ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്; അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും! ഇത് ഹാരീസ് ബുദ്ധി; നികുതി പണത്തിലെ കളിയാക്കലും ജോബിന് സഹിച്ചില്ല; കൈക്കൂലിക്കാരൻ ഹാരീസ് കുടുങ്ങിയ കഥ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: റബർ റീട്രെഡിങ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിനു യുവ വ്യവസായിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ. എം. ഹാരിസിന്റേത് ഞെട്ടിക്കുന്ന അഴിമതി കഥകൾ. ഇയാൾക്ക് കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. പണമായി 16.89 ലക്ഷം രൂപ ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്തത് കൂടാതെ 17 ലക്ഷം രൂപ ഒരു ബാങ്കിൽ തന്നെ നിക്ഷേപമുണ്ട്. അനധികൃത സമ്പാദ്യം കണ്ടെത്തുന്നതിനു ആദായ നികുതി വകുപ്പിന്റെ പരിശോധനയും വരും.
ആലുവായിൽ താമസിച്ചിരുന്നത് ഒരു കോടി രൂപയിലധികം വില വരുന്ന ആഡംബര ഫ്ളാറ്റിലാണ്. ഇയാൾക്ക് പന്തളത്ത് സ്വന്തമായുള്ള 32 സെന്റ് സ്ഥലവും ഇരുനില വീടും കൂടാതെ തിരുവനന്തപുരം എൻജിനീയറിങ് കോളജിനു സമീപം 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഉൾപ്പെടെ കോടികൾ മതിക്കും. പാലാ -മൂവാറ്റുപുഴ റോഡ് അരികിൽ ടയർ റീട്രെഡിങ് വ്യവസായം നടത്തുന്ന പാലാ പ്രവിത്താനം സ്വദേശി ജോബിൻ സെബാസ്റ്റ്യനിൽ നിന്നാണ് എ.എം.ഹാരിസ് 25,000 രൂപ കൈക്കൂലി വാങ്ങിയത്. ലൈസൻസ് പുതുക്കുന്നതിന് 25,000 രൂപ ജില്ലാ ഓഫിസർ ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കാതെ സ്ഥാപനംനിന്നു പോകുന്ന സാഹചര്യത്തിലാണ് ജോബിൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. കൈക്കൂലി ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യവും ജോബിൻ വിജിലൻസിന് ഹാജരാക്കി.
''ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്, അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും.'' ഹാരിസിന്റെ ഈ വാക്കുകളാണ് പരാതിക്കാരനെ വിജിലൻസിന് മുമ്പിൽ എത്തിച്ചത്. ഐടി കമ്പനിയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. ഇതാണ് ഹാരീസിന്റെ കൈക്കൂലി മോഹം തകർക്കാൻ ശ്രമിച്ചത്.
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് എല്ലാ വാഹനങ്ങളുടെയും ടയറുകൾ റീട്രെഡിങ് നടത്തുന്ന യൂണിറ്റാണ് ആരംഭിച്ചത്. കൈവശം ഉണ്ടായിരുന്ന 40 ലക്ഷം രൂപയും ബാക്കി ബാങ്ക് വായ്പയും എടുത്തു. 24 മണിക്കൂറും പ്രവർത്തിച്ചാൽ മാത്രമേ യൂണിറ്റ് ലാഭകരമായി പോകുകയുള്ളൂ. എന്നാൽ അയൽവാസിയുടെ പരാതിയെ തുടർന്ന് പകൽ മാത്രമാക്കി പ്രവർത്തനം പരിമിതപ്പെടുത്തി. പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ മലിനീകരണ ബോർഡ് പരിശോധനയിൽ കണ്ടെത്തിയിട്ടും കോടതിയിൽ പോയി.
മൂന്നു ദിവസം നീണ്ട പരിശോധനയിലും ശബ്ദ മലിനീകരണം കണ്ടെത്താനായില്ലെന്ന് ജോബിൻ പറയുന്നു. എന്നിട്ടും ലൈസൻസ് പുതുക്കുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ ഉദ്യോഗസ്ഥർ തയാറായില്ല. കഴിഞ്ഞ 13ന് ദിവസം മുൻപ് ജില്ലാ ഓഫിസിൽ എത്തി ലൈസൻസ് പുതുക്കുന്നതിനു ഹാജരാക്കാൻ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹാരിസും അസിസ്റ്റന്റ് ഓഫിസറും ചേർന്ന് ആത്മഹത്യ ചെയ്യാൻ പറഞ്ഞു പരിഹസിച്ചുവെന്നും ജോബിൻ പറയുന്നു.
വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാർ ഡിവൈഎസ്പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഹാരിസിന് കെണി ഒരുക്കിയത്. ജോബിൻ കൈക്കൂലിയായി നൽകിയ നോട്ടുകളുടെ നമ്പർ വിജിലൻസ് രേഖപ്പെടുത്തി. കൈമാറിയ നോട്ടുകളിൽ ഫിനോഫ്തലിൻ പൊടി പുരട്ടി കൈക്കൂലിയായി നൽകുകയായിരുന്നു. ജില്ലാ ഓഫിസർ ഈ പണം വാങ്ങി മേശയ്ക്കു ഉള്ളിലേക്ക് ഇട്ടതിനു പിന്നാലെ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഹാരിസിനെ അറസ്റ്റ് ചെയ്തു.
ജോബിൻ സെബാസ്റ്റ്യൻ 2016 ജൂൺ മാസത്തിലാണ് ഒരു കോടി രൂപ ചെലവിൽ ആധുനിക യന്ത്രസംവിധാനങ്ങളിൽ ടയർ റീട്രെഡിങ് സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദ മലിനീകരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച് അയൽവാസി ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകി. ഈ പരാതിയിൽ അന്നത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി ശബ്ദ മലിനീകരണമില്ലെന്ന് റിപ്പോർട്ട് നൽകി.
എന്നാൽ അയൽവാസി കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി നിർദ്ദേശപ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർച്ചയായി മൂന്നു ദിവസം യന്ത്രസഹായത്താൽ ശബ്ദതീവ്രത പരിശോധിച്ചു. എന്നാൽ ഇവിടെനിന്നുള്ള ശബ്ദ തീവ്രത ശബ്ദ മലിനീകരണത്തിനു താഴെയാണെന്നു കണ്ടെത്തിയതായി ജോബിൻ പറയുന്നു. എന്നാൽ ജില്ലാ എൻജിനീയർ ഈ റിപ്പോർട്ട് കോടതിയിൽ നൽകിയില്ല. ഇതുകൂടാതെ 24 മണിക്കൂറും പ്രവർത്തിക്കേണ്ട പ്ലാന്റിന്റെ സമയം പകൽ മാത്രമാക്കി മലിനീകരണ നിയന്ത്രണ ബോർഡ് വെട്ടിച്ചുരുക്കി.
റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന ജില്ലാ എൻജിനീയർ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകിയില്ല. 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി റിപ്പോർട്ട് ആറ് മാസം പിന്നിട്ടിട്ടും ഹാജരാക്കാതെ വന്നതോടെ ജോബിൻ മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തു. ഈ കേസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചു.
തുടർന്ന് ലൈസൻസ് പുതുക്കേണ്ട സമയം ആയി. ഈ സമയം അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണങ്ങാനം പഞ്ചായത്ത് സ്റ്റോപ്പ് മെമോയും നൽകി. ലൈസൻസ് പുതുക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകുന്നതിനു വീണ്ടും ജില്ലാ മലിനീകരണം നിയന്ത്രണ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ഫീസ് ഈടാക്കാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ വ്യവസായ മന്ത്രിയുടെ അദാലത്തിൽ അടക്കം പരാതി നൽകിയതോടെ ഫീസ് വാങ്ങാൻ തയാറായി. എന്നാൽ ലൈസൻസ് നൽകാതെ ഉദ്യോഗസ്ഥർ വീണ്ടും കാലതാമസം വരുത്തി. പിന്നീട് കൈക്കൂലി ആവശ്യവും.
ഐ.ടി. മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോബിൻ അതിൽനിന്ന് സമ്പാദിച്ചതിനൊപ്പം 25 ലക്ഷം രൂപ വായ്പയുമെടുത്താണ് സ്ഥാപനം തുടങ്ങിയത്. അയൽക്കാരൻ നിരന്തരം പരാതികൾ അയച്ചതോടെ പരിശോധനകളും സ്ഥാപനനടത്തിപ്പിന് തടസ്സവും വന്നു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരിയിൽ കോടതി നൽകിയ നിർദ്ദേശങ്ങൾ മലിനീകരണനിയന്ത്രണ ബോർഡ് പാലിച്ചില്ല. തുടർന്ന് ജോബിൻ കോടതിയലക്ഷ്യത്തിന് കോടതിയെ വീണ്ടും സമീപിച്ചു. പൂർണമായി വിധി നടപ്പാക്കാതെ ഉദ്യോഗസ്ഥൻ വട്ടംചുറ്റിച്ചു.
'കോടതിവഴിയല്ലേ നീക്കം, ഇനി കോടതിയുത്തരവുവഴി മുന്നോട്ടുപോകുന്നത് ഒന്നു കാണട്ടെ' എന്നായിരുന്നു ഹാരീസിന്റെ ഭീഷണിയെന്ന് ജോബിൻ പറഞ്ഞു. സർക്കാരുദ്യോഗസ്ഥൻ കോടതിയുത്തരവ് പാലിക്കാതെ കളിക്കുന്നത് കണ്ടതോടെയാണ് മറ്റുനടപടികളിലേക്ക് പോയത്. മുഴുവൻ സമയം പ്രവർത്തിക്കാൻ അനുമതി ലഭിച്ചാൽ സർക്കാരിന് ലഭിക്കുന്ന നികുതിയുടെകാര്യം പറഞ്ഞപ്പോൾ, നികുതി നൽകുന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്ന നിലപാട് സ്വീകരിച്ചു. നികുതിപ്പണംകൊണ്ടാണ് സർക്കാർ ശമ്പളം തരുന്നതെന്ന് പറഞ്ഞപ്പോൾ കളിയാക്കി. ഇതോടെയാണ് പോരാട്ടം കടുപ്പിക്കാൻ ജോബിൻ തീരുമാനിച്ചത്.
അറസ്റ്റിലായ ഹാരീസിന്റെ ആലുവയിലെ ഫ്ളാറ്റിൽ പണം അടുക്കിവെച്ചിരിക്കുന്നത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചു. അടുക്കളയിലും അതിലെ അലമാരയിലുമൊക്കെയായിരുന്നു ഇയാൾ പണം ശേഖരിച്ചുവെച്ചിരുന്നത്. 17 ലക്ഷം രൂപ വരുമിത്. ബുധനാഴ്ച വിജിലൻസ് അറസ്റ്റുചെയ്ത ഹാരീസിനെ വ്യാഴാഴ്ച കോടതി റിമാൻഡുചെയ്തു. ആലുവയിലെ ഫ്ളാറ്റിൽ പരിശോധന വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടു. സ്വത്തുവിവരങ്ങളുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. സർക്കാർവാഹനം ദുരുപയോഗംചെയ്തതിനും ഹാരീസിനെതിരേ മുമ്പ് പരാതിയുയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്