മിന്നൽ മുരളി ഇന്ത്യയ്ക്ക് പുറത്തും വമ്പൻ ഹിറ്റ്; ആഗോള ലിസ്റ്റിൽ ഇംഗ്ലീഷിതര സിനിമകളിൽ നാലാം സ്ഥാനം; ഇതുവരെ കണ്ടത് 59 ലക്ഷം മണിക്കൂറെന്ന് നെറ്റ്ഫ്ളിക്സ്; കാവലും കുറുപ്പുമൊക്കെ നെറ്റ്ഫ്ളിക്സിൽ എത്തിയപ്പോൾ കോവിഡ് ഭീതിയിൽ വിദേശ മലയാളികൾ തിയറ്ററുകൾ ഉപേക്ഷിക്കുന്നു; പ്രവാസികളും വീടുകൾ തിയേറ്ററുകളാക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : ടോവിനോ നായകനായ മിന്നൽ മുരളി ആഗോള തലത്തിലും വമ്പൻ ഹിറ്റ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇംഗ്ലീഷ് ഇതര സിനിമകളിൽ മിന്നൽ മുരളി നാലാം സ്ഥാനത്തു എത്തിയിരിക്കുകയാണ് . ഇതോടെ നെറ്റ്ഫ്ളിക്സ് തന്നെ സിനിമക്ക് വേണ്ടി വൻപ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് . സോഷ്യൽ മീഡിയ ഫ്ളാറ്റുഫോമുകളിലും ഫിലിം റിവ്യൂ നെറ്റ്വർക്കിലും എല്ലാം മിന്നൽ മുരളിക്ക് വമ്പൻ പ്രചാരമാണ് ലഭിച്ചിരിക്കുന്നത് .
യുകെയിൽ സിനിമ ഇംഗ്ലീഷ് ഓഡിയോ വേർഷനിലും ലഭിക്കുമെന്നതിനാൽ മലയാളികൾ അല്ലാത്ത കാഴ്ചക്കാരെയും ലഭിക്കുന്നു എന്നാണ് സൂചനകൾ . ചിത്രം കുട്ടികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാരെ ആകർഷിക്കുന്നു എന്നതോടെയാണ് ആഗോള ലിസ്റ്റിൽ കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത് . നെറ്റ്ഫ്ളിക്സ് കണക്കുകൾ പ്രകാരം ഡിസംബർ 29 വരെ മിന്നൽ മുരളി 59 ലക്ഷം മണിക്കൂറാണ് പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത് . ഇത് ഓൺലൈൻ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുത്തൻ ചരിത്രമാണ് .
മലയാളത്തിനൊപ്പം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , കന്നഡ , തെലുങ് ഭാഷകളിലും മിന്നൽ മുരളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും എന്നതും ടോപ് ചാർട്ടിൽ മിന്നൽ പോലെ ഇടം പിടിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു .
കുടുംബങ്ങളുടെ സ്വീകരണം , കുട്ടികൾക്ക് വേണ്ടി
നെറ്റ്ഫ്ളിക്സ് ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിൽ ടോപ് ലിസ്റ്റിൽ എത്താൻ നിമിഷ വേഗത്തിലാണ് ടോവിനോ ചിത്രത്തിന് സാധിച്ചത് . മികച്ച നിരൂപക ശ്രദ്ധ ലഭിച്ചതും സിനിമ കാണാൻ കാണികളെ ഏറെ പ്രേരിപ്പിച്ചു എന്നതും ഈ ടോപ് ലിസ്റ്റ് പദവിക്ക് കാരണമാണ്. ആഗോള ഇംഗ്ലിഷിതര ചിത്രങ്ങളിൽ മിന്നൽ മുരളിക്ക് നാലാം സ്ഥാനം ലഭിച്ചതോടെ നെറ്റ്ഫ്ളിക്സ് തന്നെ ചിത്രത്തിന്റെ പ്രചാരവും ഏറ്റെടുത്തു. പ്രധാന വാർത്ത മാധ്യമങ്ങളുടെ ഓൺലൈൻ സൈറ്റുകളിൽ വരെ ചിത്രത്തിന്റെ പ്രോമോ വിഡിയോകൾ കർട്ടൻ റൈസറുകളായി എത്തിയതും ശ്രദ്ധേയമായി . കുട്ടിച്ചാത്തനും അങ്കിൾ ബണും ഒക്കെ എങ്ങനെ കുടുംബങ്ങൾ കുട്ടികളും ഒത്തു ആസ്വദിച്ചു എന്നതിന് സമാനമായ തരത്തിലാണ് മിന്നൽ മുരളിക്ക് മലയാള സിനിമ പ്രേമികൾ സ്വീകരണം നൽകിയത് . ഏറെക്കാലത്തിനു ശേഷമാണു ഇത്തരം ഒരു സിനിമ മലയാളത്തിന് ആസ്വദിക്കാൻ ലഭിച്ചത് എന്നതും നിറമനസോടെ ആബാലവൃദ്ധം സിനിമ പ്രേമികൾ മിന്നൽ മുരളിയെ ഏറ്റെടുക്കാൻ കാരണമായി.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ താരചിത്രങ്ങളായ മരക്കാരും കുറുപ്പും ഒക്കെ തിയറ്റർ റിലീസ് ആയി യുകെയിൽ അടക്കം എത്തിയെങ്കിലും അതിനെയൊക്കെ കവച്ചു വയ്ക്കുന്ന സ്വീകരണമാണ് വിദേശത്തെ മലയാളി പ്രേക്ഷകർ മിന്നൽ മുരളിക്ക് സമ്മാനിച്ചിരിക്കുന്നത് . ഡിസംബർ 24 നു നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ചിത്രം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടത്തോടെ മലയാളികൾ നെറ്റ് ഫ്ളിക്സ് വരിക്കാരായി.
തിയറ്റർ അനുഭവം വീടുകളിൽ തന്നെ
വിദേശത്തെ മിക്ക മലയാളി കുടുംബങ്ങളിലും വലിയ ടിവി സ്ക്രീനുകളും ഹോം തിയറ്റർ സംവിധാനവും ഒക്കെ ഉള്ളതിനാൽ മിനി തിയറ്റർ അനുഭവം ലഭിക്കും എന്നതും നെറ്റ്ഫ്ളിക്സ് സിനിമയിലേക്ക് അനേകം പേരെ ആകർഷിക്കാനും കാരണമായിട്ടുണ്ട് . പ്രത്യേകിച്ചും പുത്തൻ സിനിമകൾ കാണാൻ അവസരം ഉണ്ട് എന്നതിനാൽ മാസാവരി സംഖ്യ ആരും വലിയൊരു തുകയായി കാണുന്നുമില്ല . മാത്രമല്ല എപ്പോൾ വേണമെങ്കിലും നെറ്ഫ്ളിക്സുമായുള്ള കരാർ അവസാനിപ്പിക്കാം എന്നതും പ്രേക്ഷകർക്ക് നേട്ടമാണ് . ഒരു സിനിമ തിയറ്ററിൽ പോയി കാണാൻ ചുരുങ്ങിയത് കുടുംബം ഒന്നാകെ പോകുമ്പോൾ വലിയ തുക മുടക്കേണ്ടി വരുമ്പോൾ അതിന്റെ അഞ്ചിലൊന്ന് പണത്തിനു സിനിമ വീട്ടിലിരുന്നു കാണാം എന്നതും നേട്ടമായി കാണുകയാണ് സാധാരണ പ്രേക്ഷകർ .
ഓമിക്രോണിൽ കോവിഡ് തീക്കാറ്റായി പടരുമ്പോൾ എത്ര മോഹ സിനിമ ആയാലും തിയറ്ററിലേക്ക് ഇല്ലെന്ന തീരുമാനം എടുത്ത കുടുംബങ്ങളുടെ മുന്നിലേക്കാണ് ക്രിസ്മസ് സമ്മാനം എന്ന പോലെ മിന്നൽ മുരളി എത്തുന്നത് . ഒട്ടും വൈകിയില്ല പിന്നാലെ ദുൽഖർ ചരിത്രം സൃഷ്ടിച്ച കുറുപ്പും എത്തി . അവിടം കൊണ്ടും തീർന്നില്ല , സുരേഷ് ഗോപി നായകനായ കാവൽ കൂടി നെറ്ഫ്ളിക്സിൽ എത്തിയതോടെ മടിച്ചു നിന്നവർ പോലും നെറ്റ്ഫ്ളിക്സ് വരിക്കാരായി മാറിയിരിക്കുകയാണ് . ഇതോടെ ഇനി തിയറ്റർ റിലീസുകൾ കോവിഡ് കാലത്തെങ്കിലും പച്ച പിടിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട് .
വമ്പൻ ചിത്രങ്ങൾ ഒറ്റയടിക്ക് നെറ്റ്ഫ്ളിക്സിൽ എത്തിയതും ആവേശമായി
ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയറ്റർ റിലീസുകൾ പോലും വീട്ടിലിരുന്നു മികച്ച തിയറ്റർ അനുഭവത്തോടെ കാണാമെങ്കിൽ എന്തിനു കോവിഡ് റിസ്ക് എടുത്തു തിയറ്ററിൽ പോകണം എന്ന ചിന്തയ്ക്കു കൂടിയാണ് മിന്നൽ മുരളിയും കുറുപ്പും കാവലും ചേർന്ന് കരുത്തു പകർന്നിരിക്കുന്നത് . നെറ്റ്ഫ്ളിക്സ് വരിക്കാരായതോടെ മികച്ച ഇംഗ്ലീഷ് , ഹോളിവുഡ് സിനിമകൾ കൂടി കാണാം എന്നതും നേട്ടമായി കരുതുകയാണ് സിനിമ പ്രേക്ഷകർ . പുതുവർഷത്തിൽ താരരാജാക്കന്മാരുടെ അടക്കം ഓ ടി ടി പ്ലാറ്റഫോമിലേക്കു എത്തുന്നു എന്നതും ഇനിയുള്ള കാലം വീടുകളിൽ ഇരുന്നു സിനിമ ആസ്വദിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ് .
മോഹൻലാൽ ചിത്രം ബ്രോ ഡാഡി ഡിസ്നി ഹോട്ട് സ്റ്റാറിൽ എത്തും എന്നുറപ്പായിരിക്കെ നെറ്റ്ഫ്ളിക്സിൽ അടക്കം വരും കാല മലയാള സിനിമകളെ കൂടുതലായി എത്തിക്കും എന്ന പ്രതീക്ഷയും പ്രേക്ഷകരിൽ എത്തിയിട്ടുണ്ട് . ഇതും മിന്നൽ മുരളി കാണുവാൻ ഉള്ള ആവേശത്തിനൊപ്പം നെറ്റ്ഫ്ളിക്സ് വരിക്കാരാകാൻ മലയാളികളെ പ്രേരിപ്പിച്ചു എന്ന വിലയിരുത്തലാണ് മലയാള സിനിമ നിർമ്മാതാക്കൾ അടക്കം പങ്കിടുന്നതും .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍