പ്രോസിക്യൂഷൻ ഇന്നും ആബ്സന്റ്; സംവിധായകന്റെ മൊഴിയുമായി ആക്ഷൻ ഹീറോ; രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തലിൽ സത്യം അറിയിക്കാൻ നിർദ്ദേശിച്ച് ജഡ്ജി ഹണി വർഗ്ഗീസ്; 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വിചാരണ നീട്ടണമെങ്കിൽ സത്യം കണ്ടത്തേണ്ടി വരും; നടിയെ ആക്രമിച്ച കേസ് അനന്തമായി നീളുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അനന്തമായി നീളാനാണ് സാധ്യത. പൊലീസിന്റെ പുനരന്വേഷണ ആവശ്യം ഇതിന്റെ ലക്ഷണമാണ്. ഇന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ആരും ഹാജരായില്ല. പ്രോസിക്യൂട്ടർ രാജിവച്ചിട്ടും ആരേയും പുതുതായി നിയമിക്കാത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ നടിയെ ആക്രമിച്ച കേസിൽ സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസ് സമർപ്പിച്ചു. ഈ മൊഴിയിലെ സത്യം കണ്ടെത്തി 20ന് മുമ്പ് റിപ്പോർട്ട് നൽകാനായിരുന്നു ജഡ്ജി ഹണി എം വർഗ്ഗീസിന്റെ നിർദ്ദേശം.
പൊലീസിന്റെ ഈ റിപ്പോർട്ട് കേസിൽ അതിനിർണ്ണായകമാകും. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വസ്തുതയുണ്ടോ അത് ബ്ലാക് മെയിലിങ് സ്വഭാവത്തിലുള്ളതാണോ എന്നെല്ലാം പൊലീസിന് തന്നെ കോടതിയിൽ വിശദീകരിക്കേണ്ടി വരും. മൊഴി മാത്രം പോരാ നിരീക്ഷണം കൂടി വേണമെന്ന കോടതി നിലപാടിൽ നിറയുന്നത് അതു തന്നെയാണ്. 14 ദിവസം കൊണ്ട് മൊഴിയിൽ പൊലീസിന് പ്രാഥമിക അന്വേഷണം പൂർത്തിയാക്കേണ്ടി വരും. ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ദിലീപിന്റെ അഭിഭാഷകനും കഴിയും. അതുകൊണ്ടു തന്നെ പൊലീസും ദിലീപിന്റെ അഭിഭാഷകരും തമ്മിലെ വാദപ്രതിവാദം ഇനി ശക്തമാകും. എന്നാൽ പ്രോസിക്യൂട്ടറിൽ അവ്യക്തത തുടരുന്നത് കോടതി നടപടികളേയും തടസ്സപ്പെടുത്തും.
കേസിലെ പ്രതികളുടെ ഫോൺ വിളികളുടെ യഥാർഥ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ ഡിസംബർ 21ലെ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. ജനുവരി ആറിന് ഹൈക്കോടതി ഈ കേസ് പരിഗണിച്ചേക്കും. കേസിന്റെ വിചാരണ ഫെബ്രുവരി 16ന് മുമ്പ് തീർക്കണമെന്നാണ് സുപ്രിംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനുവരി ആറിന് ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഹൈക്കോടതി ഇത് തള്ളിയാൽ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഈ കേസിലെ എല്ലാ വശവും വീണ്ടും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലേക്ക് വരും.
യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിചാരണ നടത്താൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർമാരുടെ രാജി ചർച്ചയായിക്കഴിഞ്ഞു. കേസിലെ എട്ടാം പ്രതിയായ സിനിമാതാരം ദിലീപ് അടക്കമുള്ളവരെ ശിക്ഷിക്കാൻ വേണ്ട തെളിവില്ലാത്തതാണ് കാരണമെന്നാണ് ചിലർ ആരോപിക്കുന്നത്. ഈ കേസിൽ പ്രതികൂല വിധിയുണ്ടായാൽ കരിയറിനെ ബാധിക്കുമെന്ന് പ്രോസിക്യൂട്ടർമാർക്ക് ഭയമുണ്ടെന്നാണ് മറ്റൊരു ആരോപണം. കേസിൽ പ്രതികൂല വിധിയുണ്ടായാൽ പണം വാങ്ങിയോ ഉന്നതസ്വാധീനത്തിന് വഴങ്ങിയോ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന ആരോപണം നേരിടേണ്ടി വരുമെന്നതാണ് പ്രോസിക്യൂട്ടർമാരുടെ ആശങ്കയെന്ന് മറ്റ് ചിലർ ആരോപിക്കുന്നു.
കേസിലെ വിചാരണ വനിതാ ജഡ്ജിക്ക് കൈമാറണമെന്ന യുവനടിയുടെ അപേക്ഷ 2018 ജൂൺ പതിനെട്ടിന് എറണാകുളം ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി രൂപീകരിക്കണം, വിചാരണ രഹസ്യമായി നടത്തണം, വനിതാ ജഡ്ജി കേസ് കേൾക്കണം, കേസിലെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ. സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഈ ആവശ്യത്തെ പിന്തുണച്ചു. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാരിന്റെയും യുവനടിയുടെയും വാദങ്ങളെ ഒന്നാം പ്രതി സുനിൽകുമാറിനും (പൾസർ സുനി) എട്ടാം പ്രതി ദിലീപിനും വേണ്ടി ഹാജരായ അഭിഭാഷകർ എതിർത്തു.
സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണൻ കുട്ടിയും ഹണി റോസും ഈ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. യുവനടിക്കു വേണ്ടി ഹാജരായ അഡ്വ.എം.അജയ് ഈ അപേക്ഷയെ ശക്തമായി എതിർത്തു. സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും യുവനടി നിലപാട് വ്യക്തമാക്കി. തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. തുടർന്ന് രജിസ്റ്റ്രാറുടെ (സബോർഡിനേറ്റ് ജുഡീഷ്യറി) റിപ്പോർട്ട് കൂടി പരിശോധിച്ചാണ് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായ ഹണി എം.വർഗീസിനെ കേസ് വിചാരണ ചെയ്യാൻ ചുമതലപ്പെടുത്തി ജസ്റ്റീസ് വി.രാജ വിജയരാഘവൻ 2019 ഫെബ്രുവരി 25ന് ഉത്തരവിട്ടത്. 2020 ജനുവരി ആറിന് ജഡ്ജി ഹണി എം.വർഗീസ് ചാർജ് ഫ്രെയിം ചെയ്തു. 30 മുതൽ വിചാരണയും തുടങ്ങി. പിന്നീട് പല നാടകീയ സംഭവങ്ങളും കേസിലുണ്ടായി. കോവിഡും വിചാരണക്കാലത്തെ നീട്ടി.
വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ തന്നെ ആരോപണം ഉന്നയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന സർക്കാരിന്റെയും യുവനടിയുടെയും ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് 2020 നവംബർ 23ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പക്ഷേ, പതിനൊന്ന് മാസത്തെ സേവനത്തിന് ശേഷം 2021 ഡിസംബർ അവസാനം അദ്ദേഹം രാജിക്കത്ത് നൽകി. അഡീഷണൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ കെ.ബി സുനിൽകുമാറാണ് ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ കേസിന് ബലം നൽകുന്ന സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ വിചാരണക്കോടതി തയ്യാറാവുന്നില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനിടെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്തുന്നത്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നും പീഡനത്തിന്റെ വീഡിയോദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകനായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്. വിചാരണക്കിടയിൽ പുതിയ തെളിവുകൾ പുറത്ത് വന്നാൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണം ആവശ്യപ്പെടാൻ ക്രിമിനൽ നടപടി ചട്ടങ്ങൾ പൊലീസിന് അധികാരം നൽകുന്നുണ്ട്. ഈ ആവശ്യം വിചാരണക്കോടതി പരിഗണിക്കുമോ എന്നതാണഅ നിർണ്ണായകം.
അതേസമയം, ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ബൈജു പൗലോസിന്റെ ഫോൺ കോൾ, വാട്ടാസാപ്പ് വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും അടക്കം പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് യുവനടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടാം പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും പരാതി പറയുന്നു.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍