മായം ചേർത്താലും പിഴ അടച്ചു രക്ഷപെടാം; നിറപറ കറിപ്പൗഡറുകളിൽ മായം ചേർത്തതിന് ആറ് തവണ പിഴയടച്ചിട്ടും വിഷക്കച്ചവടം തുടർന്നു; കോടികളുടെ പരസ്യങ്ങളിൽ വീണ മാദ്ധ്യമങ്ങൾ വാർത്ത മുക്കി കച്ചവടം കൊഴുപ്പിക്കാൻ കുടപിടിച്ചു; അനുപമയുടെ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയൊക്കെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പച്ചവെള്ളം പോലും ശുദ്ധ ഔഷധമെന്ന് പറഞ്ഞ് വിറ്റ് പണം ഉണ്ടാക്കുന്നവരുടെ നാടാണ് കേരളമെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ആയുർവേദത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്ന ആയുർവേദ ഔഷധ കമ്പനികളുടെ കള്ളക്കളികളെ കുറിച്ച് മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പരയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജ പരസ്യങ്ങളിലൂടെ ആളുകളെ കബളിപ്പിച്ച് വിപണി പിടിച്ച ഇവർ വ്യാജന്മാരെ വീണ്ടും വിപണിയിൽ ഇറക്കുന്നത് തടയാൻ മാർഗ്ഗമില്ലെന്നതാണ് പ്രധാന പ്രശ്നം. വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിയിൽ ഇറക്കിയാലും പിഴ അടച്ച ശേഷം വീണ്ടും വിപണിയിൽ ഇറക്കാം എന്നതാണ് നമ്മുടെ നിയമങ്ങളുടെ പോരായ്മ്മ വ്യക്തമാക്കുന്ന കാര്യം. ഈ നിയമത്തിലെ പോരായ്മയെ തന്നെയാണ് കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡായ നിറപറയും ഉപയോഗപ്പെടുത്തിയത്.
ജനങ്ങളെ വഞ്ചിച്ചു കൊണ്ടുള്ള പരസ്യങ്ങളിലൂടെ മായം ചേർത്ത കറിപൗഡറുകൾ വിപണിയിലെത്തിക്കുന്നത് നിറപറയുടെ സ്ഥിരം പരിപാടിയാണെന്ന് അടിവരയിട്ടു പറഞ്ഞാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി.അനുപമ നിറപറ കറിപൗഡറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിറപറ കറിപൗഡറുകൾ ഗുണമേന്മയേറിയതാണെന്ന് അവകാശപ്പെട്ടു കൊണ്ട് പുറത്തിറക്കിയ പരസ്യങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവയെല്ലാം അവഗണിച്ച് വീണ്ടും വീണ്ടും ഒരേതെറ്റ് ആവർത്തിക്കാൻ തുടങ്ങിയതോടെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. നിറപറയെ കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷറുടെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:
' The offender repeatedly adulterating his products with cheaper substances - starch, for the purpose of making huge profit which amounts to cheating of consumser'.
വർഷങ്ങളായി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന കറിപൗഡർ കമ്പനികളുടെ യഥാർഥ മുഖമാണ് ടി.വി അനുപമ വെളിച്ചത്തുകൊണ്ടു വന്നത്. ഭക്ഷ്യസാധനങ്ങളോ, അവയുടെ ചേരുവകളോ നിർമ്മിച്ചു നൽകുന്ന കമ്പനികൾ പാലിക്കേണ്ടതായ നിയമവ്യവസ്ഥകളും ഉത്തരവിൽ എടുത്ത് പരാമർശിക്കുന്നുണ്ട്. ജനങ്ങളുടെ ജീവൻ,ആരോഗ്യം, ജനങ്ങളുടെ താൽപര്യം എന്നിവയാക്ക് മുൻഗണന നൽകിവേണം ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ കേരളത്തിൽ ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ വിശ്വാസ്യതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടും ഉത്തരവിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ' കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.കെ.ആർ പ്രോഡക്ട്സ് എന്ന കമ്പനി വിപണിയിലിറക്കുന്ന നിറപറ ബ്രാൻഡഡ് കറിപൗഡറുകളിൽ നിലവാരം കുറഞ്ഞ സ്റ്റാർച്ചിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് സുവ്യക്തമാണ്. ' ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിറപറ ബ്രാൻഡിന്റെ തട്ടിപ്പിനെതിരെ കമ്മീഷണർ ഉത്തരവിറക്കിയത്.
'ഈ സാഹചര്യത്തിൽ നിറപറ ബ്രാൻഡിൽ പുറത്തിറക്കുന്ന മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവയുടെ വിൽപന അടിയന്തരമായി തടയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ നിലവിൽ വിപണയിലെത്തിച്ചിട്ടുള്ള ഉൽപന്നങ്ങൾ പിൻവലിക്കാനും നിറപറയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകണമെന്നും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. മായം കണ്ടെത്തിയ ഉൽപന്നങ്ങളായ മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടികൾക്ക് ഏർപ്പെടുത്തിയ നിരോധനം മാറ്റുന്നത് പിന്നീട് നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കുമെന്നും ടി.വി അനുപമയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മായം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റു കറിപൗഡറുകളും മസാലപ്പൊടികളും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിറപറയുടെ ഉൽപന്നങ്ങളിൽ മുമ്പും മായം കണ്ടെത്തിയതിനെ തുടർന്ന് പിഴ അടപ്പിച്ചിരുന്നു. കറിപൗഡറുകളിൽ മായംകലർത്തി കോടികൾ ലാഭമുണ്ടാക്കിയ ശേഷം ഫൈൻ അടച്ച് വീണ്ടും തട്ടിപ്പു നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇത്. ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ നിറപറ അടച്ചത് 10 ലക്ഷം രൂപ ഫൈനാണ്. ഒരു മാസം ഒരു ജില്ലയിലെ കേസുകളിൽ മാത്രം പത്തും ഇരുപതും ലക്ഷം രൂപ ഫൈൻ അടയ്ക്കുന്ന കമ്പനിയുടെ കൊള്ളലാഭവും തട്ടിപ്പും ഊഹിക്കാവുന്നതിനപ്പുറമാണ്.
കോടികളുടെ ഉൽപ്പന്നങ്ങൾ രാജ്യ വ്യാപകമായി വിറ്റഴിക്കുമ്പോഴും ലക്ഷങ്ങൾ മാത്രം ഫൈനായി അടയ്ക്കാമെന്നതാണ് പ്രത്യേകത. ഇങ്ങനെ നിറപറ കോടികൾ സമ്പാദിക്കുമ്പോൾ അതിൽ ഒരു പങ്ക് മാദ്ധ്യമങ്ങൾക്കും കൊടുക്കുകയാണ് പതിവ്. പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകുന്നതോടെ മായംകലർന്ന കറിപ്പൊടികളെ കുറിച്ച് വാർത്ത പുറത്തുവരാതിരിക്കുകയാണ് പതിവ്. നേരത്തെ ഈസ്റ്റേൺ കറിപൗഡറിലും മായം കണ്ടെത്തിയ വിവരം പുറത്തുവന്നിരുന്നു.
നിറപറയ്ക്കെതിരെ 34 കേസുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. നടി കാവ്യാ മാധവൻ, പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ, നടി ഖുശ്ബു, ശോഭന തുടങ്ങിയവരാണ് നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർമാർ. ഇതിൽ കറിപ്പൊടികളുടെ പരസ്യത്തിൽ കാവ്യ മാധവനാണ് രംഗത്തെത്താറുള്ളത്. വ്യാജ കറിപ്പൗഡർ വിൽക്കുന്നുവെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ തന്നെ പ്രതികരിച്ച സാഹചര്യത്തിൽ കാവ്യാ മാധവൻ അടക്കമുള്ളവർ ബ്രാൻഡ് അംബാസിഡർമാർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍