കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ വാക്സിനോ? വാക്സിൻ കാലാവധി ഉയർത്തിയാലും നിലവിലെ ബോട്ടിലുകൾ എക്സ്പെയറി ഡേറ്റ് തെറ്റിക്കാൻ പാടില്ല; കേന്ദ്രത്തിന്റെ വാദങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം; വാക്സിൻ വിതരണത്തിൽ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോവിഡിനെതിരായ വാക്സിനുകൾ അവതരിപ്പിച്ചപ്പോൾ തന്നെ ഒരു വിഭാഗം അതിനെതിരായി രംഗത്തെത്തിയിരുന്നു. എന്നാൽ അത്തരം എതിർപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് ലോകത്ത് ഏറ്റവുമധികംപേർക്ക് വാക്സിൻ നൽകിയ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതൽ കുട്ടികൾക്കുള്ള വാക്സിനുകളും കൊടുത്തുതുടങ്ങിയിരുന്നു. ഇതിനെതിരെയും ഇപ്പോൾ എതിർപ്പുകൾ ഉയരുന്നുണ്ട്.
കാലാവധി കഴിഞ്ഞ വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നതെന്നാണ് പുതിയ ആരോപണം. ഇത്തരത്തിൽ നിരവധിപേരാണ് ആരോപണവുമായി സാമൂഹ്യമാധ്യമങ്ങളിൽ മുന്നോട്ടുവരുന്നത്. സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്ന വാക്സിനുകൾ തീർക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് അവർ പറയുന്നത്. വാക്സിനുകളുടെ കാലാവധി നീട്ടികൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കത്ത് ഉയർത്തികാട്ടിയാണ് ഇതിന് എതിർവാദം ഉയർത്തുന്നവർ ഇത്തരം പ്രചരണങ്ങൾക്ക് മറുപടി നൽകുന്നത്. കേന്ദ്രസർക്കാർ വാക്സിനുകളുടെ കാലാവധി നീട്ടിയെന്നും അതിനാൽ എക്സ്പെയറി ഡേറ്റ് കഴിഞ്ഞാലും പ്രശ്നമില്ലെന്നാണ് ഇവർ പറയുന്നത്. ആരോപണങ്ങൾക്ക് വിശദീകരണവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഒമ്പത് മാസമായിരുന്ന വാക്സിൻ കാലാവധി 12 മാസമായി ഉയർത്തി. മറ്റെല്ലാം വ്യാജ ആരോപണങ്ങളാണ് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ കേന്ദ്ര സർക്കാരിനും ഡ്രഗ് കൺട്രോൾ ബോർഡിനും അങ്ങനെ തല ഊരാനാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാ മരുന്നുകൾക്കും കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മരുന്നുകളുടെ കാലാവധി നിശ്ചയിക്കുന്നത് ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ മരുന്നുകളുടെ കാലാവധി പരമാവധി ആറ് മാസം മാത്രമായിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ 2021 മെയ് പതിനേഴിന് നൽകിയിരിക്കുന്ന കുറിപ്പിൽ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
'കോവിഡ് പാൻഡമിക് അവസ്ഥ കണക്കിലെടുത്ത് ഇപ്പോൾ ആറ് മാസത്തെ കാലാവധിയാണ് കോവിഡ് വാക്സിനുകൾക്ക് നൽകുന്നത്. കാലാവധി നീട്ടണമെന്നുണ്ടെങ്കിൽ വാക്സിൻ നിർമ്മാതാക്കൾക്ക് പിന്നീട് ദേശീയ ഡ്രഗ് അഥോറിറ്റികളെ സമീപിക്കാം. വേണ്ട പരിശോധനകൾ നടത്തി അവർക്ക് അതിന് അംഗീകാരം നൽകുകയും ചെയ്യാം. എന്നാൽ അത്തരത്തിൽ കാലാവധി നീട്ടാൻ തീരുമാനമുണ്ടായാൽ അത് പുതിയതായി നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമായിരിക്കും ബാധകം. നേരത്തെ നിർമ്മിച്ച് പായ്ക്ക് ചെയ്ത വാക്സിനുകൾക്ക് ആ തീരുമാനം ബാധകമായിരിക്കുകയില്ല.' ഡബ്ല്യുഎച്ച്ഒയുടെ ഈ നിർദ്ദേശമനുസരിച്ചാണ് പുതിയ വാക്സിനുകളുടെ കാലാവധി നീട്ടികിട്ടാൻ നിർമ്മാതാക്കൾ അപേക്ഷിച്ചതും നാഷണൽ ഡ്രഗ് കൺട്രോൾ ബോർഡ് അത് അംഗീകരിച്ചതും. എന്നാൽ അത് പുതിയതായി നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമാകും ബാധകമാകുക.
അതായത് കോവിഡ് വാക്സിനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത് പുതിയതായി നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമാണ് ബാധകം. നിലവിൽ നിർമ്മിച്ചിരിക്കുന്ന വാക്സിനുകളുടെ ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പയറി ഡേറ്റ് തന്നെയാണ് അവയുടെ കാലാവധി. അതിന് ശേഷം ആ വാക്സിനുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. പുതിയതായി ഇറങ്ങുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഴയ വാക്സിൻ എക്സ്പയറി ഡേറ്റ് കഴിഞ്ഞും ഉപയോഗിക്കരുതെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. അതായത് 2021 നവംബർ വരെ കാലാവധിയുള്ള വാക്സിൻ ഡ്രഗ് കൺട്രോൾ ബോർഡിന്റെ പുതിയ തീരുമാനപ്രകാരം കാലാവധി വർദ്ധിപ്പിച്ചാലും ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പെയറി ഡേറ്റിനപ്പുറം ഒരു ദിവസം പോലും കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം.
വാക്സിനുകളുടെ എക്സ്പെയറി ഡേറ്റ് തീരുമാനിക്കാനുള്ള അവകാശം ഡ്രഗ് കൺട്രോൾ ബോർഡിനാണെങ്കിലും അത് സംബന്ധിച്ച് നയം രൂപീകരിക്കുന്നത് ലോകാരോഗ്യസംഘടനയാണ്. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം കാലാവധി വർദ്ധിപ്പിച്ചാലും പുതിയ വാക്സിൻ ബാച്ചുകൾക്ക് മാത്രമെ അത് ബാധകമാകുകയുള്ളു എന്നിരിക്കെ ബോട്ടിലിലെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞും പലയിടത്തും വാക്സിൻ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്കെതിരാണ് എന്ന് വ്യക്തമാണ്.
So my son went to get his first vaccine, the drive for kids begin today and realized that the vaccine had already expired in November. Then a letter was shown wherein it seems the shelf life has been extended!!How, why, on what basis?
— Navanita Varadpande (@VpNavanita) January 3, 2022
To clear stock you experiment on kids? pic.twitter.com/259ZHDBMSN
Stories you may Like
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- രണ്ട് ലക്ഷം രൂപ നൽകി, സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു
- നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല
- നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകളിൽ അവ്യക്തത; കോളജിന് ഗുരുതര വീഴ്ച പറ്റി
- എസ് എഫ് ഐ കുടുങ്ങിയ വ്യാജ രേഖയിൽ കെ എസ് യുവിനേയും പൂട്ടാൻ പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍