Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുടി കൊഴിച്ചിലിനുള്ള 'അലോപ്പേഷ്യ' ചികിത്സാ കഥ മുഖവിലയ്ക്ക് എടുക്കാതെ അന്വേഷണ സംഘം; മോൻസൻ മാവുങ്കലിന്റെ കള്ളപ്പണക്കേസിൽ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു; അന്വേഷണം ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ തേടി; മോൻസന്റെ പിറന്നാളിൽ ആടിപ്പാടിയുള്ള നൃത്തവും അന്വേഷണത്തിൽ

മുടി കൊഴിച്ചിലിനുള്ള 'അലോപ്പേഷ്യ' ചികിത്സാ കഥ മുഖവിലയ്ക്ക് എടുക്കാതെ അന്വേഷണ സംഘം; മോൻസൻ മാവുങ്കലിന്റെ കള്ളപ്പണക്കേസിൽ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു; അന്വേഷണം ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ തേടി; മോൻസന്റെ പിറന്നാളിൽ ആടിപ്പാടിയുള്ള നൃത്തവും അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പിനൊപ്പം മോൺസൺ മാവുങ്കൽ ഉൾപ്പെട്ട കള്ളപ്പണക്കേസിൽ സിനിമ-സീരിയൽ താരം ശ്രുതി ലക്ഷ്മിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മോൺസൺ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലാണ് അന്വേഷണം. മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. ഇതടക്കം അന്വേഷണ വിധേയമാക്കും.

മോൻസൻ മാവുങ്കലിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ നടത്തിയെന്നായിരുന്നു ശ്രുതി വ്യക്തമാക്കിയത്. എന്നാൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. 

മോൻസന്റെ സാമ്പത്തിക ഉറവിടങ്ങളും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ഇവരെ ചോദ്യം ചെയ്യുന്നത്. മോൻസനെതിരെ പരാതി നൽകിയവരെ ഉൾപ്പടെ അന്വേഷണ സംഘം ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാൻ ഹൈക്കോടതി ഇഡിക്കു നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇയാളുമായി ഇടപാടുകൾ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസിൽ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോൻസനെതിരെ ക്രൈംബ്രാഞ്ച് രണ്ടു പോക്‌സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

മോൻസൻ മാവുങ്കലിന്റെ അടുത്ത് ഡോക്ടർ എന്ന നിലയിൽ ചികിത്സതേടിയെന്നായിരുന്നു നടി ശ്രുതി ലക്ഷ്്മി വിവാദങ്ങളിൽ പ്രതികരിച്ചത്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോൾ അസുഖം ഭേദമായതായും നടി പറഞ്ഞിരുന്നു.

'അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു' മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാർത്തകൾ കേൾക്കുമ്പോൾ അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കൾ വാങ്ങുകയോ ചെയ്തിട്ടില്ല. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോൻസൻ മാവുങ്കൽ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടി' നടി പറയുന്നു.

'അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കിൽ അപ്പോൾത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു' എന്നാണ് വിവാദങ്ങളോട് ശ്രുതി ലക്ഷ്മി പ്രതികരിച്ചത്.

മോൻസൺ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നടി പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചു.

തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂവെന്നും നടി പറയുന്നു. കൂടാതെ ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് സേവനം ലഭിച്ചിട്ടുണ്ടെന്നും ശ്രുതി പറയുന്നു. തട്ടിപ്പുകാരനാണെ വാർത്തകൾ കേട്ട് ഞെട്ടിപ്പോയെന്നും ഇതുവരെ അതിൽ നിന്ന് മുക്തരായിട്ടില്ലെന്നുമാണ് അഭിമുഖത്തിൽ ശ്രുതിലക്ഷ്മി പറഞ്ഞത്.

നടിയുടെ വാക്കുകൾ ഇങ്ങനെ...
''ചെന്നൈയിൽ നിന്ന് ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് വാർത്തകൾ അറിയുന്നത്. അത് കേട്ട ഷോക്കിൽ നിന്നു ഇപ്പോഴും മുക്തയായിട്ടില്ല. മോൻസൻ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടതെന്നാണ് ശ്രിതി പറയുന്നത്. ആ പരിപാടിയിൽ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏൽപിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികൾ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേർത്തലയിൽ നടന്ന ഒരു മെഗാ ഇവന്റിൽ എം.ജി. ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാൻസ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് അവിടെ ഒരുപാട് താരങ്ങൾ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയത്ത് ആയതിനാൽ അധികം ആർട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു.

നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ എന്നും ശ്രുതി ചോദിക്കുന്നു.. എല്ലാവരോടും വളരെ നന്നായിട്ടാണ് പെരുമാറിയത്. പരിപാടികൾക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടേയും കിട്ടിയിരുന്നു. അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നതായും ശ്രുതി ലക്ഷ്മി പറയുന്നു.

കൂടാതെ മോൻസൻ മാവുങ്കിൽ നിന്ന് ഡോക്ടറുടെ സേവനം ലഭിച്ചിട്ടുണ്ടെന്നും നടി പറയുന്നു. തന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖമായിരുന്നു അത്. എന്നാൽ അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും ശ്രുതി പറയുന്നു.

തന്നെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന കഥകൾ വാസ്തവ വിരുദ്ധമാണെന്നും താരം പറയുന്നുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചില ഓൺലൈൻ മീഡിയ പ്രചരിപ്പിക്കുന്ന കഥകൾ കേട്ടിട്ട് നല്ല വിഷമമുണ്ട്. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ ഭർത്താവിനും കുടുംബത്തിനും ഞാൻ എന്താണ് എന്നറിയാം. നല്ല വാർത്ത കേട്ടാൽ പ്രചരിപ്പിക്കാൻ ആളുണ്ടാകില്ല. 2016-ൽ എനിക്ക് ഒരു സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ വിളിച്ച് അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പോൾ എന്റെ ഫോണിന് വിശ്രമമില്ലാത്ത രീതിയിൽ ആണ് ഫോൺ കോളുകൾ വരുന്നത്. മറ്റൊരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ സൃഷ്ടിക്കുന്നവരോട് പ്രതികരിച്ചിട്ടു കാര്യമില്ല, സത്യം എന്തെന്ന് അന്വേഷിക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം എന്നും'' - ശ്രുതി ലക്ഷ്മി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP