മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന് സുവിശേഷം; ഒരു മതത്തേയോ സമുദായത്തേയോ സഭകളേയോ കുറ്റം പറയാതെ പ്രചരിപ്പിച്ചത് യേശുവിന്റെ വചനങ്ങൾ; കുട്ടിക്കാല പ്രാരാബ്ധത്തെ മറികടന്നത് പഠന മികവിലൂടെ; അദ്ധ്യാപകന്റെ ചിട്ട സുവേഷത്തിലും നിറച്ച പ്രഫ എംവൈ യോഹന്നാൻ; വിടവാങ്ങുന്നത് വേറിട്ട വഴികളിലൂടെ നീങ്ങിയ പ്രഘോഷകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുവിശേഷകരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ. വിവരക്കേടുകൾ പറയാത്ത മതം മാറ്റാത്ത സുവിശേഷകൻ. അദ്ധ്യാപകന്റെ ചിട്ട സുവിശേഷത്തിലും കൊണ്ടു പോയ വ്യക്തിത്വം. പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപക പ്രസിഡന്റും റിട്ട. പ്രിൻസിപ്പലുമായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ.
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്നു വൈകിട്ട് 5നു വലമ്പൂരിലെ വസതിയിൽ എത്തിക്കും. സംസ്കാരം നാളെ 4നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മേച്ചങ്കര കുടുംബാംഗമായ എം.വൈ.യോഹന്നാൻ വടവുകോട് രാജർഷി മെമോറിയൽ സ്കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964 മുതൽ 1995 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മലയാള വിഭാഗം മേധാവിയായും തുടർന്നു 2 വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു.
കോളജിൽ പഠിക്കാതെ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി കോളജ് അദ്ധ്യാപകനും പ്രിൻസിപ്പലുമായ പ്രഫ.എം.വൈ. യോഹന്നാൻ ഏവർക്കും പ്രചോദനമായിരുന്നു. ബിഎ, എം.എ പരീക്ഷകൾ പ്രൈവറ്റായി പഠിച്ചു കേരള സർവകലാശാലയിൽ നിന്നു റാങ്കോടെ വിജയിച്ചു. കുടുംബ പ്രാരബ്ധങ്ങളായിരുന്നു കോളജ് പഠനത്തിനു തടസ്സമായത്. ഒരു വയസ്സുള്ളപ്പോൾ പിതാവും 2ാം വയസ്സിൽ ജ്യേഷ്ഠനും മരിച്ചതോടെ ദുരിത പൂർണ്ണമായി കുട്ടിക്കാലം. പതിനെട്ടാം വയസ്സിൽ വടവുകോട് സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. . കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രവർത്തനം ആരംഭിച്ച 1964 മുതൽ അവിടെ മലയാളം വകുപ്പ് മേധാവിയായി. 1995ൽ പ്രിൻസിപ്പലായി. 1997ൽ വിരമിച്ചു.
ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ തുടക്കമിട്ട 'സ്വമേധയാ സുവിശേഷ സംഘ'ത്തിന്റെ ജന.സെക്രട്ടറിയായിരുന്നു. 1973ൽ ആണു ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിനു രൂപം നൽകിയത്. നൂറ്റിയൻപതോളം ആത്മീയഗ്രന്ഥങ്ങളും ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്. പ്രഫ. എം.വൈ. യോഹന്നാൻ കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ രചിച്ചത് നൂറ്റിയൻപതോളം ആത്മീയ ഗ്രന്ഥങ്ങളാണ്. 'അമൃതധാര'യിൽ തുടങ്ങി 'മൂറോന്റെ നറുമണം' വരെയുള്ള പുസ്തകങ്ങളിൽ ചിലത് ഇംഗ്ലിഷിലേക്കും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'സ്വമേധയാ സുവിശേഷ സംഘവും' തുടർന്ന് 'ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്' എന്ന ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു സുവിശേഷ പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം മതപരിവർത്തനത്തിന് എതിരായിരുന്നു.
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൂട്ടായ്മ കോലഞ്ചേരി ബ്ലോക്ക് ജംക്ഷനു സമീപം ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയിരുന്ന സുവിശേഷ യോഗം അതിവേഗം ആയിരങ്ങളെ ആഖർഷിച്ചു. പിന്നീട് അത് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റേണ്ടി വന്നു. ചികിത്സാ സഹായം, നിർധനർക്കു വീടു നിർമ്മിച്ചു നൽകൽ, വിദ്യാർത്ഥികൾക്കു പഠന സഹായവിതരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
രാജ്യത്തിനകത്തും പുറത്തുമായി ആയിരങ്ങൾക്ക് ക്രൈസ്തവ സാക്ഷ്യം നൽകിയ പ്രഘോഷകനായിരുന്നു സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ. ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുന്നതോടൊപ്പം കാരുണ്യ മേഖലയിലും അദ്ദേഹം അനേകർക്ക് തണലേകി. സുവിശേഷവേലക്കായി ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതു പോലെ ജീവിക്കുകയും, ജീവിക്കുന്നതുപോലെ പ്രസംഗിക്കുകയും ചെയ്യുകയെന്നതായിരുന്നു രീതി.
മദ്യപാനം മൂലവും മറ്റും തകർന്ന ആയിരക്കണക്കിനാളുകളെയാണ് അദ്ദേഹം മാനസാന്തരപ്പെടുത്തി സുവിശേഷ സംഘടനയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിനോട് ചേർത്തുനിർത്തിയത്. മനുഷ്യഹൃദയങ്ങളിൽ ശാന്തിയും സമാധാനവും പുലരാൻ സുവിശേഷവേലയിലൂടെ സാധിച്ചതിന് തെളിവാണ് ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങളിലെ സാക്ഷ്യം പറച്ചിൽ. സഭാ സമുദായ വ്യത്യാസം കൂടാതെ സുവിശേഷത്തിലേക്ക് അനേകരെ ഒത്തൊരുമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സെന്റ് പീറ്റേഴ്സ് കോളജിൽ 33 വർഷമാണ് കോളജിൽ മലയാളം വിഭാഗത്തിൽ സേവനമനുഷ്ഠിച്ചത്. സ്കൂളിലും കോളജിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കു ബൈബിൾ ക്ലാസെടുത്താണു സുവിശേഷരംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. ജോലിക്ക് ഒരു തടസവും സൃഷ്ടിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ വേല. കോട്ടയം സി.എം.എസ് കോളജിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ.കെ.ഒ. തോമസിന്റെ നേതൃത്വത്തിൽ സ്വമേധയാ സുവിശേഷ സംഘം രൂപീകരിച്ചപ്പോൾ പ്രഫ. യോഹന്നാൻ ജനറൽ സെക്രട്ടറിയായിരുന്നു. 1973 കാലയളവിൽ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണർവിന്റെ വെളിച്ചത്തിലാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ തുടക്കം.
മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന യോഹന്നാന്റെ കാഴ്ചപ്പാടിന് വ്യാപക പിന്തുണയാണ് ലഭിച്ചത്. ഒരു മതത്തേയോ, സമുദായത്തേയോ, സഭകളേയോ കുറ്റം പറയാതെ യേശുക്രിസ്തുവിന്റെ വചനത്തിലൂന്നിയായിരുന്നു സുവിശേഷ വേല. അതുകൊണ്ട് തന്നെ പ്രഫ. യോഹന്നാന്റെ സുവിശേഷപ്രസംഗം ശ്രവിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവന്നു. യുവതീ-യുവാക്കളെയടക്കം സുവിശേഷത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഭാര്യ: നെച്ചുപ്പാടം കുടുംബാംഗം ആലീസ് (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ഐസക് ജോൺ (എംഡി, റാഫാ ഡയഗ്നോസ്റ്റിക്സ്), ജോസഫ് ജോൺ (മുൻ എംഡി കേഡർ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്), മേരി ബേബി മേലേത്ത്, തോമസ് ജോൺ (എംഡി, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്). മരുമക്കൾ: ബീന ചിറയിൽ പള്ളം, സംഗീത കുറ്റിപ്പുഴ മാറാടി, ഡോ. ബേബി ഏബ്രഹാം മേലേത്ത് (ഡയറക്ടർ, എലിംസ് കോളജ് ഓഫ് മാനേജ്മെന്റ് തൃശൂർ), മീന തോമസ് ചാന്ത്യം പണ്ടപ്പിള്ളി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍