പി എസ് സിയിൽ ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും ഒരുമിച്ചു; പിസി ചാക്കോയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് യോജിച്ച നീക്കം; കഴക്കൂട്ടത്തുകാരിയെ താക്കോൽ സ്ഥാനത്ത് എത്തിക്കാതിരിക്കാൻ സംയുക്ത ഓപ്പറേഷൻ; ബദൽ പേരുകളുമായി മന്ത്രിയെ അനുകൂലിക്കുന്നവർ; ഒന്നും മിണ്ടാതെ തോമസ് കെ തോമസും; പവാറിന്റെ പവർ വീണ്ടും ചാക്കോയ്ക്ക് ശക്തി നൽകുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ എൻസിപിയിലെ സമാവാക്യങ്ങൾ വീണ്ടും മാറി മറിയുന്നു. സംസ്ഥാനത്ത് ഒഴിവുള്ള പി എസ് സി അംഗങ്ങളുടെ പട്ടികയിൽ എൻ സി പി നോമിനിയായി പാർട്ടി അധ്യക്ഷൻ പി സി ചാക്കോ നിശ്ചയിച്ച കഴക്കൂട്ടം സ്വദേശിനിയുടെ പേര് വനം മന്ത്രി ശശീന്ദ്രനെ അനുകൂലിക്കുന്നവർ വെട്ടിയതാണ് പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. പാർട്ടി യോഗത്തിൽ വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ ചിലർ തുറന്നടിച്ചു. പി എസ് സി ഭരണഘടനാ സ്ഥാപനം ആണെന്നും സ്ഥാപനത്തിന്റെ അന്തസ് ഇടിക്കുന്ന ആരെയും പരിഗണിക്കരുതെന്നും ആവിശ്യം ഉയർന്നു.
പാർട്ടിയുടെ വനിത വിഭാഗം നേതാവിന്റെ പ്രത്യേക താല്പര്യത്തിലും ഒരു പ്രമുഖ വാർത്താ ചാനലിന്റെ മിഡിൽ ഈസ്റ്റ് മുൻ ലേഖകന്റെ ശുപാർശയിലുമാണ് വിവാദ പേര് ശുപർശയ്ക്കായി എത്തിയത്. ചാക്കോയുടെ സഹായി ഒപ്പം ഉള്ള ഇയാൾ പലവിഷയങ്ങളിലും ഇടനിലക്കാരനായി പ്രവർത്തിക്കുന്നുവെന്നാണ് ശശീന്ദ്ര അനുകൂലികളുടെ പ്രധാന ആക്ഷേപം. പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ശശീന്ദ്രനും കുട്ടനാട്ടെ തോമസ് കെ തോമസും. തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ തോമസിനെ വെട്ടി ശശീന്ദ്രൻ മന്ത്രിയായത് പിസി ചാക്കോയുടെ പിന്തുണയിലാണ്.
പീതാംബരൻ മാസ്റ്ററുടെ അതൃപ്തി ഇക്കാര്യത്തിൽ ആരും പരിഗണിച്ചില്ല. പിസി ചാക്കോയ്ക്ക് ശരത് പവാറിലുള്ള സ്വാധീനവും നിർണ്ണായകമായി. എന്നാൽ ഈ സമവാക്യങ്ങളാണ് ഇപ്പോൾ തെറ്റുന്നത്. ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പിസി ചാക്കോയ്ക്കെതിരായ പോര്. ഇതിൽ പീതാംബരൻ മാസ്റ്ററും മനസ്സ് കൊണ്ടു ശശീന്ദ്രനൊപ്പം. ഇതോടെ എൻസിപിയിൽ പുതിയ സമാവക്യം രൂപപ്പെടുകയാണ്. എൻസിപിയിൽ തുടക്കം മുതലുള്ളവരും ചാക്കോ അനുകൂലികളും എന്നിങ്ങനെ രണ്ടു വിഭാഗം രൂപപ്പെടുകയാണ് ഇപ്പോൾ. ഇതിന് പുതിയ മാനം നൽകുകയാണ് പി എസ് സി വിവാദം.
എൻസിപിയിൽ അവസാന വാക്ക് ശരത് പവാറാണ്. ശരത് പവാറിന്റെ അതിവശ്വസ്തനാണ് പിസി ചാക്കോ. കോൺഗ്രസിലുള്ളപ്പോൽ മുതലുള്ള പ്രധാന ശിഷ്യൻ. ഈ വിവാദത്തിലും ശരത് പവാർ ആർക്കൊപ്പമെന്നതാകും നിർണ്ണായകം. പിസി ചാക്കോയ്ക്കൊപ്പം പവാർ നിലയുറപ്പിച്ചാൽ അതാകും സിപിഎം അംഗീകരിക്കുക. അതിനിടെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് നിർണ്ണായകമായ അകലം വിവാദത്തിൽ പാലിക്കുന്നുമുണ്ട്. മന്ത്രിയാകാനുള്ള സാധ്യതകൾ ഭാവിയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇത്.
വേണ്ടത്ര യോഗ്യത പോലും ഇല്ലാത്ത ആളെ പി എസ് സി അംഗമാക്കുന്നതിന്റെ ഭാഗമായി വനിത വിഭാഗത്തിന്റെ സംസ്ഥാന ചുമതലയും നല്കി എന്നതാണ് ആക്ഷേപം. വിഷയം സംസ്ഥാന സമിതിയിൽ ചർച്ചയ്ക്കു വരുമ്പോൾ വനിത വിഭാഗം നേതാവാണന്ന് സ്ഥാപിക്കാനായിരുന്നു ചുമതല നൽകിയത് .ഇക്കാര്യത്തിലും കൂടിയാലോചനകൾ ഉണ്ടായില്ല. കൂടാതെ കഴക്കൂട്ടത്തെ നോമിനിയുടെ അടുത്ത ബന്ധുക്കൾ പാർട്ടിക്കാരണന്നും ഇവരെ പിന്തുണയ്ക്കുന്ന വനിതാ വിഭാഗം നേതാവ് പറയുന്നു. പൊതു പ്രവർത്തന രംഗത്ത് സജീവമാകാൻ ചില പരിപാടികളിൽ കഴക്കൂട്ടത്തെ നോമിനി പങ്കെടുത്തുവെങ്കിലും പിന്നീട് അണികളിൽ നിന്നു തന്നെ എതിർപ്പു വന്നു.
ഇപ്പോൾ കണ്ണൂർ ഒഴികെയുള്ള ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കാൻ പോലും അണികൾ ഇവരെ അനുവദിക്കുന്നില്ലന്നാണ് വിവരം. മനം മടുത്ത അവർ തന്നെ എത്രയും പെട്ടെന്ന് പി എസ് സി അംഗമാക്കണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി കമ്മിറ്റിയിലെ ചർച്ചകൾ വഴി വിട്ടപ്പോൾ നീക്കു പോക്കെന്ന നിലിയിൽ മൂന്ന് പേരുകൾ കൂടി ചില നേതാക്കൾ മുന്നോട്ടു വെച്ചു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ, പാർട്ടിയുടെ തന്നെ വയനാട് ജില്ലാ പ്രസിഡന്റ് എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ വിഷയം സങ്കീർണമായതോടെ കാര്യങ്ങൾ മന്ത്രി ശശീന്ദ്രൻ എൽ ഡി എഫ് കൺവീനറെ ധരിപ്പിച്ചു.
ഇതിനിടയിൽ ചാക്കോ പല വട്ടം എൽഡി എഫ് കൺവീനറെയും സി പി എം സംസ്ഥാന സെക്രട്ടറിയേയും കണ്ടുവെങ്കിലും ഈ വിഷയത്തിൽ ചാക്കോയ്ക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. മുൻ മാധ്യമ പ്രവർത്തകൻ പാർട്ടിയെ ഹൈജാക്കു ചെയ്തിരിക്കുകയാണന്ന് ചില നേതാക്കൾ ആരോപിച്ചു. അദ്ദേഹത്തെ മന്ത്രി ഓഫീസിൽ നിയമിച്ചതിനെതിരെയും ചില നേതാക്കൾ രംഗത്തുണ്ട്. ചാക്കയോടൊപ്പം ജോലി ചെയ്യുന്ന ഇദ്ദേഹത്തെ മന്ത്രി ശശീന്ദ്രന്റെ സ്റ്റാഫിൽ ഉൽപ്പെടുത്തിയതും വിമർശനത്തിന് ഇടവെച്ചിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളെയാണ് മന്ത്രി ഓഫീസിൽ നിയമിച്ചതെന്നും ഇതിൽ വിവാദത്തിന്റെ കാര്യമില്ലന്നു ചാക്കോയെ അനുകൂലിക്കുന്നവർ പറയുന്നു.
ഇപ്പോൾ വിവാദത്തിൽപ്പെട്ട മുൻ ചാനൽ റിപ്പോർട്ടർക്ക് പാർട്ടിയിലും ചുമതല നൽകിയിട്ടുണ്ട്. പി.സി ചാക്കോ തന്നെ ഇദ്ദേഹത്തെ പാർട്ടി സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇയാൾ മൂന്നു മാസം മുൻപ് പാർട്ടി പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. പാർട്ടിയിൽ ഭിന്നത തുടങ്ങുന്നത് പി സി ചാക്കോ പ്രസിഡന്റ് ആയതിന് ശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മുതൽക്കാണെന്നാണ് റിപ്പോർട്ട്. ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മുതിർന്ന നേതാവും മുൻ അധ്യക്ഷനുമായ ടി പി പീതാംബരനെയും മന്ത്രി എ കെ ശശീന്ദ്രനേയും വകവയ്ക്കാതെയാണ് ചാക്കോയുടെ തീരുമാനങ്ങളെന്നും ശശീന്ദ്ര പക്ഷം ആരോപിക്കുന്നു.
ഇതിനിടെയാണ് പാർട്ടി പ്രവർത്തകനായ ബേബിയെ ചാക്കോയുടെ വിശ്വസ്ഥനായ മുൻ മാധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത്.കോൺഗ്രസ് വിട്ട് വരുമ്പോൾ ചാക്കോയ്ക്കൊപ്പം നിരവധി പേർ എത്തുമെന്ന് പറഞ്ഞെങ്കിലും പറയത്തക്ക ഒഴുക്കുണ്ടായില്ല. അതേസമയം, ചില സ്ഥാപിത താൽപ്പര്യക്കാരാണ് പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പിസി ചാക്കോ അനുകൂലികളുടെ വാദം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍