയക്ക് മരുന്ന് ഉപയോഗിച്ചതായി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖം, പിന്നീട് പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും പിന്നീട് ഉരുണ്ടുകളിച്ച് ഒഴിഞ്ഞുമാറിയത് ശ്രദ്ധേയമായിരുന്നു. ജെന്നിഫർ ആര്കുറി, ബോറിസ് ജോൺസൺ ലണ്ടൻ മേയർ ആയിരുന്ന കാലത്ത് നാലുവർഷം അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്നു എന്ന് അവകാശപ്പെട്ടതായിരുന്നു മറ്റൊരു സംഭവം.
ബോറിസ് ജോൺസൺ രണ്ടാം തവണ ലണ്ടൻ മേയർ ആയിരുന്ന സമയത്തായിരുന്നു ഈ ബന്ധം എന്നാണ് അവർ പറഞ്ഞത്. അക്കാലത്ത് തന്റെ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ, ഇതുവരെ ഇക്കാര്യത്തെ പറ്റി ബോറിസ് ജോൺസൺ ഒരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല. മാത്രമല്ല, സ്വകാര്യ സംഭാഷണങ്ങളിൽ താൻ തികഞ്ഞ സത്യസന്ധതയോടെയാണ് മേയർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നത് എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതും.
1987-ൽ ഓക്സ്ഫോർഡിൽ നിന്നും ബിരുദമെടുത്തതിനു ശേഷം ബോറിസ് ജോൺസൺ ടൈംസ് പത്രത്തിൽ ട്രെയിനീ ജേർണലിസ്റ്റായി ജോലിക്ക് കയറിയിരുന്നു. അന്ന് തെംസ് നദിക്കരയിൽഎന്നോ ഇല്ലാതെപോയ എഡ്വേർഡ് രണ്ടാമൻ രാഹാവിന്റെ കൊട്ടാരത്തെ കുറിച്ചുള്ള ഒരു ലേഖനം തയ്യാറാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ ലേഖനത്തിന് എരിവും പുളിയും ചേർക്കാൻ രാജകുടുംബാംഗങ്ങൾ സ്വവർഗ്ഗരതിക്കാരാണെന്നു വരെ അദ്ദേഹം വരുത്തിതീർത്തു. മാത്രമല്ല, തന്റെ വാക്കുകൾക്ക് കൂടുതൽ ആധികാരികത നൽകാൻ ഓക്സ്ഫോർഡ് ഡോൺ സർ കോളിൻ ലൂക്കാസിന്റെ പ്രസ്താവന എന്ന രീതിയിൽ ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തു.
തികച്ചും ചരിത്രവിരുദ്ധമായ കാര്യങ്ങളായിരുന്നു സർ കോളിൻ ലൂക്കാസിന്റെ പ്രസ്താവന എന്നപേരിൽ ബോറിസ് എഴുതിപ്പിടിപ്പിച്ചത്. തുടർന്ന് ലൂക്കാസ് പരാതിപ്പെട്ടതിനെ തുടർന്ന് ബോറിസ് ജോൺസനെ ടൈംസ് പിരിച്ചുവിടുകയായിരുന്നു. ബ്രെക്സിറ്റിന്റെ സമയത്തും ബോറിസ് നിരവധി നുണകൾ പ്രചരിപ്പിച്ചതായി ആരോപണമുണ്ട്. ബ്രെക്സിറ്റ് എൻ എച്ച് എസിന് പ്രതിവാരം350 മില്യൺ ലാഭമുണ്ടാക്കും എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതുപോലെ യൂറോപ്യൻ യൂണീയനിൽ നിന്നും പിന്മാറിയില്ലെങ്കിൽ 80 മില്യൺ തുർക്കികൾ ബ്രിട്ടനിലെത്തുമെന്ന് അദ്ദേഹം പറഞ്ഞതായും ആരോപണമുയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍