ലോകം മുൻപോട്ട് പോകുന്നത് കടലിനടിയിലൂടെ പോകുന്ന കേബിളുകളുടെ സഹായത്താൽ; ലോകത്തിന്റെ 97 ശതമാനം ഇടപാടുകളും ഈ കേബിളുകളെ ആശ്രയിച്ചുള്ള നെറ്റിലൂടെ; റഷ്യയോ ചൈനയോ പകവീട്ടാൻ കേബിൾ മുറിച്ചാൽ ലോകം ശ്വാസം മുട്ടിമരിക്കും; ന്യുക്ലിയർ ബോംബുകളേക്കാൾ വലിയ അപകടത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ഉരുക്കിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് സൂക്ഷിക്കുന്ന കിലോമീറ്ററുകൾ നീളം വരുന്ന കടലിനടിയിലൂടെ വിന്യസിച്ചിരിക്കുന്ന കേബിളുകളാണ് ഇന്ന് ലോകം ചലിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കുന്നത്. സബ്മറൈൻ കമ്മ്യുണിക്കേഷൻ കേബിളുകൾ എന്നറിയപ്പെടുന്ന ഈ കേബിളുകളിലൂടെയാണ് ലോകത്തെ 99 ശതമാനം ആശയവിനിമയവും സാധ്യമാകുന്നത്. ലക്ഷക്കണക്കിന് നീളത്തിൽ വിന്യസിച്ചിട്ടുള്ള ഈ കേബിളുകൾ പലയിടങ്ങളിലും പോകുന്നത് എവറസ്റ്റ് കൊടുമുടിയുടെ ഉയർത്തേക്കാൾ കൂടിയ ആഴത്തിലൂടെയാണ്.
കേബിൾ ലയേഴ്സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ബോട്ടുകളുടെ സഹായത്താലാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ഇവ വിന്യസിച്ചിരിക്കുന്നത്. സാധാരണ സമുദ്രത്തിന്റെ അടിത്തട്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രകമ്പനങ്ങൾ, മുത്തുച്ചിപ്പികൾ, സമുദ്രത്തിൽ തകർന്നടിഞ്ഞ കപ്പലുകൾ, കൂറ്റൻ മത്സ്യങ്ങൾ എന്നിവയൊക്കെ കേബിൾ ഇടുന്നതിന് തടസ്സമാകാറുണ്ട്. ആഴം കുറഞ്ഞ ഭാഗത്തുകൂടി പോകുന്ന കേബിളുകൾക്ക് ഒരു സോഡാ ക്യാനിന്റെ വ്യാസം ഉണ്ടാകുമെങ്കിൽ, ആഴം കൂടിയ ഭാഗത്ത് വിന്യസിക്കുന്ന കേബിളുകൾക്ക് ഒരു സാധാരണ മാർക്കർ പേനയുടെ വ്യാസം മാത്രമായിരിക്കും ഉണ്ടാവുക.
കേബിളുകൾക്ക് ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ
ഒരു തലനാരിഴയോളം വലിപ്പമുള്ള ഒപ്റ്റിക് ഫൈബർ നാരുകൾക്ക് ചുറ്റും കനത്ത ഗാൽവനൈസ്ഡ് ഉരുക്കിന്റെ കവചം ഒരുക്കിയിട്ടുണ്ട്. അതിനു പുറത്തായി അതേ കനത്തിൽ പ്ലാസ്റ്റിക്കിന്റെ കവചവും ഉണ്ട്. ഫൈവ് നയൻസ് എന്നറിയപ്പെടുന്ന നിലവാരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതായത് സമയത്തിന്റെ 99.999 ശതമാനവും ഇവ വിശ്വാസയോഗ്യമാണെന്നർത്ഥം.
ആണാവായുധങ്ങൾക്കും സ്പേസ് ഷട്ടിലുകൾക്കും മാത്രമാണ് ഈ കേബിളുകൾക്ക് പുറമെ ഈ നിലവാരം ഉള്ളത്. ഈ കേബിളുകൾ പ്രത്യക്ഷത്തിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കൂറ്റൻ സ്രാവുകളിൽ നിന്നാണ്. കേബിളുകൾ കടിച്ച് ചവയ്ക്കുന്നത് സ്രാവുകളുടെ ഇഷ്ടവിനോദമാണത്രെ. അതുകൊണ്ടുതന്നെ ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ കേബിളുകൾക്ക് ചുറ്റും ഷാർക്ക് പ്രൂഫ് കവചവും ഒരുക്കിയിട്ടുണ്ട്.
ഉപഗ്രഹങ്ങൾ വഴി സിഗ്നലുകൾ അയയ്ക്കുന്നതിനേക്കാൾ ചെലവ് കുറവ്
മനുഷ്യനും ആധുനിക ശാസ്ത്രവും വളർന്ന് കൊണ്ടിരിക്കുന്ന ഈ യുഗത്തിൽ ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന നിരവധി കൃത്രിമോപഗ്രഹങ്ങളുണ്ട്. അവയിൽ പലതിനും ആശയവിനിമയ സിഗ്നലുകൾ സ്വീകരിക്കാനും പുനപ്രക്ഷേപണം ചെയ്യുവാനുമുള്ള സൗകര്യങ്ങളും ഉണ്ട്. എന്നിട്ടും സമുദ്രാന്തര കേബിളുകളെ മനുഷ്യൻ കൂടുതലായി ഉപയോഗിക്കാൻ കാരണം അവ ചെലവ് കുറഞ്ഞതാണ് എന്നതുകൊണ്ടാണ്.
ഉപഗ്രഹം വഴിയുള്ള ആശയവിനിമയ സാങ്കേതിക വിദ്യയും ഒപ്റ്റിക് ഫൈബർ വഴിയുള്ള ആശയവിനിമയ സാങ്കേതിക വിദ്യയും ഏതാണ്ട് ഒരേകാലത്താണ് വികസിച്ചു വന്നതെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണതകളും നഷ്ട സാധ്യതയുമൊക്കെ ഉപഗ്രഹ ആശയവിനിമയ സാങ്കേതിക വിദ്യയ്ക്ക് പ്രചുരപ്രചാരം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. അവിടെയാണ് സമുദ്രാന്തര ഒപ്റ്റിക് ഫൈബർ കേബിളുകൾ ആഗോള ആശയവിനിമയത്തിനുള്ള പ്രധാന സ്രോതസ്സായി മാറിയത്.
2014-ലെ കണക്കനുസരിച്ച് മൊത്തം 285 കേബിളുകളാണ് സമുദ്രാന്തർഭാഗത്ത് വിന്യസിച്ചിരിക്കുന്നത്. അതിൽ 22 എണ്ണം ഇനിയും ഉപയോഗിക്കുവാൻ ആരംഭിച്ചിട്ടില്ല. ശരാശാരി 25 വർഷത്തെ ആയുസ്സാണ് സമുദ്രാന്തര കേബിളുകൾക്ക് ഉള്ളത്. ഇത്രയും കാലം ഇത് പ്രവർത്തനക്ഷമമായാൽ മുതൽമുടക്കിന് ലാഭം കിട്ടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ആഗോളാടിസ്ഥാനത്തിൽ തന്നെ ആശയവിനിമയത്തിന്റെ അളവ് വർദ്ധിച്ചു. 2013-ൽ പ്രതിശീർഷ ഇന്റർനെറ്റ് ഉപയോഗം 5 ജിഗാബൈറ്റ് ആയിരുന്നെങ്കിൽ 2018-ൽ അത് 14 ജിഗാബൈറ്റ് ആയി വർദ്ധിച്ചു. അമിത ഭാരം താങ്ങുവാൻ ആധുനിക സാങ്കേതിക വിദ്യയും കേബിളുകളിൽ ഉപയോഗിക്കുന്നുണ്ട്.
സമുദ്രാന്തര കേബിളുകൾ തകർത്താൽ ലോകത്തിന്റെ ചലനം നിലയ്ക്കും
മുൻപ് സൂചിപ്പിച്ചതുപോലെ ലോകത്തിലെ ആശയവിനിമയത്തിന്റെ 97 ശതമാനവും നടക്കുന്നത് ഈ സമുദ്രാന്തര കേബിളുകളിലൂടെയാണ്. അവ തകരാറിലായാൽ വെബ്സൈറ്റുകൾ തുറക്കാനും സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിക്കാൻ കഴിയില്ല എന്നുമാത്രമല്ല, കാർഷിക രംഗവും ആരോഗ്യ രംഗവും ഉൾപ്പടെ നിരവധി മേഖലകളിലെ പ്രവർത്തനങ്ങൾ കുഴഞ്ഞുമറിയും. മിലിറ്ററി ലോജിസ്റ്റിക്സും, ആഗോളാടിസ്ഥാനത്തിലുള്ള പണമിടപാടുകളും എല്ലാം നിലയ്ക്കും. ചുരുക്കത്തിൽ ഈ കേബിളുകൾ തകരാറിലായാൽ ലോകം മറ്റൊരു മഹാമാന്ദ്യത്തിലേക്ക് വഴുതിവീഴും.
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് ആണവായുധങ്ങൾക്ക് സമാനമായ വെല്ലുവിളിയായിരിക്കും കേബിളുകൾ തകരാറിലായാലും ഉണ്ടാവുക. ഈ ഒരു സാധ്യത ഉപയോഗിക്കുവാൻ ഒരുപക്ഷെ റഷ്യയും ചൈനയും മടിക്കില്ലെന്നാണ് ബ്രിട്ടന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ഈയിടെ നിയമിക്കപ്പെട്ട അഡ്മിറൽ സർ ടോണി റഡാകിൻ പറയുന്നത്. ഈ രണ്ടു രാജ്യങ്ങളൂം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമുദ്രാന്തര യുദ്ധതന്ത്രങ്ങളിൽ ശ്രദ്ധ ഊന്നുകയാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ അവരുടെ ഉന്നം ഈ കേബിളുകൾ ആയിക്കൂടെന്നില്ല എന്നും അദ്ദേഹം പറയുന്നു.
കേബിളുകൾ തകർക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാൽ അത് ഗുരുതരമായി എടുക്കണമെന്നും ഒരു യുദ്ധപ്രഖ്യാപനമായികരുതണമെന്നുമാണ് ബ്രിട്ടനിലെ ഏറ്റവും മുതിർന്ന സൈനികോദ്യോഗസ്ഥൻ പറയുന്നത്.
സമുദ്രാന്തര കേബിളുകൾ തകർക്കുക അത്ര എളുപ്പമോ ?
സമുദ്രാന്തര കേബിളുകൾ തകർക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഈ കേബിളുകൾ കൂടുതലും വിന്യസിച്ചിരിക്കുന്നത് സ്വകാര്യ കമ്പനികളാണ്. സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടാകാനിടയുള്ള എതൊരു പ്രകൃതിക്ഷോഭത്തേയും പ്രതിരോധിക്കാൻ പാകത്തിനാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ബഹ്യഭാഗത്ത് ഹൈഡ്രോളിക് കട്ടറുകൾ പിടിപ്പിച്ച മുങ്ങിക്കപ്പലുകൾ ഉപയോഗിച്ച് ഇവ മുറിക്കാനാകും. അല്ലെങ്കിൽ, വിദൂരതയിൽ നിന്നു നിയന്ത്രിക്കാവുന്ന തരത്തിലുള്ള ഏതെങ്കിലും വാഹനങ്ങളിൽ ഹൈഡ്രോളിക് കട്ടർ ഘടിപ്പിച്ചോ, ഹൈഡ്രോളിക് കട്ടറുകളുമായി മുങ്ങൽ വിദഗ്ദരെ ഇറക്കിയോ ഇത് മുറിക്കാനാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
റഷ്യ, ഗവേഷണ നൗക എന്ന് വിശേഷിപ്പിക്കുന്ന യാന്തർ എന്ന കപ്പൽ ഇത്തരത്തിലുള്ള ഭീഷണി ഉയർത്തുന്ന ഒരു കപ്പലാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ രണ്ട് മുങ്ങിക്കപ്പലുകൾ ഉണ്ട് സമുദ്രാന്തര പര്യവേക്ഷണങ്ങൾക്ക് കഴിവുള്ളവയാണ് ഈ മുങ്ങിക്കപ്പലുകൾ. 3.75 മൈൽ ആഴത്തിൽ വരെ ഇവയ്ക്ക് പോകാനാവും. 2015- ൽ നീറ്റിലിറക്കിയ ഉടൻ തന്നെ അമേരിക്കൻ തീരങ്ങൾക്ക് സമീപം പ്രത്യക്ഷപ്പെട്ട് ഇത് ഇന്റലിജൻസ് വൃത്തങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
മാത്രമല്ല, കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ മനഃപൂർവ്വം നങ്കൂരം ഇട്ട് വലിച്ചും ഈ കേബിളുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കാനാവും. കേവലം ഒരു അപകടമാക്കി ഇത് മാറ്റിയാൽ മറ്റൊന്നും ചെയ്യാനും കഴിയില്ല. കഴിഞ്ഞ ആഗസ്റ്റിൽ യാന്തർ അയർലൻഡിന്റെ തീരങ്ങൾക്ക് അടുത്തായി പ്രത്യക്ഷപ്പെട്ടിരുന്നു. കരയുടെ പത്ത് ഇരട്ടി സമുദ്രഭാഗമുള്ള അയർലൻഡിന് പക്ഷെ അയർലൻഡിനേയും അമേരിക്കയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിന് സംരക്ഷണം നൽകുവാൻ കേവലം ഒരു നാവിക കപ്പൽ മാത്രമാണുള്ളത്. അയർലൻഡിനെ നാലു കേബിളുകൾ അമേരിക്കയുമായി ബന്ധിപ്പിക്കുമ്പോൾ എട്ട് കേബിളൂകൾ ബ്രിട്ടനുമായി ബന്ധിപ്പിക്കുന്നു.
കടലിനു നടുവിലേക്ക് കൂടുതൽ പോകുന്തോറും ഈ കേബിളുകളുടെ സുരക്ഷയിൽ ഭീഷണി ഏറുകയാണ്. ഏറ്റവും അടുത്ത തുറമുഖം പോലും ആയിരക്കണക്കിന് മൈലുകൾ ദൂരെയാകുമ്പോൾ ശരിയായ രീതിയിൽ കേബിളുകളെ നിരീക്ഷിക്കുക എന്നത് പ്രയാസകരമായി മാറും. ഇത് ശത്രുക്കൾക്ക് അവയെ നശിപ്പിക്കാൻ എളുപ്പമാക്കും. യന്താറിലെ മുങ്ങിക്കപ്പലുകൾക്ക് ഈ കേബിളുകൾ നശിപ്പിക്കാൻ ഉതകുന്ന ഉപകരണ സംവിധാനങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സമുദ്രാന്തര കേബിളുകൾ തകർന്നാൽ, ആണവ യുദ്ധത്തേക്കാൾ കൊടിയ കെടുതി അനുഭവിക്കും
ആണവ-ജൈവ ആയുധങ്ങളാണ് ഇന്ന് മനുഷ്യരാശിയുടെ നിലനിൽപിന്ന് നേരിട്ട് ഭീഷണി ഉയർത്തുന്ന രണ്ട് കാര്യങ്ങൾ. എന്നാൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളോട് സമാനമായതോ അതിൽ കൂടുതലോ ആയിരിക്കും സമുദ്രാന്തര കേബിളുകൾ തകർന്നാൽ സംഭവിക്കുക. ആഗോളാടിസ്ഥാനത്തിൽ ഓരോ ദിവസവും 10 ട്രില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകളാണ് ഈ കേബിളിലൂടെ നടക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ തന്നെ വിപണികൾ സ്തംഭിക്കുന്ന ഒരു അവസരം വന്നുചേർന്നാൽ അതിന്റെ പ്രത്യാഘാതം നമുക്ക് ആലോചിക്കുവാൻ പോലും സാധ്യമാകാത്തത്ര വലുതായിരിക്കും.
ഇത് കാർഷിക, ആരോഗ്യ, പ്രതിരോധ മേഖലകളേയും പ്രതികൂലമായി ബാധിക്കും. ചുരുക്കത്തിൽ മനുഷ്യരാശി ഇതുവരെ അഭിമുഖീകരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായിരിക്കും അത്. ഉക്രെയിനിനേയും കസഖ്സ്ഥാനേയും ചൊല്ലി റഷ്യയും പാശ്ചാത്യ ശക്തികളും ചേരിതിരിഞ്ഞ് പോർവിളി മുഴക്കുമ്പോൾ ഇങ്ങനെയൊരു ദുരന്തം കൂടി ലോകത്തിനെ കാത്തിരിക്കുന്നുണ്ട് എന്നോർക്കുക.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്