നായക സ്ഥാനത്തിൽ കോലിയുടെ പ്രതികരണം; പ്രതിച്ഛായ മങ്ങിയത് ഗാംഗുലിയുടേത്; കോലിയായാലും ഗാംഗുലിയായാലും ചെയ്യുന്നത് ശരിയല്ലെന്ന് കപിൽ ദേവ്; ബിസിസിഐയെ വലിച്ചിഴയ്ക്കേണ്ടെന്ന് ഗാവസ്കറും; വിവാദങ്ങൾ ഒഴിയാതെ ഇന്ത്യൻ ക്രിക്കറ്റ്
സ്പോർട്സ് ഡെസ്ക്
മുംബൈ:ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാന കൈമാറ്റത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽപ്പെട്ട് ഉലയുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. ഏകദിന നായക സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്ന വിരാട് കോലിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിൽ മുഖം നഷ്ടമായതാകട്ടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും. ബിസിസിഐ അധ്യക്ഷ പദവിയിൽ ഓരോ ദിവസം കഴിയും തോറും ഗാംഗുലി കൂടുതൽ വിവാദക്കുരുക്കിലേക്ക് കടന്നുപോകുന്നു.
ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് താൻ വിരാട് കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ പ്രസ്താവന, വാർത്താ സമ്മേളനത്തിൽ കോലി നിഷേധിച്ചിരുന്നു. ട്വന്റി20 ടീമിന്റെ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം ബിസിസിഐയും സിലക്ടർമാരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും കോലി വിശദീകരിച്ചു. ഇതോടെയാണ് ഗാംഗുലി കള്ളം പറഞ്ഞെന്ന തരത്തിൽ വിവാദം രൂപപ്പെട്ടത്.
വിരാട് കോലി ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചത് സംബന്ധിച്ച് പരാമർശിക്കവെയാണ് കോലിയോട് സ്ഥാനമൊഴിയരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി സൗരവ് ഗാംഗുലി അവകാശപ്പെട്ടത്. കോലിയോട് ഇക്കാര്യത്തെക്കുറിച്ച് വ്യക്തിപരമായി സംസാരിച്ചിരുന്നതായും ഗാംഗുലി അറിയിച്ചിരുന്നു.
എന്നാൽ, ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതിൽനിന്ന് തന്നെ ആരും തടഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം വിരാട് കോലി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നായകസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ബിസിസിഐയും സിലക്ടർമാരും യാതൊരു എതിർപ്പും കൂടാതെ സ്വീകരിച്ചതായും കോലി വെളിപ്പെടുത്തി.
വിവാദങ്ങൾ മുറുകവെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകന്മാരായ കപിൽ ദേവും സുനിൽ ഗാവസ്കറും. വിരാട് കോലിയായാലും സൗരവ് ഗാംഗുലിയായാലും, പരസ്യമായി മറ്റൊരാളേക്കുറിച്ച് മോശം പറയുന്നതും വിമർശനം ഉന്നയിക്കുന്നതും നല്ല കാര്യമല്ലെന്നാണ് കപിൽ ദേവ് തുറന്നടിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, കോലി ഗാംഗുലിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കപിലിന്റെ പരാമർശം.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണെന്നാണ് സുനിൽ ഗാവസ്കർ പറയുന്നത്.തന്റെ പ്രസ്താവനയിൽ ഗാംഗുലി വ്യക്തത വരുത്തണമെന്ന ഗാവസ്കറിന്റെ നിലപാട്.
'ഈ പ്രശ്നത്തിലേക്ക് ബിസിസിഐയെ വലിച്ചിഴയ്ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയ വ്യക്തിയാണ് ആശയക്കുഴപ്പം നീക്കേണ്ടത്. രാജി വയ്ക്കരുതെന്ന് കോലിയോട് പറഞ്ഞിരുന്നതായി അറിയിച്ചത് അദ്ദേഹമാണല്ലോ' ഗാവസ്കർ പറഞ്ഞു.
'സൗരവ് ഗാംഗുലി ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു ആശയക്കുഴപ്പമെന്ന് അദ്ദേഹത്തോടു നേരിട്ടു ചോദിക്കാവുന്നതേയുള്ളൂ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തിയും ഗാംഗുലിയാണല്ലോ' ഗാവസ്കർ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടും മുൻപ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് ശരിയായില്ലെന്നാണ് കപിലിന്റെ നിലപാട്. മാത്രമല്ല, ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നതും മറ്റൊരാൾക്കുനേരെ വിരൽ ചൂണ്ടുന്നതും നല്ല പ്രവണതയല്ലെന്നും കപിൽ തുറന്നടിച്ചു.
'ഈ സമയത്ത് മറ്റൊരാൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കൻ പര്യടനമാണ് വരാൻ പോകുന്നത്. എല്ലാവരുടെയും സമ്പൂർണ ശ്രദ്ധ അതിലായിരിക്കണം' കപിൽ പറഞ്ഞു.
'ബിസിസിഐ പ്രസിഡന്റ് എന്നു പറഞ്ഞാൽ വളരെ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ആളാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനെന്ന പദവിയും പ്രധാനപ്പെട്ടതുതന്നെ. പക്ഷേ, പരസ്യമായി ഇരുവരും പരസ്പരം മോശം കാര്യങ്ങൾ പറയുന്നത് ശരിയായ പ്രവണതയല്ല. അത് സൗരവ് ഗാംഗുലിയായാലും വിരാട് കോലിയായാലും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം' കപിൽ പറഞ്ഞു.
ബിസിസിഐ തലപ്പത്ത് സൗരവ്ഗാംഗുലി എത്തിയപ്പോൾ, കളിക്കാർക്കും ആരാധകർക്കും മുൻതൂക്കം നൽകിയുള്ള തീരുമാനങ്ങളുണ്ടാകുമെന്നായി പ്രതീക്ഷ. തുടക്കം നന്നായെങ്കിലും ബിസിസിഐയിൽ ഗാംഗുലിയുടെ നിയന്ത്രണം വളരെ വേഗം നഷ്ടമാകുന്നതാണ് പിന്നീട് കണ്ടത്. ജെയ് ഷാ തീരുമാനിക്കുന്നു, ഗാംഗുലി തലകുലുക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഐസിസിയിലെ ഇന്ത്യൻ പ്രതിനിധിയായി ജെയ് ഷാ കരുത്ത് കൂട്ടുമ്പോൾ ബിസിസിഐ സെക്രട്ടറിയെ പ്രകീർത്തിച്ച് ട്വീറ്റുകൾ ചെയ്യുന്ന രണ്ടാമന്റെ റോളിലാണ് ഗാംഗുലി ഇന്ന്. കോവിഡ് ഭീതി കാരണം ഉപേക്ഷിച്ച ഇംഗ്ലണ്ടിലെ അവസാന ടെസ്റ്റിനെ കുറിച്ച് ഒരു മണിക്കൂറിൽ രണ്ട് വ്യത്യസ്ത അഭിപ്രായം പറഞ്ഞത്, ഗാംഗുലിയല്ല അധികാരകേന്ദ്രമെന്ന് വ്യക്തമാക്കുന്നതായി. ബിസിസിഐ പ്രസിഡന്റ് നുണയനെന്ന് ഇന്ത്യൻ നായകൻ തന്നെ തുറന്നടിക്കുമ്പോൾ കൃത്യമായ വിശദീകരണം പോലും ഗാംഗുലിക്കില്ലാത്ത അവസ്ഥ.
പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അധികാര കൈമാറ്റം ഇത്തരം വിവാദങ്ങളിൽ കലാശിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നായകസ്ഥാനം ഒഴിഞ്ഞത് സംബന്ധിച്ച വിവാദങ്ങൾ ഏറെ കാലം ചൂടേറിയ വാർത്തായായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ രണ്ടാം വരവും പിന്നീട് വാതുവയ്പ് വിവാദത്തിൽ പടിയിറക്കവും ഇന്ത്യൻ ക്രിക്കറ്റിനെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം പലപ്പോഴും മുൾക്കിരീടമായി മാറിയിട്ടുണ്ട്. അതിന്റെ മൂർച്ഛ ഏറ്റവും അറിഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെയായിരുന്നു. തന്നെ തേടിയെത്തിയ നായക സ്ഥാനം നന്നായി മുന്നോട്ട് കൊണ്ടുപോകാൻ സച്ചിൻ ശ്രമിച്ചെങ്കിലും അന്ന് ലഭിച്ച ടീമിലെ സഹതാരങ്ങൾ അത്രത്തോളം പോന്നവരല്ലാത്തതിനാൽ പലപ്പോഴും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. തോൽവി ഭാരം ഉയർന്നതോടെ നായകസ്ഥാനം വിട്ടൊഴിയേണ്ടിയും വന്നു.
1983ൽ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റിനെ കൈപിടിച്ച് ഉയർത്തിയ സാക്ഷാൽ കപിൽ ദേവിന് പോലും ടീമിനുള്ളിലെ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും തലവേദന ആയിട്ടുണ്ട്. സഹതാരങ്ങൾ കലഹിക്കുമ്പോൾ നായകൻ 'ദുർബലനാകുന്ന' അതേ അനുഭവം വ്യക്തിഗത മികവിൽ മുൻനിരയിലുണ്ടായിരുന്ന കപിലിനും സച്ചിനുമൊക്കെ നേരിടേണ്ടി വന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ എഴുതപ്പെടാത്ത ചരിത്രം.
വാതുവയ്പ് വിവാദം ഇന്ത്യൻ ക്രിക്കറ്റിനെ കരിനിഴലിൽ നിർത്തുമ്പോഴായിരുന്നു സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ തുടങ്ങി ജയിക്കാൻ ശീലിച്ച, ജയത്തിലൂടെ മുന്നേറാൻ ശീലിച്ച ഒരു ടീമിനെ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കണ്ടു. ഗാംഗുലിയേക്കാൾ സീനിയർ ആയിരുന്ന സച്ചിനും ശ്രീനാഥും കുംബ്ലെയും ഒക്കെ ഗാംഗുലി എന്ന നായകന് അറിഞ്ഞ് പിന്തുണ നൽകി. നേട്ടങ്ങളിൽ പങ്കാളികളായി ഒപ്പം നിന്നു. എന്നും മുൾക്കിരീടമായിരുന്ന നായകസ്ഥാനം മനക്കരുത്തുകൊണ്ടും മുന്നിൽ നിന്നു നയിക്കാനുള്ള പാഠവം കൊണ്ടും അലങ്കാരമാക്കി മാറ്റാൻ ഗാംഗുലിക്ക് കഴിഞ്ഞു.
ഗാംഗുലിയും ദ്രാവിഡും ഒക്കെ നയിച്ച പ്രതിഭാധനരുടെ, ആരെയും വെല്ലുവിളിക്കാൻ പോന്ന കരുത്തുറ്റ ഇന്ത്യൻ ടീമിനെ കൈകളിലേക്ക് ഏറ്റുവാങ്ങിയ എം എസ് ധോണിയും അതേ മികവിൽ ടീമിനെ നയിച്ചു. മൂന്ന് ഐസിസി കിരീടങ്ങളും ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കും അടക്കം എണ്ണിപ്പറയാൻ ഒട്ടേറെ നേട്ടങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായാണ് എം എസ് ധോണി ഒടുവിൽ പടിയിറങ്ങിയത്. ഒരു വിരമിക്കൽ മത്സരത്തിന് പോലും കാത്തുനിൽക്കാതെ.
എം എസ് ധോണിയിൽ നിന്നും നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോലിക്ക് നേട്ടങ്ങളുടെ പാതയിൽ മുന്നോട്ട് നയിക്കാനായെങ്കിലും ഒരു ഐസിസി കിരീടം എന്ന നേട്ടം എപ്പോഴും അകന്നുനിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മികവോടെ മുന്നേറിയിട്ടും നോക്കൗട്ടിൽ പരാജയപ്പെട്ട് പുറത്താകുന്ന കാഴ്ചയാണ് 2015, 2019 ഏകദിന ലോകകപ്പിൽ അടക്കം കണ്ടത്. ഏകദിന - ട്വന്റി 20 ക്രിക്കറ്റിൽ വിരാട് കോലി യുഗത്തിന് വിരാമമിട്ട് രോഹിത് ശർമ്മ പടനായകൻ ആകുമ്പോഴും വിവാദങ്ങൾക്ക് അറുതിയില്ല. സുഖകരമായ അധികാര കൈമാറ്റം എന്നത് അസാധ്യമായി ഇപ്പോഴും തുടരുന്നു.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്