കടലിനെ ഭയന്ന് അവൾ മക്കളുമായി ബോട്ട് കയറി; ജീവസറ്റ ശരീരങ്ങളുമായ് കടൽതീരത്ത് ഒലിച്ചടിഞ്ഞു; എല്ലാം തകർന്നവനെ പോലെ പിതാവും: ആ ചിത്രം ലോകത്തെ വേട്ടയാടികൊണ്ടേ ഇരിക്കട്ടെ
മനസാക്ഷിയില്ലാത്ത ലോകത്തെ രണ്ടാം ദിവസവും വേട്ടയാടുകയാണ് ആ തുർക്കി കടൽത്തീരത്ത് ഒലിച്ചെത്തിയ ആ കുരുന്നുകളുടെ ചിത്രം. പുതിയ ജീവിതം തേടി യുദ്ധ ഭൂമിയിൽ നിന്നും രക്ഷപെട്ട് കടലിലേക്ക് യാത്രയായത് കടലിനെ ഭയക്കുന്ന ഒരു വീട്ടമ്മ ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഒടുവിൽ ആ അമ്മയും രണ്ട് കുരുന്നുകളും കടലിന്റെ സ്നേഹം ഏറ്റു വാങ്ങി നിത്യതയിലേക്ക് പോയപ്പോൾ ഹൃദയം പൊട്ടി തേങ്ങുന്നത് പുതിയ ജീവിതം മോഹിപ്പിച്ച് യാത്രക്കിറങ്ങിയ ആ പിതാവാണ്.
മനസാക്ഷിയില്ലാത്ത ലോകം വ്യാജ കണ്ണുനീർ ഒഴുക്കുമ്പോഴും മനുഷ്യ വേദനയുടെ ഭീതിതമായ ചിത്രങ്ങൾ ലോകത്തെ വേട്ടയാടി കൊണ്ടിരിക്കുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യമായി കുഞ്ഞുങ്ങളുടെ മൃതദേഹം തുർക്കി തീരത്തടിഞ്ഞിരുന്നത്. ഗാലിപ്, അയ്ലൻ എന്നീ പേരുകളുള്ള ആ കുട്ടികൾക്കു പുറമെ അവരുടെ അമ്മയടക്കം 13 പേരാണ് സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള ആ ചെറിയ ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ എല്ലാവരും മരിക്കുകയായിരുന്നു.
ഈ കുട്ടികളുടെ മാതാവായ സിറിയൻ വീട്ടമ്മ റെഹാൻ കുർദിക്ക് കടൽ യാത്ര വളരെ പേടിയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിൽ അവർക്ക് തീരെ താൽപര്യമില്ലായിരുന്നുവത്രെ. എന്നാൽ ഭർത്താവായ അബ്ദുള്ള കുർദിയുടെ നിർബന്ധത്തിന് വഴങ്ങി അവർ പിഞ്ചു മക്കളെയും കൂട്ടി ഈ സാഹസത്തിനിറങ്ങി പുറപ്പെടുകയായിരുന്നുവെന്നാണ് അബ്ദുള്ളയുടെ സഹോദരിയായ ടിമ കുർദി വാൻകൂവറിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അവിടെ അവർ ഒരു ഹെയർ ഡ്രെസറായി ജോലി ചെയ്യുകയാണ്.
തന്റെ സഹോദരനെയും കുടുംബത്തെയും സ്പോൺസർഷിപ്പിലൂടെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവർ ഇത്തരത്തിൽ അപകടകരമായ ബോട്ടിൽ യൂറോപ്പിലേക്ക് കടക്കാൻ നിർബന്ധിതരായതെന്നും ടിമ കുർദി വെളിപ്പെടുത്തുന്നു.ഒരാഴ്ച മുമ്പ് ഫോൺ ചെയ്തപ്പോഴും തനിക്ക് വെള്ളത്തെ ഭയമാണെന്ന് സഹോദരന്റെ ഭാര്യ പറഞ്ഞിരുന്നതായി ടിമ വ്യക്തമാക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്താനറിയില്ലെന്നും അതിനാൽ തനിക്ക് പോകേണ്ടെന്നും റെഹാൻ പറഞ്ഞിരുന്നുവത്രെ.ഭാര്യയെയും മക്കളെയും അടക്കം ചെയ്യാനായി യുദ്ധമേഖലയായ സിറിയയിലെ കൊബാനിലേക്ക് പോകരുതെന്നാണ് ഇപ്പോൾ ടിമ സഹോദരനോട് അപേക്ഷിക്കുന്നത്.എന്നാൽ സഹോദരൻ ഇത് ചെവിക്കൊണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചോർത്ത് തനിക്ക് ഉത്കണ്ഠയുണ്ടെന്നും ടിമ പറയുന്നു.
തുർക്കി തങ്ങളുടെ മാതൃരാജ്യമല്ലെന്നും അതിനാൽ മൃതദേഹങ്ങളുമായി കൊബാനിലേക്ക് പോകണമെന്നുമാണ് അബ്ദുള്ള പറയുന്നത്. മക്കളെ അവിടെ അടക്കി അതിനടുത്ത് മരിക്കുവോളം ഇരിക്കുക മാത്രമെ ഇനി തനിക്ക് ലക്ഷ്യമുള്ളുവെന്നും അബ്ദുള്ള സിഎൻഎന്നിനോട് വ്യക്തമാക്കിയിരുന്നു.തന്റെ സഹോദരന്റെ പിഞ്ചോമനകൾ കടലിൽ പെട്ടു മരിച്ചുവെന്ന് വിശ്വസിക്കാൻ ഇനിയും ടിമയ്ക്കാവുന്നില്ല. തന്റെ മക്കളായ അലൻ, ഹാവർ എന്നിവരടക്കമുള്ള കുടുംബം സഹോദരന് സകല പിന്തുണയേകുമെന്നും ടിമ പറയുന്നു.
ബോട്ടപകടത്തിൽ മരിച്ച ഏവരുടെയും മൃതദേഹം കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു. അതിൽ ഗാലിപ്, അയ്ലൻ എന്നിവരുടെ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടാൽ ആരും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. പിന്നെ പിതാവായ അബ്ദുള്ളയുടെ കാര്യം പറയാനുണ്ടോ. അവരെ അപകടകരമായ ബോട്ടിൽ നിർബന്ധിച്ച് കയററിയ നിമിഷത്തെ ഓർത്ത് ആ പിതാവ് പൊട്ടിക്കരയുന്നത് കാണാമായിരുന്നു. മൂന്നും അഞ്ചും വയസുള്ള തന്റെ കുട്ടികൾ തന്റെ കൈയിൽ നിന്നും തെറിച്ച് കടലിന്റെ അഗാധതയിലേക്ക് പതിച്ചത് ഇയാൾക്ക് മറക്കാനാകുന്നില്ല. ബോട്ട ആടിയുലഞ്ഞപ്പോൾ താൻ ഭാര്യയെ ചേർത്ത് പിടിച്ചിരുന്നെങ്കിലും മക്കൾ വഴുതിപ്പോയെന്ന് ഹൃദയം പൊട്ടുന്ന വേദനയോടെ അബ്ദുള്ള വെളിപ്പെടുത്തുന്നു. അവരെ തിരയാൻ ശ്രമം നടത്തിയെങ്കിലും കട്ട പിടിച്ച ഇരുട്ടായതിനാൽ ഒന്നും നടന്നില്ലെന്നും ഏവരുടെയും കരച്ചിൽ മാത്രമെ കേൾക്കാനുണ്ടായിരുന്നുള്ളുവെന്നും അയാൾ പറയുന്നു.
യൂറോപ്പിലേക്ക് ബോട്ടിൽ സാഹസികമായി യാത്ര പുറപ്പെട്ടപ്പോഴുണ്ടായ സഹോദരന്റെ വെളിപ്പെടുത്തലുകൾ ടിമ കുർദി വേദനയോടെ ഓർത്തെടുത്ത് കരയുകയാണിപ്പോൾ. കടൽ ശാന്തമാണെന്നും വെള്ളത്തിന് നല്ല തെളിമയുണ്ടെന്നും അപ്പോൾ അബ്ദുള്ള തന്നോട് പറഞ്ഞിരുന്നുവെന്ന് ടിമ ഓർക്കുന്നു. ഈ പുതുമയുള്ള യാത്രയിൽ തന്റെ മകൻ അയ്ലാൻ വളരെ സന്തോഷവാനാണെന്നും അബ്ദുള്ള പറഞ്ഞിരുന്നുവത്രെ. എവിടേക്കാണ് പോകുന്നതെന്ന് അവൻ കൗതുകത്തോടെ ചോദിച്ചപ്പോൾ യൂറോപ്പിലേക്കാണെന്ന് പറയുകയും ചെയ്തു. 20 മിനുറ്റുകൾക്ക് ശേഷം ഒരു കൂറ്റൻ തിര ജെറ്റ് ബോട്ടിന് സമീപത്തേക്ക് വരുകയായിരുന്നുവെന്നാണ് അബ്ദുള്ള സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
ബോട്ടിലുള്ളവരുമായി ആശങ്ക പങ്ക് വച്ചെങ്കിലും പേടിക്കാനില്ലെന്നും തങ്ങൾ ഇതെത്ര തവണ നേരിട്ടതാണെന്നുമായിരുന്നുവത്രെ അവർ പറഞ്ഞത്.എന്നാൽ ഭീമൻ തിര വന്ന ബോട്ടിനെ കീഴ്മേൽ മറിക്കുകയായിരുന്നു. തന്റെ മക്കളെ മുറുകെ പിടിക്കാൻ അബ്ദുള്ള കഠിന ശ്രമം നടത്തിയിരുന്നു. അവർ വെള്ളത്തിൽ മുങ്ങിത്താഴാതിരിക്കാൻ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാൽ തന്റെ ഇടം കൈയിലുള്ള ഗാലിപ് അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീടാണ് അയ്ലനെ നോക്കിയത്. അപ്പോഴേക്കും അവന്റെ കണ്ണുകളിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു. അവനും നിത്യതയിലേക്ക് പോകാൻ തുടങ്ങിയിരുന്നു. തുടർന്ന് മകന്റെ കണ്ണുകൾ ചേർത്തടച്ച് സമാധാനത്തിൽ വിശ്രമിക്കാൻ അബ്ദുള്ള മന്ത്രിക്കുകയായിരുന്നു.
അപ്പോൾ തന്റെ ഭാര്യ ജലോപരിതലത്തിൽ ഒഴുകി നടക്കുന്നത് അബ്ദുള്ള കണ്ടിരുന്നെങ്കിലും അയാൾ അത് പരിഗണിക്കാവുന്ന അവസ്ഥയിലായിരുന്നില്ല.ഇപ്പോൾ തന്റെ മക്കളുടെ ദുരന്തത്തിൽ കരയാനും അനുശോചിക്കാനും ലോകം മുഴുവൻ തന്റെ കൂടെയുണ്ടെന്ന് സകലരും പറയുന്നു. എന്നാൽ തന്റെ മക്കൾക്ക് വിശന്നപ്പോഴും തനിക്ക് ജോലിയൊന്നുമില്ലാതായപ്പോഴും ഈ ലോകം എവിടെയായിരുന്നുവെന്നാണ് അബ്ദുള്ള ഹൃദയവേദനയോടെ ചോദിക്കുന്നത്.താനുമായി അവസാനമായി സംഭാഷണം നടത്തിയപ്പോൾ അബ്ദുള്ളയുടെ മക്കൾ തന്നോട് ഒരു സൈക്കിളിന് വേണ്ടിയായിരുന്നു ആവശ്യപ്പെട്ടതെന്നാണ് ടിമ കുർദി ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓർക്കുന്നു.
തുർക്കിയിൽ നിന്നും ഗ്രീസിലെത്തുന്നതിനുള്ള മൂന്ന് വട്ട ശ്രമങ്ങൾക്കിടെ അബ്ദുള്ള എന്ന ബാർബർ മനുഷ്യക്കടത്തുകാർക്ക് 2900 പൗണ്ടാണ് നൽകിയിരുന്നത്. തന്റെ കുടുംബത്തിന് മികച്ച ജീവിതമുണ്ടാവുകയെന്നത് അയാളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഗലിപിന്റെയും അയ്ലന്ററെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകമാകമാനം പങ്ക് വയ്ക്കപ്പെടുകയാണ്. സിറിയയിൽ നിന്ന് പലായനം ചെയ്യുന്നവരുടെ കാര്യത്തിൽ ഇനിയെങ്കിലും അധികൃതർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണീ ദുരന്ത ചിത്രങ്ങൾ ഓർമിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍