7.5 കോടി മുടക്കിയാൽ പുതിയ യന്ത്രം വാങ്ങാം; എന്നിട്ടും ആറരക്കോടിയുടെ പഴയ മിഷ്യൻ ആറു കോടിക്ക് നവീകരിക്കും! കോളടിക്കുന്നത് കമ്പനിക്കും ഡി ആർ ഫാൻസിനും; ഭാര്യയും ഭർത്താവും മക്കളും വളഞ്ഞ വഴിയിൽ കയറി ഒരുമിച്ച് ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ നടക്കുന്നതെല്ലാം അത്ഭുതങ്ങൾ! മന്ത്രി വീണാ ജോർജ്ജ് അറിയാൻ രണ്ട് അട്ടിമറിക്കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കമ്മീഷൻ ഭരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. എല്ലാം നിശ്ചയിക്കുന്നത് 'ഡിആർ ഫാൻസ്' എന്ന് വിളിപ്പേരുള്ള വിഭാഗവും. ഇവരൊന്ന് വിചാരിച്ചാൽ അതെല്ലാം നടക്കും. ഹോസ്പിറ്റൽ ഡെവലപ്പുമെന്റ് സൊസൈറ്റിയുടെ പേരിലെ തട്ടിപ്പുകൾ മറുനാടൻ വാർത്ത നൽകിയിരുന്നു. ഒരു വീട്ടിലെ നാലു പേരും ജോലി ചെയ്യുന്ന സ്ഥാപനം. എല്ലാം തട്ടിപ്പ്. ഇതിനൊപ്പമാണ് ഖജനാവ് കൊള്ളയുടെ പുതിയ റിപ്പോർട്ടുകൾ. അടിമുടി ദുരൂഹമാണ് എല്ലാം. പക്ഷേ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഒന്നും തിരുത്തുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഇവരാണ് എച്ച് ഡി എസിലെ താക്കോൽ സ്ഥാനക്കാരനെ നിയന്ത്രിക്കുന്നത്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഭാര്യ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് ജോലി. മകൾ തിയേറ്ററിൽ നേഴ്സാണ്. മകൻ ഓക്സിജൻ പ്ലാന്റിലും. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്. അറുപത് വയസ്സുവരെ ഇവർക്ക് ജോലി ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥിര ജോലിക്ക് സമാനമാണ് കാര്യങ്ങൾ. മറുനാടന്റെ ഈ റിപ്പോർട്ട് വൈറലായി. ഒന്വേഷിച്ചാൽ പോലും മന്ത്രിക്ക് സത്യം കണ്ടെത്താം. പക്ഷേ തയ്യാറുമല്ല. തിരുത്തലുമില്ല. ഇതാണ് മെഡിക്കൽ കോളേജിലെ പുതിയ തട്ടിപ്പിലേക്ക് കാര്യങ്ങളെത്തിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റേഡിയോളജി വിഭാഗത്തിൽ പ്രവർത്തിപ്പിച്ച് വരുന്ന എംആർഐ സ്ക്യനിങ്ങ് യന്ത്രം 12 വർഷങ്ങൾക്ക് സ്ഥാപിച്ചിട്ടുള്ളതാണ്. ഇത് യാഥാസമയം വാർഷിക മെയിന്റനൻ നടത്തുന്നതിൽ ബന്ധപ്പെട്ട അധികാരികൾ ഗുരുതരവീഴ്ച വരുത്തി. ഏകദേശം ഒരു മാസം മുമ്പ് യന്ത്രം പ്രവത്തിക്കുന്നില്ല എന്ന് ഒരു വാർത്ത മാധ്യമങ്ങൾക്ക് നൽകിയ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ തന്നെയാണ് കാലഹരണപ്പെട്ട നിലവിലെ യന്ത്രം അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശയോടുകൂടി ഡിഎംഇക്ക് കത്ത് നൽകിയെന്നതാണ് വസ്തുത. കാലപ്പഴക്കം ചെന്ന നിലവിലെ മിഷ്യൻ 6 കോടിയിലധികം രൂപ ചെലവിൽ അപ്ഗ്രേഡ് ചെയ്യുന്നത് ഒരു പാഴ്ചെലവാണെന്നത് ആർക്കും അറിയാം. എന്നിട്ടും മിഷ്യൻ അപ്ഗ്രേഡ് ചെയ്യുന്നതിന് 6 കോടിയിലധികം രൂപ സെക്രട്ടറിയേറ്റിൽ നിന്ന് അനുവദിച്ചു. അതായത് അറരക്കോടിക്ക് വാങ്ങിയ മിഷ്യൻ നന്നാക്കാൻ ആറു കോടി.
നിലവിലെ 1.5 ടെസ്റ്റ് നടത്തുന്ന മിഷ്യൻ പുതിയതിന് മാർക്കറ്റിൽ 7.50 കോടി രൂപയാണ് നിലവിൽ ഉള്ളത്. ഇതിനെക്കാൽ നല്ലതായിട്ടുള്ളതും അത്യാധുനികവും ആയിട്ടുള്ള 3. ടെസ്റ്റ് നടത്തുന്ന മിഷ്യന് 9 കോടി രൂപ്പ മാത്രമാണ് മാർക്കറ്റ് വില നിജസ്ഥിതി എല്ലാവർക്കും അറിയാം. പക്ഷേ ആരോഗ്യമന്ത്രി മൗനത്തിലാണ്. ഇതിന് പിന്നിൽ 'ഡിആർ ഫാൻസിന്റെ' ഇടെപലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംആർഐ സ്കാനിങ്ങ് യന്ത്രം 2009 ലാണ് സ്ഥാപിച്ചത്. കാലപ്പഴക്കവും പ്രവർത്തനക്ഷമതയേയും ഗുരുതരമായി ബാധിച്ചതോടെ സോഫ്റ്റ് വെയർ ഉൾപ്പടെ യന്ത്രം നവീകരിക്കാനാണ് തീരുമാനം. ഇതിനായി ആറു കോടി പത്ത് ലക്ഷം രൂപ അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
എന്നാൽ യന്ത്രം നവീകരിക്കാൻ യഥാർത്ഥത്തിൽ ഇത്ര ഭീമമായ തുക വരില്ലെന്നാണ് വിവരം. സമാനമായ കമ്പനിയുടെ എംഐർഐ സ്കാനിങ്ങ് യന്ത്രം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിയപ്പോൾ 7 കോടി 58 ലക്ഷം രൂപയാണ് ചെലവായത്. 1 കോടി 48 ലക്ഷം രൂപ അധികമായി മുടക്കിയാൽ ആധുനികമായ പുതിയ യന്ത്രം വാങ്ങാനാവും. ഈ സാഹചര്യത്തിലാണ് പന്ത്രണ്ട് വർഷത്തെ പഴക്കമുള്ള യന്ത്രം 6 കോടി രൂപയ്ക്ക് നവീകരിക്കുന്നത്.ഇതിന് പിന്നിൽ കമ്മീഷൻ താൽപര്യമാണെന്നാണ് പ്രധാന ആരോപണം. അതേസമയം നവീകരണത്തിന് തുക നിശ്ചയിച്ചത് കമ്പനിയെന്നാണ് അധികൃർ നൽകുന്ന വിശദീകരണം.സാങ്കേതിക സമിതിയുടേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേയും അനുമതിയോടെയാണ് തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ സാങ്കേതിക സമിതിയുടെ തീരുമാനത്തിന് പിന്നിലും അട്ടിമറിക്കഥയുണ്ട്.
സാങ്കേതിക സമിതി നൽകിയത് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം
സാങ്കേതിക സമിതിയിൽ ഡോക്ടർമാരും മെഡിക്കൽ കോളേജിലെ വിദഗ്ധരും അടക്കം അംഗങ്ങലാണ്. അവരോട് മെഡിക്കൽ കോളേജ് അധികാരികൾ ചോദിക്കുന്ന ഉത്തരത്തിനാണ് മറുപടി നൽകുന്നത്. എംആർഐ സ്കാൻ നവീകരണത്തിന് വേണ്ട ശുപാർശ നൽകാനായിരുന്നു അവരോട് ആവശ്യപ്പെട്ടത്. ഈ ചോദ്യത്തിനുള്ള ഉത്തരവുമാണ് അവർ നൽകിയത്. യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും അതിന് പകരം എന്തു സംവിധാനമാണ് ഒരുക്കേണ്ടതെന്നും ചോദിച്ചിരുന്നുവെങ്കിൽ ഉത്തരം മറ്റൊന്നാകുമായിരുന്നു. സാങ്കേതിക സമിതിക്ക് ചോദ്യം തയ്യാറാക്കിയതിൽ ഉൾപ്പെടെ അട്ടിമറി നടന്നുവെന്നാണ് വസ്തുത.
നവീകരണത്തിന്റെ കാര്യകാരണങ്ങൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സാങ്കേതിക സമിതി അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിച്ചു. പ്രസ്തു യോഗത്തിൽ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തതായും ആരോപണമുണ്ട്. ഇക്കാര്യമെല്ലാം ലോകായുക്തയ്ക്ക് മുമ്പിൽ എത്തിക്കാനാണ് കോൺഗ്രസ് നേതാവായ ജി എസ് ശ്രീകുമാറിന്റെ തീരുമാനം. ഈ ഇടപാടിലെ തട്ടിപ്പുകൾ തെളിവു സഹിതം മന്ത്രിയുടെ ശ്രദ്ധയിൽ ശ്രീകുമാർ പെടുത്തുകയും ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കരുത്തിന് മുന്നിൽ മന്ത്രിക്കും ഇടപെടലുകൾക്ക് കഴിയുന്നില്ല. സ്കാനിങ് മിഷീൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനേയും ശ്രീകുമാർ നേരത്തെ സമീപിച്ചിരുന്നു.
ഇതിന് ശേഷമാണ് സ്കാനിങ് മിഷൻ തകരാറിലാണെന്ന വാർത്ത വരുന്നതും നവീകരണ നീക്കങ്ങൾ തകൃതിയായി നടക്കുന്നതും. നിയമനങ്ങൾ ഉൾപ്പെടെ വമ്പൻ അഴിമതികളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന ആരോപണത്തിനിടെയാണ് സ്കാനിംഗിലെ കൊള്ളയും പുറത്തു വരുന്നത്. ഗവർമെന്റിന് നഷ്ടം വരുന്ന തെറ്റായ തീരുമാനങ്ങൾ എടുത്ത ടെക്കിനിക്കൽ കമ്മിറ്റിയുടെയും റേഡിയോളജി ഡിപ്പാർട്ട്മെന്റ് അധികാരികളുടെ നടപടിയെ കുറിച്ചും അന്വേഷണം നടത്തി കുറ്റാക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ശ്രീകുമാറിന്റെ ആവശ്യം.
എല്ലാം നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസ്'
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ. സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്.
ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്. സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു.
പത്തു കൊല്ലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് ഡി സി വഴി കൃത്യമായി യോഗ്യതയുള്ളവരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവധ പദ്ധതികളിൽ ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ കളക്ടറേറ്റിനെ സ്വാധീനിച്ച് എച്ച് ഡി സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തുന്നതാണ് തന്ത്രം. മുകളിൽ പറഞ്ഞ പ്യൂണുമാരുടെ കുടുംബാംഗങ്ങളെല്ലാം ഇത്തരത്തിൽ ആശുപത്രിയിൽ ജോലിക്ക് കയറിയവരാണ്.
ഇതോടെ നേഴ്സിംഗും ലാബ് ടെക്നീഷ്യൻ കോഴ്സും അടക്കം പഠിച്ച് ജോലിക്കായി കാത്തു നിൽക്കുന്ന സാധാരണക്കാരുടെ വാതിലും അടയുകയാണ്. എവിടെ ഒഴിവെത്തിയാലും അടിയന്തരമായി എന്ന് പറഞ്ഞ് എച്ച് ഡി സിയിലൂടെ നിയമനം നടത്തും. പി എസ് സിക്ക് വേക്കൻസി റിപ്പോർട്ട് ചെയ്യാൻ വൈകിച്ചാണ് ഇത്. ഈ പോസ്റ്റിലേക്ക് എച്ച് ഡി സിക്കാരെത്തിയാൽ പിന്നെ അവിടെ ഒഴിവ് നികത്തപ്പെട്ടതു പോലെ കണക്കാക്കും. അത് പി എസ് എസിക്ക് എത്തുകയുമില്ല. ഇതിലൂടെ ജോലി അർഹിക്കുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും. നേരത്തെ വിമുക്ത ഭടന്മാരെയാണ് സെക്യൂരിറ്റിക്കാരായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് ഏജൻസിക്ക് കൈമാറി. ഇതിന് പിന്നാലെ സെക്യൂരിറ്റിക്കാരായി എത്തുന്നതും ഡി ആർ ഫാൻസാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്