വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി; പോക്സോ കേസിനെ നിയമ വഴിയിൽ നേരിട്ട് നിരപരാധിത്വം തെളിയിച്ചു; കള്ളക്കേസുണ്ടാക്കിയവനെ അഴിക്കുള്ളിലുമാക്കി; മൂന്നാറിലെ ആ കൗൺസിലർ ആത്മഹത്യ ചെയ്തു; നല്ലതണ്ണി സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത മാത്രം; ഷീബ ടീച്ചറിന് സംഭവിച്ചത് എന്ത്?
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: മൂന്നാർ സർക്കാർ സ്കൂളിലെ കൗൺസിലർ മൂന്നാർ നല്ലതണ്ണി സ്വദേശിനി ഷീബയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 5.50 തോടെയാണ് സംഭവമെന്നാണ് മൂന്നാർ പൊലീസ് നൽകുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. സഹോദരി എത്തിയപ്പോൾ വീട് അകത്തുനിന്നും കുറ്റിയിട്ട നിലയിൽ കാണപ്പെട്ടെന്നും തുടർന്ന് അയൽക്കാരെ വിളിച്ചുവരുത്തി തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതെന്നുമാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.
മൃതദ്ദേഹം ടാറ്റാ ആശുപത്രി മോർച്ചറിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടിൽ ഇല്ലാതിരുന്ന ഷീബ 30-ന് തിരിച്ചെത്തിയെന്നും തുടർന്ന് മൊബൈലിൽ കോളുകൾ വരുമ്പോൾ അസ്വസ്ഥയായിരുന്നെന്നും രഹസ്യമായും ശബ്ദം താഴ്ത്തിയുമൊക്കെയാണ് സംസാരിച്ചിരുന്നതെന്നും വീട്ടുകാർ പൊലീസിൽ സൂചിപ്പിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഷീബയെ കള്ളക്കേസിൽ കുടുക്കാൻ കൂടെ ജോലിചെയ്യുന്നവരിൽ ഒരാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായിരുന്നു.
പോക്സോ കേസിൽ പ്രതിയാക്കി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരിയല്ലന്ന് കണ്ടെത്തി,കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സാമൂഹിക ക്ഷേമ വകുപ്പിനുകീഴിൽ സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലർ ആയി ജോലിചെയതുവരികയായിരുന്നു ഷീബ.ഇവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സഹപ്രവർത്തകൻ ജോൺ എസ് എഡ്വഡിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയതിരുന്നു.
(ഷീബ നേരത്തെ മറുനാടന്‍ അന്ന് നൽകിയ അഭിമുഖം- താഴെ)
'9-ാം ക്ലാസ്സിൽ ,ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയെ കരുവാക്കി എന്നെ പുറത്താക്കാനാണ് സ്കൂളിലെ ടീച്ചേഴ്സും ചൈൽഡ് ലൈൻപ്രവർത്തകരും ശ്രമിച്ചത്.ഞാൻ അവനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു അവരുടെ കണ്ടെത്തൽ.പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്.വല്ലാത്ത വിഷമമായി.6 ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവന്നു.മരിച്ചാലും ഉറ്റവരും നാട്ടുകാരും നിന്നെ കുറ്റക്കാരിയായി മാത്രമേ പരിഗണിക്കുകയുള്ളുവെന്നും അതിനാൽ തെറ്റുകാരിയല്ലന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടെന്നുമുള്ള കൂട്ടുകാരിയുടെ വാക്കുകളാണ് ആത്മഹത്യയിൽ നിന്നും പിൻതിരിപ്പിച്ചത്.
പൊലീസിന്റെ ഇടപെടലിലാണ് സത്യസ്ഥിതി പുറത്തുവന്നത്.എന്റെ ജീവനും അഭിമാനവുമാണ് അവർ രക്ഷിച്ചത്.എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.'' ഇടുക്കി ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകന്റെ വ്യാജപരാതിയിൽ പ്രതിസ്ഥാനാത്താവുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ നിരപരാധിയെന്ന് കണ്ട് നടപടികളിൽ നിന്നും വിടുതൽ ലഭിക്കുകയും ചെയ്തു
ഒരിടത്തും ആർക്കും ഇത്തരത്തിലൊരവസ്ഥ നേരിടേണ്ട സാഹചര്യം ഉണ്ടാവരുത്.ഈ വ്യാജപ്പരാതിയുടെ പിന്നിലുള്ളവരെല്ലാം മാതൃകാപരമായി ശിക്ഷിക്കപ്പെടണം.അതുമാത്രമാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.അത് നടപ്പിലാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ഒരാഴ്ചയോളം ഞാനും എന്റെ കുടുംബവും അനുഭവിച്ച മനോവേദന പറഞ്ഞറിക്കാനാവാത്തതാണ്.അവിവിവാഹിതയായ ഒരു പെൺകുട്ടിയാണെന്നുള്ള പരിഗണനപോലും അവർ തന്നില്ല. ജോലിയിലുള്ള എന്റെ ആത്മാർത്ഥതയാണ് അവരുടെ ശത്രുതയ്ക്ക് കാരണമായത്.ഇപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു.കുട്ടികളെല്ലാം മുൻപത്തെതിനാക്കാൾ സ്നേഹം പ്രകടിപ്പിക്കുന്നു.ഒരു പുനർജന്മം കിട്ടിയതുപോലെയാണ് തോന്നുന്നത്. യുവതി വ്യക്തമാക്കി.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മൂന്നാർ പട്ടണത്തിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന സർക്കാർ സ്കൂളിൽ സാമൂഹിക നീതിവകുപ്പ് കരാർ അടിസ്ഥാനത്തിൽ നിയമിച്ച വതിത കൗൺസിലർ 9-ാം ക്ലാസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്തായുള്ള വാർത്ത പുറത്തുവന്നത്. ചൈൽഡ്ലൈൻ പ്രവർത്തകനായ ജോൺ എസ് എഡ്വൻ മൂന്നാർ പൊലീസ് നൽകിയ റിപ്പോർട്ടായിരുന്നു മാധ്യമവാർത്തകൾക്കാധാരം.റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി പൊലീസും സ്ഥിരീകരിച്ചിരുന്നു.
തെളിവെടുപ്പിന്റെ ഭാഗമായി ഇരയെ ക്കണ്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം പൊലീസിന് വ്യക്തമായത്.ഇതിനകം തന്നെ മാധ്യമങ്ങൾ വഴി ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു.വാർത്ത പുറതത്തുവന്നതോടെ പിടിച്ചുനിൽക്കാനാവാതെ കൗൺസിലർ വീടുവിട്ടിറങ്ങുകയായിരുന്നു. പൊലീസ് വ്യാജപ്പരാതി നൽകിയതിന്റെ പേരിൽ ജോണിനെതിരെ കേസ്സെടുക്കുകയും വിവരം മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി പുറത്തുവരികയും ചെയ്തതോടെയാണ് കൗൺസിലർ വീട്ടിൽ തിരിച്ചെത്തിയത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ മകളെ കുടുക്കാൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഈ വഴിക്ക് പൊലീസ് നടത്തുന്നനീക്കം അഭിനന്ദനാർഹമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു.
കേസ്സിലകപ്പെട്ടതോടെ ചൈൽഡ്ലൈൻ കൗൺസിലറായ മൂന്നാർ ഇക്കാനഗർ സ്വദേശി ജോൺ എസ് എഡ്വൻ് മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചിരുന്നു.പോക്സോ കേസ്സ് പരിഗണിക്കുന്ന തൊടുപുഴയിലെ പ്രത്യേക കോടതി ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ തള്ളുകയായിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി മൂന്നാർ പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിക്കണമെന്നും പോക്സോ നിയമത്തിലെ 22-ാം വകുപ്പുപ്രകാരം പ്രതി കുറ്റക്കാരനാണെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുമുള്ള പബ്ളിക് പ്രൊസിക്യൂട്ടർ പി ബി വാഹിദയുടെ വാദം വിലയിരുത്തി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ അനിൽകുമാർ ജോണിന്റെ ജാമ്യപേക്ഷ തള്ളുകയായിരുന്നു.
കേസ്സിൽ പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനിടയുന്നെും സമീപകാലത്തായി പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും പബ്ളിക് പ്രൊസിക്യൂട്ടർ ജാമ്യപേക്ഷ പരിഗണിക്കവേ കോടതിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇയാൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിരിക്കുകയാണെന്നുമാണ് പൊലീസ് നൽകുന്ന സൂചന. പരാതിക്കടിസ്ഥാനമായ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൊഴി ജോൺ ഭീഷിണിപ്പെടുത്തി കരസ്ഥമാക്കിയതാണെന്ന് വ്യക്തമായിരുന്നു.തുടർന്നാണ് പൊലീസ് സംഭവത്തിൽ ഇയാൾക്കെതിരെ കേസ്സ് ചാർജ്ജ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു.
ഒറ്റയ്ക്ക് സ്കൂളിലെ ക്ലാസ്സ് മുറികളിലൊന്നിൽ ഇരുത്തിയെന്നും ശേഷം ജനലും വാതിലും അടച്ചിട്ടുവെന്നും തുടർന്ന് പേപ്പർ നൽകിയ ശേഷം പറയും പോലെ എഴുതി നൽകണമെന്ന് ജോൺ ആവശ്യപ്പെട്ടുവെന്നും ഭീഷിണിയെത്തുടർന്ന് താൻ അനുസരിക്കുകയായിരുന്നെന്നുമാണ് വിദ്യാർത്ഥി പൊലീസിലും മാതാപിതാക്കളോടും വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ വിദ്യാർത്ഥിയിൽ നിന്നും പൊലീസ് മൊഴിയെടുത്തതോടെയാണ് കേസ്സിൽ വമ്പൻ ട്വസ്റ്റ് ഉായത്.ഇതോടെ പൊലീസിന് റിപ്പോർട്ട് നൽകിയ ജോൺ കേസ്സിൽ പ്രതിയായി.കൗൺസിലറെ കുടുക്കാൻ ശ്രമിച്ച പോക്സോ നിയമത്തിലെ 22-ാം വകുവകുപ്പാണ്് ജോണിനെതിരെ മുന്നാർ പൊലീസ് ചുമത്തിയിട്ടുള്ളത്.പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന സംഭവത്തിൽ ഈ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കൗൺസിലർ കുറ്റക്കാരിയല്ലന്ന് മൂന്നാർ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസ്സെടുത്തത്. സംഭവത്തെത്തുടർന്ന് വനിത കൗൺസിലറെ സാമൂഹിക നീതി വകുപ്പ് ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍