ദീപ പി മോഹനൻ നടത്തിയ സമരത്തിൽ പങ്കെടുത്തതോടെ നേതാക്കൾ ഫോൺവിളി പോലും ഒഴിവാക്കി; സ്റ്റേജിലും അപമാനിക്കപ്പെട്ടു; വെൽഫെയർ പാർട്ടി വിട്ടതിന്റെ കാരണം പറഞ്ഞ് ഗോമതി; ജനാധിപത്യമെന്ന വർണ്ണക്കടലാസിൽ വെറുപ്പ് ഒളിപ്പിച്ചു കടത്തുന്നവരെന്ന് വിമർശിച്ച് ശ്രീജാ നെയ്യാറ്റിൻകരയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തകരുടെ എണ്ണം കൊണ്ട് കുറവാണെങ്കിലും പൊതുമണ്ഡലത്തിൽ സജീവമായി നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായി രൂപം കൊണ്ട ഈ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടുത്തിടെ നിരവധി നേതാക്കൾ പാർട്ടി വിട്ടുപുറത്തുപോയി. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശ്രീജാ നെയ്യാറ്റിൻകരയുടെ പുറത്തുപോകലാണ് ഇതിൽ പ്രധാനപ്പെട്ടത്. ഏറ്റവും ഒടുവിൽ പെമ്പിളൈ ഒരുമ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന ശേഷം പുറത്തുപോയ ഗോമതി അഗസ്റ്റിനാണ്. ഈ വർഷം ആദ്യം വെൽഫെയർ പാർട്ടിയിൽ ചേർന്ന ഗോമതി ആ പാർട്ടിയിൽ നിന്നും അവഗണന നേരിട്ടെന്ന് കാണിച്ച് രാജിവെച്ചു പുറത്തുപോയി.
പിന്നീട് 2021 മാർച്ചിൽ അവർ വെൽഫെയർ പാർട്ടിയിൽ ചേർന്നു. പക്ഷേ, ഒമ്പത് മാസമാവുമ്പോഴേക്കും അവർ പാർട്ടി വിട്ടു. 'വെൽഫെയർ പാർട്ടിയിൽ നിന്നും ഞാൻ രാജി വയ്ക്കുന്നു. എന്നെ പോലെ സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാർട്ടിയല്ല വെൽഫെയർ പാർട്ടി എന്ന് മനസ്സിലാക്കിയാണ് ഞാൻ രാജി വെക്കുന്നത്. ഒരുപാട് സങ്കടങ്ങൾ നിങ്ങളോട് പറയാനുണ്ട്.... എന്നു പറഞ്ഞാണ് ഗോമതി രാജി വിവരം അറിയിച്ചത്. പിന്നാലെ അവർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറച്ചിലും നടത്തി.
വെൽഫെയർ പാർട്ടി ഒരു സമര പാർട്ടിയാണെന്ന ധാരണയിലാണ് താൻ പാർട്ടിയിൽ എത്തിയതെന്നാണ ഗോമതി പറഞ്ഞത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ ജനകീയ സമരങ്ങളിലും പങ്കെടുക്കണമെന്നും പുതിയ സമരങ്ങൾ കെട്ടിപ്പടുക്കണമെന്നുമാണ് പാർട്ടി ആദ്യം ഗോമതിയോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ, മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ബോണസ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നോട്ടീസ് തയ്യാറാക്കണമെന്ന ആവശ്യം പോലും തള്ളപ്പെടുകയാണുണ്ടായത്. '' 2015ലെ സമരത്തിൽ വാഗ്ദാനം ചെയ്ത ബോണസ് ഇപ്പോഴും തോട്ടം തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. അതിൽ സമരം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് പോലും തയ്യാറാക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. മൂന്നാറിൽ ഭൂസമരം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിനെ കുറിച്ചും അവർ മൗനം പാലിച്ചുവെന്നും ഗോമതി കുറ്റപ്പെടുത്തുന്നു. മൂന്നാറിൽ സ്ത്രീകളും കുട്ടികളും എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ സമരം ചെയ്യാതെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സമിതിക്ക് നൽകിയാൽ മതിയെന്നും അവർ നിർദ്ദേശിച്ചെന്നാണ് ഗോമതി പറയുന്നത്.
മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിലെ ജാതി വിവേചനത്തിന് എതിരെ ദീപ പി മോഹനൻ നടത്തിയ സമരത്തിൽ പങ്കെടുത്തത് പാർട്ടിക്ക് വിയോജിപ്പുണ്ടാവാൻ കാരണമായെന്നാണ് ഗോമതി വെളിപ്പെടുത്തിയത്. 'ദീപ പി മോഹനന്റെ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയിരുന്നു. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി സമരത്തിലാണെന്നാണ് സമരസമിതിയുടെ പോസ്റ്ററുകൾ പറഞ്ഞിരുന്നത്. വെൽഫെയർ പാർട്ടി നേതാവാണെന്ന് പോസ്റ്ററുകളിൽ ഉണ്ടായില്ല. അതിനാൽ, ആദ്യകാലത്ത് ദീപയുടെ സമരത്തിൽ സജീവമായിരുന്ന വെൽഫെയർപാർട്ടിക്കാർ പിന്നീട് സമരത്തെ തിരിഞ്ഞു നോക്കിയില്ലെന്നു അവർ കുറ്റപ്പെടുത്തുന്നു.
ദീപയുടെ സമരത്തിൽ പങ്കെടുത്തതിന് ശേഷം നേതാക്കൾ ഫോൺ വിളികൾ പോലും ഒഴിവാക്കി. നിരന്തരമായ അവഗണന മൂലം പാർട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി. അതിന് ശേഷം ഒരാൾ മാത്രമാണ് പാർട്ടിയിൽ നിന്ന് വിളിച്ചതത്രെ. വെൽഫെയർ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്തുപോയ ശ്രീജ നെയ്യാറ്റിൻകരയുമായി സംസാരിക്കരുതെന്ന നിർദ്ദേശവും തന്നോട്് പറഞ്ഞതായി ഗോമതി പറയുന്നു. ആരൊക്കെ ഏതൊക്കെ സമരത്തിൽ പങ്കെടുക്കണം, എവിടെയൊക്കെ പോവണം എന്നു തീരുമാനിക്കുക പാർട്ടിയാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പാർട്ടിക്ക് റിപ്പോർട്ട് നൽകി കാത്തിരിക്കേണ്ട അവസ്ഥയാണെ അവർ വ്യക്തമാക്കി.
സ്റ്റേജിൽ പോലും അപമാനിക്കപ്പെട്ടു എന്നാണ് ഗോമതി വെളിപ്പെടുത്തുന്നത്. വിമൻ ജസ്റ്റീസ് മൂവ്മെന്റ് തിരുവനന്തപുരത്ത് നടത്തിയ ഒരു സംഘടനാ പരിപാടിയിലാണ് അപമാനിക്കപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് സ്റ്റേജിലേക്ക് ഓരോരുത്തരെ വിളിച്ചു കയറ്റുകയായിരുന്നു. ഞാൻ സ്റ്റേജിൽ കയറുന്ന സമയത്ത് എന്നോട് പുറകിൽ ഇരിക്കാൻ കണ്ണിറുക്കി നിർദ്ദേശം നൽകി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ആ വിവേചനത്തിൽ എനിക്ക് വലിയ സങ്കടമുണ്ടായി. സാരി ധരിക്കുന്നവരെ നേതാവായി ജനങ്ങൾ കാണാമെന്നതിനാൽ അടുത്ത ദിവസം ഞാൻ ചുരിദാർ ധരിച്ചാണ് പോയതെന്നുമാണ് ഗോമതി പറയുന്നത്. വെൽഫെയർ പാർട്ടിയിൽ ചേർന്ന ശേഷം എന്റെ അന്തസത്ത തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. യഥാർത്ഥ നിലപാട് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ആ പാർട്ടിയിൽ ചേരില്ലായിരുന്നുവെന്നും അവർ പറയുന്നു.
ഗോമതിയുടെ പുറത്താക്കൽ ചൂണ്ടിക്കാട്ടി ശ്രീജാ നെയ്യാറ്റിൻകരയും വെൽഫെയർ പാർട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യമെന്ന വർണ്ണക്കടലാസിനുള്ളിലൂടെ വെറുപ്പ് ഒളിച്ചു കടത്തുന്ന വെൽഫെയർ പാർട്ടിയെന്നാണ് അവർ വിമർശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഗോമതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജനാധിപത്യമെന്ന വർണ്ണക്കടലാസിനുള്ളിലൂടെ വെറുപ്പ് ഒളിച്ചു കടത്തുന്ന വെൽഫെയർ പാർട്ടി .... വെൽഫെയർ പാർട്ടിയിൽ നിന്നും രാജി വച്ച ഗോമതി വിങ്ങി പൊട്ടിക്കൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ കാര്യങ്ങൾ കേട്ടു ... തുടർന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിന് നൽകിയ ഇന്റർവ്യൂ വായിച്ചു ... പാർട്ടിയിൽ നിന്നുണ്ടായ വിവേചനങ്ങളടക്കം പലതും രാജിക്ക് കാരണമായി അവർ പറയുന്നുണ്ട് ... കൂടെ പാർട്ടി അവർക്ക് നൽകിയ ചില നിർദ്ദേശങ്ങളെ കുറിച്ച് പറയുന്നുണ്ട് .... അതിലൊന്നാമത്തേത് വെൽഫെയർ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വച്ചു പുറത്തു പോയ ശ്രീജ നെയ്യാറ്റിൻകരയുമായി സംസാരിക്കരുത് എന്നാണ്....
എന്തൊരു നികൃഷ്ടമായ രാഷ്ട്രീയമാണിത് ..
എന്ത് ജനാധിപത്യത്തെ കുറിച്ചാണ് വെൽഫെയർ പാർട്ടി സംസാരിക്കുന്നത് ... പാർട്ടി വിടുന്നവരെ ഞങ്ങൾ 51 വെട്ട് വെട്ടാറില്ല എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു നടക്കുന്നവരല്ലേ നിങ്ങൾ വെട്ടിക്കൊലയും ഇത്തരത്തിലുള്ള വെറുപ്പ് പ്രചരിപ്പിക്കലും തമ്മിൽ എന്താണ് വ്യത്യാസം ... ഗോമതിയേച്ചിയുമായി പെമ്പിളൈ ഒരുമൈ സമര കാലത്ത് തുടങ്ങിയ സൗഹൃദമാണ് എനിക്കുള്ളത് .... അവർ വെൽഫെയർ പാർട്ടി തെരെഞ്ഞെടുത്തപ്പോഴും ആ തെരഞ്ഞെടുപ്പിനെ അവരുടെ വ്യക്തി സ്വാതന്ത്ര്യമായേ ഞാൻ വിലയിരുത്തിയിട്ടുള്ളൂ ... രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്തു പോയ എന്നോട് സംസാരിക്കരുതെന്ന് എന്റെ സുഹൃത്ത് കൂടെയായ ഒരു സ്ത്രീയോട് തിട്ടൂരമിറക്കുന്ന വെൽഫെയർ പാർട്ടി എന്ത് രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നത് ... സ്ത്രീകൾക്കിടയിൽ ഇത്തരത്തിലുള്ള വെറുപ്പ് പടർത്തുന്നതാണോ നിങ്ങളുടെ സ്ത്രീപക്ഷ രാഷ്ട്രീയം .... എന്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ കുറിച്ചാണ് നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് ...
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സിദ്ധാന്തം ചമയ്ക്കുന്ന നിങ്ങൾ വെറുപ്പിന്റെ വാഹകരാണ് എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേറെയുണ്ടോ...
വെൽഫെയർ പാർട്ടി മുന്നോട്ടു വയ്ക്കുന്ന ദലിത് - സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമായിരുന്നു നിറകണ്ണുകളോടെ ഗോമതി എന്ന സമര പോരാളി ഇന്ന് ഫേസ്ബുക്ക് ലൈവിലൂടെ തുറന്നു കാട്ടിയത് .... സ്റ്റേജിൽ വച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് നേതാവ് ജബീനാ ഇർഷാദിനാൽ ക്രൂരമായി അപമാനിക്കപ്പെട്ട സംഭവം വിവരിച്ചവർ പൊട്ടിക്കരയുമ്പോൾ ചെറിയ കാലയളവിനുള്ളിൽ തന്നെ അവർ പാർട്ടിക്കുള്ളിൽ അനുഭവിച്ച വിവേചനത്തിന്റെ ആഴം ബോധ്യമാണ് ...
സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാർട്ടിയല്ല വെൽഫെയർ പാർട്ടി എന്ന് പറഞ്ഞു കൊണ്ടാണ് ഗോമതി വെൽഫെയർ പാർട്ടിയിൽ നിന്നും രാജി വച്ചിരിക്കുന്നത് ..അത് അനുഭവങ്ങളിലൂടെ അവർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ പോരാടാൻ രൂപീകരിച്ച ഒരു പാർട്ടി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തു പോയ സ്ത്രീയ്ക്ക് നേരെ അയിത്തം കല്പിക്കുന്ന ആ രാഷ്ട്രീയമുണ്ടല്ലോ ആ രാഷ്ട്രീയം അങ്ങേയറ്റം ചീഞ്ഞു നാറിയ രാഷ്ട്രീയമാണ് എന്ന് പറയാതിരിക്കാൻ വയ്യ ..
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്