ബാലുശ്ശേരി സ്കൂളിലെ മാറ്റത്തിന് കയ്യടിക്കുന്നു; പക്ഷേ അതിന് ജെൻഡർ ന്യൂട്രൽ എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു; ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ജെൻഡർ ന്യൂട്രൽ യൂണിഫോം ആണല്ലോ എവിടെയും സംസാരവിഷയം. രാഷ്ട്രീയ ചായ്വുകളനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് നരേറ്റീവുകൾ കണ്ടെങ്കിലും ന്യൂട്രലായിട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ അധികമൊന്നും കണ്ടില്ല. പെൺകുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രധാരണമെന്ന രീതിയിൽ ഈ മാറ്റത്തെ ഹൃദയം കൊണ്ട് സ്വാഗതം ചെയ്യുമ്പോഴും ഈ പുതിയ തുടക്കത്തിന് ജെൻഡർ ന്യൂട്രൽ എന്ന ചേർത്തുകെട്ടൽ നല്‍കിയതിനോട് നൂറു ശതമാനവും വിയോജിക്കുന്നു. ഇതിലെവിടെയാണ് ജെൻഡർ ന്യൂട്രൽ? എന്താണ് ജെൻഡർ ന്യൂട്രൽ അഥവാ ജെൻഡർ ന്യൂട്രാലിറ്റി എന്നറിയാതെയുള്ള ആട്ടം കാണലാണ് എങ്ങും .
ബാലുശ്ശേരിയിലെ ഗവ: ഹയർ സെക്കണ്ടറി 'ഗേൾസ്' സ്കൂളിലെ പ്ലസ് വൺ ക്ലാസ്സിൽ തുടക്കമിട്ട യൂണിഫോം പരിഷ്കരണം ജെൻഡർ ന്യൂട്രൽ ആവണമെങ്കിൽ ആദ്യം മാറ്റം വരുത്തേണ്ടിയിരുന്നത് സ്കൂളിലെ ' ഗേൾസ്' എന്ന ജെൻഡർ ബോർഡായിരുന്നു. പരസ്യമായ ഒരു ജെൻഡർ ബോർഡും വച്ചുകൊണ്ട് ജെൻഡർ ന്യൂട്രൽ എന്ന് പറയുമ്പോൾ അതിന് കൈയടിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അച്ചടിക്കപ്പെട്ട അക്ഷരങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസമേഖലയിലെ സമസ്ത തലങ്ങളിലും ആൺപെൺ തുല്യത നടപ്പിലാക്കിയ ശേഷം മാത്രം പറയണം ഇവിടെ ജെൻഡർ ന്യൂട്രൽ നടപ്പാക്കിയെന്ന് .
ലിംഗപരമായ അസമത്വം ഹാജർ ബുക്കിൽ നിന്നും തുടങ്ങുന്ന സർക്കാർ സ്കൂളുകൾ നിരവധിയുണ്ട് നമുക്ക് ചുറ്റും. ആൺ പെൺ വേർതിരിവുകൾ ഇല്ലാതെ, ആർക്കും മുൻഗണന കൊടുക്കാതെ, അക്ഷരമാലാ ക്രമത്തിൽ തന്നെയാണ് ഹാജർ പുസ്തകത്തിൽ പേരുകൾ രേഖപ്പെടുത്തേണ്ടത്. ആൺ പെൺ വിവേചനമില്ലാതെ ആൽഫബെറ്റിക് ഓർഡറിലോ അഡ്മിഷൻ നമ്പർ ക്രമത്തിലോ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്ര സ്കൂളുകളിലുണ്ട് ? സമൂഹത്തിൽ തുടർന്നു വരുന്ന പുരുഷ മേധാവിത്വം ഹാജർ പട്ടികയിലും പ്രതിഫലിക്കുന്ന പ്രവണത സർക്കാർ സ്കൂളുകളിൽ ഇല്ലെന്ന് ഉറപ്പ് പറയാൻ സർക്കാരിന് കഴിഞ്ഞാൽ ജെൻഡർ ന്യൂട്രൽ conceptന്റെ ആദ്യപടി തുടങ്ങിയെന്നു കണക്കാക്കാം. മറ്റൊന്ന് ഇരിപ്പിടങ്ങളിലാണ്. ആൺ-പെൺ ഭേദമില്ലാതെ ക്ലാസ്സ് റൂമുകളിൽ വിദ്യാർത്ഥികളെ ഒരുമിച്ച് ഇരുത്താൻ എത്ര സ്കൂളുകൾ തയ്യാറാകുന്നുണ്ട് ? ലിംഗവിവേചനം കൂടാതെ ഒരേ ബെഞ്ചിൽ ഒന്നിച്ചിരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞാൽ gender neutral concept സ്കൂളുകൾ മനസ്സിലാക്കി തുടങ്ങിയെന്നു കരുതാം. അതുകൊണ്ടൊന്നും കാര്യമില്ല. Gender neutral എന്താന്നെന്ന് കുട്ടികൾക്ക് മനസ്സിലാവണമെങ്കിൽ പാഠ്യ പദ്ധതി അഥവാ സിലബസ് ആകെ പരിഷ്കരിക്കപ്പെടണം.
പത്താം ക്ലാസിലെ കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നിവ പരിശോധിച്ചാൽ ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകളിൽ നിന്നുമുള്ള വിശ്വരൂപം എന്ന ഒരു രചന ഒഴികെ ബാക്കി മുഴുവനും പുരുഷ എഴുത്തുകാരുടെ രചനകളാണ്. അതെന്താ മലയാളത്തിൽ സ്ത്രീ എഴുത്തുകാർ ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ?സാഹിത്യ ലോകത്തെ വനിതാ പ്രതിഭകളുടെ രചനയിലൂടെ വരുന്ന ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ മടിക്കുന്ന സർക്കാരിന് ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് പറയാൻ എന്ത് അധികാരം? ഗണിത പാഠഭാഗങ്ങളിലെ വേതന കണക്കുകളിൽ പോലും കാണാൻ കഴിയും ഈ വിവേചനം. പുരുഷന്മാരുടെ വേതനത്തേക്കാൾ സ്ത്രീകളുടെ വേതനം കുറവായിട്ടാണ് പല ഗണിതപ്രവർത്തനങ്ങളിലും കാണിക്കുന്നത് . ഒരേ ജോലിക്ക് ഒരേ കൂലി എന്ന ആശയം പോലും നഷ്ടപ്പെടുത്തി എന്ത് ജെൻഡർ ന്യൂട്രൽ ആണ് ഇവിടെ വരുത്തുന്നത് ?.
മലയാളം ഒന്നാംവർഷ പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ കിനാവിലെ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'സന്ദർശനം' എന്ന കവിത പഠിക്കുന്ന കുട്ടികളോട് ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ ? ഒരു കാമുകന്റെ വിഹ്വലതകൾ മാത്രം അനാവരണം ചെയ്യപ്പെടുന്ന ആ കവിതയിൽ പെണ്ണിന് എന്ത് റോൾ എന്ന് ഒരു കുട്ടി ചോദിച്ചാൽ അവിടെ തീർന്നു നമ്മൾ കെട്ടിപ്പൊക്കിയ തുല്യതാവാദം ? അവിടെ കൊണ്ട് തീരുന്നില്ല കാര്യങ്ങൾ .പ്ലസ് വൺ ഇംഗ്ലീഷ് പാഠഭാഗത്തിലെ The Sacred Turtles of Kadavu എന്ന പാഠത്തിലുമുണ്ട് ഇതു പോലുള്ള തെറ്റായ concepts. അറിവിന്റെ ആദ്യപാഠങ്ങൾക്കൊപ്പം സമത്വമെന്ന മഹത്തായ ആശയവും ഒരോ കുട്ടിയുടെയും ഉപബോധ മനസ്സിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. അതിന് തുടക്കം കുറിക്കേണ്ടത് പ്ലസ് വൺ മുതൽക്കല്ല; കിന്റർ ഗാർട്ടൻ മുതല്ക്കാണ്. ജെൻഡർ ന്യൂട്രൽ concept എന്താണെന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കേണ്ടത് mentors ആയ അദ്ധ്യാപകരാണ്. ബാലുശ്ശേരി സ്കൂളിൽ നാം കണ്ടത് പുതിയ പരിഷ്കരണമാണ്. തീർത്തും innovative ആയ ഒരു മാറ്റം. അതിന് കയ്യടിക്കുന്നു. പക്ഷേ അതിന് gender neutral എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു. ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു.
Gender neutral uniform എന്നത് ഇവിടെ ആദ്യത്തെ സംഭവമൊന്നുമല്ല. ഞാൻ പഠിപ്പിച്ചിരുന്ന സന്ദീപനി ഇന്റർനാഷണൽ സ്കൂളിൽ അതിന്റെ തുടക്കകാലം മുതലേ gender neutral uniform തന്നെയായിരുന്നു .Sandeepani-A stress free and innovative school എന്ന ക്യാപ്ഷനും ബോർഡുമുള്ള സ്കൂളിനു gender neutral uniform എന്നത് അതിന്റെ concept തന്നെയായിരുന്നു. ഷോർട്ട്സ് അഥവാ ത്രീ ഫോർത്തും ഷർട്ടുമായിരുന്നു യൂണിഫോം . അതും രണ്ട് ദിവസം മാത്രം. പിന്നെ ഒരു ദിവസം വെള്ള കുർത്തയും പൈജാമയും . ബാക്കി ദിവസങ്ങളിൽ കുട്ടികൾക്ക് ഇഷ്ടമുള്ളതും . അദ്ധ്യാപകർക്കും dress code ഒന്നും ഉണ്ടായിരുന്നില്ല. അതായത് കൺവെൻഷണൽ സെറ്റപ്പുകളെ പൊളിച്ചടുക്കി തലസ്ഥാനത്ത് പത്തിരുപത് വർഷം മുമ്പേ ഇത്തരം സ്കൂളുകൾ ഉണ്ടായിരുന്നു. അവിടെ ഈ വിഷയത്തിൽ professional development workshops അറ്റൻഡ് ചെയ്ത അദ്ധ്യാപകരും ഉണ്ടായിരുന്നു. അങ്ങനെയുള്ളവർക്ക് ഈ ആട്ടം തുള്ളൽ കാണുമ്പോൾ ( കുട്ടികളുടെ സന്തോഷ പ്രകടനങ്ങൾ അല്ല മുതിർന്നവരുടെ gender neutral narrations) കയ്യടിക്കാനല്ല തോന്നുന്നത്; മറിച്ച് കളിയാക്കി ആർത്ത് ചിരിക്കാനാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍