വാണ്ടറേഴ്സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്
സ്പോർട്സ് ഡെസ്ക്
ജൊഹാനസ്ബർഗ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി. സന്ദർശകർക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി.
നായകൻ കെ.എൽ.രാഹുലും മായങ്ക് അഗർവാളുമാണ് പുറത്തായത്. മാർക്കോ ജാൻസണിന്റെ പന്തിൽ എയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. വെറും എട്ട് റൺസാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. 37 പന്തിൽ അഞ്ച് ബൗണ്ടറികൾ അടക്കം 23 റൺസ് എടുത്ത് നിൽക്കെ ഒലിവറിന്റെ പന്തിൽ അഗർവാൾ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആദ്യ ഇന്നിങ്സിൽ രാഹുൽ അർധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റിന് 47 റൺസ് എന്ന നിലയിലാണ്.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 229 റൺസിൽ അവസാനിച്ചിരുന്നു. അർധസെഞ്ചുറി നേടിയ യുവതാരം കീഗൻ പീറ്റേഴ്സണും തെംബ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശാർദുൽ ഠാക്കൂർ ഏഴുവിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ശാർദുലിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പീറ്റേഴ്സണും എൽഗറും നൽകിയത്. ഇരുവരും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മത്സരം ഇന്ത്യയിൽ നിന്ന് കൈവിട്ടുപോകുമെന്ന് തോന്നിച്ച സമയത്ത് ശാർദുൽ ഠാക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ചു. നായകൻ ഡീൻ എൽഗറെ പുറത്താക്കി. 28 റൺസെടുത്ത എൽഗറെ ശാർദുൽ ഠാക്കൂർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. എൽഗർ പുറത്തായതിനുപിന്നാലെ യുവതാരം കീഗൻ പീറ്റേഴ്സൺ അർധസെഞ്ചുറി നേടി. താരത്തിന്റെ ആദ്യ ടെസ്റ്റ് അർധശതകമാണിത്. എൽഗർക്ക് പകരം റാസി വാൻ ഡ്യൂസനാണ് ക്രീസിലെത്തിയത്.
പീറ്റേഴ്സൺ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായി. 118 പന്തുകളിൽ നിന്ന് 62 റൺസെടുത്ത പീറ്റേഴ്സണെ ശാർദുൽ ഠാക്കൂറാണ് മടക്കിയത്. പീറ്റേഴ്സന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പിൽ മായങ്ക് അഗർവാൾ കൈയിലൊതുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് വാൻ ഡ്യൂസനെയും മടക്കി ശാർദുൽ കൊടുങ്കാറ്റായി. ഒരു റൺ മാത്രമെടുത്ത ഡ്യൂസനെ ശാർദുൽ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലൊന്നിച്ച തെംബ ബാവുമ-കൈൽ വെറെയ്ൻ സഖ്യം ദക്ഷിണാഫ്രിക്കയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
സൂക്ഷ്മതയോടെ കളിച്ച ഇരുവരും 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ കൂട്ടുകെട്ടും പൊളിച്ച് ശാർദുൽ ദക്ഷിണാഫ്രിക്കയുടെ പേടിസ്വപ്നമായി. വെറെയ്നിനെ മടക്കിയാണ് ശാർദുൽ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റെടുത്തത്. 21 റൺസെടുത്ത വെറെയ്നിനെ ശാർദുൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കി. വെറെയ്ൻ മടങ്ങിയതിന് പിന്നാലെ ബാവുമ അർധസെഞ്ചുറി നേടി. പക്ഷേ 60 പന്തുകളിൽ നിന്ന് 51 റൺസെടുത്ത ബാവുമയെ ശാർദുൽ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. തകർപ്പൻ ക്യാച്ചിലൂടെയാണ് പന്ത് ബാവുമയെ പുറത്താക്കിയത്. ഇതോടെ മത്സരത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കാനും ശാർദുലിന് കഴിഞ്ഞു. പിന്നാലെ വന്ന റബാദയെ അക്കൗണ്ട് തുറക്കുംമുൻപ് മുഹമ്മദ് ഷമി പുറത്താക്കി.
പിന്നീട് ക്രീസിലൊന്നിച്ച മാർക്കോ ജാൻസണും കേശവ് മഹാരാജും ചേർന്ന് ചെറുത്തുനിന്നതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ലീഡെടുത്തു. ഇരുവരും 38 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ കേശവിനെ ക്ലീൻ ബൗൾഡാക്കി ബുംറ ഈ കൂട്ടുകെട്ട് തകർത്തു. 21 റൺസെടുത്ത് കേശവ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ 21 റൺസെടുത്ത ജാൻസണെയും റൺസെടുക്കും മുൻപ് ലുങ്കി എൻഗിഡിയെയും മടക്കി ശാർദുൽ മത്സരത്തിൽ ഏഴുവിക്കറ്റെടുത്തു. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയാണ് ശാർദുൽ ഏഴുവിക്കറ്റെടുത്തത്. ഷമി രണ്ട്വിക്കറ്റ് നേടിയപ്പോൾ ബുംറ ഒരു വിക്കറ്റ് വീഴ്ത്തി.
ഷർദ്ദുൽ ഠാക്കൂർ അപൂർവനേട്ടമാണ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആർ അശ്വിനുമെല്ലാം വിക്കറ്റെടുക്കുന്നതിൽ പരായജപ്പെട്ടിടത്ത് ദക്ഷിണാഫ്രിക്കയെ ഒറ്റക്ക് എറിഞ്ഞു വീഴ്ത്തിയ ഠാക്കൂർ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.
വാണ്ടറേഴ്സിൽ 61 റൺസ് വഴങ്ങിയാണ് ഠാക്കൂർ ഏഴ് വിക്കറ്റുകൾ എറിഞ്ഞിട്ടത്. 2015-2016ൽ ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പൂരിൽ 66 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ആർ അശ്വിന്റെ റെക്കോർഡാണ് ഠാക്കൂറിന്റെ പേസിനു മുന്നിൽ ഇന്ന് വഴി മാറിയത്. 2004-2005ൽ കൊൽക്കത്തയിൽ ഹർഭജൻ സിങ്(877), 20102011ൽ കേപ്ടൗണിൽ ഹർഭജൻ സിങ്(1207) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനങ്ങൾ.
ദക്ഷിണാഫ്രിക്കയിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഠാക്കൂർ വാണ്ടറേഴ്സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിനുമൊപ്പമെത്തി. 2010-2011ൽ കേപ്ടൗണിൽ 120 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഹർഭജൻ സിംഗിന്റെ ബൗളിംഗായിരുന്നു ദക്ഷിണാഫ്രിക്കൻ മണ്ണിലെ ഒരു ഇന്ത്യൻ ബൗളറുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അതാണിപ്പോൾ ഠാക്കൂർ വാണ്ടറേഴ്സിൽ തിരുത്തിയെഴുതിയത്.
1992-93ൽ ജൊഹാനസ്ബർഗിൽ അനിൽ കുംബ്ലെ(536), 20012002ൽ പോർട്ട് എലിസബത്തിൽ ജവഗൽ ശ്രീനാഥ്(766), 20132014 ഡർബനിൽ രവീന്ദ്ര ജഡേജ(1386) എന്നിവയാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിങ് പ്രകടനങ്ങൾ.
വാണ്ടറേഴ്സിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗെന്ന ഇംഗ്ലീഷ് താരം മാത്യു ഹൊഗാർഡിന്റെ റെക്കോർഡിനൊപ്പമെത്താനും ഇന്നത്തെ പ്രകടനത്തോടെ ഠാക്കൂറിനായി. 2004-2005ൽ ആണ് ഹൊഗാർഡ് 61 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് വാണ്ടറേഴ്സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തത്.
Stories you may Like
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഒരു അർധ സെഞ്ചുറി പോലുമില്ല; ആദ്യ ദിനം വീണത് 23 വിക്കറ്റുകൾ
- ഇംഗ്ലണ്ടിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക; 229 റൺസ് ജയം
- കേപ്ടൗണിൽ പുതുചരിത്രം! പുതുവർഷത്തിൽ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ;
- ദക്ഷിണാഫ്രിക്കയിൽ ചരിത്രജയം കുറിച്ച് ഇന്ത്യ; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍