Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിനെ തട്ടി എടുത്തത് കളമശേരി സ്വദേശിനി നീതു; നഴ്‌സിന്റെ വേഷത്തിൽ എത്തി നവജാത ശിശുവിനെ കടത്തിയത് വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാൻ; കോട്ടയം മെഡിക്കൽ കോളേജിൽ തട്ടിയെടുത്തത് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ; പിന്നിൽ റാക്കറ്റ് എന്നും സംശയം

കുഞ്ഞിനെ തട്ടി എടുത്തത് കളമശേരി സ്വദേശിനി നീതു; നഴ്‌സിന്റെ വേഷത്തിൽ എത്തി നവജാത ശിശുവിനെ കടത്തിയത് വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാൻ; കോട്ടയം മെഡിക്കൽ കോളേജിൽ തട്ടിയെടുത്തത് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ; പിന്നിൽ റാക്കറ്റ് എന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാതശിശുവിനെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. ആശുപത്രിക്കു പുറത്തുള്ള ഹോട്ടലിൽനിന്ന് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയേയും പൊലീസ് കണ്ടെത്തുകയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. നഴ്‌സിങ് അസ്റ്റിസ്ന്റ് എന്ന് പരിചയപ്പെടുത്തി എത്തിയ നീതു എന്ന സ്ത്രീയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്.

കളമശേരി സ്വദേശിനി നീതുവാണ് പിടിയിലായത്. നഴ്‌സിന്റെ വേഷത്തിൽ എത്തിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി. ചൊവ്വാഴ്ചയാണ് എട്ടുവയസ്സുള്ള ആൺകുട്ടിയുമായി ഇവർ ബാർ ഹോട്ടലിൽ റൂമെടുത്തത്. ഇന്നലെയും മെഡിക്കൽ കോളജിലെത്തി.

ഇതിനു മുൻപും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആർഎംഒ വ്യക്തമാക്കി. ഗാന്ധിനഗർ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്റൽ കോളജിൽ നഴ്‌സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയർന്നിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജിലെ പ്രസവവാർഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാൽ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പൊലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പിന്നിൽ റാക്കറ്റ് എന്ന് സംശയം

മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി വി എൻ വാസവൻ. ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽ അവർ ജീവനകകാരി അല്ല എന്ന് സംശയം തോന്നില്ല. പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് കുഞ്ഞിനെ ഉടൻ തന്നെ കണ്ടെത്താൻ കഴിഞ്ഞതെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. തിരുവല്ലയിൽ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഫ്‌ളാറ്റ് കളമശേരിയിലാണ് എന്നും പറയുന്നു. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ സംശയം ഉണ്ട്. ഇതിന് പിന്നിൽ റാക്കറ്റ് ആണോ എന്ന് സംശയമുണ്ട്. പൊലീസ് വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും വി എൻ വാസവൻ പറഞ്ഞു.

സ്ത്രീ, കളർ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽ ജീവനക്കാരി അല്ല എന്ന സംശയം തോന്നാതിരുന്നതിനാൽ കുഞ്ഞിനെ നൽകി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിശദമായി തെരച്ചിൽ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും വി എൻ വാസവൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP