ഓയിൽ റിഗ്ഗിലെ ജോലിക്കാരന്റെ ഭാര്യ; ഫെബ്രുവരിയിൽ ഗർഭിണിയായി; അബോർഷൻ കാമുകനെ അറിയിച്ചില്ല; പത്തുമാസമായപ്പോൾ പ്രസവം നടന്നെന്ന് വരുത്താൻ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; ഫോട്ടോ വാട്സാപ്പിൽ ബാദുഷായ്ക്ക് അയച്ചു നൽകി അച്ഛനായെന്ന് തെറ്റിധരിപ്പിച്ചു; നീതുരാജിന്റെ കുബുദ്ധിയിലും നിറയുന്നത് അവിഹിതം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ നീതുരാജ് ആഗ്രഹിച്ചത് കാമുകനെ തന്നോടൊപ്പം ചേർത്തു വയ്ക്കാൻ. കളമശ്ശേരിയിൽ നിന്ന് കോട്ടയത്തേയ്ക്ക് നീതു രാജ് വന്നത് പ്രസവത്തിനാണെന്ന് കാമുകനെ തെറ്റി ധരിപ്പിച്ചാണ്. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു താൻ പ്രസവിച്ചുവെന്ന് കാമുകനെ അറിയിച്ചു. വാട്സാപ്പിലൂടെ ഫോട്ടോയും അയച്ചു. ഇതിന് ശേഷം കാമുകന്റെ വീട്ടിലേക്കും വിളിച്ചു. അവർക്ക് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു കൊടുത്തു. അതിന് ശേഷമാണ് കുട്ടിയുമായി ഹോട്ടലിൽ നിന്നും മുങ്ങാൻ ശ്രമിച്ചതും പിടിയിലായതും. കോട്ടയം എസ് പി ഡി ശിൽപ വാർത്താ സമ്മേളനം നടത്തി തന്നെ നീതുവിന്റെ പ്രതികാര കഥ തുറന്നു പറഞ്ഞു കഴിഞ്ഞു. തട്ടിക്കൊണ്ടു പോകലിൽ കാമുകന് പങ്കില്ലെന്നും എസ് പി വിശദീകരിച്ചു.
കളമശ്ശേരിയിൽ ഈവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു നീതു. ഇതിനിടെയാണ് വിവാഹിതയായ നീതു മറ്റൊരു യുവാവുമായി അടുപ്പത്തിലായത്. ഇതിനിടെ ഈ കാമുകൻ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം ഉടലെടുത്തു. ഇതോടെ ഫെബ്രുവരിയിൽ താൻ ഗർഭിണിയാണെന്ന് കാമുകനെ അറിയിച്ചു. കാമുകന്റെ വീട്ടുകാരേയും ഇക്കാര്യം അറിയിച്ചു. ഈ സമയം അവർ ഗർഭിണിയായിരുന്നു. പിന്നീട് അബോർഷനായി. ഇക്കാര്യം പക്ഷേ കാമുകനെ അറിയിച്ചില്ല. കാമുകന്റെ വീട്ടുകാരിൽ നിന്നും മറച്ചു വച്ചു. നവംബർ ആയപ്പോൾ തന്നെ പത്തു മാസമായി. ഇതോടെ കാമുകന്റെ വീട്ടുകാർ പ്രസവത്തെ കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് കുട്ടിയെ വേണമെന്ന ചിന്ത നീതുവിന് വന്നത്.
എങ്ങനേയും ഒരു കുട്ടിയെ സംഘടിപ്പിച്ച് കാമുകനെ കാട്ടാനായിരുന്നു നീതുവിന്റെ പദ്ധതി. അതിന് വേണ്ടി താൻ പഠിച്ച കോട്ടയത്തെ മെഡിക്കൽ കോളേജിലെ സാധ്യത തേടി. മെഡിക്കൽ സ്റ്റോറിൽ നിന്ന് നേഴ്സിന്റെ വസ്ത്രം വാങ്ങി. പ്രസവ വാർഡിലെത്തിയാൽ കുട്ടിയെ കിട്ടുമെന്ന് മനസ്സിലാക്കി. അങ്ങനെ വാർഡിലെത്തി. ആദ്യം കണ്ട കുട്ടിയെ തന്നെ കൊണ്ടു പോകാൻ ഉറപ്പിച്ചു. ഈ കുട്ടിയുമായി മുങ്ങി. ഹോട്ടലിൽ എത്തിയപ്പോൾ തന്നെ വാട്സാപ്പിലൂടെ കുട്ടി ജനിച്ചുവെന്ന് കാമുകനെ തെറ്റിധരിപ്പിച്ചു.
എങ്ങനേയും കാമുകനെ കൂടെ നിർത്തനായിരുന്നു തീരുമാനം. ടിക് ടോക്കിലൂടെയാണ് ഡ്രൈവറായ കാമുകനെ നീതു പരിചയപ്പെട്ടത്. ഭർത്താവ് വിദേശത്താണ്. വിവാഹ മോചനം നടത്തിയിട്ടുമില്ല. വിവാഹത്തിൽ ഒരു ആൺകുട്ടിയുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് വ്യാഴാഴ്ച നാടകീയ സംഭവം അരങ്ങേറിയത്. വണ്ടിപ്പെരിയാർ വലിയത്തറയിലുള്ള ദമ്പതികളുടെ രണ്ടു ദിവസമായ പെൺകുഞ്ഞിനെ നേഴ്സിന്റെ വേഷത്തിലെത്തിയ നീതുവാണ് തട്ടിക്കൊണ്ടുപോയത്.
പകൽ 3.20നായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് മിനിറ്റുകൾക്കുള്ളിൽ സമീപത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത തിരുവല്ല പല്ലാടത്തിൽ സുധീഭവനത്തിൽ ആർ നീതുരാജിനെയാണ് പിടികൂടിയത്. നിറവ്യത്യാസമുള്ളതിനാൽ പരിശോധിക്കണമെന്നും പറഞ്ഞാണ് നഴ്സിന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരി ഗൈനക്കോളജി ജനറൽ വാർഡിൽ നിന്നും കുഞ്ഞിനെ കടത്തിയത്. കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനാൽ അമ്മയും ബന്ധുക്കളും അധികൃതരോട് തിരക്കി. അപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിയുന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിലും സമീപത്തും തിരച്ചിൽ നടത്തി. ഇതിനിടെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ ഉടമ സാബു കുഞ്ഞിനെ കണ്ടതായുള്ള വിവരം കൈമാറി. പാഞ്ഞെത്തിയ പൊലീസ് സംഘം സ്ത്രീയെ പിടികൂടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. നീതുരാജ് ഐടി ജീവനക്കാരിയായിരുന്നു. പിന്നീട് ഈവന്റ് മാനേജ്മെന്റിലേത്ത് മാറി.
പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം ഏഴു വയസുള്ള മകനും ഉണ്ടായിരുന്നു. തിരുവല്ല സ്വദേശിനിയായ ഇവർ കളമശ്ശേരിയിൽ ഒരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി സ്ത്രീ ആശുപത്രിയിൽ ഉണ്ടായിരുന്നതായി കൂട്ടിരിപ്പുകാർ പറഞ്ഞു. ആൺസുഹൃത്തിനെ തന്നോട് ഒപ്പം നിർത്താനും അയാളിൽ തനിക്കുണ്ടായതാണ് കുഞ്ഞെന്നും ബോധ്യപ്പെടുത്താനുമാണ് ജനിച്ച് 24 മണിക്കൂർ കഴിയും മുമ്പുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. നീതുവിന്റെ കളമശേരിയിലുള്ള സുഹൃത്ത് ഇബ്രാഹിം ബാദുഷ എന്നൊരാളും പൊലീസ് കസ്റ്റഡിയിലുണ്ട്.
നീതു ഇപ്പോൾ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിലാണ്. സുഹൃത്തും ഒപ്പം ജോലി നോക്കുന്നയാളാണ്. നീതുവിന് ആറുവയസ്സുള്ള ആൺകുഞ്ഞുണ്ട്. ഭർത്താവ് വിദേശത്താണ്. സുഹൃത്തുമായി ഒരുമിച്ച് ജീവിക്കാനാണ് താൻ ഇത് ചെയ്തതെന്നാണ് ചോദ്യംചെയ്യലിൽ നീതു പൊലീസിനോട് പറഞ്ഞത്. പ്രവാസിയുടെ ഭാര്യയായ ഇവർ കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവിൽ നിന്നും യുവാവ് കൈക്കലാക്കിയിരുന്നു.
എന്നാൽ അടുത്തിടെ ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാൻ തുനിഞ്ഞത്. ഇതിനായി കുഞ്ഞിനെ കവർന്ന ശേഷം ബാദുഷയുടെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ വിവാഹം മുടക്കാനുള്ള നീതുവിന്റെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്. ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്.
നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവച്ചു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പലപ്പോഴായി തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും അത് തിരികെ കിട്ടാനുമാണ് ഇത് ചെയ്തതെന്നാണ് നീതു പൊലീസിനോട് പറഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍