ഭിന്ന ശേഷിക്കാർക്ക് ഏറ്റവും നല്ല തൊഴിൽ സാഹചര്യമൊരുക്കി യൂണിയൻകോപ്
സ്വന്തം ലേഖകൻ
ദുബൈ: ജീവിതത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ്. ഭിന്ന ശേഷിക്കാരെ ആകർഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയിൽ സ്വന്തം ജോലി ചെയ്യാനാവുന്ന വിധത്തിൽ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികൾ യൂണിയൻകോപ് സ്വീകരിച്ചുവരുന്നു.
ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയൻകോപ് ഡിപ്പാർട്ട്മെന്റുകൾ, ശാഖകൾ, കൊമേഴ്സ്യൽ സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം നിരവധി ഭിന്നശേഷിക്കാർ ജോലി ചെയ്യുന്നതായും യൂണിയൻകോപ് ചൂണ്ടിക്കാട്ടി. പരിശീലനത്തിനും പ്രൊബേഷൻ കാലയളവിനും ശേഷം തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുക വഴി സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കുകയും പ്രവർത്തനങ്ങളിൽ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. യൂണിയൻകോപിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സുസ്ഥിരമായ തൊഴിൽ സാഹചര്യമാണ് ഇതൊക്കെ സാധ്യമാക്കുന്നത്. ഭിന്നശേഷിക്കാരെ ജോലി സ്ഥലത്തിന്റെ ഭാഗമാക്കുകയെന്നത് യൂണിയൻകോപ് ദേശീയ സാമ്പത്തിക പാതയിൽ സ്വീകരിച്ചിരിക്കുന്ന മുൻഗണനകളിലൊന്നുമാണ്.
അസാധ്യമായതിനെ സാധ്യമാക്കാനും വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിക്കാനും ഒരു വ്യക്തിയുടെ ഇച്ഛാശക്തിക്ക് സാധിക്കുമെന്ന് യൂണിയൻകോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്മദ് ബിൻ കെനൈദ് അൽ ഫലാസി പറഞ്ഞു. സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ചത്തോളം മറ്റൊരു ജോലി അന്വേഷിക്കുകയെന്നത് പ്രയാസമുള്ള ഒരു കാര്യമാവണമെന്നില്ല. എന്നാൽ ഭിന്നശേഷിക്കാരുടെ കാര്യം അങ്ങനെയല്ല. ഒഴിവുള്ള ജോലി ഏത് തരത്തിലുള്ളതാണെന്ന് പരിശോധിക്കേണ്ടി വരും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കഴിഞ്ഞ വർഷങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യൂണിയൻകോപ് ശ്രദ്ധിച്ചിരുന്നു. യുഎഇയുടെ ഭാവി ഭാവി പദ്ധതികൾക്ക് അനുഗുണമായ തരത്തിൽ വിവിധ രംഗങ്ങളിൽ ഭിന്ന ശേഷിക്കാരെ ഉൾക്കൊള്ളിക്കാനുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടുള്ളതു കൂടിയാണ്. ഒപ്പം ഭിന്ന ശേഷിക്കാർ നേരിടുന്ന പ്രയാസങ്ങൾ തരണം ചെയ്ത് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി അവരെ സാമൂഹത്തിന്റെ അവിഭാജ്യ ഭാഗമാക്കി നിലനിർത്തുകയും ചെയ്യുന്നു. സംയോജിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കി അവരെ സമൂഹത്തിനും രാജ്യത്തിനും സേവനം നൽകാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
'ഭിന്ന ശേഷിക്കാരായ സ്വദേശികൾ 10 വർഷം മുമ്പുതന്നെ ഭാഗമായി'
ഭിന്ന ശേഷിക്കാരായ ചില സ്വദേശികൾ 10 വർഷം മുമ്പ് തന്നെ യൂണിയൻകോപിന്റെ ഭാഗമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം ഭിന്നശേഷിക്കാർക്കായി മികച്ച തൊഴിൽ സാഹചര്യമൊരുക്കാൻ നിരവധി നിബന്ധനകൾ തയ്യാറാക്കുകയും അവരെ ആകർഷിക്കാനും അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ അവരെ ഉൾപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് തൊഴിലവസരങ്ങളൊരുക്കാൻ യൂണിയൻകോപ് ശ്രദ്ധിച്ചു. 2071ൽ യുഎഇയുടെ നൂറാം വാർഷികത്തിന്റെയും 2021 സെപ്റ്റംബറിൽ രാഷ്ട്ര നേതൃത്വം പ്രഖ്യാപിച്ച നാഫിസ് പദ്ധതിയുടെയും ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ ഭിന്ന ശേഷിക്കാരെ ആകർഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കി.
യൂണിയൻകോപിന്റെ ഭാഗമായി മാറിയ സ്വദേശികളായ ഭിന്ന ശേഷിക്കാർ തങ്ങളുടെ നൈപുണ്യം വർദ്ധിപ്പിക്കുകയും അവരുടെ ഉത്തരവാദിത്തം നിർവഹിക്കാനാവുന്ന തരത്തിൽ ശാക്തീകരിക്കപ്പെടുകയും ചെയ്തു. നൈപുണ്യ വികസനത്തിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അതുവഴി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും വിവിധ പരിശീലന പരിപാടികളിലൂടെ അവരെ പ്രാപ്തമാക്കുന്നു.
സ്വയം തിരിച്ചറിയാനും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി മാന്യമായി ജീവിക്കാൻ പര്യാപ്തമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യുന്നതുകൊണ്ടു തന്നെ ഭിന്ന ശേഷിക്കാർക്കും സ്ഥിരോത്സാഹികളായ യുവാക്കൾക്കും മികച്ചൊരു അവസരമാണ് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ ഘടനയുടെ ഭാഗമെന്ന നിലയിൽ ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് എല്ലാ പിന്തുണയും സഹായവും നൽകാനും യൂണിയൻകോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരിലും ഉപഭോക്താക്കളിലുമുള്ള ഭിന്ന ശേഷിക്കാർക്ക് പിന്തുണയായി മാറുന്ന തരത്തിൽ വിവിധ സാമൂഹിക പദ്ധതികളും യൂണിയൻ കോപ് നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം എല്ലാ ശാഖകളിലും കൊമേസ്യൽ സെന്ററുകളിലും കെട്ടിടങ്ങളിലും ഭിന്ന ശേഷിക്കാർക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്.
നൈപുണ്യവും കഴിവുകളും വികസിപ്പിക്കാനായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രത്യേക പരിപാടികളും അവരെ സമൂഹത്തിലേക്ക് ഇഴുകിച്ചേരാൻ പര്യാപ്തമാക്കുന്ന പരിശീലന പരിപാടികളും ഉൾപ്പെടെ നിരവധി പദ്ധതികളും യൂണിയൻകോപ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ യൂണിയൻകോപിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർ കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരും ടൂർണമെന്റുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരുമാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ എല്ലാ സഹായവും പിന്തുണയും നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു. ഇവരിൽ പലരും സ്വർണം, വെള്ളി, വെങ്കലം മെഡലുകളും നേടിയിട്ടുണ്ട്. ഇവയെല്ലാം അവർക്ക് പ്രോത്സാഹനമായി മാറുകയും ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ കാരണമാവുകയും ചെയ്യുന്നുണ്ട്.
എല്ലാ യുവാക്കളോടും അവരുടെ നൈപുണ്യവും കഴിവുകളും വളർത്തിയെടുക്കാൻ പരിശ്രമിക്കണമെന്നും യൂണിയൻകോപ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ ആഹ്വാനം ചെയ്തു. ഭാവിയിലെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനായി സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടണമെന്നും ജീവിതം സുസ്ഥിരമാക്കി തൊഴിൽ വിപണിയിൽ സജീവമാവുക വഴി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഭയവും നീരസവും ഒഴിവാക്കി വെല്ലുവിളികളെ നേരിട്ട് ഈ സുപ്രധാന മേഖലയിൽ സ്വയം കഴിവ് തെളിയിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍