രക്താർബുദം മറച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ 'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകൾ ഇങ്ങനെ
എം റിജു
കൊച്ചി: 'ഈ മനോഹര തീരത്ത് ഇനിയുമൊരു ജന്മം ചോദിച്ചുകൊണ്ട്' വയലാർ രാമവർമ്മ എഴുതിയ ചന്ദ്രകളഭം ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ്ങ്. തന്റെ സംസ്ക്കാര ചടങ്ങിൽ ഈ പാട്ട് പതിഞ്ഞ താളത്തിൽ വെക്കണമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ അന്ത്യാഭിലാഷം പുറത്തുവന്നതോടെയാണ് ഈ ഗാനം വീണ്ടും ചർച്ചയായത്. അതോടൊപ്പം വയലാർ രാമ വർമ്മ എപ്പോഴാണ് ഏത് സാഹചര്യത്തിലാണ് ഈ പാട്ട് എഴുതിയത് എന്ന ചർച്ചകളും പുരോഗമിക്കയാണ്.
കേരളത്തിലെ ഒരു കവിക്കും കലാകാരനും കിട്ടാത്ത രീതിയിൽ കൾട്ട് ആയി മാറിയ വ്യക്തിയാണ് വയലാർ. കുറച്ച് സത്യവും ഏറെ കെട്ടുകഥയും കൂടിച്ചേർന്ന ഒരുപാട് കാര്യങ്ങളാണ് വയലാറിന്റെ പേരിൽ പ്രചരിച്ചത്. ചാർമിനാർ സിഗരറ്റ് പാക്കറ്റിന്റെ പിറകിൽ പാട്ടെഴുതിക്കൊടുത്തും, തലേന്ന്രാത്രി മുഴവൻ മദ്യപിച്ച് മദോന്മത്തായ ശേഷം പുലർച്ചെ രണ്ടുമിനുട്ടുകൊണ്ട് എഴുതിയതും അടക്കമുള്ള അസംഖ്യം കഥകൾ. അത്തരത്തിലുള്ള ചില കഥകൾ ചന്ദ്രകളഭത്തിന്റെ പേരിലും ചലച്ചിത്രലോകത്ത് പ്രചരിച്ചിട്ടുണ്ട്.
സത്യന്റെ മരണത്തിന്റെ ആഘാതത്തിൽ എഴുതിയതോ?
കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമക്കുവേണ്ടി വയലാർ എഴുതിയ പാട്ടാണ് 'ചന്ദ്രകളഭം ചാർത്തിയൊരുങ്ങും' തീരും. പതിവുപോലെ ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു സംഗീതം. ഈ പാട്ട് ഉണ്ടായതിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥ ഇങ്ങനെയാണ്. നടൻ സത്യനും വയലാറും തമ്മിൽ അടുത്ത ആത്മബന്ധമായിരുന്നു.
രക്താർബുദം വന്ന് ചോര ഛർദിച്ചിട്ടും അതൊന്നും ആരെയും അറിയിക്കാതെ കൊണ്ടുനടന്ന സത്യന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. മലയാള സിനിമാലോകം നടുങ്ങിപ്പോയ നിമിഷം. ആ വിയോഗം തീർത്ത വേദനയുമായി സത്യന്റെ മൃതദേഹം കാണുവൻ മദിരാശിയിലേക്ക് പോകുമ്പോൾ, വയലാർ കാറിൽവെച്ച് എഴുതിയ കവിതയാണ് ചന്ദ്രകളഭം എന്നാണ് ചിലർ പറയുന്നത്.
'ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ, സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവഗീതമുണ്ടോ, വസുന്ധരേ...വസുന്ധരേ., കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ' ഈ വരികൾ എഴുതിയപ്പോൾ കവി സത്യനെ ഓർത്ത് വിതുമ്പിയെന്നും പറയുന്നുണ്ട്. പക്ഷേ കാലഗണന നോക്കുമ്പോൾ ഇത് അത്ര ശരിയാവുന്നില്ല. കാരണം സത്യൻ മരിക്കുന്നത് 1971 ജൂൺ 15നാണ്. ജഗതി എൻ.കെ ആചാരിയുടെ രചനയിൽ, കെ സുകു സംവിധാനം ചെയ്ത 'കൊട്ടാരം വിൽക്കാനുണ്ട്' എന്ന സിനിമ ഇറങ്ങുന്നത്
1975 മെയ് 23നും. പക്ഷേ ആരാധകർ ഈ കാലഗണനയിലെ വ്യത്യാസം ഒന്നും കണക്കിലെടുക്കുന്നില്ല. അന്ന് സത്യന്റെ മൃതദേഹം കാണാൻ പോവുമ്പോൾ എഴുതിയ കവിത അദ്ദേഹം നാലുവർഷത്തിനുശേഷം ഉപയോഗിക്കയായിരുന്നെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ സിനിമ ഇറങ്ങി അധികം കഴിയുന്നത് മുമ്പ് കൃത്യമായി പറഞ്ഞാൽ 1975 ഒക്ടോബർ 27 വയലാർ വെറും 47ാമത്തെ വയസ്സിൽ കലാകേരളത്തെ ഞെട്ടിച്ചുകൊണ്ട് വിടവാങ്ങി. അതോടെ തന്റെ മരണം മുൻകൂട്ടി കണ്ടുകൊണ്ടാണ് മഹാകവി ഈ വരികൾ എഴുതിയതെന്നും പ്രചാരണം ഉണ്ടായി.
നെയ്യാർഡാമിൽവെച്ച് എഴുതിയ ഗാനമോ?
തിരുവനന്തപുരം നെയ്യാർഡാമിനടുള്ള പ്രോജക്ട് ഹൗസിൽ വച്ചാണ് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന എക്കാലത്തെയും അനശ്വരമായ ഗാനം വയലാർ എഴുതുന്നത് എന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. അക്കാലത്ത് സിനിക്കാരുടെ പ്രധാന ലൊക്കേഷനായിരുന്നു ഗസ്റ്റ്ഹൗസായ അന്നത്തെ പ്രോജക്ട് ഹൗസ്. അവിടത്തെ പാചകക്കാരനായിരുന്ന സ്വാമിയുടെ ഇടിച്ചമ്മന്തിയും മറ്റും പ്രശസ്തമായിരുന്നു. നസീർ, ഷീല, വിൻസന്റ് ,ജയഭാരതി ഇവർക്കൊക്കെ സ്വാമിയുടെ ഭക്ഷണം പ്രിയമായിരുന്നു. ഡാമിലൂടെ ബോട്ടിൽ അക്കരെയത്തെിയാൽ അവിടെ ഒരു ഇൻസ്പെക്ഷൻ ഷെഡുണ്ട്. അവിടെയായിരുന്നു പാട്ടെഴുതാൻ വയലാറിന് ഇടമൊരുക്കിക്കൊടുത്തത്.
വയലാറിനെ പാട്ടെഴുതാനേൽപിച്ചിട്ട് നിർമ്മാതാവും സംഘവും സ്ഥലംവിട്ടു. പിറ്റേന്ന് അവരത്തെുമ്പോൾ കവി നല്ല ഉറക്കം. അദ്ദേഹം ഉണരുംവരെ കാത്തിരിക്കാനുമാവില്ല. പക്ഷേ പാട്ടില്ല. വിളിച്ചിട്ടും ഉണർന്നില്ല. അദ്ദേഹം ഉറക്കച്ചടവിലെന്തോ പറയുന്നു. പക്ഷേ മുറിയിൽ നിരവധി പേപ്പറുകൾ ചുരുട്ടിയിട്ടിരിക്കുന്നു. അവർ പരിശോധിക്കുമ്പാൾ പല പേപ്പറിലായി പല വരികൾ. അത് കൂട്ടി യോജിപ്പിച്ചപ്പോൾ അതി മനോഹരമായ ഒരു ഗാനം. കിട്ടിയ പേപ്പറുമായ അവർ സ്ഥലം വിട്ടു. ഈ ഗാനമാണത്രെ 'ചന്ദ്രകളഭം ചാർത്തയുറങ്ങും തീരം' എന്ന അനശ്വരമായ ഗാനം. ഇങ്ങനെയാണ് തിരുവനന്തപുരത്ത് പ്രചാരമുള്ള കഥ.
പ്രേം നസീറിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്
പ്രേംനസീർ എന്ന നിത്യഹരിത നായകനാണ് വയലാറിന്റെ ഏറ്റവും പ്രശസ്തമായ മിക്ക ഗാനങ്ങളും വെള്ളിത്തിരയിൽ പാടി അനശ്വരമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രിയഗാനം കൗതുകമുള്ളതാണ്. തന്റെ സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആരാധനയോടെ പറഞ്ഞിട്ടുള്ള ഗാനം 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്നതാണ്. അതെഴുതാൻ വയലാറിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നാണ് നസീർ പറഞ്ഞിട്ടുള്ളത്.
വയലാറിന്റെ പാട്ടെഴുതൽ അനുഭവങ്ങളെക്കുറിച്ച് കേരളത്തിലങ്ങോളമിങ്ങോളം ധാരാളം കഥകൾ പ്രചരിക്കുന്നുണ്ട്. പലതും ശരിയും പലതും പെരുപ്പിച്ച് കാണിച്ചവയുമെക്കെയാണ്. അദ്ദേഹം ഫോണിലൂടെ പാട്ട് പറഞ്ഞുകൊടുത്ത സംഭവങ്ങൾ പലരും വലിയ ഓർമ്മകളായി മനസിൽ സൂക്ഷിച്ചിട്ടുണ്ട്. പലപ്പോഴും വയലാറിനുവേണ്ടി ലോഡ്ജിൽ മുറിയെടുത്തിട്ട് പാട്ടിന് കാത്തിരുന്നു നിർമ്മാതാക്കൾ. രാത്രി സൽക്കാരങ്ങൾ കഴിഞ്ഞ് ഇയാളെപ്പോൾ പാട്ടെഴുതുമെന്ന് പലരും സംശയിക്കും. ക്ഷമകെടും. എന്നാൽ എല്ലാവരുമുറങ്ങിക്കഴിയുമ്പോൾ കിട്ടുന്ന പേപ്പറിൽ അനശ്വരങ്ങളായ ഗാനങ്ങൾ എഴുതിവെച്ചിട്ട് അദ്ദേഹം വെളുപ്പിനേ സ്ഥലം വിടും. ചാർമിനാർ സിഗററ്റ് കവറിന്റെ വെള്ളപേപ്പറിൽ എഴുതിയ ഗാനമാണത്രെ 'സ്വർണചാമരം വീശിയത്തെുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ..'
എന്തായാലും ചന്ദ്രകളഭം എഴുതിയത് നെയ്യാർഡാമിൽ വച്ചാണെന്നാണ് തിരുവനന്തപുരത്തെ വയലാർ ആരാധർ പറയുക. നെയ്യാർ ഡാമിൽ ഉണ്ടായിരുന്ന മനോഹരിയായ ഒരു സ്ത്രീയും വയലാറിന്റെ മനസിൽ അപ്പോഴുണ്ടായിരുന്നെന്ന് വ്യാഖ്യാനമുണ്ട്. ഒരിക്കൽ വയലാറിന് വിരുന്നുകൊടുക്കാൻ ക്ഷണിച്ച വീട്ടിലിരിക്കെ വീടിന് പിറകിൽ ഇലവെട്ടാൻ വന്ന സുന്ദരിയായ വേലക്കാരി ഇല വെട്ടി നടന്നുപോകുന്നതു കണ്ടപ്പോഴാണത്രെ അദ്ദേഹം 'സീമന്ദിനീ നിന്റെ ചൊടികളിലാരുടെ..' എന്ന പാട്ടിലെ 'വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺവിപഞ്ചികയീ ഭൂമി...'എന്ന വരികളെഴുതിയത്
.
മദ്രാസ് വാസം കഴിഞ്ഞ് വീട്ടിൽ ഇടക്കത്തെിയപ്പോൾ വീടിനടുത്ത് താമസിക്കുന്ന ചട്ടയും മുണ്ടും വലിയ കുണുക്കുമിട്ട പെമ്പളയെ കണ്ടിട്ടാണത്രെ 'കുണുക്കിട്ട കോഴി കുളക്കോഴി കുന്നിൻ ചരിവിലെ വയറ്റാട്ടീ..' എന്ന പാട്ടെഴുതിയത്. ഇങ്ങനെ നിരവധി കഥകൾ വയലാറിന്റെ ഓരോ പാട്ടിനെ കുറിച്ചും പറയാനുണ്ടാകും. മിത്തും യാർഥ്യവും ചേർന്ന ആ കഥകളിലെ യാഥാർഥ്യമെന്തന്ന് സാക്ഷാൽ വയലാറിന് മാത്രമേ പറയാൻ കഴിയൂ.
ചന്ദ്രകളഭം പാർട്ടിന്റെ പുർണ്ണരൂപം ഇങ്ങനെയാണ്
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
(ചന്ദ്രകളഭം..)
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ മതിയാകും വരെ
ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ
ആഹാ ആഹഹാ ആഹഹാഹഹാ ഹാ..
(ചന്ദ്രകളഭം..)
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ
ആഹാ ആഹഹാ ആഹഹാഹഹാ ഹാ..
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്