മലയാളത്തിന്റെ മാൻഡ്രേക്ക്! മോളിവുഡിന്റെ ചെറിയ ബജറ്റിലെടുത്ത ആദ്യ സൂപ്പർ ഹീറോ മോശമായില്ല;പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ട ചിത്രം; ബേസിൽ ജോസഫിനും ടൊവീനോക്കും അഭിമാനിക്കാം; നായകനെ വെല്ലുന്ന വില്ലൻ; കുട്ടികൾക്കായി ഒരു ഉത്സവകാല ചിത്രം; മിന്നൽ മുരളി മിന്നിത്തിളങ്ങുമ്പോൾ
എം റിജു
മലയാളത്തിലെ ഒരു കഥ കേട്ട് ഹോളിവുഡ് സാങ്കേതിക വിദഗ്ദ്ധർ അത്ഭുദം കൂറുകയോ! അത് ഉണ്ടായിട്ടുണ്ട്. നിർമ്മാതാവ് ഗുഡ്നൈററ് മോഹൻ പറഞ്ഞ കഥയാണ്. മാണിക്യക്കല്ല് എന്ന എം ടിയുടെ വിഖ്യാതമായ സ്ക്രിപ്്റ്റ് സിനിമയാക്കാനായി, ഹോളിവുഡിൽ എത്തിയ ഗുഡ്നൈറ്റ് മോഹനന് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞതോടെ അന്നത്തെ സാങ്കേതിക വിദഗ്ദ്ധർ ആരും കാണാൻ സമ്മതിച്ചില്ല. ഇന്ത്യയിൽ എന്ത് സിനിമ എന്നതായിരുന്നു മിക്കവരുടെയും ചോദ്യം. ഇന്നത്തെപ്പോലെ ഗ്രാഫിക്സ് ഡെവലപ്പ് ആവുന്നതിന് മുമ്പത്തെ കാലം. കുറേ അലഞ്ഞപ്പോൾ റിച്ചാർഡ് ബ്രാഡ്സൻ എന്ന ക്ലിഫ്ഹാങ്ങർ അടക്കമുള്ള എത്രയോ ചിത്രങ്ങൾക്ക് വെർച്വൽ-ഗ്രാഫിക്സ് സഹായം കൊടുത്ത, കലാകാരൻ കുറഞ്ഞ സമയത്തേക്ക് മോഹന് അപ്പോയിന്മെന്റ് തന്നു.
ഒട്ടും താൽപ്പര്യമില്ലാതെ ഇരുന്ന അദ്ദേഹം എം ടിയുടെ മാണിക്യക്കല്ലിന്റെ കഥ കേട്ടതോടെ ആളാകെ ആകെ മാറി. പാമ്പ് കുതിരയെ വിഴുങ്ങുന്നതും മാണിക്ക്യക്കല്ല് ഉണ്ടാകുന്നതുമൊക്കെ കേട്ട് അദ്ദേഹം കണ്ണും മഴിച്ചിരുന്നു. അവസാനം അദ്ദേഹം ചോദിച്ചു 'ഇന്ത്യയിൽ നിങ്ങൾ എങ്ങനെയാണ് ഇത്തരം നല്ല കഥകൾ ഉണ്ടാക്കുന്നത്. ഞങ്ങൾ ഇപ്പോൾ അന്യഗ്രഹജീവികളിൽ ചുറ്റിത്തിരിയുകമാണ്''.
ഹോളിവുഡ് ടെക്ക്നോളജിസ്റ്റുകൾ വരെ പ്രകീർത്തിച്ച ആ കഥ ഇനിയും നമുക്ക് സിനിമയാക്കാൻ കഴിഞ്ഞിട്ടില്ല. മാണിക്യക്കല്ലിന്റെ പിറകെ നടന്ന് മറ്റൊരു സിനിമയും ചെയ്യാതെ കരിയർ വേസ്റ്റായിപോയ പെരുന്തച്ചന്റെ സംവിധായകൻ അജയൻ മരണത്തിന്റെ ഏതാനും മാസങ്ങൾക്ക്മുമ്പ് കൊടുത്ത ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു. ''മാണിക്യകല്ല് സിനിമായായിരുന്നെങ്കിൽ റസൂൽ പൂക്കുട്ടിക്ക് എത്രയോ മുമ്പുതന്നെ ഓസ്ക്കാർ മലയാളത്തിൽ എത്തുമായരിന്നു.''
നമ്മുടെ പ്രശ്നം പ്രതിഭയില്ലാത്തത് അല്ല. അത്തരം വലിയ സിനിമകൾ എടുക്കാനുള്ള മാർക്കറ്റും ടെക്ക്നോളജിയും ഇല്ലാത്തതാണ്. ഇന്ന് കാലംമാറി. ഗ്രാഫിക്സിൽ ഹോളിവുഡുപോലെ നമുക്കും ആക്സസ് ആയി. അങ്ങനെ സ്പൈഡർമാനെയും, ബാറ്റ്മാനെയും കണ്ട് അമ്പരന്ന നമ്മുക്കുവേണ്ടി മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോയെ രംഗത്ത് ഇറക്കിയിരിക്കയാണ് സംവിധായകൻ ബേസിൽ ജോസഫ്. ഒറ്റവാക്കിൽ പറയട്ടെ, മലയാളത്തിന്റെ ചുരുങ്ങിയ ബജറ്റുവെച്ചുനോക്കുമ്പോൾ ചിത്രം പൊളിയാണ്.
കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാവും. പക്ഷേ കൃത്യമായ ഒരു കഥയും ആദ്യമധ്യാന്തം ബോറടിയുമില്ലാതെ, വേഗത്തിൽ രസിപ്പിക്കുന്ന രീതിയിൽ കഥപറയാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. ഈ ക്രിസ്മസ് അവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും കിട്ടിയ ഒരു വിരുന്ന് തന്നെയാണ് 'മിന്നൽ മുരളി'. എല്ലാ മുതിർന്നവരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട് എന്നല്ലേ പറയുക. അതുകൊണ്ടുതന്നെ എത് പ്രായത്തിൽ ഉള്ളവർക്കും ആസ്വദിക്കാവുന്നു ചിത്രമാണ് ഇത്.
മെയ്ക്കിങ്ങിനേക്കാൾ കഥയാണ് താരം
ശരിക്കും ഒരു വലിയ റിസ്ക്ക് തന്നെയാണ് ബേസിൽ ജോസഫ് ഏറ്റെടുത്തിരിക്കുന്നത്. കാരണം അങ്ങേയറ്റം വിമർശനാത്മകമായി വിലയിരുത്തുന്നവരും, എന്തിനും ഏതിനും പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കുന്നവരുമാണ് മലയാളികൾ. ലാലേട്ടന്റെ മരക്കാറിന് ഉണ്ടായ അനുഭവം ഒരു പാഠമാണ്. വലിയ ഹൈപ്പിൽ വന്ന് ആ പ്രതീക്ഷ നിലനിർത്തിയില്ലെങ്കിൽ ഫാൻസുകാർതന്നെ ആദ്യ മണിക്കൂർ തൊട്ട് പൊങ്കാലയിടും. എന്നാൽ നെറ്റ്ഫിള്ക്സിൽ റിലീസായ മിന്നിൽ മുരളിക്ക് ഇതുവരെ അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല.
തകർപ്പൻ വെബ്സീരീസുകൾ അരങ്ങേറുന്ന നെറ്റ്ഫിള്ക്സിൽ മലയാളത്തിലെ ഇതുപോലെ ഒരു പടം റിലീസ് ചെയ്യാൻ കഴിഞ്ഞതുതന്നെ നമ്മുടെ വിപണി വലുതാവുന്നതിന്റെയും സൂചകമാണ്. സ്പൈഡന്മാൻ സിനിമ കേരളത്തിലും നിറഞ്ഞ സദസ്സിൽ ഓടുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങിയത് എന്നും ഓർക്കണം. തീയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രവുമായിരുന്നു ഇത്.
കഥയും തിരക്കഥയുമാണ് മിന്നൽ മുരളിയിലെ താരം. ജെയസ്ൻ എന്ന തയ്യൽക്കാരൻ എങ്ങനെ ഒരു സൂപ്പർ ഹീറോ ആവുന്നുവെന്നും, നല്ലവനായ അയാൾ എങ്ങനെയാണ് അയാൾ ഒരു ഗ്രാമത്തിൽ വെറുക്കപ്പെട്ടവൻ ആയിപ്പോകുന്നത് എന്നൊക്കെ നല്ല സെൻസിബിളായി ചിത്രീകരിക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞിട്ടുണ്ട്. അല്ലാതെ ഹോളിവുഡിലെ സൂപ്പർ ഹീറോ കഥകൾ കോപ്പിയടിച്ചതല്ല ഈ ചിത്രം. കൃത്യമായി കഥാപരമായ വ്യക്തിത്വം ഈ ചിത്രത്തിനുണ്ട്.
തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും വലിയ കൈയടി അർഹിക്കുന്നു. ഉദയകൃഷ്ണ- സിബി കെ തോമസ് മോഡൽ കണ്ടുമടുത്ത മലയാളികൾക്ക് ഇത്തരം ഭവനാ വ്യാപരികൾ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. നായകന്റെ സൂപ്പർഹീറോ പരിവേഷത്തിലധികം തന്നെ വില്ലന്റെ കഥാപശ്ചാത്തലത്തിനും പ്രധാന്യം നൽകിയാണ് 'മിന്നൽ മുരളി'യുടെ കഥ. അതും അയാളെ ആരാണ് വില്ലനാക്കുന്നത് എന്ന പശ്ചാത്തലവും വിശ്വസനീയമായി എടുക്കാൻ ചിത്രത്തിന് കഴിഞ്ഞു.
എന്നാൽ ചില ഭാഗങ്ങളിൽ കഥയിൽ കല്ലുകടിയും പ്രകടമാണ്. എന്തെല്ലാം കഴിവുകളാണ് സൂപ്പർ ഹീറോ മിന്നൽ മുരളിക്ക് ഉള്ളത് എന്നത് വ്യക്തമല്ല. നേരത്തെ മുരളി പറക്കാനുള്ള ശ്രമം നടത്തി പരാജയപ്പെടുന്നു. പിന്നീട് അയാൾ ഉയരങ്ങളിൽ എത്തുന്നതൊക്കെ കാണാം. അതുപോലെ കൈ ഉയർത്തി വസ്തുക്കൾ പറപ്പിക്കുന്നതിനുള്ള കഴിവ് ക്ലൈമാക്സിൽ മുരളിക്കും കിട്ടുന്നത് കാണാം. ഇതൊക്കെ എങ്ങനെയെന്ന് ചിത്രം പറയുന്നില്ല.
ഇത്തരം പിഴവുകൾ ഒന്നും ഉണ്ടാവരുതായിരുന്നു. കാരണം ഈ ചിത്രത്തിന്റെ പ്രേക്ഷകരായ കൗമാരക്കാർ ഇന്ന് കൊറിയ തൊട്ട് ഒറിയവരെയുള്ള ചിത്രങ്ങൾ തപ്പിപ്പിടിച്ച് അതിന്റെ കുറ്റവും കുറവും കണ്ടെത്തുന്ന 'പ്രതിഭ'കൾ ആണെന്നത് മറന്നുപോകരുത്. കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനാണെങ്കിൽ ഒരുപാടു ഉണ്ട്. പക്ഷേ ഒരു പുതിയ പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ടതാണ് മിന്നിൽ മുരളിയെ.
വില്ലൻ ടൊവിനോയക്കാൾ മുന്നിൽ
അടുത്തകാലത്തായി തൊട്ടതെല്ലാം പൊന്നാക്കുന്ന യുവ നടനാണ് ടെവീനോ. ഈ യുവ നടന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് ഈ ചിത്രം.'ജെയ്സൺ' എന്ന അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന, പ്രണയപരാജയത്തിൽ വ്രണിതനായ യുവാവിൽനിന്ന് ടൊവിനൊ പതർച്ചകളില്ലാതെ സൂപ്പർഹീറോ മിന്നൽ മുരളി ആയി മാറിയിട്ടുണ്ട്. തുടക്കത്തിലെ ഹാസ്യം മാറി ചിത്രം മുന്നേറുമ്പോൾ വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ടൊവിനൊ എന്ന നായകന്റെ വേഷപ്പകർച്ച കാണണ്ടേതാണ്. പക്ഷേ കഥാപശ്ചാത്തലം കൊണ്ടും മാനറിസങ്ങൾ കൊണ്ടും ടൊവിനൊയുടെ പ്രകടനത്തിന് തെല്ലൊന്നു മുകളിൽ നിൽക്കുകയാണ് വില്ലനായെത്തിയ ഗുരു സോമസുന്ദരം. മിന്നൽ മുരളിയെപ്പോലെ അമാനുഷിക ശക്തികളുള്ള ഷിബു എന്ന വില്ലൻ കഥാപാത്രമായിട്ടാണ് ഗുരു സോമസുന്ദരത്തിന്റെ പ്രകടനം തകർപ്പനാണ്.
ബൈജുവും, അജുവർഗീസും, ജൂഡ് ആന്റണി ജോസഫും, പി ബാലചന്ദ്രനടക്കമുള്ള ചെറുതം വലുതുമായ കഥാപാത്രങ്ങൾ ചിത്രത്തിൽ മോശമായിട്ടില്ല. ബാലതാരങ്ങളുടെ പ്രകടനവും കിടു. നായികാ പ്രാധാന്യമുള്ള ചിത്രമല്ല മുരളി. പക്ഷേ വനിതാ കഥാപാത്രങ്ങൾ ഉള്ളത് വൃത്തിയിൽ ചെയ്തിട്ടുണ്ട്. ബജറ്റിന്റെ പരിമിതി അറിയിക്കാത്ത വിധം ഒരു സൂപ്പർഹീറോ ചിത്രമായി മിന്നൽ മുരളിയെ മഎത്തിക്കാൻ സമീർ താഹിറിന്റെ ഛായാഗ്രഹണവും ബേസിലിന് കൂട്ടാകുന്നു. ഷാൻ റഹ്മാന്റെയും സുഷിൻ ശ്യാമിന്റെയും സംഗീതവും നന്നായിട്ടുണ്ട്. ഹോളിവുഡ് അല്ല മോളിവുഡ്. പക്ഷേ 'മിന്നൽ മുരളി'യെന്ന ചിത്രത്തിലേക്കുള്ള വി.എഫ്.എക്സിന്റെ ചേർച്ച എടുത്തുപറയേണ്ടതാണ്. സൂപ്പർഹീറോയെ വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്യുന്നു മിന്നൽ മുരളിയുടെ പാളിച്ചകൾ അധികം സംഭവിക്കാത്ത വി.എഫ്.എക്സ്. മരക്കാറിനെ വെച്ചുനോക്കുമ്പോൾ ഇതൊക്കെ സ്വർഗമാണ്.
മാറഡോണയുടെ പതിനായിരത്തിലൊന്ന് പ്രതിഭയുണ്ടായാൽ മതി, നമ്മൾ ഒരു മലയാളിയെ ജൂനിയർ മാറഡോണ എന്ന് വിളിക്കും. അതുപോലെ ജൂനിയർ മൈക്കൽ ജാക്സനും, മലയാളത്തിന്റെ പെലെ പോലുള്ള ഒരുപാട് പ്രയോഗങ്ങൾ. ഈ ചിത്രത്തെ നമുക്ക് മലയാളത്തിന്റെ മാൻഡ്രേക്ക് എന്ന് വിളിക്കാം. മിന്നൽ മുരളി ഒരു തുടക്കമാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എങ്ങനെ മലയാളത്തിന്റെ ചലച്ചിത്രലോകത്തെ മാറ്റിയെടുത്തോ അതുപോലെ ഒരു ട്രെൻഡ് ഈ ചിത്രവും സൃഷ്ടിച്ച് എടുക്കാൻ ഇടയുണ്ട്. ( ശരിക്കും 3ഡിയിൽ എടുത്ത് തീയേറ്റർ വൈഡ് റിലീസായിരുന്നു ഈ പടത്തിന് വേണ്ടിയിരുന്നത്) ബജറ്റിന്റെ പരിമിതിയില്ലാതെ നമുക്കും സൂപ്പർ ഹീറോ ചിത്രങ്ങൾ എടുക്കാൻ കഴിയും എന്ന് ഈ പടം തെളിയിക്കുന്നു. മനസ്സിൽ ആശയങ്ങൾ ഉള്ള ഒരുപാട് ചെറുപ്പക്കാർക്ക് പ്രചോദനമാവട്ടെ ഈ പടം.
വാൽക്കഷ്ണം: 'അനന്തഭദ്രം' എന്ന പൃഥ്വീരാജ് ചിത്രം ഇറങ്ങിയപ്പോൾ സംവിധായകൻ സ്ന്തോഷ് ശിവൻ പറഞ്ഞതാണ് ഓർമ്മവരുന്നത്. ഹാരിപോർട്ടറെയും, സ്പൈഡർമാനെയെുമൊക്കെ സായിപ്പിന് ഇവിടെ മാർക്കറ്റ് ചെയ്യാമെങ്കിൽ, നമ്മുടെ മാടനെയും മറുതയെയും ദിംഗംബരനെയുമൊക്കെ എന്തുകൊണ്ട് നമുക്കും വിദേശത്ത് മാർക്കറ്റ് ചെയ്തുകൂടാ. മിന്നൽ മുരളി കണ്ടപ്പോൾ ഓർമ്മ വരുന്നതും അതുതന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്