പ്രൊഫസറുടെ യാത്രയയപ്പ് വേളയിലെ ചായ സൽക്കാരം നൽകിയത് സഹകരണ ചായക്കടയെന്ന ആശയം; പേടിച്ച് പേടിച്ച് ഭക്തിവിലാസത്തിൽ എത്തിയെങ്കിലും മ്യൂസിയത്ത് 1959 വരെ ചായക്കട നടന്നു; സ്വീകരണ ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള; അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഹരിജനോദ്ധാരണ ഫണ്ട് പരിവ് സമ്മേളനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് ജന്മം കൊള്ളുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് സഹകരണ രംഗത്ത് ഒരു ചായക്കട രൂപം കൊണ്ടിട്ടുണ്ട്. എകെജിയായിരുന്നു ഇന്ത്യൻ കോഫി ഹൗസിന് പിന്നിലെങ്കിൽ അതിന് മുമ്പ് അത് നടത്തിയത് കെ അയ്യപ്പൻപിള്ളയായിരുന്നു. തിരുവനന്തപുരത്ത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങിയ ഏതാനും ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയതായിരുന്നു ആ ചായക്കട. അതിന്റെ പിന്നണിയിലും കെ അയ്യപ്പൻപിള്ളയുണ്ടായിരുന്നു.
കുറച്ചു കാലം മുമ്പ് മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണനായിരുന്നു ആ സഹകരണ ചായക്കടയുടെ കഥ മലയാളികളോട് പറഞ്ഞത്. തിരുവിതാംകൂർ ചരിത്രത്തിൽ അയ്യപ്പൻപിള്ള ഏറെ സംഭാവനകളും സമര പോരാട്ട ചരിത്രവും നൽകി. അങ്ങനെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്ത് ഒരു ശതകത്തിന് അപ്പുറം നിറഞ്ഞ ചരിത്ര പുരുഷനായിരുന്നു അയ്യപ്പൻപിള്ള. ചിട്ടയായ ജീവിതത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ചാണ് 107-ാം വയസ്സിലെ അയ്യപ്പൻപിള്ളയുടെ മടക്കം.
നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എന്റോൾ ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് സഹകരണ ചായക്കട തുടങ്ങാനുള്ള ആശയം ആയ്യപ്പൻപിള്ളയുടെ മുമ്പിലേക്ക് വന്നത്. സെക്രട്ടേറിയേറ്റിനു സമീപം ഇന്നത്തെ ഏജീസ് ഓഫീസിനകത്തായി ഓടിട്ട ഒരു മനോഹര കെട്ടിടം. അതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ലോ കോളേജ്. അവിടെയാണ് അയ്യപ്പൻ പിള്ള പഠിച്ചത്. ലോ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ഉമാ മഹേശ്വരന്റെ യാത്രയയപ്പാണ് സഹകരണ മേഖലയിലെ ചായക്കട എന്ന ആശയത്തിലേക്ക് വഴി തുറന്നതെന്നായിരുന്നു അയ്യപ്പൻപിള്ളയെ ഉദ്ദരിച്ച് നേരത്തെ മലയിൻകീഴ് ഗോപാലകൃഷ്ണൻ എഴുതിയത്.
ആ കഥ ഇങ്ങനെ: പ്രൊഫസറുടെ യാത്രയയപ്പു വേളയിൽ ചായ സൽക്കാരം നടത്താനുള്ള ചുമതല അയ്യപ്പൻ പിള്ളക്കും തിരുവനന്തപുത്തുള്ള മറ്റ് ചില കൂട്ടുകാർക്കുമായിരുന്നു. കൊതിയൂറുന്ന പലഹാരങ്ങളാണ് അന്ന് അവർ യാത്രയയപ്പിൽ പങ്കെടുത്തവർക്ക് നൽകിയത്. കരിക്കിന്റെ ഐസ്ക്രീമും കേരള സലാഡും ഉൾപ്പെട്ട വിഭവങ്ങളെല്ലാം എല്ലാവർക്കും നന്നേ പിടിച്ചു. ഈ പലഹാരങ്ങൾക്ക് പിന്നീട് കൂടുതൽ ആവശ്യക്കാരുണ്ടായി. ഇതിന്റെ ആവേശമുൾക്കൊണ്ടാണ് സഹകരണാടിസ്ഥാനത്തിൽ ഒരു ചായക്കട തുടങ്ങാനുള്ള ആലോചനയുമായി അയ്യപ്പൻ പിള്ളയും സംഘവും മുന്നോട്ടു വന്നത്.
മ്യൂസിയം വളപ്പിൽ ചായക്കട തുടങ്ങിയാൽ നല്ല കച്ചവടം കിട്ടുമെന്ന് കൂട്ടുകാർ നിർദേശിച്ചു. പക്ഷേ, അതിന് അധികൃതരുടെ അനുവാദം കിട്ടണം. ഉന്നത തലത്തിൽ പിടിപാടുണ്ടെങ്കിലേ അനുമതി നേടിയെടുക്കാനാവൂ. സ്റ്റേറ്റ് കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിച്ച ആളാണ് ദിവാൻ സർ. സി. പി. എങ്കിലും, ചെറുപ്പക്കാരുടെ സംരംഭങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പല ആവശ്യങ്ങൾക്കുമായി മുമ്പ് സി. പി.ക്കു മുമ്പിൽ അയ്യപ്പൻപിള്ള പോയിട്ടുമുണ്ട്.
ഇന്നത്തെ ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലായിരുന്നു സി. പി. യുടെ ഔദ്യോഗിക വസതി. അയ്യപ്പൻ പിള്ളയും കൂട്ടരും അവിടെച്ചെന്ന് സി. പി. യെ കാണാൻ തീരുമാനിച്ചു. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തുടങ്ങുന്ന ബിസിനസ് സംരംഭത്തിന് സി.പി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മടിച്ചു മടിച്ചാണ് മ്യൂസിയം വളപ്പിലെ സ്ഥലത്തെപ്പറ്റി അവർ സി.പി.യോട് പറഞ്ഞത്. നുവദിക്കില്ലെന്നായിരുന്നു അവരുടെ ശങ്ക. പക്ഷേ, ദിവാൻ ഒരു തടസ്സവും പറഞ്ഞില്ല. അപ്പോൾത്തന്നെ പ്രൈവറ്റ് സെക്രട്ടറി ചിദംബരത്തെ വിളിച്ചുവരുത്തി മ്യൂസിയം വളപ്പിൽ ഒരു സംഘം ചെറുപ്പക്കാർ ചായക്കട തുടങ്ങാൻ പോകുന്ന കാര്യം അറിയിച്ചു. അതിനാവശ്യമായ കെട്ടിടം അനുവദിക്കാനുള്ള ഏർപ്പാട് ചെയ്തുകൊടുക്കാനും നിർദേശിച്ചു.
>ഇപ്പോഴത്തെ സ്നേക്ക് പാർക്കിന് സമീപത്തായി ഉണ്ടായിരുന്ന മുറികളാണ് സഹകരണ ചായക്കടക്ക് അനുവദിച്ചത്്. അവിടെ അടുക്കള പുതുതായി പണിതു. മേശയും ബഞ്ചും പുതിയത് വാങ്ങി. ഒരുക്കങ്ങൾ വളരെവേഗം പൂർത്തിയാക്കി. സഹകരണ ചായക്കടയുടെ ഉദ്ഘാടനം ദിവാൻ തന്നെയാണ് നിർവഹിച്ചത്. വ്യത്യസ്ത വിഭവങ്ങൾ നൽകിയിരുന്നതുകൊണ്ട് കടയിൽ എപ്പോഴും തിരക്കായിരുന്നു. ആകാശവാണി ഡയരക്ടർ മാധവൻനായർ ( മാലി ), തിരുവനന്തപുരം മേയർ ഗോവിന്ദൻകുട്ടിനായർ, പാർലമെന്റ് അംഗം വി.പി. നായർ തുടങ്ങി ധാരാളം പേർ ചായക്കടക്ക് സർവ പിന്തുണയും നൽകിയിരുന്നു. അവരൊക്കെ അവിടത്തെ പതിവുകാരുമായിരുന്നു. 1958 വരെ ചായക്കട പ്രവർത്തിച്ചു.
തിരുവിതാംകൂറിന്റെ തന്നെ ഗതകാല ചരിത്രം നന്നായി അറിയുന്ന ആളായിരുന്നു് അഡ്വ. കെ. അയ്യപ്പൻ പിള്ള. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ പഴയ കാര്യങ്ങളറിയാൻ പിള്ളയെയാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. ഗാന്ധിയനായ അയ്യപ്പൻപിള്ള ഗാന്ധിജിയെക്കാണാനും അദ്ദേഹത്തോട് സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുള്ള സ്വതന്ത്ര്യ സമരസേനാനിയാണ്. ദീർഘകാലം തിരുവിതാംകൂർ സർക്കാരിന്റെ സെക്രട്ടറിയും കുറച്ചുകാലം ചീഫ് സെക്രട്ടറിയുമായിരുന്ന ഏ. കുമാരപിള്ളയുടെ മകനായ അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഗാന്ധിജിയാണ്.
ബിരുദമെടുത്ത ശേഷം സർക്കാർ ജോലിക്ക് പോകാൻ അയ്യപ്പൻപിള്ള തയ്യാറെടുക്കുമ്പോഴാണ് ഹരിജനോദ്ധാരണ ഫണ്ട് പിരിക്കാൻ 1934-ൽ ഗാന്ധിജി തിരുവനന്തപുരത്ത് വന്നത്. ഗാന്ധിഭക്തനായിരുന്ന അയ്യപ്പൻപിള്ള ഗാന്ധിജിയുടെ സ്വീകരണച്ചടങ്ങിന്റെ ഭാരവാഹിയായി. പുത്തൻ കച്ചേരി മൈതാനത്ത് നടന്ന ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റിയത് പിള്ളയായിരുന്നു. അയ്യപ്പൻ പിള്ളയുടെ അച്ചടക്കബോധവും വിനയവും ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടു. എന്തു ചെയ്യുന്നു എന്ന് ഗാന്ധിജി ചോദിച്ചു. സർക്കാർ ജോലിക്ക് ശ്രമിക്കുകയാണെന്നായിരുന്നു പിള്ളയുടെ മറുപടി. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ സർക്കാൻ ജോലിക്കു പോകാതെ സേവനം നാടിനുവേണ്ടി ഉപയോഗിക്കണമെന്ന് ഗാന്ധിജി ഉപദേശിച്ചു. അതോടെ, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അയ്യപ്പൻപിള്ള പൊതു പ്രവർത്തന രംഗത്തേക്ക് തിരിഞ്ഞു.
വക്കീൽപ്പരീക്ഷക്ക് പഠിക്കുന്നതോടൊപ്പം പൊതുരംഗത്ത് അദ്ദേഹം സജീവമായി. 1938-ൽ തിതുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രുപവത്കരിച്ചപ്പോൾ അയ്യപ്പൻപിള്ള അതിന്റെ പ്രവർത്തകനായി. 1940ൽ അയ്യപ്പൻപിള്ള തിരുവിതാംകൂർ ഹൈക്കോടതിയിൽ എന്റോൾ ചെയ്തു. അടുത്ത വർഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി. അങ്ങനെ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനം.
Stories you may Like
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- നൂറാം വാർഷികം ഹരിഹരാത്മജം 2023; ഹരിവരാസനം വിശ്വമോഹനമാകുമ്പോൾ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വിശ്വാസം' നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
- ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പപ്രതിഷ്ഠ പമ്പ ത്രിവേണിയിൽ സ്ഥാപിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍