ഭീകരവേട്ടയിൽ അതി നിർണായക വിജയം വരിച്ച് ബ്രിട്ടൻ; ആളില്ലാ വിമാനം സിറിയയിൽ അയച്ച് കൊന്നത് ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേർന്ന പാക്കിസ്ഥാൻ വംശജരായ മൂന്ന് യുവാക്കളെ; അതീവ രഹസ്യമായി ഓപ്പറേഷൻ അറിഞ്ഞത് കാമറോൺ മാത്രം
ലണ്ടൻ: ലോകം എമ്പാടും പടർന്നു പന്തലിക്കുന്ന ഭീകരവാദത്തെ തോൽപ്പിക്കാൻ ബ്രിട്ടൺ ഒരുക്കിയ കെണിക്ക് ലോകത്തിന്റെ കയ്യടി. ബ്രിട്ടണിൽ ജനിച്ചു വളർന്നു ഭീകരവാദം തലയിൽ പിടിച്ചതിനെ തുടർന്ന് സിറിയയിലേക്ക് പോയ മൂന്ന് പാക്കിസ്ഥാൻ വംശജരായ യുവാക്കളെ ഐസിസ് കൂടാരത്തിൽ നിന്നും തെരഞ്ഞ് പിടിച്ചു കൊന്നാണ് ബ്രിട്ടൺ ഭീകര വേട്ടയിൽ വൻ വിജയം നേടിയത്. ബ്രിട്ടണിലെ ലിൻകോളിൻ ഷെയറിൽ നിന്നും അയച്ച ആളില്ലാ വിമാനമാണ് സിറിയയിൽ എത്തി ഒളിത്താവളം ബോംബിട്ട് തകർത്ത് മൂന്ന് യുവാക്കൾ അടക്കം അനേകം ഭീകരരെ കൊന്നത്. മറ്റൊരു ബ്രിട്ടീഷ് പൗരനെ അമേരിക്ക കൊന്നൊടുക്കിയിരുന്നു. ഏതാണ്ട് 500 ൽ അധികം ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പൗരന്മാർ ഇറാഖിലും സിറിയയിലും ഐസിസിനോട് ചേർന്ന് യുദ്ധം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ജിഹാദി ജോൺ എന്നറിയപ്പെടുന്ന കൊലയാളി ഇവരിൽ ഒരാളാണ്. ഒട്ടേറെ പേരെ പരസ്യമായി കൊന്ന് വീഡിയോ അപ് ലോഡ് ചെയ്ത ജോൺ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തമല്ല. കൊന്നു എന്നാണ് ബ്രിട്ടനും അമേരിക്കയും മുമ്പ് അവകാശപ്പെട്ടിരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും കുപ്രസിദ്ധരായ മൂന്ന് പേരെയാണ് ബ്രിട്ടൻ കൊന്നത്. ബർമിങ്ഹാമിലും കാർഡിഫിലും അബ്ദെർഡീനിലുമുള്ള ഇവരുടെ മരണം ബ്രിട്ടനിൽ നിന്നുള്ള യുവാക്കളുടെ തടയിടുമെന്നാണ് കണക്ക് കൂട്ടുന്നത്.
കാർഡിഫിൽ നിന്നുള്ള റെയാദ് ഖാൻ, അബെർദീനിൽ നിന്നുള്ള റുഹുൾ അമിൻ,ബർമിങ്ഹാമിൽ നിന്നുള്ള ജുനൈദ് ഹുസൈൻ എന്നീ ജിഹാദി യുവാക്കളെയാണ് ബ്രിട്ടന്റെ വിമാനം സിറിയയിലെ അവരുടെ താവളത്തിൽ പോയി തന്ത്രപൂർവം വകവരുത്തിയിരിക്കുന്നത്.ബ്രിട്ടന്റെ ആർഎഎഫ് ഡ്രോണാണ് ഈ ധീരകൃത്യം നിർവഹിച്ചിരിക്കുന്നത്.പാർലിമെന്റിന്റെ അംഗീകാരമില്ലാതെ ബ്രിട്ടൻ സൈനികശക്തി സിറിയയിൽ പ്രയോഗിച്ചുവെന്ന് വെളിപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി കാമറോൺ ഞായറാഴ്ച എംപിമാരെ ഞെട്ടിക്കുകയും ചെയ്തു.
നമ്മുടെ തെരുവുകളിൽ തീവ്രവാദികളാൽ നിയന്ത്രിക്കപ്പെടുന്ന കൊലപാതകങ്ങൾ ഉണ്ടാകുന്നുവെന്നും അവര അടിച്ചമർത്താൻ ഇതുപോലുള്ള നടപടികളല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് കാമറോൺ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21ന് നടത്തിയ രഹസ്യ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം റുഹുൾ അമിനെ വകവരുത്തുകയെന്നതായിരുന്നു. കൂട്ടത്തിൽ മറ്റ് രണ്ടു പേരെയും കൊന്നൊടുക്കുകയായിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ഈ നടപടിയെന്നാണ് കാമറോൺ ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.ബ്രിട്ടനിൽ ആക്രമണം നടത്താനുള്ള ചില ഐസിസ് ശ്രമങ്ങൾ പാളിയെങ്കിലും ചിലത് ഇപ്പോഴും സജീവമാണെന്നും അവയെ പ്രതിരോധിക്കാനാണിത്തരം തിരിച്ചടികൾ നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ഇനിയും ഇത്തരം നടപടികൾ അനുവർത്തിക്കുമെന്നും കാമറോൺ എംപിമാരോട് ഉറപ്പിച്ച് പറഞ്ഞു. ഇതല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറയുന്നു.ബ്രിട്ടനിൽ ഇനിയും തീവ്രവാദം വളരുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ദേശീയ താൽപര്യം പരിഗണിച്ചാണീ നടപടിയെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഐസിസിന്റെ ശക്തികേന്ദ്രമായ റാഖയിൽ നിന്നും ഖാനും ഹുസൈനും ശക്തമായ ആക്രമണങ്ങൾക്കാണ് കോപ്പ് കൂട്ടിയിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന വിജെ ഡേയ്ക്കിടയിലും മെയിൽ നടന്ന വിഇ ഡേ ചടങ്ങിനിടയിലും അവർ ആക്രമണം പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഞിയടക്കമുള്ള പ്രമുഖരെ വകവരുത്താൻ അവർ പദ്ധതിയിട്ടിരുന്നു.
ഗാലിപൊലീൽ അൻസാസ് ലാൻഡ് ചെയ്തതിന്റെ നൂറാം വാർഷികം ഏപ്രിലിൽ നടന്നപ്പോൾ അവിടെയും ഇവർ ആക്രമം കോപ്പ് കൂട്ടിയിരുന്നു. സിറയൻ സൈന്യവും ഐസിസും തമ്മിൽ മേഖലയിലുള്ള സംഘർഷം കാരണമാണ് അഭയാർത്ഥി പ്രശ്നം കടുത്തതാക്കാൻ കാരണമാകുന്നതെന്നതെന്നും അദ്ദേഹം എംപിമാരോട് പറഞ്ഞു. 20,000 സിറിയൻ അഭയാർത്ഥികൾക്ക് അഭയമേകുമെന്ന വാഗ്ദാനം പുറപ്പെടുവിച്ച് അധികം വൈകാതെയാണ് ഈ ആക്രമണം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം എംപിമാരെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുന്നത്. ഖാന് വ്യാപകമായ ഐസിസ് റിക്രൂട്ട്മെന്റ് പദ്ധതികളുണ്ടായിരുന്നുവെന്നും അ്ദ്ദേഹം വെളിപ്പെടുത്തി.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കിടയിൽ ബോംബിങ് ആരംഭിക്കുന്നതിന് മുമ്പ് മിക്കവാറും അടുത്ത മാസം കോമൺസിന്റെ വോട്ട് തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഖാനെ കൊന്നത് നിയമപരമായതും നീതീകരിക്കാവുന്നതുമായ നടപടിയാണെന്നാണ് മുൻ പബ്ലിക്ക് പ്രോസിക്യൂഷൻസ് ഡയറക്ടറായ ലോർഡ് മാക്ഡൊണാൾഡ് പറഞ്ഞു.ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. ഐസിസ് ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ച് വരുകയാണെന്ന് വേനലവധിക്ക് ശേഷം ആദ്യമായി എംപിമാരോട് സംസാരിക്കവെ കാമറോൺ വിശദീകരിച്ചു. 2014ൽ ലോകമാകെ 15 ഐസിസ് ആക്രമണങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഈ വർഷം മാത്രം 150 എണ്ണം ഉണ്ടായിരുന്നുവെന്നും അ്ദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രാഥമിക കർത്തവ്യമാണ് താൻ ഈ നടപടിയിലൂടെ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്നാണ് കാമറോൺ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
അത്യധികം അഡ്വാൻസ്ഡ് ആയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്രിട്ടൻ ഐസിസ് തീവ്രവാദികളെ അകലെ നിന്ന് വേട്ടയാടിയതെന്ന് കാണാം. അതായത് 3000 മൈലുകൾക്കപ്പുറത്തുള്ള സിൻകോളിൻഷെയറിലിരുന്നാണ് ആർഎഎഫ് പലൈറ്റുമാർ ആർഎഎഫ് ഡ്രോൺ നിയന്ത്രിച്ചത്. ആർഎഎഫ് വാഡിങ്ടണിലെ ഹൈ ടെക്ക് കൺട്രോൾ ഹബിൽ നിന്നാണ് ഇവർ 10 മില്യൺ പൗണ്ട് വിലയുള്ള റീപ്പർ അൺമാൻഡ് ഏരിയൽ വെഹിക്കിൾ(യുഎവി) നിയന്ത്രിച്ചത്. റാഖയിലൂടെ വാഹനത്തിൽ സ്ഞ്ചരിക്കുകയായിരുന്ന തീവ്രവാദികളെ ലേസർ ഗൈഡഡ് ഹെൽഫയർ മിസൈലിനാൽ വകവരുത്തുകയായിരുന്നു. 13 സ്ക്വാഡ്രനിൽ നിന്നുള്ള പൈലറ്റുമാരാണ് ചെറിയ എക്സിക്യൂട്ടീവ് ജെറ്റിന്റെ വലുപ്പത്തിലുള്ള ഡ്രോൺ നിയന്ത്രിച്ചത്. 50,000 അടി ഉയരത്തിൽ നിന്നും ഫീയർസം ആർസെനൽ ഉപയോഗിച്ചാണിത് വ്യോമാക്രമണം നടത്തിയത്.
ഡ്രോണുകൾ, ആർഎഫ് ടോർണാഡോസ് ജിആർ4 ജെറ്റുകൾ എന്നീ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ഇതിന് മുമ്പ് ഐസിസിനെതിരായുള്ള പോരാട്ടത്തിനിടെ 1200 ദൗത്യങ്ങൾ നടത്തുകയും അതിൽ 250 ഭീകരരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ വച്ച് യുകെ എയർക്രാഫ്റ്റ് ജിഹാദികളെ ആദ്യമായി വേട്ടയാടിയ സംഭവമാണ് ഓഗസ്റ്റ് 21ന് നടന്നിരിക്കുന്നത്. സംഘർഷമേഖലയിൽ ബ്രിട്ടന് പത്തോളം റീപ്പേർസാണുള്ളത്.കുവൈത്തിലെ എയർബേസിലുള്ള പരമ്പരാഗത റൺവേയിൽ നിന്നാണ് ഡ്രോണുകളിലൊന്ന് ലോഞ്ച് ചെയ്യുന്നത്. ഇത് വാഡിങ്ടണിൽ നിന്നാണ് നിയന്ത്രിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍