56 വർഷം മുൻപത്തെ പത്താം ക്ലാസ് റാങ്ക് ജേതാവിനു മോഹം ഡോക്ടറാകാൻ; ഇരട്ടകളായ ജ്യേഷ്ഠാനുജന്മാർക്കു പത്തിൽ റാങ്ക് കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെ ഡോക്ടറാകാൻ നിയോഗമുണ്ടായത് ലണ്ടനിലെ ഡോ. എ ഗോപിനാഥന്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്നലെ തൃശൂരിൽ മനോരമ പത്രം വായനക്കാരുടെ കൈകളിൽ എത്തിയത് രസകരമായ ഒരു വാർത്തയുമായിട്ടാണ്. അര നൂറ്റാണ്ടു മുൻപ് പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ സഹോദരന്മാരെക്കുറിച്ചാണ് വാർത്ത. സഹോദരങ്ങളായ എ ഗോപിനാഥൻ ഡോക്ടറും എ വേണുഗോപാലൻ എഞ്ചിനീയറുമായി മാറിയിട്ട് ഇപ്പോൾ 45 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിലെന്തു ഇത്ര അത്ഭുതം എന്ന് ചിന്തിക്കാൻ വരട്ടെ. ഇവരെ രണ്ടു പേരെയും എൻജിനീയറും ഡോക്ടറും ആക്കിയതിൽ വിധിക്ക് ചെറുതല്ലാത്ത പങ്കുണ്ട്, ഒപ്പം ഒരു പങ്കു ഭാഗ്യത്തിനും നൽകേണ്ടി വരും.
കാരണം പത്താം ക്ലാസിൽ രണ്ടു പേരും റാങ്കോടെ ജയിച്ചു വീട്ടിലെത്തിയപ്പോൾ പിന്നാലെ അന്നത്തെ പത്രക്കാരും എത്തി. വീടിനൊപ്പം നാട്ടുകാർക്കും ആഘോഷം. രണ്ടുപേർക്കും ഡോക്ടറാകാനും മോഹം. പക്ഷെ സാക്ഷാൽ വള്ളത്തോൾ നാരായണ മേനോന്റെ കുടുംബത്തിൽ അംഗമായ ഗോപിയുടെയും വേണുവിന്റെയും അച്ഛനായ ചേർപ്പ് അമ്പാടി ഡോ. വി ആർ മേനോൻ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. രണ്ടുപേരും ഡോക്ടറാകണ്ട, ഒരാൾ എഞ്ചിനീയറാകട്ടെ.
ഇന്നത്തെ കാലത്തേ പോലെ കുട്ടികൾ സ്വയം ഭാവി നിശ്ചയിക്കുന്ന കാലം ഒന്നും അല്ലാത്തതിനാൽ ഇഷ്ടങ്ങൾ ഒക്കെ മാതാപിതാക്കളുടെ തീരുമാനം കൂടിയായിരുന്നു. അതിനാൽ രണ്ടു പേർക്കും ഒരേ ആഗ്രഹം ആയതിനാൽ നറുക്കിട്ടു തീരുമാനിക്കാം എന്നായി. നറുക്കെടുപ്പിനായി നാണയം ഇടും മുന്നേ ഗോപിനാഥൻ പറഞ്ഞു, എനിക്ക് ഹെഡ്. സ്വാഭാവികമായും വേണുവിന് ടെയിലും. നാണയം തലകുത്തി വീണത് ഗോപിയുടെ പക്ഷത്തായി. ഉടനെ ഞാൻ ഡോക്ടറാകാൻ പോകുന്നു എന്ന് ഗോപിനാഥൻ പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ ഗോപിനാഥൻ ആണ് ഇന്ന് ലണ്ടനിൽ ന്യുഹാമിൽ ഗ്രീൻ ഗേറ്റ് എന്ന പേരിൽ ഉള്ള ജി പി സർജറി നടത്തുന്നത്. പതിറ്റാണ്ടുകളായി യുകെ മലയാളിയായ അദ്ദേഹത്തെ ന്യുഹാം മലയാളികൾക്കും ഏറെ പരിചിതനാണ്.
56 വർഷം മുൻപ് മാധ്യമ പ്രവർത്തകർക്ക് മുൻപിൽ പറഞ്ഞ ആഗ്രഹം സാധ്യമാക്കിയ സന്തോഷമാണ് ഇപ്പോൾ തൃശൂരിൽ ഉള്ള ഇരുവരും പങ്കിടുന്നത്. പത്താം ക്ലാസ് വരെ ഇരു മെയ്യും ഒരു മനവും ആയി കഴിഞ്ഞവർ പിന്നെ രണ്ടാകുന്നത് ഡോക്ടറും എഞ്ചിനീയറും എന്ന മോഹങ്ങൾക്ക് മുന്നിലാണ്. ഇപ്പോൾ അന്ന് പറഞ്ഞ കാര്യങ്ങൾ സാധ്യമാക്കുക മാത്രമല്ല രണ്ടു പേരും തങ്ങളുടെ പ്രൊഫഷനിൽ മികവ് കാട്ടിയാണ് വിരമിക്കൽ പ്രായത്തിലേക്കു നീങ്ങുന്നതും.
പത്താം ക്ലാസിൽ 457 മാർക്ക് നേടി എസ്എസ്എൽസി പാസായ ഗോപിനാഥൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുമാണ് ബിരുദം നേടുന്നത്. അർദ്ധ സഹോദരൻ വേണുവാകട്ടെ തൃശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്നും കെമിക്കൽ എഞ്ചിനിയറിങ്ങും പാസായി. പിന്നെ എംടെക്കിൽ ഗോൾഡ് മെഡൽ. തുടർന്ന് എഞ്ചിനീയറായി ആഫ്രിക്കയടക്കം ലോകമെങ്ങും സഞ്ചാരം.
എംബിബിഎസ് കഴിഞ്ഞ ഗോപി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാന്തര ബിരുദംവും നേടി. തുടർന്ന് അക്കാലത്തെ മിക്കവാറും ഡോക്ടർമാരെപ്പോലെ സ്വന്തം നാട്ടിൽ ക്ലിനിക്കും തുടങ്ങി. പിന്നീട് അധികം താമസിയാതെ ലണ്ടനിലും എത്തി. ഏകദേശം നാല് പതിറ്റാണ്ടായി യുകെ മലയാളിയായ ഡോ. ഗോപിനാഥ് പ്രിൻസിപ്പൽ ഡോക്ടറായാണ് ന്യുഹാം ഗ്രീൻ ഗേറ്റ് സർജറിയിൽ ജോലി ചെയ്തത്. ഇരുവരും ഇപ്പോൾ ജന്മദിനം ഒന്നിച്ചാഘോഷിക്കുന്നതിന്റെ ഭാഗമായാണ് തറവാട്ട് വീട്ടിൽ ഒത്തുകൂടിയത് എന്നതും പ്രത്യേകതയായി.
ഇവരുടെ ജീവിതത്തിലെ അപൂർവ്വതകൾ നാട്ടുകാർക്ക് എന്നും അത്ഭുതമായിരുന്നു. പുതിയ തലമുറയിൽ പെട്ടവർ അത്ഭുതത്തോടെയാണ് ഇപ്പോൾ അക്കാലത്തെ വാർത്തയുടെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്നത്. പഠിക്കാൻ മിടുക്കരായതു കൊണ്ട് നറുക്കിട്ടെടുത്ത വിഷയത്തിലും ഒന്നാമതായി ജയിച്ചു കയറാൻ രണ്ടു പേർക്കുമായി എന്നതും അത്ഭുതമായി തോന്നുകയാണ് വീട്ടുകാർക്കും നാട്ടുകാർക്കും.
ജീവിതത്തിൽ ഒരുപാട് സമാനതകളോടെയാണ് ഇരുവരും വളർന്നത്. തമ്മിൽ തിരിച്ചറിയാൻ വീട്ടുകാർക്ക് പോലും പ്രയാസം. ഇരുവരും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ തിരിച്ചറിയാൻ പ്രിൻസിപ്പൽ വേണുവിനെ വിളിച്ചിരുന്നത് വെട്ടു വേണു എന്നാണ്. കാരണം ചെറുപ്പത്തിൽ വീണു പരുക്കേറ്റ അടയാളം നെറ്റിയിൽ വലിയ ആകൃതിയിൽ കിടന്നിരുന്നതാണ് പ്രിൻസിപ്പലിന് തിരിച്ചറിയാൻ അടയാളമാക്കിയത്.
ഇന്റർ സർവകലാശാല മത്സരത്തിൽ ഫുട്ബോൾ കളിക്കാൻ ഇരുവരും ഇരു ടീമിൽ ആണ് എത്തിയതെങ്കിലും ടീം അംഗങ്ങൾക്ക് ആളെ മാറിപ്പോയി. ഗോപിയാണെന്നു ഓർത്തു നൽകിയ പാസ് കിട്ടിയത് വേണുവിന്. കൂടെ എതിരാളികൾക്ക് ഒരു ഗോളും. ആ ഗോളിലാണ് വേണുവിന്റെ ടീം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു കയറിയത്. ഇത്തരത്തിൽ കൂട്ടുകാർക്കും നാട്ടുകാർക്കും ഓർത്തു വയ്ക്കാൻ ഇരുവരെ പറ്റിയും ഒട്ടേറെ തമാശകളുണ്ട്. എഞ്ചിനീയറായ വേണു സഹോദരനെ കാണാൻ ക്ലിനിക്കിൽ എത്തിയപ്പോൾ ഡോക്ടർ ആണെന്ന് തെറ്റിദ്ധരിച്ചു രോഗികൾ രോഗവിവരം പറയാൻ അടുത്ത് കൂടിയത് മറ്റൊരു തമാശ.
ഒരിക്കൽ സ്വന്തം അച്ഛനും അക്കിടി പറ്റിയത്രേ. മുംബൈയിൽ ആയിരുന്ന വേണു വീട്ടിൽ പറയാതെ സസ്പെൻസ് നൽകാൻ എത്തി. മുറിയിൽ ആളെ കണ്ടതോടെ എന്താടാ ഗോപി ഇന്ന് ക്ലിനിക്കിൽ പോകുന്നില്ലേ എന്നൊരു ചോദ്യവും. ആ സംഭവത്തോടെ സസ്പെൻസ് ഒപ്പിക്കൽ നിർത്തിയെന്നാണ് പൊട്ടിച്ചിരിയോടെ ഇരുവരും പറയുന്നത്. എന്തായാലും വീട്ടുകാർക്കും നാട്ടുകാർക്കും ആളെ തെറ്റാതിരിക്കാൻ പിന്നീട് ഇരുവരും തമ്മിൽ ഒരു കരാറിലെത്തി. നാട്ടിലെത്തുമ്പോൾ വേണു ബുൾഗാൻ താടി വയ്ക്കും, ഗോപി അങ്ങനെ ചെയ്യാനും പാടില്ല. പതിറ്റാണ്ടുകൾക്ക് മുൻപത്തെ കരാർ ഇന്നും ഇരുവരും തെറ്റാതെ പാലിക്കുന്നു.
ചിത്രങ്ങൾ - മനോരമ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍