വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനിറങ്ങിയ മലയാളി ദമ്പതികൾ കുടുങ്ങി; യുകെയിൽ അറസ്റ്റിലായ ദമ്പതികൾക്ക് താത്കാലിക ജാമ്യം; കെയർ ഏജൻസി നടത്തി ചൂഷണം നടത്തിയെന്ന പരാതിയിൽ വ്യാപക റെയ്ഡ്; ബ്രിട്ടനിലെ അനേകം മലയാളി കെയർ ഏജൻസികൾക്കെതിരേ പരാതികൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിൽ പഠിക്കാനെത്തുന്ന മലയാളി വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് എളുപ്പത്തിൽ ധനികരായ മലയാളി യുവദമ്പതികൾ അറസ്റ്റിൽ. യുകെയിലെ വെയിൽസിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. യുകെയിൽ എത്തിയിരിക്കുന്ന പുതുതലമുറ മലയാളികളിൽ നിന്നും കേൾക്കുന്ന വ്യാപക പരാതികളിൽ ഒന്നാണ് ഇപ്പോൾ നോർത്ത് വെയ്ൽസിൽ നിന്നും പുറത്തു വരുന്നത്. എറണാകുളം പുത്തൻ കുരിശു സ്വദേശിയായ 31കാരനായ യുവാവാണ് കെയർ ഏജൻസിയുടെ പേരിൽ തൊഴിൽ ചൂഷണം നടത്തി പൊലീസ് പിടിയിൽ ആയിരിക്കുന്നത്. ഇയാളുടെ 29 വയസുള്ള ഭാര്യയും പൊലീസ് പിടിയിലായിട്ടുണ്ട്. ഇന്ത്യൻ ഓർത്തോഡോക്സ് പള്ളിയിലടക്കം സജീവ സാന്നിധ്യമായിരുന്നു ദമ്പതികൾ എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്സുമാരായ ദമ്പതികൾക്ക് കേസിന്റെ ഭാഗമായി എൻഎംസി നടപടികളും നേരിടേണ്ടി വരും എന്നുറപ്പാണ്. സാധ്യമായ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് മുന്നേറുന്നത്.
മോഡേൺ സ്ളേവറി ആക്ട് 2015 പ്രകാരമുള്ള നിയമ നടപടികൾ ഇവർ നേരിടുകയാണ്. തൽക്കാലം ഇരുവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ഈ കേസിനെ ആധുനിക ലോകത്തെ അടിമക്കച്ചവടം എന്നാണ് വിശേഷിപ്പിക്കുന്നത്. കെയർ ഹോമുകളിലേക്കു കെയർ അസിസ്റ്റന്റുമാരായി വിദ്യാർത്ഥികളെ നൽകിയ ദമ്പതികൾ അവർക്കായി ഏറ്റവും മോശം സാഹചര്യമാണ് ഒരുക്കിയിരുന്നതെന്നു പൊലീസ് വ്യക്തമാക്കുന്നു.
വിദ്യാർത്ഥി വിസയിൽ എത്തുന്നവർ പാലിക്കേണ്ട നിയമങ്ങൾ വിദ്യാർത്ഥികൾ പാലിച്ചില്ലെന്നതിനാൽ അറസ്റ്റിൽ ആയ ദമ്പതികൾ ജോലിക്കു നിയോഗിച്ച ഒൻപതു പേരുടെ ഭാവിയും ചോദ്യ ചിഹ്നമായി മാറുകയാണ്. വെയ്ൽസിലെ കെയർ ഇൻസ്പെക്ടരേറ്റ് ഏജൻസിയെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും നിരീക്ഷണ വലയിലാകുകയാണ്.
സംഭവം ദേശീയ പ്രാധാന്യം നേടുന്നതോടെ യുകെയിൽ ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും വഴി അടയാൻ കാരണമായേക്കും. അനുവദിക്കപ്പെട്ട 20 മണിക്കൂറിൽ അധികം ജോലി ചെയ്തുവെന്നത് വെയ്ൽസിൽ പൊലീസ് നിരീക്ഷണത്തിൽ ഉള്ള മുഴുവൻ വിദ്യാർത്ഥികളും സമ്മതിച്ചതോടെ ഇക്കാര്യം യുകെയിലെ മുഴുവൻ കെയർ ഹോമുകളും നോട്ടീസായി എത്താനും കാരണമാകും. കോവിഡ് സാഹചര്യങ്ങളിൽ ഇത്തരം പരിശോധനകൾ ഇടക്കാലത്തു പൊലീസ് നിർത്തി വച്ചിരുന്നെകിലും വെയ്ൽസ് സംഭവം അത്തരം പരിശോധനകൾ ആരംഭിക്കാൻ പൊലീസ് സംവിധാനത്തെ പ്രേരിപ്പിക്കും എന്നതും വ്യക്തമാണ്.
അടിമക്കച്ചവടത്തിനു തുല്യമായ സാഹചര്യമെന്നു പൊലീസ്
കൂടുതൽ പണം ഉണ്ടാക്കണമെന്ന ആർത്തിയാണ് മലയാളി ദമ്പതികളെ കുരുക്കിലാക്കിയത് എന്ന് വ്യക്തം. മതിയായ ഭക്ഷണമോ താമസ സൗകര്യമോ നൽകാതെ വിദ്യാർത്ഥികൾ അടിമകളെ പോലെയാണ് ജീവിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന വിദ്യാർത്ഥികൾ പ്രാദേശിക ജീവ കാരുണ്യ സംഘടനകൾ എത്തിച്ചിരുന്ന ഭക്ഷണം ഉപയോഗിച്ചാണ് വിശപ്പ് അടക്കിയിരുന്നതെന്നും സമീപ വാസികളായ മലയാളികൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ജോലി ചെയ്തിരുന്ന കെയർ ഹോം തന്നെ പരാതിക്കാരായി മാറി പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി കെയർ ഏജൻസി ഉടമകളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്.
ഉണ്ണാതെയും ഉറങ്ങാതെയും കണ്ടാൽ അഭയാർത്ഥികൾ എന്ന് തോന്നിക്കും വിധമാണത്രെ യുകെയിലെ മികച്ച പ്രൊഫഷൻ ആയി കരുതപ്പെടുന്ന കെയറർ ജോലിക്കു മലയാളി വിദ്യാർത്ഥികൾ എത്തിയിരുന്നത്. ഇവരുടെ സമീപം എത്തുമ്പോൾ തന്നെ വേണ്ടത്ര വൃത്തിയില്ലാതെ അസഹ്യമായ മണം വന്നിരുന്നു എന്നാണ് കെയർ ഹോം മാനേജർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മലയാളി തലമുറ ഇങ്ങനെയാണോ എന്ന് സംശയിക്കപ്പെടേണ്ടി വരുന്ന ഒരു പരാതി കൂടിയായി ഇത് മാറുകയാണ്. ഇതേകാര്യം സ്ഥിരമായി വിദ്യാർത്ഥികളെ പലയിടത്തും എത്തിക്കുന്ന മലയാളി ടാക്സി ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നതിനാൽ വംശീയതയുടെ പേരിൽ രൂപപ്പെട്ട പരാതി എന്ന ആരോപണവും ഉന്നയിക്കാനാകില്ല.
തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന കെയർ ഹോം മാനേജ്മെന്റിന്റെ അന്വേഷണമാണ് യുവ ദമ്പതികളെ പൊലീസ് വലയിലാക്കിയത്. വാടക ഇനത്തിൽ മുടക്കേണ്ട പണം ലഭിക്കാൻ ഇടുങ്ങിയ മുറികളിൽ തറകളിലാണ് വിദ്യാർത്ഥികൾ കിടന്നിരുന്നത് എന്നും പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് വ്യക്തമായിട്ടുണ്ട്. ആവശ്യത്തിന് ഹീറ്റിങ് സംവിധാനവും അടച്ചുറപ്പില്ലാത്ത സാഹചര്യവും മാത്രമല്ല വൃത്തിഹീനമായ താമസ സ്ഥലവും എല്ലാം ചേർന്നതോടെ അടിമകൾക്ക് തുല്യമായ ജീവിതമാണ് വിദ്യാർത്ഥികൾ നയിച്ചിരുന്നതെന്നും റെയ്ഡ് നടത്തിയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത് കോടതിയിൽ ദമ്പതികൾക്ക് ഉത്തരമില്ലാതാക്കും.
ഇതോടെയാണ് മോഡേൺ സ്ളേവറി എന്ന വാക്കുപയോഗിച്ചു സംഭവത്തിന് കൂടുതൽ ക്രിമിനൽ സ്വഭാവം നൽകാൻ പൊലീസ് തയ്യാറായത്. വിദ്യാർത്ഥികളെ താൽക്കാലികമായി സർക്കാർ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി പഠിക്കാൻ എത്തിയ വിദ്യാർത്ഥികളുടെ ഭാവി എന്ത് എന്നത് വലിയൊരു ചോദ്യമായി മാറുകയാണ്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു വെയിൽസ് പൊലീസും ശക്തമായ ഇടപെടലാണ് നടത്തുന്നത്. ഡിസംബർ 16നു നടന്ന സംഭവം നിയമ നടപടികൾ ശക്തമാക്കുന്നതിനായി പൊലീസ് മാധ്യമങ്ങളുടെ കണ്ണിൽ നിന്നുവരെ മറച്ചു വയ്ക്കുക ആയിരുന്നു. രണ്ടു വീടുകളിലായി റെയ്ഡ് നടത്തി ഒൻപതു വിദ്യാർത്ഥികളുടെ വിവരമാണ് നോർത്ത് വെയ്ൽസ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ നൽകിയ സൂചന അനുസരിച്ചു മറ്റ് സ്ഥലങ്ങളിലും പൊലീസ് വൈകാതെ എത്തും എന്നാണ് കരുതപ്പെടുന്നത്. ഇതോടെ അനധികൃതമായി ജോലി ചെയ്ത വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളിലാകുക. ബ്രിട്ടീഷ് നികുതി വ്യവസ്ഥയെയും ഇമിഗ്രേഷൻ നിയമത്തെയും വെട്ടിക്കാനായി കയ്യിൽ പണം നൽകുന്ന രീതിയാണ് ഭൂരിഭാഗം മലയാളി കെയർ എജൻസികളും നടത്തുന്നത് എന്ന വിവരവും പൊലീസ് മനസിലാക്കി കഴിഞ്ഞു. ഇതും ഈ രംഗത്ത് മലയാളികളുടെ അവസരം ഇല്ലാതാക്കും എന്നുറപ്പാണ്.
ജോലിക്കെത്തിയ വിദ്യാർത്ഥികൾ പെരുമാറിയത് അഭയാർത്ഥികളെപ്പോലെ
എങ്ങനെയും യുകെയിൽ എത്തുക, ഏതെങ്കിലും വിധത്തിൽ ജോലി ചെയ്യുക എന്നതാണ് കഴിഞ്ഞ ഏതാനും വർഷമായി എത്തിക്കൊണ്ടിരിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പൊതു രീതി. ഇതിനിടയിൽ പഠിക്കാൻ വന്നതാണെന്നോ, എവിടെ പഠിക്കുന്നു എന്നതോ വരെ മറന്നു പോയവരുമുണ്ട്. യുകെയിൽ പാലിക്കേണ്ട മിനിമം മര്യാദ പോലും ഇല്ലാതെ തനി മലയാളി ചട്ടമ്പിത്തരം കാണിക്കുന്നവരും കുറവല്ലെന്നാണ് ഇതേക്കുറിച്ചു ലഭിച്ച അനേകം പരാതികൾ വിശകലനം ചെയ്യുന്നതിലൂടെ ബോധ്യപ്പെടുന്നത്.
ഇത്തരത്തിൽ ഉള്ള പെരുമാറ്റം തന്നെയാണ് വെയ്ൽസിലെ ദമ്പതികളെ കുഴപ്പത്തിൽ എത്തിച്ചത്. മതിയായ വിശ്രമം ഇല്ലാതെ ജോലിക്കെത്തി ഷിഫ്റ്റിൽ ഉറക്കം തൂങ്ങിയിരിക്കുക, നഴ്സിങ് ഹോമിലെ അന്തേവാസികളുടെ ഭക്ഷണം വാരിക്കഴിക്കുക എന്നതൊക്കെ ശീലമാക്കിയ ഉദ്യോഗാർത്ഥികളെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഈ കെയർ ഹോം ഉടമകൾ പൊലീസിൽ വിവരം അറിയിച്ചത്.
ഇതിനിടയിൽ സ്നേഹരൂപേണെ ഇവർ തൊഴിൽ ചെയ്യാൻ എത്തിയ സാഹചര്യവും നഴ്സിങ് ഹോം ഉടമകൾ മനസിലാക്കിയിരുന്നു. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളിൽ ജോലിക്കു വരുന്ന വിദ്യാർത്ഥികൾ കേരളത്തിലെ അനാഥാലയമാണ് യുകെയിലെ കെയർ ഹോമുകൾ എന്നുവരെ ധരിച്ചു വച്ചിരിക്കുകയാണ്. ഓരോ അന്തേവാസിയുടെയും സ്വന്തം വീടിനു സമാനമാണ് യുകെയിലെ കെയർ ഹോമുകൾ എന്നത് ലോകപരിചയം ഏഴയലത്തു പോയിട്ടില്ലാത്ത പുത്തൻ മലയാളി തലമുറയുടെ പ്രതിനിധികളായ വിദ്യാർത്ഥികൾ മനസിലാകുന്നുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍