സിദ്ദിഖ് കാപ്പൻ വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതും ദേശീയ ഐക്യം തകർക്കുന്നതുമായ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളിലെ റിപ്പോർട്ടർമാരെ സ്വാധീനിച്ചു; മിജി ജോസും പ്രശാന്ത് രഘുവംശവും നിരപരാധിയായ ഇരയായി കാപ്പനെ ചിത്രീകരിച്ചതിൽ അന്വേഷണം വേണം; മലയാള മനോരമ ലേഖകൻ യുപി പൊലീസിന് നൽകിയ മൊഴി പുറത്ത് വിട്ട് ന്യൂസ് ലോണ്ട്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദളിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിക് കാപ്പന്റെ അറസ്റ്റിലേക്ക് നയിച്ച സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ പിടിയിലായത്. സിദ്ദിഖ് കാപ്പനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്ന, മലയാള മനോരമ ലേഖകൻ ബിനു വിജയന്റെ മൊഴിയാണ് പുറത്തുവന്നത്. കുറ്റപത്രത്തിലുള്ള വിവരങ്ങൾ ന്യൂസ് ലോണ്ട്രിയാണ് പുറത്തുവിട്ടത്. ബിനു വിജയന്റെ മൊഴിയാണ് എസ്.ടി.എഫ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ലോണ്ട്രിയുടെ അന്വേഷണത്തിൽ വ്യക്തമായത്.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്നു സിദ്ദിഖ് കാപ്പൻ. രാജ്യദ്രോഹക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ യുപി പൊലീസിന് സഹായകമായത് മലയാള മനോരമ പറ്റ്ന ലേഖകൻ ബിനുവിന്റെ മൊഴിയെന്ന് 'ന്യൂസ്ലോൺഡ്രി' റിപ്പോർട്ടു ചെയ്തു.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യം തകർക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനുമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നുമാണ് ബിനു വിജയന്റെ മൊഴിയിൽ പറയുന്നത്.
യു.പി പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഉദ്യോഗസ്ഥർ കാപ്പന് മേൽ ചുമത്തിയ കുറ്റങ്ങൾ പ്രതിഭാഗം അഭിഭാഷകനായ മധുവൻ ദത്ത് ചതുർവേദി പരിശോധിച്ചിക്കുകയും സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനെതിരെ മൊഴി നൽകിയവരെ കുറിച്ചുള്ള കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ ന്യൂസ് ലോണ്ട്രി പുറത്തുവിട്ടത്.
സിദ്ദിഖ് പിഎഫ്ഐ പ്രവർത്തകനാണെന്നും വർഗീയധ്രുവീകരണത്തിന് വഴിയൊരുക്കുന്ന വാർത്തകൾ നിരന്തരം നൽകിയെന്നും യുപി,എസ്ടിഎഫിന് ബിനു മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ കെയുഡബ്ള്യുജെ ഭാരവാഹികളായിരുന്ന മറ്റു ചില മാധ്യമപ്രവർത്തകരും വർഗീയത ഇളക്കിവിടും വിധം വാർത്തകൾ നൽകിയെന്നും ഇവർക്കെതിരായി കൂടി അന്വേഷണം വേണമെന്നും ബിനു യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ദിഖിനും ഡൽഹിയിലെ മറ്റ് മലയാള മാധ്യമപ്രവർത്തകർക്കെതിരായും ബിനു നൽകിയ വിശദമായ മൊഴി മഥുര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ യുപി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വർഗീയവാദിയായി ചിത്രീകരിച്ച് ഓർഗനൈസർ അസോസിയേറ്റ് എഡിറ്റർ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകർപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.
ഡൽഹിയിൽ ദീർഘനാൾ മനോരമയ്ക്കായി ബിജെപി വാർത്തകൾ കൈകാര്യം ചെയ്തിരുന്നത് ബിനുവായിരുന്നു. ന്യൂസ്ലോൺഡ്രി റിപ്പോർട്ടിന്റെ ചുരുക്കം ഇങ്ങനെ: സിദ്ദിഖും മറ്റുചില കെയുഡബ്ള്യുജെ മാധ്യമപ്രവർത്തകരും വർഗീയ താൽപ്പര്യത്തോടെ നിരന്തരം വാർത്തകൾ നൽകിയെന്ന് ബിനു അറിയിച്ചതായി 2020 ഡിസംബർ 31 ന് ഡെയിലി ഡയറി എൻട്രിയായി യുപി പൊലീസ് കേസ് ഫയലിൽ രേഖപ്പെടുത്തി. തുടർന്ന് പൊലീസ് ബിനുവിനെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരാകാനാകില്ലെന്നും ഇമെയിലിൽ അറിയിക്കുന്ന കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്താമെന്നും ബിനു അറിയിച്ചു. ദേശീയ അഖണ്ഡതയ്ക്കും മതസൗഹാർദ്ദത്തിനും അപകടം ചെയ്യും വിധം വർഗീയത പടർത്തുന്നതിൽ സിദ്ദിഖിന്റെയും ഡൽഹിയിലെ മറ്റുചില കെയുഡബ്ള്യുജെ നേതാക്കളുടെയും പങ്ക് എന്നാണ് ബിനുവിന്റെ മൊഴിയിലെ ആദ്യ ഉപതലക്കെട്ട്. എന്നാൽ ഇത് തെളിയിക്കുന്ന യാതൊരു രേഖയും ബിനു കൈമാറിയിട്ടില്ല.
ബിനു വിജയന്റെ ആരോപണങ്ങൾ
സിഎഎ വിരുദ്ധ സമരത്തിന്റെ ഘട്ടത്തിൽ ജാമിയയിലെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കെയുഡബ്ള്യുജെ അംഗങ്ങളായ മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളിലെ റിപ്പോർട്ടർമാരെ സിദ്ദിഖ് സ്വാധീനിച്ചു. ഈ രണ്ട് ചാനലുകൾക്കും 48 മണിക്കൂർ വിലക്ക് വന്നു. എന്നാൽ ചാനലുകളിലെ മാധ്യമപ്രവർത്തകർക്കെതിരായി നടപടിയുണ്ടായില്ല. സിദ്ദിഖിനെ യുപി പൊലീസ് 'ഇര'യാക്കിയതെന്ന തരത്തിൽ കെയുഡബ്ള്യുജെയിലെ അൾട്രാ ലെഫ്റ്റ് മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തി. ഇവരുടെ പങ്ക് അന്വേഷിക്കണം. കെയുഡബ്ള്യുജെ സെക്രട്ടറിയായിരിക്കെ പിഎഫ്ഐയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സിദ്ദിഖ് യൂണിയൻ ഫണ്ടിൽ നിന്ന് പണം പിൻവലിച്ചു. സിദ്ദിഖ് സജീവ പിഎഫ്ഐ പ്രവർത്തകനാണ്. രാജ്യത്താകെ വർഗീയത പടർത്താൻ സിദ്ദിഖ് ശ്രമിച്ചു'.
മീഡിയ വൺ ചാനലിൽ ഇപ്പോൾ പ്രവർത്തിക്കുന്ന, കെയുഡബ്ല്യുജെ ഡൽഹി യൂണിറ്റ് പ്രസിഡന്റ് മിജി ജോസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ പ്രശാന്ത് രഘുവംശം എന്നിവർ, യുപി പൊലീസിന്റെ കൈയിൽ അകപ്പെട്ട നിരപരാധിയായ ഇരയായി കാപ്പനെ സോഷ്യൻ മീഡിയയിൽ ഉയർത്തി കാട്ടി എന്നും വിജയന്റെ മൊഴിയിലുണ്ട്. കെയുഡബ്ലുജെ മുൻ സെക്രട്ടറിമാരായ പി.കെ.മണികണ്ഠൻ, എം പ്രശാന്ത് എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നും ബിനു വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ബിനു വിജയൻ. 2003 മുതൽ 2017 വരെ മലയാള മനോരമയുടെ ഡൽഹി കറസ്പോണ്ടന്റാണ് അദ്ദേഹം. നിലവിൽ മലയാള മനോരമയിലെ പട്നയിലെ ലേഖകനാണ് ബിനു വിജയൻ.
2019 ൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ (സിഎഎ) പ്രതിഷേധത്തെക്കുറിച്ചും ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ചും വ്യാജവാർത്ത പ്രചരിപ്പിച്ചതിൽ കാപ്പന് പങ്കുണ്ടെന്നാണ് ബിനു വിജയന്റെ പ്രസ്താവനയുടെ ആദ്യഭാഗത്തിൽ ആരോപിക്കുന്നത്.കെ.യു.ഡബ്ല്യു.ജെയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സിദ്ദിഖ് കാപ്പൻ സംശയാസ്പദമായ രീതിയിൽ പണം പിൻവലിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം.
2020 നവംബർ 23-ന് ശ്രീദത്തന് അയച്ച ഇമെയിലിൽ, കെ.യു.ഡബ്ല്യു.ജെ ഡൽഹിയിലും കേരളത്തിലും നിരവധി സാമ്പത്തിക, സ്വത്ത് ക്രമക്കേടുകൾ നടത്തിയതായും ബിനു വിജയൻ ആരോപിച്ചിട്ടുണ്ട്. കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് കെ.യു.ഡബ്ല്യു.ജെയുടെ ഡൽഹി യൂണിറ്റിനെതിരെ കേസെടുത്തിട്ടുണ്ടെന്നും 2018 മുതൽ കേരള ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം കോടതിയിൽ നിലനിൽക്കുന്ന കേസുകളുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തിൽ പറയുന്നില്ല.
അതേസമയം 25 ലക്ഷം രൂപ ദുരുപയോഗം ചെയ്തെന്നത് തെറ്റായ ആരോപണമാണെന്നും ആ തുക കെ.യു.ഡബ്ല്യു.ജെയുടെ ഡൽഹി യൂണിറ്റിന്റെ അക്കൗണ്ടിൽ ഉണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ചുള്ള ന്യൂസ് ലോണ്ട്രിയുടെ ചോദ്യത്തോടുള്ള കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി. റെജിയുടെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍