ചിട്ടയായ ജീവിതം നൽകിയത് 107-ാം വയസ്സിലും ചുറുചുറുക്ക്; സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയത് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം; പ്രായം പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിച്ചപ്പോൾ രാജഗോപാലിനെ വെട്ടിലാക്കിയ ബിജെപിയിലെ ഒറ്റയാൻ; ലോ അക്കാദമി സമരകാലത്തെ രാജിയും ചർച്ചയായി; ആരേയും ഒന്നിനും ആശ്രയിക്കാതെ അയ്യപ്പൻപിള്ള മടങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 107-ാം വയസ്സിലും രാവിലെ നടക്കാൻ ഇറങ്ങും. വ്യക്തിപരമായ യാത്രകൾ എല്ലാം അടുത്ത കാലം വരെ ഒറ്റയ്ക്ക്. വീട്ടിന് അടുത്ത ഓട്ടോ സ്റ്റാൻഡിലെത്തി സ്വയം ഓട്ടോയിൽ കയറി ലക്ഷ്യ സ്ഥാനത്ത് പോകുന്നതാണ് പതിവ്. ആരേയും ആശ്രയിക്കുന്നത് ഒരുകാലത്തും ഇഷ്ടമായിരുന്നില്ല കെ അയ്യപ്പൻപിള്ളയ്ക്ക്. ചിട്ടയായ ജീവിതത്തിലൂടെയാണ് അയ്യപ്പൻപിള്ള തിരുവനന്തപുരത്തെ വിസ്മയിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഉൾപ്പെടെ എടുത്ത നിലപാടുകളിൽ ഉറച്ചു നിന്നു. മുമ്പൊരിക്കൽ ബിജെപിയുടെ ദേശീയ കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അയ്യപ്പൻപിള്ള പ്രഖ്യാപിച്ചപ്പോൾ പലരും അനുനയത്തിനെത്തി. എന്നാൽ പ്രായമല്ല പ്രവർത്തിയിലാണ് കാര്യമെന്ന നിലപാട് അയ്യപ്പൻപിള്ള എടുത്തു. അതോടെ മത്സരം ഒഴിവാക്കാൻ ഒ രാജഗോപാലിന് ദേശീയ കൗൺസിൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. പറയുന്നിടത്ത് ഉറച്ചു നിൽക്കുന്ന അയ്യപ്പൻപിള്ളയുടെ മനസ്സായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് രാജഗോപാലിന്റെ പിന്മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ബിജെപി അച്ചടക്ക സമിതി അധ്യക്ഷനുമായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അയ്യപ്പൻപിള്ള. പ്രായം 107 ആയെങ്കിലും സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻപിള്ളയുടെ ജീവിതചര്യയ്ക്ക് മാറ്റമൊന്നുമില്ലായിരുന്നു. പത്രവും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും വായിച്ചും ടി.വിയിൽ വാർത്തകൾ കണ്ടും രാഷ്ട്രീയ സംവാദത്തിലേർപ്പെട്ടും അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. തൈക്കാട്ടെ വീട്ടിൽ മകളും മരുമകനും മാത്രം പങ്കെടുത്തുള്ള ജന്മദിനാഘോഷവും ചർച്ചയായിരുന്നു.
ഗാന്ധിജിയെ രണ്ടുതവണ നേരിൽ കാണുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനിറങ്ങുകയും ചെയ്ത അയ്യപ്പൻപിള്ളയോട് രാഷ്ട്രീയ കാര്യങ്ങൾ ചോദിച്ചാൽ നിറുത്താതെ സംസാരിക്കുമായിരുന്നു. കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചെങ്കിലും പഴയതുപോലെ പുറത്തിറങ്ങാനാവുന്നില്ലെന്നതു മാത്രമായിരുന്നു അവസാന കാല സങ്കടം. കാര്യമായ ആരോഗ്യ പ്രശ്നമൊന്നും അയ്യപ്പൻപിള്ളയ്ക്കില്ലായിരുന്നു. രണ്ട് ദിവസം മുമ്പ് ചെറിയ അസ്വസ്ഥതകളുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത് വീട്ടിൽ നിന്നുള്ള അവസാന യാത്രയുമായി. സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരിക്കെ 1942ൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗൺസിൽ അംഗമായ അയ്യപ്പൻപിള്ള പിന്നീടാണ് ബിജെപിയിലെത്തിയത്.
ലോ അക്കാദമിയുടെ ചെയർമാനായിരുന്നു അയ്യപ്പൻപിള്ള. ലോ അക്കാദമി വിവാദത്തിനിടെ അയ്യപ്പൻപിള്ള രാജി പ്രഖ്യാപനം നടത്തി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചി്ല്ലെങ്കിൽ താൻ സ്ഥാനമൊഴിയുമെന്നാണ് അയ്യപ്പൻപിള്ള വ്യക്തമാക്കിയത് ഏറെ ചർച്ചയായി. ഇത് ലക്ഷ്മി നായരെ പ്രതിസന്ധിയിലുമാക്കി. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ കർശന നിർദ്ദേശമാണ് അയ്യപ്പൻപിള്ളയെ ഇത്തരമൊരു നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത്. അപ്പോൾ നേമം എംഎൽഎ കൂടിയായ രാജഗോപാലും പാർട്ടി നിലപാടിനൊപ്പം വരണമെന്ന് അയ്യപ്പൻ പിള്ളയോട് നിർദ്ദേശിച്ചു.
ലോ അക്കാദമി വിഷയത്തിൽ സമരത്തിനിറങ്ങിയ ബിജെപിയെ വെട്ടിലാക്കാൻ അയ്യപ്പൻപിള്ളയെ ഉയർത്തിയാണ് ലോ അക്കാദമി നീങ്ങിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ സ്ഥാപകരിൽ ഒരാളാണ് അയ്യപ്പൻപിള്ള. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. തെരഞ്ഞെടുപ്പി വേദികളിലെല്ലാം സജീവമായി നിറയുന്ന അയ്യപ്പൻപിള്ള ലോ അക്കാദമിയുടെ ചെയർമാനായത് ബിജെപിക്ക് അന്ന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് ചൂണ്ടിയാണ് ബിജെപി പ്രതിരോധിക്കാൻ എസ് എഫ് ഐയും സിപിഎമ്മുമെല്ലാം ശ്രമിച്ചത്.
അതിനിടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച പാരമ്പര്യമുള്ള പ്രമുഖന്റെ മകന്റെ വിവാഹം തിരുവനന്തപുരത്ത് നടന്നത്. സൽക്കാര ചടങ്ങിൽ കുമ്മനം ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെല്ലാം പങ്കെടുത്തു. ഒ രാജഗോലും എത്തി. ഇതിനിടെയാണ് അയ്യപ്പൻ പിള്ളയും വന്നത്. സൗഹൃദ സംഭാഷണത്തിന് ശേഷം കുമ്മനം തന്നെയാണ് പാർട്ടിക്കുണ്ടായ പ്രതിസന്ധി അയ്യപ്പൻപിള്ളയോട് വിശദീകരിച്ചത്. ലോ അക്കാദമിയുടെ ചെയർമാനായി തുടരുന്നത് ബിജെപിക്ക് കടുത്ത പ്രശ്നമാണെന്നും കുമ്മനം അറിയിച്ചു.
സമരം ന്യായമായി പരിഹരിക്കാൻ ലക്ഷ്മി നായരും നാരായണൻ നായരും തയ്യാറായില്ലെങ്കിൽ കടുത്ത നിലപാട് എടുക്കണമെന്നായിരുന്നു അയ്യപ്പൻപിള്ളയോട് കുമ്മനത്തിന്റെ ആവശ്യം. ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് ലോ അക്കാദമിക്ക് മുമ്പിലെ സമരപന്തലിൽ ഉച്ചയോടെ അയ്യപ്പൻപിള്ള എത്തിയത്. ബിജെപിയുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് ചെയർമാൻ അയ്യപ്പൻപിള്ള ആവശ്യപ്പെട്ടു. ഇതെല്ലാം ലോ അക്കാദമി സമരകാലത്ത് അയ്യപ്പൻപിള്ളയെ ചർച്ചകളിൽ നിറച്ചു.
Stories you may Like
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- നൂറാം വാർഷികം ഹരിഹരാത്മജം 2023; ഹരിവരാസനം വിശ്വമോഹനമാകുമ്പോൾ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വിശ്വാസം' നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
- ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പപ്രതിഷ്ഠ പമ്പ ത്രിവേണിയിൽ സ്ഥാപിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍